മാവേലിക്കര: സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവന്‍ സമയം പങ്കെടുക്കുന്ന ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പാര്‍ട്ടിയുടെ മാവേലിക്കരയിലെ യുവജന നേതാവും ജനപ്രതിനിധിയും നരേന്ദ്ര പ്രസാദ് പഠന ഗവേഷണകേന്ദ്രം സെക്രട്ടറിയുമായ ആര്. ശ്രീനാഥ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം ഇല്ലായ്മയും വ്യക്തിത്വത്തെ ഹനിക്കത്തക്ക വിധത്തിലുള്ള നീക്കവുമാണ് സിപിഎം വിടാനുണ്ടായ കാരണമെന്നും തന്റേത് ഒരു കോണ്‍ഗ്രസ് കുടുംബമാണെന്നും അവിടെനിന്നാണ് താന്‍ സിപിഎമ്മിലേക്കു പോയതെന്നും ഇപ്പോള്‍ തിരികെ കുടുംബത്തിലേക്ക് മടങ്ങി പോകുകയാണെന്നും ശ്രീനാഥ് പറഞ്ഞു. എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി, പരുമല കോളജ് യൂണിയന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീനാഥ് ഇപ്പോള്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഡിവിഷന് മെംബറുമാണ്. കായംകുളം ഏരിയ കമ്മറ്റി അംഗം ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു യുവജന നേതാവ്…
Read MoreCategory: Top News
വീട്ടിൽ അതിക്രമിച്ചു കയറി 15 വയസുകാരനോട് കാട്ടിയത് കൊടുംക്രൂരത; ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാലുവർഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി
ചേർത്തല: പതിനഞ്ചു വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചെത്തി കാക്കരിയിൽ ബാസ്റ്റിനെ(39)യാണ് ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. വാണി ശിക്ഷ വിധിച്ചത്. 2023 ജനുവരി എട്ടിന് വീട്ടിലാരുമില്ലായിരുന്ന സമയം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു ബാസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് ഐപിസി, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Read Moreവിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് ഒരുമാലവേണം… നെറ്റ്വര്‍ക്ക് തകരാറിന്റെ പേരില്‍ ജ്വല്ലറിയിൽനിന്ന് 2.25 ലക്ഷത്തിന്റെ സ്വർണം കവർന്നു; തട്ടിപ്പുകാരന്റെ ചിത്രം പുറത്ത് വിട്ട് പോലീസ്
കോട്ടയം: നഗരമധ്യത്തിലെ സ്വര്‍ണക്കടയില്‍ വന്‍ തട്ടിപ്പ്. ബാങ്ക് നെറ്റ്വര്‍ക്ക് തകരാറിന്റെ പേരില്‍ സ്വര്‍ണക്കടയില്‍നിന്ന് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വര്‍ണമാണ് യുവാവ് തട്ടിയെടുത്തത്.ഡിസംബർ 31ന് കോട്ടയം ചന്തക്കവലയിലെ ശ്രീലക്ഷ്മണ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ‘ സംഭവത്തില്‍ ജ്വല്ലറി ഉടമകള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. ഡിസംബര്‍ 31നു വൈകുന്നേരം നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് കടയില്‍ എത്തുന്നത്. തുടര്‍ന്ന് വിവാഹ വാര്‍ഷികമാണെന്ന് പറയുകയും ഭാര്യയ്ക്ക് സ്വര്‍ണം സമ്മാനമായി വാങ്ങി നല്‍കുന്നതിനായി എത്തിയതാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് സ്വര്‍ണം കാണിക്കുകയും ഇദ്ദേഹം ഇതു തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന്, ഗൂഗിള്‍ പേ ആയി പണം അയയ്ക്കാമെന്ന് അറിയിച്ചു. പണം ഗൂഗിള്‍ പേയിലൂടെ അയയ്ക്കാനാവാതെ വന്നതോടെയാണ് അക്കൗണ്ടിലൂടെ അയയ്ക്കാന്‍ തീരുമാനിച്ചത്. നെറ്റ്വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍നിന്നു പോയെങ്കിലും ജ്വല്ലറിയുടെ അക്കൗണ്ടില്‍ കയറിയില്ലെന്ന്…
Read Moreവാളയാർ കേസ്: യഥാർഥ പ്രതികളിലേക്കെത്താൻ സിബിഐക്കും പേടിയെന്ന് അമ്മ; സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടു, യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമെന്ന് വാളയാർ നീതിസമരസമിതി
കൊച്ചി: വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം യഥാർഥ പ്രതികളെ രക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ നീതിസമരസമിതി. ഈ കേസിൽ സിബിഐ ആദ്യം സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെത്തുടർന്നു നിയോഗിക്കപ്പെട്ട സിബിഐയുടെ രണ്ടാം അന്വേഷണസംഘവും ഈ കേസിൽ കൊലപാതകത്തിന്റെ സാധ്യത തേടിയില്ല. കേസ് അട്ടിമറിക്കുന്നതിന് സിബിഐക്കുമേൽ സമ്മർദം ചെലുത്തുന്നത് ചില അഭിഭാഷകരാണ്. കേസിൽ മാതാപിതാക്കളെ പ്രതികളാക്കി പോരാട്ടം ദുർബലപ്പെടുത്താമെന്ന് സിബിഐയും ഇതിലെ യഥാർഥ പ്രതികളും അവരെ സംരക്ഷിക്കുന്നവരും ആശ്വസിക്കേണ്ടതില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം നിയമപരമായും ജനകീയമായും തുടരുമെന്നും സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ പറഞ്ഞു. യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമെന്ന് വാളയാർ നീതിസമരസമിതി പാലക്കാട്: സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സർക്കാരിനൊപ്പംചേർന്ന് സിബിഐയും കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ…
Read Moreജാമ്യഹർജി തള്ളി; ബോചെ അഴിക്കുള്ളിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കോടതിക്കുള്ളിൽ നാടകീയ രംഗങ്ങൾ
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയർന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്. നടിയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നതെന്നും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതി നടിയെ നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു തുടരുന്നത്. ബോബിയുടെ ഫോൺ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Read Moreപെരിയ ഇരട്ടക്കൊലക്കേസ്; പ്രതി ചേർക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നു കെ.വി. കുഞ്ഞിരാമൻ; ജാമ്യത്തിലിറങ്ങിയ പ്രതികളെ വരവേറ്റ് സിപിഎം നേതാക്കൾ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ച മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം നാലുപ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങി. ഇന്നു രാവിലെ 9.21ന് പുറത്തിറങ്ങിയ പ്രതികളെ സ്വീകരിക്കാൻ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ സിപിഎം ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു. രക്തഹാരം അണിയിച്ചാണ് പ്രതികളെ ജയിലിന് പുറത്തേക്ക് നേതാക്കൾ ആനയിച്ചത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർക്ക് പുറമെ സിപിഎം നേതാക്കളായ പി. ജയരാജൻ, കെ.പി.സതീഷ് ചന്ദ്രൻ, വി.വി. രമേശൻ, കെ.രാജ് മോഹൻ എന്നിവരും സ്വീകരിക്കാൻ എത്തിയിരുന്നു.20-ാം പ്രതിയായ കുഞ്ഞിരാമനു പുറമെ 14-ാം പ്രതി മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് പുറത്തിറങ്ങിയത്. രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചുവെന്ന കുറ്റത്തിന് ഇവർക്കു പ്രത്യേക സിബിഐ…
Read Moreകിലോയ്ക്ക് ആയിരം രൂപ; റബർ തോട്ടത്തിൽ വളരുന്ന തോട്ടപ്പയർ തരും കൈനിറയെ പണം; പെറുക്കിയെടുക്കുന്ന പയറുകൾ കടൽകടക്കും; റബര്കുരും ഇനി പോക്കറ്റ് നിറയ്ക്കും
കോട്ടയം: ഡിമാന്‍ഡ് വര്‍ധിച്ചതോടെ തോട്ടപ്പയറിന് ഇക്കൊല്ലവും മെച്ചവില ലഭിച്ചേക്കും. റബര്‍ തൈകളുടെ ചുവട്ടില്‍ തണുപ്പുകിട്ടാന്‍ നടുന്ന നാടന്‍ പടല് വിത്ത് കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം ആയിരം രൂപ വരെ വില ഉയര്‍ന്നിരുന്നു. അടുത്ത മാസം വേനലില്‍ പയര്‍ ബീന്‍സ് ഉണങ്ങി വിത്ത് ശേഖരിക്കുമ്പോള്‍ 700 രൂപയില്‍ കുറയാതെ വില ലഭിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. റബര്‍തോട്ടങ്ങളില്‍ തണുപ്പും ഈര്‍പ്പവും നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനുമാണ് തോട്ടപ്പയര്‍ കൃഷിചെയ്യുന്നത്. റബര്‍ ഉത്പാദനം കൂടാനും മണ്ണിലെ നൈട്രജന്റെ അളവ് നിലനിര്‍ത്താനും സഹായകമാണ്. കാലിത്തീറ്റയായും ഉപയോഗിക്കാം. കേരളത്തില്‍നിന്ന് തോട്ടപ്പയര്‍ വിത്ത് മലേഷ്യ, തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അവിടെ റബറിനും എണ്ണപ്പനയ്ക്കും ഇടവിളയായി തോട്ടപ്പയര്‍ കൃഷി ചെയ്യുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ തോട്ടങ്ങളിലേക്കും വിത്ത് കൊണ്ടുപോകുന്നുണ്ട്. സമീപകാലത്ത് വിഷാംശമുള്ള കട്ടുപയര് വ്യാപകമായതോടെ നാടന്‍ പടല് തോട്ടങ്ങളില്‍ ഇല്ലാതായി. റബര്‍കുരുവിനും വിലയുണ്ട്കോട്ടയം: മഴക്കാലം…
Read Moreസൂക്ഷിച്ചോ പണിവരുന്നുണ്ട്… വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗം; 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറി ഹണിറോസ്
കൊച്ചി: സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരേ അധിക്ഷേപം നടത്തിയ യുട്യൂബ് ചാനലുകൾക്കെതിരേ നിയമനടപടിക്കൊരുങ്ങി ഹണി റോസ്. ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിനു പിന്നാലെ അടുത്ത നീക്കവുമായി നടിയെത്തിയത്. വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ പങ്കുവച്ച 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറുമെന്നാണ് വിവരം. അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരേ നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് ലഭിക്കുന്നതോടെ കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങുകാണ് അന്വേഷണ സംഘം. എറണാകുളം സിജെഎം കോടതിയിലാണ് ബോബി ചെമ്മണ്ണൂരിനെ ഹാജരാക്കുക. ബുധനാഴ്ച രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ…
Read Moreമക്കളില്ലാത്ത ദുഖം വല്ലാതെ അലട്ടി; വിവാഹവാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി; തലേദിവസം ബന്ധുക്കൾക്ക് വിരുന്ന് നൽകി
മുംബൈ: ഇരുപത്തിയാറാം വിവാഹവാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. നാഗ്പുരിലാണു സംഭവം. വിവാഹവാർഷികത്തോടനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇവർ വിരുന്ന് നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യ. ആദ്യം ആനിയാണ് ജീവനൊടുക്കിയതെന്നാണു പോലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലിൽ വെള്ളപ്പൂക്കൾകൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ചശേഷം ജെറിൽ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. മരിക്കും മുൻപ് സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പും വിൽപത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കോവിഡിനു മുൻപു ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം…
Read Moreഎന്‍.എം. വിജയന്റെ മരണം; ഐ. സി. ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി
വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരണത്തില്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരേ ആത്മഹത്യാപ്രേണാക്കുറ്റം ചുമത്തി കേസെടുത്തു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്. കെ.കെ ഗോപിനാഥൻ എന്നിവരും പ്രതികളാണ്. നേരത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനേ തുടർന്ന് സിപിഎമ്മിലെത്തിയ പരേതനായ പി. വി.ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. കുടുംബത്തിന്റെ മൊഴിയുടെയും വിജയന്റേതായി പുറത്തുവന്ന കത്തിന്റെയും വെളിച്ചത്തിലാണ് ആത്മഹത്യാപ്രേണാക്കുറ്റം ചുമത്തിയത്.
Read More