പത്തനംതിട്ട: മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരലൈംഗിക പീഡനത്തിന് പെൺകുട്ടിയെ വിധേയയാക്കിയയാൾക്ക് 73 വർഷം കഠിനതടവും 3.5 ലക്ഷം പിഴയും .പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി. തോട്ടപ്പുഴശേരി കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ വീട്ടിൽ സാജു എം. ജോയിയാണ് (39) ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2019 ജനുവരി ഒന്നുമുതലാണ് പീഡനം തുടങ്ങിയത്. 2023 മാർച്ച് 17 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും മറ്റും പ്രതി ബലാൽസംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. തുടർന്നും…
Read MoreCategory: Top News
ഒന്നിച്ച് മരിക്കാൻ അവർ തീരുമാനിച്ചു; ഇരുമ്പു പൈപ്പിൽ കുരുക്കിട്ട് ഭാര്യയെ തൂക്കി കൊന്നശേഷം ഭർത്താവ് മുങ്ങി; കായംകുളത്തെ അസ്വാഭാവിക മരണം കൊലപാതകത്തിലേക്ക്
കായംകുളം: വീട്ടമ്മയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം. ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ 20ന് പുലർച്ചെ നാലിന് കൃഷ്ണപുരം പുള്ളിക്കണക്ക് പത്മവിലാസം വീടിന്റെ അടുക്കളയുടെ റൂഫിൽ ഇരുമ്പ് കൊളുത്തിൽ കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയം വീട്ടിൽ രാജേശ്വരിയമ്മയെ (48) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (58) പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്രീവത്സൻപിള്ള ഭാര്യയായ രാജേശ്വരി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതകളെ ത്തുടർന്ന് ഇരുവർക്കും ആത്മഹത്യ ചെയ്യാമെന്നും രാജേശ്വരി അമ്മ മരിച്ചതിനുശേഷം ശ്രീവത്സൻപിള്ള മരിക്കാമെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ശ്രീവത്സൻപിള്ള ഇരുവരും വാടകയ്ക്കു താമസിക്കുന്ന പുള്ളിക്കണക്ക് പത്മവിലാസം വീട്ടിലെ അടുക്കളയുടെ റൂഫിൽ ഇരുമ്പ് കൊളുത്തിൽ ഏണി ഉപയോഗിച്ച് കയറി സാരിയുടെ ഒരറ്റം കെട്ടിയും മറു അറ്റത്ത്…
Read Moreഎട്ടും പൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം… നാട്ടാനയെത്തും ഇതരസംസ്ഥാനങ്ങളില്‍നിന്ന്; തടസം സുപ്രീം കോടതി നീക്കി; കേരളത്തില്‍ നിലവിലുള്ളത് 382 നാട്ടാനകള്‍
കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് നാട്ടാനകളെ കൊണ്ടുവരുന്നതിലെ തടസം സുപ്രീം കോടതി നീക്കിയതോടെ ആസാം, അരുണാചല്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് ആനകളെ കേരളത്തില്‍ എത്തിക്കാന്‍ ആലോചന. ആനകളെ കൈമാറ്റം ചെയ്യുന്നതിനെതിരേ പരിസ്ഥിതിവാദികള്‍ 2023ല്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരേ ആനയുടമാസംഘം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാനത്ത് വിവിധ ദേവസ്വങ്ങള്‍ക്കും വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി 382 നാട്ടാനകളാണുള്ളത്. ഇവയേറെയും ബിഹാര്‍, ആസാം ആനകളാണ്. നിലവില്‍ കോട്ടയം ജില്ലയില്‍ 65 നാട്ടാനകളുണ്ട്. കേരളത്തില്‍ നിലവിലുള്ള ആനകള്‍ 40 വയസില്‍ കൂടുതല്‍ പ്രായമുള്ളവയാണ്. വിവിധ കാരണങ്ങളാല്‍ നാട്ടാനകള്‍ തുടരെ ചെരിയുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുകയേ മാര്‍ഗമുള്ളു. ആസാം, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ കുട്ടിയാനകളെ വാങ്ങാന്‍ ലഭിക്കും എന്നതിലാല്‍ പ്രായം കുറഞ്ഞവയെ വാങ്ങാനാണ് ആന ഉടമകള്‍ താത്പര്യപ്പെടുന്നത്.
Read More50 രൂപയ്ക്ക് പെട്രോളടിയ്ക്കാൻ നൽകിയത് 500 രൂപ; ബാലൻസ് നൽകാൻ വൈകിയെന്നാരോപിച്ച് ജീവനക്കാരന് ക്രൂരമർദനം; പത്തനംതിട്ടയിലെ സംഭവം ഇങ്ങനെ
ചെങ്ങന്നൂര്‍: അഞ്ചൂറ് രൂപ നൽകി പെട്രോളടിച്ചത് 50 രൂപയ്ക്ക്. ബാക്കി പണം നല്കാന് താമസിച്ചതിനു പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചവശനാക്കിയ രണ്ട് പേര് അറസ്റ്റില്‍. പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുഴത്തുഴത്തില്‍ വീട്ടില്‍ അജു അജയന് (19), ബിജു ഭവനത്തില്‍ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. പമ്പ് ജീവനക്കാരന് കാരക്കാട് പുത്തന്‍വീട്ടില്‍ മണി(67)ക്കാണ് മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ 19 ന് രാത്രി 12.30 ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ 500 രൂപ നല്കിയ ശേഷം 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുകയായിരുന്നു. ബാക്കി തുക തിരിച്ചുനല്‍കാന്‍ വൈകിയതിനാണ് പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചത്. സിസിടിവി കാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മോഷണക്കേസുകളില്പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
Read Moreഇൻസ്റ്റഗ്രാം പരിചയം അടുപ്പത്തിലേക്ക്; വിവാഹ വാഗ്ദാനം നൽകി പ്ലസ്ടുകാരിയെ പീഡിപ്പിച്ചത് 21 കാരൻ; പരീക്ഷയ്ക്കുപോയ കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നെന്ന് ബന്ധുക്കൾ
മല്ലപ്പള്ളി: പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്വായ്പ്പൂര് മണിക്കുഴി വിനീതാണ് (21) അറസ്റ്റിലായത്. പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാവുകയും, തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞ് വീട്ടില്‍ നിന്നും പരീക്ഷയ്ക്കു പോയ കുട്ടിയ നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കീഴ് വായ്പൂര് മണ്ണുംപുറത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് ബലാല്‍സംഗം ചെയ്തത്. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുപ്പത്തിലായശേഷം അമ്മയുടെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന കുട്ടിക്ക്, ഇയാള്‍ ഫോണ്‍ പിന്നീട് വാങ്ങിക്കൊടുക്കുകയും ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടാവുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു.
Read Moreമദ്യപിച്ച് ലക്കുകെട്ട് ഏതോ യുവതിയുമായി വീട്ടിലെത്തി; വീട്ടിലേക്ക് കയറ്റാതെ എതിർത്ത സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി ലിജോ പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ
തൃക്കൊടിത്താനം: ലഹരിക്ക് അടിമയായ സഹോദരന് സഹോദരിയെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആക്രമിച്ചു.കേസില്‍ മാടപ്പള്ളി മാമ്മൂട് വെളിയം പുളിക്കല്‍ ലിജോ സേവ്യറി(27)നെ തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിക്കടിമയും നിരവധി ലഹരിക്കടത്തു കേസില്‍ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി, തൃടിത്താനം, ചിങ്ങവനം സ്റ്റേഷനുകളില്‍ ലഹരിക്കടത്തു കേസുകളില്‍ ലിജോ പ്രതിയാണ്. എട്ടുമാസം മുമ്പ് ചിങ്ങവനത്ത് ലിജോയെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും ആറുമാസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍നിന്നു മദ്യപിച്ചു ലക്ക്കെട്ട് രാത്രി 11നു വീട്ടിലെത്തുകയും തന്നോടൊപ്പമുള്ള യുവതിയെ രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സഹോദരി ഇതിനെ എതിര്‍ത്തപ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. സഹോദരിയെ…
Read Moreമനഃക്ലേശവും ധനനഷ്ടവും… മകന് വധുവിനെ കണ്ടെത്താൻ സമീച്ച മാര്യേജ് ബ്യൂറോ നൽകിയത് വിവാഹിതരായ യുവതികളുടെ വിലാസം; വിവാഹ തട്ടിപ്പിന് പിഴയിട്ട് കോടതി
കൊച്ചി: വിവാഹിതരായ പെണ്‍കുട്ടികളുടെ വിലാസം നല്കി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000 രൂപ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, ചേരാനല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണു കോടതിയുടെ ഉത്തരവ്. മലപ്പുറം തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’എന്ന സ്ഥാപനമാണു നഷ്ടപരിഹാരം നല്‍കേണ്ടത്. മകന് വധുവിനെ കണ്ടെത്താനാണു പരാതിക്കാരന് സ്ഥാപനത്തെ സമീപിച്ചത്. 2000 രൂപ ഫീസായി നല്കിയ പരാതിക്കാരന് എട്ട് പെണ്‍കുട്ടികളുടെ വിശദാംശങ്ങളാണ് എതിര്‍കക്ഷി നല്‍കിയത്. അതില്‍ ഏഴു പെണ്‍കുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. അവശേഷിച്ച ഒരു പെണ്‍കുട്ടിയുടെ പൂര്‍ണമായ വിവരം എതിര്‍കക്ഷി നല്‍കിയില്ല. പരാതിക്കാരന് പല പ്രാവശ്യം എതിര്‍കക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരങ്ങള്‍ നല്കാന് തയാറായില്ല. എതിര്‍കക്ഷി ആവശ്യപ്പെട്ട പണം നല്‍കിയിട്ടും സേവനം കൃത്യമായി നല്കുന്നതില് ഗുരുതരമായ വീഴ്ചവരുത്തിയെന്നും ഇതുമൂലം ഏറെ മനഃക്ലേശവും ധനനഷ്ടവും വന്നുവെന്നും പരാതിപ്പെട്ടാണു കോടതിയെ സമീപിച്ചത്. വിവാഹ…
Read Moreഒരു തിരി,ഒരു ചവിട്ട്…. ഹാൻഡിൽ തകർത്തു കൊണ്ടുപോയത് മൂന്നര ലക്ഷത്തിന്റെ ബൈക്ക്; കോട്ടയത്തെ മോഷണം ഉത്തരേന്ത്യൻ സ്റ്റൈലിലെന്ന് പോലീസ്
കോട്ടയം: ഹോസ്പിറ്റലിന് സമീപത്തായി പാർക്ക് ചെയ്ത മൂന്നരലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷിടിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിയായ അനുസ്യൂത് സത്യന്റെ കെഎൽ13 എഡി 1960 നമ്പര്‍ കെടിഎംആര്സി 390 ബൈക്കാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി 12ന് യുവാവ് ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാന്‍ഡിലില്‍ ചവിട്ടി ലോക്ക് തകര്‍ത്ത ശേഷം ബൈക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. വാഹന ഉടമയുടെ പരാതിയില്‍ കേസെടുത്ത ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് ഉത്തരേന്ത്യയില്‍ ഹാന്‍ഡില്‍ ചവിട്ടി ലോക്ക് തകര്‍ത്ത് ബൈക്ക് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു സമാനമായ രീതിയിലാണ് കോട്ടയത്തും മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Read Moreഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി, ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി: ഡൽഹിയുടെ ഭരണം ഇനി രേഖയുടെ കൈകളിൽ
ന്യൂഡൽഹി: ബിജെപിയുടെ വനിതാ നേതാവ് രേഖ ഗുപ്ത (50) ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിൽ. രാംലീല മൈതാനിയിൽ ഇന്ന് ഉച്ചയ്ക്കു നടന്ന ചടങ്ങിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗമാണു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പർവേഷ് സിംഗ് വർമയെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പുഫലമെത്തി 11 ദിവസത്തിനു ശേഷമാണു ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഷാലിമാർ ബാഗ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായ ഇവർ, ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഇതിനു മുൻപു ഡൽഹി ഭരിച്ച വനിതകൾ. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ…
Read Moreബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാർ; സിപിഐ നിലപാട് ഇല്ലാത്ത പാർട്ടി; വ്യവസായമന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫിൽ ഘടകകക്ഷികൾ അപമാനിക്കപ്പെടുകയാണ്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ പിണറായി വിജയൻ സിപിഐയെ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കുന്നത്. ഇപ്പോൾ സിപിഐ ആസ്ഥാനത്ത് പോയി പിണറായി വിജയൻ അവരെ അപമാനിച്ചു. സിപിഐ നിലപാട് ഇല്ലാത്ത പാർട്ടിയായി മാറി. എലത്തൂരിൽ മദ്യനിർമാണശാല പാടില്ലെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടെന്നും വി.ഡി. സതീശൻ പറഞ്ഞു. ശശിതരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കുകൾ തെറ്റാണെന്ന് താൻ തെളിയിച്ചു. തരൂരുമായി അഭിപ്രായ ഭിന്നതയില്ല. വ്യവസായമന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണ്. കോണ്‍ഗ്രസിൽ ഐക്യമില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.വി.തോമസിന്റെ യാത്രാബത്ത വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം തെറ്റാണ്. കന്റോണ്‍മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More