തൊടുപുഴ: വ്യാജരേഖ ചമച്ച് സംസ്ഥാന പോലീസ് സഹകരണ സംഘത്തിൽനിന്നും പോലീസ് ഉദ്യോഗസ്ഥ വായ്പ എടുത്തതായി പരാതി. പത്തു ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത്. സമയത്ത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജാമ്യക്കാരന് റിക്കവറി നോട്ടീസ് കിട്ടിയതോടെ ഇയാൾ കാളിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥയും പരാതിക്കാരനായ പോലീസുകാരനും കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഈ സമയം പോലീസ് ഉദ്യോഗസ്ഥ ഇടുക്കി ജില്ലാ പോലീസ് സൊസൈറ്റിയിൽനിന്നും വായ്പ എടുത്തിരുന്നു. അന്ന് പരാതിക്കാരൻ ഇവർക്ക് ജാമ്യം നിന്നിരുന്നു. പിന്നീടാണ് ഇയാളുടെ വ്യാജ ഒപ്പിട്ട അപേക്ഷ സംസ്ഥാന സഹകരണ സംഘത്തിൽ നൽകിയത്. അപേക്ഷയെ തുടർന്ന് കണ്ഫർമേഷൻ കത്ത് സൊസൈറ്റി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ അയയ്ക്കുകയും അതിൽ മറുപടി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. അഞ്ചു വർഷം മുന്‍പാണ് സംഭവം. അന്ന് ജാമ്യക്കാരൻ നേരിട്ട് ഹാജരായി…
Read MoreCategory: Top News
കോട്ടയത്തെ നഴ്സിംഗ് കോളജ് റാഗിംഗ്; അതിക്രമത്തിന് ഇരയായവരിൽ ഇടത് അനുഭാവികൾ; കേസ് ഒതുക്കാന്‍ ഉന്നത നേതാക്കൾ രക്ഷിതാക്കളുമായി ബന്ധപ്പെട്ടതായാണ് സൂചന
കോട്ടയം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ പല തലങ്ങളില്‍ നീക്കം. അതിക്രമത്തിനിരയായ വിദ്യാര്‍ഥികളിലും ഇടത് അനുഭാവികളുള്ളതിനാല് പരാതി പറഞ്ഞുതീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടതായാണ്ീ സൂചന. സിപിഎം ഏരിയ, ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതികള്‍ സജീവപ്രവര്ത്തകരായിരുന്നെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്. സമ്മേളന ദിവസങ്ങളില്‍ പ്രതികള്‍ നഴ്സിംഗ് കോളജില്‍ എത്തിയിരുന്നില്ല. രാത്രി ഹോസ്റ്റലിലും ഉണ്ടായിരുന്നില്ല. അതേസമയം പ്രതികള്‍ക്ക് സിപിഎം ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും ആവര്‍ത്തിക്കുകയും ചെയ്യുന്നു. നാലു പേര് പരാതി നല്കി നല്‍കിയെങ്കിലും ഗാന്ധിനഗര്‍ പോലീസ് ഒരാളുടെ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. വധശ്രമത്തിന് തുല്യമായ പീഡനകൃത്യങ്ങള് വിവരിച്ചെങ്കിലും കുറ്റം നിസാരവത്കരിക്കും വിധമാണ് പോലീസ് കേസെടുത്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ നല്കിയ എഫ്ഐആര്‍ പിന്നീട് തിരുത്തി മൊഴി പൂര്‍ണമായി ഉള്‍പ്പെടുത്തി നല്‍കിയത് ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്. എഫ്ഐആര്‍ ദുര്‍ബലമാക്കിയതിനു പിന്നിലും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായി. അതിക്രൂര മര്ദരുടെ നിരയില്‍…
Read Moreസ്വർണത്തോട് ആർക്കാണിത്ര ആർത്തി; കൊലിലാണ്ടിയിൽ ആനയിടഞ്ഞ് മരിച്ച ലീലയുടെ ശരീരത്തിലെ ആഭരണങ്ങൾ കാണാനില്ല; 4 പവനോളം നഷ്ടപ്പെട്ടതായി സഹോദരൻ
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ ശരീരത്തലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത് മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണവളകള്‍ മാത്രമാണ്. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന് ശിവദാസന്‍ പറഞ്ഞു. സംഭവത്തിൽ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. അപകടത്തില്‍ കെട്ടിടം തകര്‍ന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേര് മരിച്ചിരുന്നു. രാജന്, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ. അപകടത്തിൽ 30ൽ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
Read Moreസിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ; കെപിസിസിയുടെ എഫ് ബി പോസ്റ്റ് തിരുത്തി ശശി തരൂർ; തിരുത്തിയിട്ട പോസ്റ്റ് വീണ്ടും കത്തിക്കയറുന്നു
തിരുവനന്തപുരം: ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ചിട്ട എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗം ശശിതരൂർ നീക്കി. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു പോസ്റ്റ്. എന്നാൽ രണ്ടാമതിട്ട പോസ്റ്റില്‍ നരഭോജി, സിപിഎം തുടങ്ങിയ പരാമര്‍ശങ്ങൾ ഇല്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നാണ് പോസ്റ്റിൽ പറയുന്നത്. കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തരൂർ ആദ്യം പങ്കുവച്ചിരുന്നു. പിന്നീടാണ് തിരുത്തി പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം പിണറായി സർക്കാരിനെ പുകഴ്ത്തി തരൂർ ലേഖനം എഴുതിയത് ഏറെ വിവാദമായിരുന്നു. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തരൂരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ തിരുത്തു വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിനു പിന്നാലെ ശശി തരൂർ എംപിയെ പുകഴ്ത്തി സിപിഎം നേതാക്കൾ രംഗത്ത്…
Read Moreസ്പീക്കറെ വിളിക്കാനുള്ള മുഖവുര കൂടതൽ സമയമെടുത്തു, മന്ത്രി വീണാ ജോർജിനുള്ള മുഖവുര കുറഞ്ഞുപോയി; കലിമൂത്ത് അവതാരകന്റെ തലതല്ലിപ്പൊളിച്ച് സിപിഎം; ഗ്രൂപ്പ്തല്ല് പത്തനംതിട്ടയിൽ
പത്തനംതിട്ട: സ്പീക്കറും ആരോഗ്യമന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ അതിരുവിട്ടുവെന്ന് ആരോപിച്ച് അവതാരകനെ സിപിഎം ഏരിയാ സെക്രട്ടറി കൈയേറ്റം ചെയ്ത സംഭവത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരെന്ന് യുഡിഎഫ്. കഴിഞ്ഞദിവസം പത്തനംതിട്ട നഗരചത്വരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സമാപിച്ചതിനു പിന്നാലെയാണ് അവതാരകന് ബിനു കെ. സാമിനെ സിപിഎം ഏരിയാ സെക്രട്ടറി മര്‍ദിച്ചത്. പരിപാടി കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പോയതിനു പിന്നാലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടുകയും അവതാരകനായ അധ്യാപകന് ബിനു കെ. സാമിനെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവാണ് അവതാരകന്റെ തലയ്ക്കു പിടിച്ച് മര്‍ദിച്ചത്. സ്പീക്കര്‍ എ.എന്‍. ഷംസീറാണ് നഗരചത്വരം നാടിന് സമര്‍പ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജും പങ്കെടുത്തിരുന്നു. നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈനായിരുന്നു അധ്യക്ഷന്‍. ഉദ്ഘാടകനായ സ്പീക്കര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കൂടുതല്‍ സമയമെടുത്ത് മുഖവുര നല്‍കിയെന്നും ആരോഗ്യമന്ത്രി വീണാ…
Read Moreവീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണമാല കവർന്നു; പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ കുടുക്കിയത് പോലീസിന്റെ അന്വേഷണമികവ്
തൊടുപുഴ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മൂന്നു പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിലായി. തൃശൂർ വെള്ളാങ്കല്ലൂർ വിളയനാട്ട് ആലപ്പാടൻ വീട്ടിൽ അലൻ (19) തൊടുപുഴ മണക്കാട് തൊട്ടിയിൽ ആനന്ദ് ബിജു(18) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ മാന്നാറിൽ അലന്റെ പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മയുടെ മാലയാണ് പ്രതികൾ ഇവരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം പൊട്ടിച്ചെടുത്തു കടന്നത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ വീട്ടമ്മ ഭർതൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടിൽ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഈ സമയത്താണ് ഒരാളെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. പിന്നീട് പ്രതികൾ സ്കൂട്ടറിൽ പ്രദേശത്തുനിന്നും കടന്നു. മോഷണം നടത്തുന്നതിനായി രണ്ടു ദിവസമായി പ്രതികൾ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.അപരിചിതരായ രണ്ടു പേർ ഹെൽമറ്റ്…
Read Moreഅത്ര സേഫല്ല പഴം-പച്ചക്കറികള്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന കീടനാശിനികളുടെ സാന്നിധ്യം; കൂടുതൽ വിഷാംശം കണ്ടെത്തിയത് ആപ്പിളിൽ
കോഴിക്കോട്: ഇതര നാടുകളില്‍നിന്നു നമ്മുടെ വിപണിയിലെത്തുന്ന പഴം-പച്ചക്കറികളെല്ലാം അത്ര ശുദ്ധമാണെന്നു കണ്ണടച്ചു വിശ്വസിക്കരുതെന്നാണു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍നിന്നുള്ള ഫലം വ്യക്തമാക്കുന്നത്. ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുവിപണികളില്നിന്നു നേരിട്ടു ശേഖരിച്ചു നല്കിയ പഴം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലത്തില്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന കീടനാശിനികളുടെ സാന്നിധ്യമാണ് അനുവദനീയമായ പരിധിയിലുമധികം കണ്ടെത്തിയത്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട കീടനാശിനികളാണു പഴം-പച്ചക്കറികളിലുള്ളത്. ആപ്പിളിലാണു കൂടുതല്‍ ഇനം കീടനാശിനികളുടെ സാന്നിധ്യമുള്ളത്. ആപ്പിളിന്റെ ഒന്‍പത് സാമ്പിളുകള്‍ പരിശോധിച്ചതില്‍ അഞ്ചിലും അനുവദനീയമായ പരിധിയിലധികം കീടനാശിനി സാന്നിധ്യമുണ്ടായിരുന്നു. കാര്‍ബന്‍ഡാസിം, ട്രിഫ്ളോക്സിസ്ട്രോബിന്, ഫെന്‍വാലറേറ്റ്, ഡൈഫെനോകോണസോള്‍, ഫ്ളൂസിലാസോള് എന്നീ കീടനാശിനികളാണ് ആപ്പിളുകളില്‍ പ്രയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ സാമ്പിളുകളെല്ലാം കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നാണ്…
Read Moreവിദേശത്ത് നിന്ന് ഭാര്യ തിരിച്ചുവരുന്നു; ധൂർത്തടിച്ച പണം കണ്ടെത്താൻ ബാങ്ക് കൊള്ള; 52-ാം മണിക്കൂറിൽ കള്ളൻ കുടങ്ങി; പോട്ടയിലെ ബാങ്ക് കവർച്ചയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
തൃശൂർ: പോട്ടയിലെ ഫെഡൽ ബാങ്ക് ശാഖയിൽനിന്നു 15 ലക്ഷം കവർന്ന കേസിൽ പ്രതി പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) യാണു വീട്ടിൽനിന്ന് അറസ്റ്റിലായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടു നോട്ടുകെട്ടുകളടക്കം പത്തു ലക്ഷത്തോളം രൂപ കണ്ടെത്തി. ബാക്കി തുക കാടുകുറ്റിയിലെ പണമിടപാടുകാരന് നൽകിയെന്നും പ്രതി മൊഴി നൽകി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് ബാങ്കിൽ കയറി മോഷണം നടത്തി പ്രതി രക്ഷപ്പെട്ടത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപയുടെ മൂന്ന് ബണ്ടിലുകൾ മാത്രമാണു കൊണ്ടുപോയത്. പ്രദേശത്തെക്കുറിച്ചും ബാങ്കിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് പ്രതിയെന്നു വ്യക്തമായിരുന്നു. വിദേശത്തുള്ള ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ചെന്നും ഇവർ നാട്ടിൽ വരുമെന്ന് അറിയിച്ചതോടെയാണു മോഷണത്തിനിറങ്ങിയതെന്നും റിജോ പോലീസിന് മൊഴി നൽകി. ധൂർത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം. ബാങ്ക് അക്കൗണ്ടുകൾ അടക്കം പോലീസ് ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ചാണു…
Read Moreപകൽ മുഴുവൻ വെള്ളംകേരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് ശശി തരൂരിനെ ഓർമിപ്പിച്ച് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
Read Moreശ്രീകാര്യം പൗഡികോണത്ത് വീട്ടിലെ ജനൽകമ്പിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം
തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് സംഭവം. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. അയൽക്കാരെത്തി റിബൺ മുറിച്ച് കുട്ടിയെ എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More