ന്യൂഡൽഹി: തിക്കിലും തിരക്കിലുംപെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച അപകടത്തിന് വഴിവച്ചത് അനൗൺസ്മെന്റിലെ ആശയക്കുഴപ്പമെന്ന് ഡൽഹി പോലീസ്. കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെക്കുറിച്ച് ഒന്നിച്ച് അനൗൺസ്മെന്റ് നടത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 14-ാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിൽക്കെ 16-ാം പ്ലാറ്റ്ഫോമിലും ട്രെയിൻ വരുന്നതായി അനൗൺസ്ചെയ്തു. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച സംഭവത്തിൽ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഗുരുതമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും. ശനിയാഴ്ച രാത്രി പത്തോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം. കുംഭമേളയുമായി ബന്ധപ്പെട്ട്…
Read MoreCategory: Top News
ഡൽഹി ദുരന്തം: കേന്ദ്രത്തിന്റെ കെടുകാര്യസ്ഥ; മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കുമെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റെയിൽവേയുടെ പരാജയവും കേന്ദ്ര സർക്കാരിന്റെ നിർവികാരതയും എടുത്തുകാണിക്കുന്നതാണ് ഈ അപകടമെന്ന് രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. റെയിൽവേ സ്റ്റേഷനിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ കുറിച്ചു. “പ്രയാഗ്രാജിലേക്കു പോകുന്ന ഭക്തരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, സ്റ്റേഷനിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം’- രാഹുൽ പറഞ്ഞു.
Read Moreസർക്കാർ അനുകൂല ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു: തരൂരിനെതിരേ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗ്
മലപ്പുറം: കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ച ശശി തരൂരിന്റെ ലേഖനത്തിൽ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗിന്റെ നീക്കം. ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന നിലപാടിലാണ് ലീഗ് നേതൃത്വം. വിഷയത്തിൽ പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നു മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് സർക്കാരിനെ പ്രശംസിക്കുന്നത് പോലെയായി ശശി തരൂരിന്റെ ലേഖനമെന്നും ഇത് യുഡിഎഫ് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് കാരണമായെന്നും ലീഗ് വിലയിരുത്തുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ “ചെയ്ഞ്ചിംഗ് കേരള; ലംബറിംഗ് ജമ്പോ ടു എ ലൈത് ടൈഗര്‍’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.
Read Moreതരൂരിന്റെ ലേഖനം വായിച്ചിട്ടില്ല: ഏത് സാഹചര്യത്തിലാണ് അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ല; കെ.സുധാകരൻ
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇക്കാര്യം പരിശോധിക്കുമെന്നും സുധാകരന് പ്രതികരിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ശശി തരൂരിന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. നിലവില്‍ കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ല. അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് തങ്ങൾ. ഏത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂര്‍ ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനമാണ് പാർട്ടിയെ വെട്ടിലാക്കിയത്. വ്യവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തല്‍. ഇതിന് പിന്നാലെ തരൂരിന് നന്ദി പറഞ്ഞുകൊണ്ട് വ്യവസായ മന്ത്രി പി.രാജീവും രംഗത്തെത്തിയിരുന്നു.
Read Moreസര്‍ക്കാരുകള്‍ നല്ലതു ചെയ്താൽ അംഗീകരിക്കണം: വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം, അതിൽ രാഷ്ട്രീയ താല്പര്യം നോക്കരുത്; നിലപാടിലുറച്ച് തരൂർ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എംപി. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്. കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം. അതിൽ രാഷ്ട്രീയ താല്പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നു. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിംഗ് അല്ലെന്നും ദേശീയ റാങ്കിംഗ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ…
Read Moreനെയ്യാറ്റിൻകര ഗോപന്റെ മരണം; വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം; മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകൾ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപന്റെ ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കള്‍ സമാധിയിരുത്തി വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പോലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടുത്ത ദിവസം പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്കരിക്കുകയും ചെയ്തു. ഗോപന് സമാധിയായെന്നു മക്കള്‍ പോസ്റ്ററുകള്‍ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Read Moreപട്ടികജാതിക്കാരനാണെന്ന ബോധ്യത്തോടെ, അഭിമുഖത്തില്‍ അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ; സത്യഭാമയ്ക്കെതിരേ കുറ്റപത്രം തയാറാക്കി പോലീസ്
തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെ യൂ ട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കുറ്റപത്രം തയാറാക്കി. കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. നൃത്തവുമായി ബന്ധപ്പട്ട വിഷയത്തിൽ രാമകൃഷ്ണൻ പഠിച്ചത് ഒന്നും കുട്ടികളെ പഠിപ്പിക്കുന്നത് മറ്റൊന്നാണെന്നും ചാലക്കുടിയിലെ കറുപ്പ് നിറമുള്ള നൃത്ത അധ്യാപകൻ എന്നൊക്കെയായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണനെ തന്നെയാണു സത്യഭാമ അഭിമുഖത്തില്‍ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. രാമകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് കന്റോണ്‍മെന്റ് പോലീസ് സത്യഭാമക്കെതിരെയും യു ട്യൂബ് ചാനലിനെതിരെയും കേസെടുത്തിരുന്നു. ചാനലിന്റെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. പരാമർശം തിരുത്താനൊ മാപ്പ് പറയാനൊ സത്യഭാമ തയാറായിരുന്നില്ല. അഞ്ച് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അടുത്ത ദിവസം കുറ്റപത്രം പോലീസ് സംഘം കോടതിയിൽ സമർപ്പിക്കും. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ…
Read Moreസെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും പി.സി. ജോർജും തമ്മിൽ പൊതുവേദിയിൽ വാക്കേറ്റം; ഇരുവരും കൊമ്പുകോര്‍ത്തത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് വേദിയിലിരിക്കെ
പൂഞ്ഞാർ: പൊതുവേദിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎയും മുന്‍ എംഎല്‍എ പി.സി. ജോര്‍ജും തമ്മില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ പറഞ്ഞു. എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും ജോര്‍ജ് പറഞ്ഞു. തുടർന്ന് സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.
Read Moreകൈക്കൂലി ട്രാപ്പിൽ കുടുക്കണം…സംസ്ഥാനത്തെ അഴിമതിക്കാരായ 210 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കി വിജിലൻസ്; അഴിമതിക്കാരിൽ കൂടുതൽപ്പേരും റവന്യൂ വകുപ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വൻ അഴിമതിക്കാരായ 210 ഉദ്യോഗസ്ഥരുടെ പട്ടിക ജില്ലാ കേന്ദ്രങ്ങൾക്കു കൈമാറി വിജിലൻസ്. ഇത്തരം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് കൈക്കൂലി ട്രാപ്പിൽ കുടുക്കാൻ വിജിലൻസ് ഇന്റലിജൻസിന് വിജിലൻസ് മേധാവി നിർദേശം നൽകി. റവന്യു, തദ്ദേശ, രജിസ്ട്രേഷൻ, മോട്ടോർവാഹന, പൊതുമരാമത്ത്, എക്സൈസ് വകുപ്പുകളിലാണ് വൻ അഴിമതിക്കാരായ ഭൂരിഭാഗം ഉദ്യോഗസ്ഥരുമുള്ളതെന്നാണ് വിജിലൻസ് കണ്ടെത്തൽ. മറ്റു ചില വകുപ്പുകളിലും അഴിമതിക്കാരുണ്ട്. കൈക്കൂലി പണം ലഭിച്ചില്ലെങ്കിൽ ജനങ്ങൾക്കുള്ള സേവനം തടയുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് പിടികൂടാനാണ് നിർദേശം. വിജിലൻസ് രഹസ്യാന്വേഷണത്തിലൂടെ തയാറാക്കിയ പട്ടിക ആയതിനാൽ ഇതു പുറത്തുവിടില്ല. ഇവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ശ്രമം. ഇവരുടെ ഫോണ്‍, പണമിടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിജിലൻസ് നിരീക്ഷണ പരിധിയിലാകും. ഇവരുടെ അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാക്കും. സ്വത്ത് ഇടപാടുകൾ അടക്കം നിരീക്ഷിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ ഒന്നിലേറെ ഭൂമിയും വീടും സ്വന്തമാക്കിയവരും…
Read Moreസർക്കാരിന് ആലോചിക്കണം; ആന ഇടഞ്ഞുള്ള അപകടത്തിൽ നഷ്ടപരിഹാരം നല്‍കേണ്ടത് ക്ഷേത്രം കമ്മിറ്റിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ക്ഷേത്രം കമ്മിറ്റിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുന്നതില് ആലോചന നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകടസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാടിനെ ഞെട്ടിച്ച വലിയ ദുരന്തമാണ് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉണ്ടായത്. സംഭവം അറിഞ്ഞ ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിന്റെ മേധാവികളും പോലീസുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിയമപരമായി മുന്നോട്ട് പോകണം. ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കുറവങ്ങാട്…
Read More