ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ 11 കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത 11കാരിയെ ഫെബ്രുവരി ഒന്നാം തീയതി രാത്രിയോടെയാണ് നരസിംഗഢിലെ വീട്ടില്‍നിന്ന് കാണാതായത്. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നും ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസം ചെല്ലുംതോറും പെണ്‍കുട്ടിയുടെ നില ഗുരുതരമായി. ഒടുവില്‍ ഫെബ്രുവരി എട്ടാംതീയതിയോടെ കുട്ടി മരണത്തിന് കീഴടങ്ങി. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. രമേഷ് സിംഗ് സീരിയല്‍ റേപ്പിസ്റ്റാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയിലെ പൊലായ് കാലാ പട്ടണത്തിലെ ദബ്രിപുര സ്വദേശിയാണ് ഇയാൾ. 2003-ല്‍…
Read MoreCategory: Top News
ഡൽഹിയിലെ വല്യപുള്ളിക്കും ഇരിക്കിട്ടെ..! പിഎസ്സി ചെയർമാന് പിന്നാലെ കെ.വി. തോമസിനും വാരിക്കോരി നൽകാനൊരുങ്ങുന്നു; ശുപാർശയുമായി പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വിതോമസിന്റെ യാത്രാബത്ത ഇരട്ടിയായി ഉയര്‍ത്താന്‍ നിര്‍ദേശം. പ്രതിവര്‍ഷ തുക 11.31 ലക്ഷം രൂപയാക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശിപാര്‍ശ. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് കെ.വി.തോമസിന് യാത്രാബത്ത. ഇത് ഉയര്‍ത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്‍കിയത്. പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനൂകൂല്യങ്ങളും വർധിപ്പിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർധന വരുത്തിയത്.
Read Moreസൗഹൃദം തെറ്റിപ്പിരിഞ്ഞതിലെ വിഷമം; സുഹൃത്തിന്റെ വീടിന്റ മുന്നിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി
കൊച്ചി: ആണ് സുഹൃത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. നെടുന്പാശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറന്പിൽ രാജേഷിന്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം. നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗർ സ്വദേശിയുടെ വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് നീതു തീകൊളുത്തിയതെന്നാണ് പറയുന്നത്. ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. മേക്കാട് മനക്കപ്പറന്പിൽ രമണന്റെയും വിജയയുടെയും മകളാണ്. മക്കള്‍: ശ്രീഭദ്ര, ശ്രീബാല.
Read Moreലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുത്’; ബ്രീത്ത് അനലൈസർ പുറന്തള്ളുന്ന വായുവിൽ ആൽക്കഹോൾ സാന്നിധ്യം; ഉത്തരവിൽ പ്രതിഷേധം
‘ചാത്തന്നൂർ: ലോക്കോ പൈലറ്റുമാർ ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് മുമ്പോ ഡ്യൂട്ടിസമയത്തോ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കരുതെന്ന് റെയിൽവേ. ചിലതരം പ്ലാന്റേഷൻ പഴങ്ങൾ, ചുമയെ പ്രതിരോധിക്കുന്ന കഫ് സിറപ്പുകൾ, സോഫ്റ്റ് ഡ്രിംഗ്സ്, മൗത്ത് വാഷ് എന്നിവയും കഴിക്കരുത്. ക്രൂ ലോബിയിലെ സിഎംഎസ് കിയോസ്കിൽ സൈൻ ഓൺ ചെയ്യുകയും സൈൻ ഓഫ് ചെയ്യുകയും ചെയ്യുമ്പോൾ ബ്രീത്ത് അനലൈസർ പുറന്തള്ളുന്ന വായുവിൽ ആൽക്കഹോൾ സാന്നിധ്യം വർധിച്ചുവരികയാണ് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ഇത്തരം സന്ദർഭങ്ങളിൽ എടുത്ത രക്തസാമ്പിൾ വിശകലനം ചെയ്തപ്പോൾ, മിക്കവാറും എല്ലാ രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തി. പക്ഷേ, പുറന്തള്ളുന്ന വായുവിൽ മദ്യത്തിന്റെ സാന്നിധ്യം മൂലം ഉണ്ടാകുന്ന അസ്വസ്ഥത വളരെ കൂടുതലാണ്, ഇത് ക്രൂ ലിങ്കുകളുടെ സുഗമമായ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ അത്തരത്തിലുള്ള ഏതെങ്കിലും ഇനങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,…
Read Moreവയറുവേദനയ്ക്ക് ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ; കട്ടപ്പന പോലീസിൽ പരാതി നൽകി കുടുംബം; ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളീക്കൽ വീട്ടിൽ വിഷ്ണു സോമന്റെ മകൾ അപർണികയാണ് മരിച്ചത്. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാവിലെയാണ് കുട്ടി മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കഠിനമായ വയറുവേദനയെ തുടർന്ന് ഈ മാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയയച്ചതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. തുടർന്ന് ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയിൽ കാണിച്ചു. വേദന കഠിനമായതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ…
Read Moreശരിക്കും എന്താല്ലേ…900 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്; വെള്ളിയിൽ നിർമിച്ചിരിക്കുന്ന നാണം കൈയിൽ കിട്ടണമെങ്കിൽ 7000 രൂപ നൽകണം
മഞ്ചേരി: രാജ്യത്ത് ആദ്യമായി 900 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജൈനമത വിഭാഗക്കാരുടെ ഇരുപത്തിരണ്ടാമത് നേതാവായ ഭഗവാൻ പാർശ്വനാഥിന്റെ സ്മരണയ്ക്കായുള്ള പുതിയ നാണയം കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ധനന്ത്രി പുറത്തിറക്കിയത്. മുംബൈ നാണയ നിർമാണശാലയിൽ നിന്ന് പുറത്തിറക്കിയ 900 രൂപയുടെ നാണയം പൂർണമായും വെള്ളിയിലാണ് നിർമിച്ചിരിക്കുന്നത്. 44 മില്ലിമീറ്റർ വ്യാസവും 40 ഗ്രാം തൂക്കവുമുണ്ട്. കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്ക് ഇറക്കിയിട്ടില്ല. നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്തവർക്കു മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്കു മുതൽക്കൂട്ടാനുള്ള ഈ സ്മരണിക നാണയത്തിന്റെ വില 7000 രൂപയാണ്. പൂർണമായും വെള്ളിയിൽ തീർത്ത നാണയം മുന്‍പും റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. രാജ്യസഭയുടെ 250 -ാം സെഷന്റെ ഓർമക്കായി 2019ൽ 250 രൂപയുടെ നാണയമാണ് വെള്ളിയിൽ മുംബൈ നാണയ നിർമാണ ശാലയിൽനിന്ന് പുറത്തിറക്കിയത്. മാത്രല്ല വിവിധ…
Read Moreമദ്യപാനം ആരോഗ്യത്തിന് ഹാനികരം..! മദ്യലഹരിയിൽ ബസിനുള്ളൽ അഴിഞ്ഞാടി യുവതി; യാത്രക്കാർക്ക് ക്രൂരമർദനവും അസഭ്യവർഷവും ; മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: അടിച്ച് പൂസായി ബസിൽക്കയറി യുവതിയുടെ അതിക്രമം. വാഴൂർ പതിനാലാം മൈലിൽ ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലെക്കുകെട്ട ബിന്ദു അക്രമം അഴിച്ചു വിട്ടത്. ബസിനുള്ളില്‍ വച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് ആക്രമണം നടത്തുകയായിരുന്നു. ബസ് പതിനാലാം മൈല്‍ എത്തിയപ്പോഴേക്കും ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടയില്‍ ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. ഏറെ പണിപ്പെട്ടാണ് യാത്രക്കാരിയെ നാട്ടുകാര്‍ രക്ഷിച്ച് ബസിലേക്ക് കയറ്റിവിട്ടത്. തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്ത് എത്തി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ യുവതി മദ്യപിച്ചതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം യുവതിയെ…
Read Moreനല്ലതുമാത്രം ചെയ്യാം, അമ്മ പറഞ്ഞാൽ കേൾക്കാം… സ്കൂളിൽ മൊബൈൽ കൊണ്ടുവന്നതിന് വഴക്കുപറഞ്ഞു; എളമക്കരയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി
കൊച്ചി: എളമക്കരയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഞാറക്കൽ സ്വദേശി ജോർജാണ് സൈക്കിൾ ചവിട്ടി വരികയായിരുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. അർധ രാത്രി പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി വല്ലാർപാടത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിർത്തി ജോർജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ എത്തുവോളം പന്ത്രണ്ടുകാരിക്ക് ജോർജ് സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് വല്ലാർപ്പാടത്തേക്ക് കുതിച്ചെത്തിയ പൊലീസ് സംഘം രക്ഷകനിൽ നിന്നും സുരക്ഷിത കരങ്ങളിലേക്ക് കുട്ടിയെ കൈമാറി. സ്കൂളിൽ വച്ചുണ്ടായ മനോവിഷമമാണ് കുട്ടി വീട്ടിലേക്ക് വരാതിരിക്കാനിടയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. സ്കൂളിൽ നിന്ന് സൈക്കിളിൽ മടങ്ങിയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു.
Read Moreപോകരുതെന്ന് പറഞ്ഞ് മടക്കി അയച്ചിട്ടും പിന്നെയും വന്നു: വാച്ചറുടെ കണ്ണുവെട്ടിച്ച് ആനയിറങ്കൽ ഡാമിൽ ഇറങ്ങിയ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഇടുക്കി: ആനയിറങ്കൽ ഡാമിൽ വാച്ചറുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ ഡാം വാച്ചർ ഇവരെ മടക്കി അയച്ചു. പിന്നീട് രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും വീണ്ടും ഡാമിലെത്തി. വാച്ചർ കാണാതെ ഇവർ ഡാമിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് ഡാമിന്റെ സമീപത്തു നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചു. പിന്നീട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
Read Moreപുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ… ഉറക്കം നഷ്ടപ്പെടുന്നു, സ്വൈര ജീവിതത്തിന് തടസമുണ്ടാക്കുന്നു; പുലര്‍ച്ചെ കോഴി കൂകുന്നതിനെതിരേ പരാതിയുമായി അയൽവാസി
അടൂര്‍: പൂവന്‍കോഴി പുലര്‍ച്ചെ കൂവുന്നതുമായി ബന്ധപ്പെട്ട പരാതി രമ്യമായി പരിഹരിച്ചിരിക്കുകയാണ് അടൂര്‍ ആര്‍ഡിഒ. പള്ളിക്കല്‍ ആലുംമൂട് രാധാകൃഷ്ണനാണ് പരാതിക്കാരന്. രാധാകൃഷ്ണന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ കോഴി ഉറക്കം കെടുത്തുന്നായാണ് പരാതി. പുലര്‍ച്ചെ കൃത്യം മൂന്നിന് പൂവന് കോഴി കൂകാറുണ്ടത്രേ. ഇതുകാരണം ഉറക്കം നഷ്ടപ്പെടുന്നെന്നും സ്വൈര ജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍ഡിഒ സ്ഥലത്ത് പരിശോധനയും നടത്തി. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു. പ്രശ്നപരിഹാരമായി അനില്‍ കുമാറിന്റെ വീടിനുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് കിഴക്കു ഭാഗത്തേക്ക് മാറ്റാനാണ് അടൂര്‍ ആര്‍ഡിഒ ബി. രാധാകൃഷ്ണന് ഉത്തരവിട്ടത്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.
Read More