മലപ്പുറം: സംസ്ഥാന കലോത്സവ റിപ്പോർട്ടിംഗിനിടെ ദ്വയാർഥ പ്രയോഗം നടത്തിയതിന് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറാണ് കേസിൽ ഒന്നാം പ്രതി. റിപ്പോർട്ടർ ഷഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ അറിയിച്ചിരുന്നു. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
Read MoreCategory: Top News
മൃതദേഹം ഇരിക്കുന്ന നിലയിൽ, ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളും; നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനയച്ചു; മൃതദേഹം ഗോപന്റെയാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി സമാധിയിരുന്ന കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിൽ അസ്വാഭാവികമായ മുറിവുകളോ പരുക്കുകളോ ഉണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വച്ചു തന്നെ നടത്താൻ സ്ഥലത്ത് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഫോറൻസിക് സർജൻ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് ജീർണാവസ്ഥയിലുള്ള മൃതദേഹം പുറത്തെടുത്തത്. കല്ലറയിലെ മൃതദേഹത്തിന്, ഗോപന് സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പോലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും.
Read Moreവേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ്… ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല; വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു; ദ്വയാർഥപ്രയോഗമുണ്ടാകില്ലെന്ന് ബോബി ചെമ്മണ്ണൂർ
തൃശൂർ: നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിൽമോചിതനായ ശേഷം മാധ്യമങ്ങൾക്കു മുന്നിൽ ഖേദപ്രകടനം നടത്തി ബോബി ചെമ്മണ്ണൂർ. ഇനി ദയാർഥ പ്രയോഗങ്ങൾ ഉണ്ടാവില്ലെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുകയാണ്. ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. ഈ പ്രശ്നങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്നം മൂലമാണ് ചൊവ്വാഴ്ച ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നതെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു. ഇന്ന് രാവിലെയാണ് റിലീസ് ഓർഡർ എത്തിയത്. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ബോബി നിരുപാധികം മാപ്പ് പറയണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച…
Read Moreയുവതി ജീവനൊടുക്കിയത് അപമാനം സഹിക്കാനാവാതെ; കറുത്ത നിറമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: നിറത്തിന്റെയും മറ്റും പേരിലുള്ള പീഡനത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകള്‍ ഷഹാന മുംതാസിനെയാണ് (19) ഇന്നലെ രാവിലെ പത്തോടെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളജിലെ ഒന്നാംവര്‍ഷ ബിഎസ് സി ഗണിതശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ മേയ് 27നാണ് ഷഹാന മുംതാസും കിഴിശേരി പൂന്തലപ്പറമ്പ് സ്വദേശി അബ്ദുല്‍ വാഹിദുമായുള്ള നിക്കാഹ് കഴിഞ്ഞത്. 20 ദിവസംകഴിഞ്ഞ് അബ്ദുല്‍ വാഹിദ് ഗള്‍ഫിലേക്കു മടങ്ങി. ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ഭാഷ മോശമാണെന്നും സംസാരത്തിന് നിലവാരമില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി അപമാനിച്ചിരുന്നു എന്നാണ് മുംതാസിന്റെ വീട്ടുകാര്‍ പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് അബ്ദുള്‍ വാഹിദിനെതിരേ ബന്ധുക്കള്‍ ആരോപിക്കുന്നത്.കറുത്ത നിറമായതിനാല്‍ വെയില് കൊള്ളരുതെന്ന് ഭര്‍ത്താവ് വാഹിദ് പരിഹസിച്ചിരുന്നതായി മുംതാസിന്റെ ബന്ധുക്കള്‍…
Read Moreജെസ്ന തിരോധാനം: സിബിഐയുടെ രണ്ടാം ഘട്ട അന്വേഷണകാലാവധിയും തീരുന്നു; മടക്കം അന്തിമവും വ്യക്തവുമായ സൂചനയിലേക്കെത്താന് സാധിക്കാതെ
കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസ് (21) തിരോധാന കേസില്‍ സിബിഐയുടെ പുനരന്വേഷണ കാലാവധി അടുത്ത മാസം അവസാനിക്കും.സിബിഐയുടെ രണ്ടാം ഘട്ടം അന്വേഷണം ആറു മാസം പിന്നിടുമ്പോഴും ജെസ്നയെ കാണാതായതില്‍ അന്തിമവും വ്യക്തവുമായ സൂചനയിലേക്കെത്താന് അന്വേഷണടീമിന് സാധിച്ചിട്ടില്ല. സംശയാസ്പദമായ പല കാര്യങ്ങളും ഒന്നാം ഘട്ടം സിബിഐ അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ വേറെയുണ്ടെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവായത്. ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്നതില്‍ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ഒന്നാം ഘട്ടം അന്വേഷണം സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ജെസ്നയുടെ തിരോധാനത്തില്‍ ദുരൂഹമായ ചില സാഹചര്യങ്ങളും ചിലരുടെ ഇടപെടലുകളും മറ്റ് തെളിവുകളും ഉള്‍പ്പെടെ ഹാജരാക്കി വീണ്ടും അന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്നയുടെ പിതാവ് കോടതിയെ…
Read Moreകുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നത്; പോക്സോ കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ജാമ്യഹർജി തള്ളി; ദാമ്പത്യതര്ക്കത്തില് ഇടപെട്ടതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്ന് നടൻ
കൊച്ചി: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചലച്ചിത്രനടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന നടന്റെ ആവശ്യം ജസ്റ്റീസ് ജി. ഗിരീഷിന്റെ ബെഞ്ച് അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസാണ് ജയചന്ദ്രനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹര്‍ജിക്കാരനെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞവരാണ്. കുട്ടി തന്റെ അമ്മയുടെ വീട്ടില്‍ താമസിച്ചുവരവേ പീഡനം നടന്നുവെന്നാണു കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി. കുട്ടി പിന്നീട് സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവര്‍ത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ജയചന്ദ്രന് നിഷേധിച്ചു. ദാമ്പത്യതര്ക്കത്തില് ഇടപെട്ടതിലുള്ള വിരോധമാണ് പരാതിക്കു കാരണമെന്നും കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മൂമ്മയും അമ്മയും നടത്തുന്ന നീക്കമാണ് ഇതിനു…
Read Moreബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി; വീരപരിവേഷം നൽകി തടിച്ചു കൂടി ആരാധകർ; ജയിലിൽ കിടന്നോളമെന്ന ബോബിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുമായി കോടതി
കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. കോടതി ഇന്ന് ജാമ്യാപക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നീക്കം. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ജാമ്യം റദ്ദാക്കാൻ ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്. ഇതില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തുകൊണ്ട് പുറത്തിറങ്ങാനാകാത്ത സഹതടവുകാരെ സഹായിക്കാനാണ് ഒരു ദിവസം…
Read Moreമിസ്റ്റർ വാസവൻ മന്ത്രീ… അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കൾ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല; മന്ത്രി വി.എൻ. വാസവനെതിരെ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്റെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അയ്യപ്പഭക്തരെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ആ വകുപ്പ് കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ…
Read Moreഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബിക്ക് ജാമ്യം; ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്ന് കോടതി
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോഴൊക്കെ ഹാജരാകാനും കോടതി നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽനിന്നും ഒഴിവാക്കണമെന്നുമെന്നും കോടതി നിർദേശിച്ചു. പോലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ദ്വയാർഥ പ്രയോഗമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാണ്. പ്രതിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍…
Read Moreഇനി യഥേഷ്ടം എഴുതാം..! സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങളില്‍ ഇളവ്; സൃഷ്ടികള്‍ക്കു പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു മേധാവികള്‍ ഉറപ്പുവരുത്തണം
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി യഥേഷ്ടം എഴുതാം. ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിദ്ധീകരണത്തിന് അനുമതിനല്‍കാനുള്ള ചുമതല ഇനി മുതല്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് ആയിരിക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 62, 63 ലെ വ്യവസ്ഥകള്‍ പ്രകാരം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം ചട്ടം 96 ല്‍ പരമാര്‍ശിച്ചിരിക്കുന്ന വ്യവസ്ഥ അനുസരിച്ചാണ് ഇളവ് വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് വകുപ്പില്‍ ലഭിക്കുന്നത്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രസിദ്ധീകരണാനുമതി നല്‍കേണ്ടത്. പ്രസിദ്ധീകരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യം സര്‍ക്കാര്‍ തലത്തിലുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം അപഹരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം, സൃഷ്ടികള്‍ക്ക് പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു…
Read More