പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം,നീലിമല,അപ്പാച്ചിമേട് വഴി…
Read MoreCategory: Top News
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; വിമാന, ട്രെയിൻ സർവീസുകൾ വൈകുന്നു
ന്യൂഡൽഹി: ഡൽഹിയിൽ ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകുന്നു. ഇന്നലെ വൈകുന്നേരംവരെ മൂടൽമഞ്ഞ് കാരണം 45 ട്രെയിനുകളാണു വൈകിയത്. പല ട്രെയിനുകളും ഏഴുമുതൽ എട്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും തിരികെയുമുള്ള വിമാനങ്ങളുടെ സർവീസുകളും തടസപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിനു പുറമെ നേരിയ മഴയുണ്ട്. ഇതോടെ ഡൽഹിയിൽ ചിലയിടങ്ങളിൽ താപനില എട്ടു ഡിഗ്രി സെൽഷസിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇതോടെ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.…
Read Moreപത്തനംതിട്ട കൂട്ട ബലാത്സംഗക്കേസ്: 13 പേർ കൂടി കസ്റ്റഡിയിൽ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്
പത്തനംതിട്ട: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട കൂട്ട ബലാത്സംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ ശനിയാഴ്ച രാത്രി മൂന്ന് പേർ കൂടി അറസ്റ്റിലായിരുന്നു. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം…
Read More‘സമാധിയാകാൻ സമയമായപ്പോള്‍ അച്ഛൻ പത്മാസനത്തിൽ ഇരുന്ന് തന്നെ അനുഗ്രഹിച്ചെന്ന് മകൻ’; നെയ്യാറ്റിൻകര സമാധി വിവാദം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധന്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി പോലീസ്. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപന് സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പോലീസ് നീക്കം. അതേസമയം അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകൻ പറഞ്ഞു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു.
Read Moreകായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അഞ്ചുവര്‍ഷത്തിനിടെ പീഡിപ്പിച്ചത് അറുപതിലേറെ പേര്; ഇത്രയധികം പ്രതികളുള്ള പീഡനക്കേസ് സംസ്ഥാനത്തുതന്നെ ആദ്യമെന്നു പോലീസ്
പത്തനംതിട്ട: പതിനെട്ടുകാരിയെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയ അറുപതിലധികം ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ തേടി പോലീസ്. ഇന്നു രാവിലെ പത്തു പേരെ കൂടി കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി രണ്ടു പോലീസ് സ്റ്റേഷനുകളിലായി കേസെടുത്തു. ഇലവുംതിട്ട സ്റ്റേഷനില്‍ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇത്രയധികം ആളുകളെ പ്രതി ചേര്‍ത്ത് ഒരു പീഡനക്കേസ് സംസ്ഥാനത്തു തന്നെ ആദ്യമാണെന്ന് പോലീസ് പറയുന്നു. 13 വയസുള്ളപ്പോള്‍ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്ന പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന് (24) ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവര്‍ സുബിന്റെ സുഹൃത്തുക്കളും പ്രദേശവാസികളുമാണ്. സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍…
Read Moreആലപ്പുഴയിൽ വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കിൽ പടിക്കുപുറത്ത്; നഷ്ടപ്പെട്ടവോട്ട് തിരിച്ചുപിടിക്കണമെന്ന് പിണറായി വിജയൻ; ക്ഷണിച്ചിട്ടും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാതെ ജി. സുധാകരൻ
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടി ഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് ഏതെങ്കിലും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെന്ന നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു. അത്തരം ഒരു പരിശോധന ബ്രാഞ്ച് മുതലുള്ള ഘടകങ്ങളിൽ നടക്കാത്തതിലുള്ള അതൃപ്തിയും പിണറായി മറച്ചുവച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി നൽകി. സമ്മേളനത്തിനു ക്ഷണിച്ചിട്ടും ജി. സുധാകരൻ പങ്കെടുത്തില്ലഹരിപ്പാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിട്ടും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ പങ്കെടുത്തില്ല. ഇതോടെ 1975 നു ശേഷം ജി. സുധാകരൻ പങ്കെടുക്കാത്ത ആദ്യസമ്മേളനമായി ഹരിപ്പാട് ജില്ലാ സമ്മേളനം…
Read Moreസ്ഥലംമാറ്റ ഉത്തരവുമായി ഹെഡ്ക്ലാർക്ക് വന്നപ്പോൾ തസ്തികയേ ഇല്ല ! തിരികെ പഴയസ്ഥലത്തെത്തിയപ്പോൾ അവിടെയും കസേരയില്ല; ഒടുവിൽ വരാന്തയിരുന്ന് പ്രതിഷേധിച്ച് സ്മിത
കോഴഞ്ചേരി: ഇല്ലത്തുനിന്ന് ഇറങ്ങി; അമ്മാത്ത് ഒട്ട് എത്തിയതും ഇല്ല… എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിലാണ് തദ്ദേശ വകുപ്പിലെ ഹെഡ് ക്ലാർക്ക് എസ്. സ്മിതാ മോളുടെ അവസ്ഥ.തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്ക് ആയിരുന്ന ഇവരെ കോയിപ്രം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് കഴിഞ്ഞ നാലിന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ കോയിപ്രം ഗ്രാമപഞ്ചായത്തില്‍ ഈ തസ്തികയില്‍ ഒഴിവില്ലെന്നു മനസിലാക്കിയ സ്മിതമോള്‍ ഈ വിവരം വകുപ്പിനെ അറിയിച്ചിരുന്നു, കൂടാതെ വിടുതല്‍ ചെയ്തിരുന്നുമില്ല. എന്നാല്‍ ഇന്നലെ തോട്ടപ്പുഴശേരിയിലെ തന്റെ തസ്തികയിൽ മറ്റൊരാള്‍ എത്തിയതിനെത്തുടര്‍ന്ന് വിടുതല്‍ ഉത്തരവ് വാങ്ങി കോയിപ്രത്ത് എത്തിയെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഹെഡ് ക്ലാർക്ക് തസ്തികയിൽ ഒഴിവില്ലെന്നതുതന്നെ കാരണം. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ കസേരയിട്ട് ഇരുന്നു. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ സ്മിതാമോളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ഹെഡ്ക്ലാര്‍ക്ക് തസ്തികയില്‍ നിലവില്‍ ഒഴിവില്ല എന്നു കാണിച്ച് കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറി…
Read Moreശബരി വിമാനത്താവള നിര്‍മാണം; ചെറുവള്ളി എസ്റ്റേറ്റ് പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ നീക്കം; ഭരണവികസനമായി അവതരിപ്പിച്ച് നേട്ടം കൊയ്യാൻ സർക്കാർ
കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ തോട്ടത്തിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചുമായി ധാരണയിലെത്താന്‍ സാധ്യത. ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയില്‍ നിലവിലുള്ള കേസ് രാജിയിലെത്തുന്നില്ലെങ്കില് സ്ഥലം ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാകും. ട്രസ്റ്റിനു കീഴില്‍ എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ അവകാശികളായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് മേല്‍ക്കോടതിയെ സമീപിക്കുകയോ സ്റ്റേ വാങ്ങുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പൊന്നുംവില നല്കി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഏതാനും വര്‍ഷങ്ങള്‍ കരം അടയ്ക്കുകയും ചെയ്തതാണ്. പിന്നീടാണ് രാജമാണിക്യം കമ്മീഷന് പാട്ടക്കരാര്‍ അവസാനിച്ച തോട്ടം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് നല്കിയതും കരം സ്വീകരിക്കാതെ വന്നതും. ശബരി വിമാനത്താവളത്തിന് എസ്റ്റേറ്റ് അക്വയര്‍ ചെയ്യുന്നതിനാല്‍ റവന്യു വകുപ്പ് നിശ്ചയിക്കുന്ന തുക കോടതിയില്‍ കെട്ടിവയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. എന്നാല്‍, അയന ചാരിറ്റബിള്‍…
Read Moreചിലകാര്യങ്ങളിൽ വ്യക്തത വരാനുണ്ട്… എം.ആർ. അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനു ഡയറക്ടർ മടക്കി അയച്ചു. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി. അജിത്കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ ഒരു കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ല. കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ…
Read Moreസ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. മടവൂർ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിടെ കാലുവഴുതി വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണേന്ദുവിനെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read More