വയനാട്: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Read MoreCategory: Top News
ശരീരഘടനയെക്കുറിച്ചു പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ; സഹപ്രവർത്തകയുടെ ശരീരത്തെ പുകഴ്ത്തിയത് ലൈംഗികച്ചുവയുള്ള പരാമര്ശമാകില്ലെന്ന വാദം തള്ളി ഹൈക്കോടതി
കൊച്ചി: ശരീരഘടനയെക്കുറിച്ച് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി. ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന് പുത്തന്‍വേലിക്കര സ്വദേശി ആര്.രാമചന്ദ്രന് നായര്‍ നല്കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. നല്ല ബോഡി സ്ട്രക്ചറാണെന്ന് സ്ത്രീകളോടു പറയുന്നത് ലൈംഗികച്ചുവയുള്ള പരാമര്ശമാകില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദം കോടതി തള്ളി. സഹപ്രവര്‍ത്തകയായ യുവതിയുടെ ശരീരഘടനയെ പുകഴ്ത്തിയതിനു പുറമെ പ്രതി അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും പൊതുമധ്യത്തില്‍ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. 2013-17 കാലഘട്ടത്തില്‍ പ്രതി സര്‍വീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. പ്രതിക്കെതിരേ യുവതി മേലധികാരികള്‍ക്കും കെഎസ്ഇബി വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. കാര്യമായ നടപടിയുണ്ടാകാത്തതിനാലാണു പോലീസില്‍ പരാതി നല്‍കിയത്. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തല്‍, പിന്തുടര്ന്ന് ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്.
Read Moreഞാൻ പറഞ്ഞ കുന്തിദേവിയെ വളച്ചൊടിച്ചത് സാമൂഹിക മാധ്യമത്തിലൂടെ മറ്റുള്ളവർ; ഹണി റോസിനോട് എനിക്ക് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല; നിയമപരമായി നേരിടുമെന്ന് ബോചെ
കോഴിക്കോട്: നടി ഹണി റോസിനെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും താന്‍ നല്ല അർഥത്തില്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവര്‍ വളച്ചൊടിക്കുകയാണുണ്ടായതെന്നും ബോചെ പ്രതികരിച്ചു. നല്ല അർഥത്തില്‍ കുന്തിദേവി എന്നു പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ള ആളുകളാണ് വളച്ചൊടിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഹണിറോസ് എന്റെ രണ്ടു ഷോപ്പിന്റെ ഉദ്ഘാടനത്തിന് വന്നത്. അന്ന് സ്ഥാപനത്തിന്റെ പ്രമോഷനായി സ്റ്റേജില്‍ ഡാന്‍സും മോഡലിംഗും ഒക്കെ ചെയ്തു. അന്ന് പരാതിയില്ലാതെ പോയതാണ്. പിന്നെ ഇപ്പോള്‍ ഞാന്‍ ദ്വയാർഥത്തോടെ കുന്തി ദേവിയെന്നു വിളിച്ചുവെന്നു പറഞ്ഞ് പരാതി നല്‍കിയത് എന്തിനാണെന്നറിയില്ല. വ്യക്തിപരമായി ഹണി റോസിനോട് എനിക്ക് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല. കുന്തിദേവി പ്രയോഗം സംബന്ധിച്ചു ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു താഴെ ഒരുപാട് ആളുകള്‍ മോശം കമന്റ് ചെയ്തിട്ടുണ്ട്. അത് അവര്‍ക്ക് ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്. കുന്തിദേവി എന്നു പറഞ്ഞത് വേറെ ആളുകള്‍ ദ്വയാർഥ പ്രയോഗം നടത്തിയിട്ടുണ്ട്. അതില്‍ ഹണിറോസിന്…
Read Moreവ്യാജ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മാലാ പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്; വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി
കൊച്ചി: വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതി നല്കിയ പരാതിയില്‍ കേസ്. യൂട്യൂബ് ചാനലിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അതിലും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും…
Read Moreപൂട്ടിക്കിടന്ന വീട്ടിൽ മോഷണം; നഷ്ടമായത് 7,000 മാത്രം; യാത്രപോയപ്പോൾ വീട്ടിലുണ്ടായിരുന്ന 100 പവനും 3 ലക്ഷം രൂപയും കൂടെക്കൂട്ടി; വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം
അതിരമ്പുഴ: മൂന്ന് ആഴ്ചയോളം ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടന്ന സംഭവത്തില്‍ കാണാതായ സ്വര്‍ണം തിരികെ കിട്ടി. അതിരമ്പുഴ പാറോലിക്കല്‍ റോഡില്‍ റെയില്‍വേ ഗേറ്റിനു സമീപം വഞ്ചിപ്പത്രയില് വര്‍ഗീസ് ജോണിന്റെ വീട്ടിലാണു മോഷണം നടന്നത്. മൂന്നര പവന് സ്വര്‍ണാഭരണങ്ങളും 7,000 രൂപയും നഷ്ടപ്പെട്ടെന്നാണ് ഉടമകള്‍ പോലീസില്‍ പരാതി നൽകിയത്. എന്നാല്‍ കാണാതായ സ്വര്‍ണം ഇന്നലെ രാത്രിയോടെ വീട്ടില്‍ നിന്നുതന്നെ കുടുബാംഗങ്ങള്‍ക്കു തിരികെ കിട്ടിയതായി പോലീസില്‍ പറഞ്ഞു. മകള്‍ക്കു നല്കിയ നൂറു പവന് സ്വര്‍ണാഭരണങ്ങളും വീടിന്റെ പെയിന്റിംഗ് ജോലികള്‍ക്കായി ബാങ്കില്‍നിന്നെടുത്തു സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയും വീട്ടില്‍ ഉണ്ടായിരുന്നു. കുമളിയിലേക്കു പോയപ്പോള്‍ ഇത് ഇവര്‍ ഒപ്പം കൊണ്ടുപോകുകയായിരുന്നു. ഈ സ്വര്‍ണവും പണവും വീട്ടില്‍ ഉണ്ടാകുമെന്ന് അറിവുണ്ടായിരുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. അത്തരത്തില്‍ സൂചന നല്കുന്ന മൊഴിയാണ് വര്‍ഗീസ് പോലീസിനു നല്‍കിയത്. വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് ഏറ്റുമാനൂര്‍ പോലീസിന്റെ…
Read Moreരാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; പലർക്കും ഈ രോഗബാധ ഇതിനകം വന്നു പോയിരിക്കാം; കോവിഡ് പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോ വൈറസ് (എച്ച്എംപിവി) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. എച്ച്എംപിവി ബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും അറിയിച്ചു. ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കോൽക്കത്തയിലും ഒന്നു വീതവും കുട്ടികൾക്കാണു രോഗബാധ റിപ്പോർട്ട് ചെയ്തത്. 2001ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ്…
Read Moreകോടികൾ ചെലവഴിച്ച് നിര്‍മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്‍; മാർബിൾ ഫലകമെന്ന് തോന്നിക്കും വിധമുുള്ള ഫ്ളക്സ് ബോർഡാണ് റോഡരുകിൽസ്ഥാപിച്ചിരിക്കുന്നത്
എടത്വ: കോടികൾ ചെലവഴിച്ചു നിര്‍മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്‍. മാര്‍ബിള്‍ കഷണം ഉപയോഗിച്ച് നിര്‍മിക്കേണ്ട ഫലകം നിര്‍മിച്ചിരിക്കുന്നത് ഫ്ളക്സ് ഷീറ്റില്‍ ശിലാഫലകം എന്നു തോന്നിപ്പിക്കത്തക്ക വിധത്തില്‍. 2020 ജനുവരി 15ന് നിര്‍മാണം പൂര്‍ത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപ്പുഴ-പൊടിയാടി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന നാമ ഫലകമാണിത്. 70,73,82716 രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന്റെ തുടക്കഭാഗത്ത് പൊടിയാടിയിലാണ് ഈ നാമഫലകം സ്ഥാപിച്ചിരിക്കുന്നത്. നാമഫലകത്തിലെ ഫ്ളക്സ് ഷീറ്റ് നിലവില്‍ നശിച്ചുതുടങ്ങി. നാമഫലകം, ട്രാഫിക് ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് 5.4 ലക്ഷം രൂപയാണ് ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍നിന്നും അറിയാന്‍ സാധിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയുടെ അടങ്കല്‍ തുക 46 കോടി 40 ലക്ഷം രൂപയാണ്. പരിപാലന കാലാവധി 2025 ഡിസംബര്‍ ഒന്നിന് അവസാനിക്കും. ശേഷിക്കുന്ന മൂന്നാം ഘട്ട പ്രവൃത്തികള്‍ സംബന്ധിച്ച്…
Read Moreപുല്ലുപാറ ദുരന്തം; ആഘാതം കുറച്ചത് റബര്‍മരം; ബസ് തങ്ങിനിന്നില്ലായിരുന്നെങ്കിൽ പതിക്കുക 1000 അടി താഴ്ചയിലേക്ക്; ബ്രേക്ക് നഷ്ടപ്പെട്ട വിവരം യാത്രക്കാരെ അറിയിച്ച് മുറുകെ പിടിച്ചിരിക്കാൻ പറഞ്ഞു…
മുണ്ടക്കയം: നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി സ്പെഷല്‍ ബസ് കൊക്കയിലെ റബര്‍ മരത്തില്‍ തങ്ങിനിന്നതാണ് പുല്ലുപാറ ബസപകടത്തിന്റെ തീവ്രത ഇത്രയെങ്കിലും കുറച്ചത്. കോട്ടയം-കുമളി ദേശീയ പാതയില്‍ 1500 അടി വരെ താഴ്ചയുള്ള നിരവധി കൊക്കകള്‍ ഈ ഭാഗത്തുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റബര്‍ മരങ്ങള്‍ക്ക് അല്പം മുകളിലാണ് മറിഞ്ഞിരുന്നതെങ്കില്‍ ആയിരം അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു. പുല്ലുപാറ വളവില്‍ കുത്തിറക്കത്തില്‍ ബസ് നിയന്ത്രണംവിട്ട് ബാരിക്കേഡില്‍ തട്ടി ഇന്നലെ രാവിലെ 6.15ന് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒരാഴ്ചയായി പെരുവന്താനം മുതല്‍ പീരുമേട് വരെ പുലര്‍ച്ചെ കടുത്ത കോടമഞ്ഞും കൊടുംതണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ അപകടം സംഭവിക്കുമ്പോള്‍ 34 യാത്രക്കാരില്‍ ഏറെപ്പേരും ഉറക്കത്തിലായിരുന്നു. രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരും. ഞൊടിയിടയില്‍ എന്താണ് സംഭവിച്ചതെന്നു പോലും യാത്രക്കാര്‍ക്ക് വ്യക്തമായില്ല. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടുംവളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം…
Read Moreപുരുഷ പീഡനം; മാനസിക പീഡനവും വ്യാജ സ്ത്രീധന പരാതിയും; ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ വീഡിയോ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി; സഹോദരന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. രാജേഷ് കുമാർ(35) ആണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ രാജേഷ് കുമാർ ആവശ്യപ്പെട്ടു. “ഞാൻ സത്യസന്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, എന്റെ കേസിൽ നീതി ലഭിക്കണം, എന്റെ മക്കളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. എന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും ജയിലിലേക്ക് അയയ്ക്കണം.’ രാജേഷ് വീഡിയോയിൽ പറയുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം രാജേഷ് വെളിപ്പെടുത്തിയില്ല. എന്നാൽ ഭാര്യയും ഭാര്യമാതാവും രാജേഷിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വ്യാജ സ്ത്രീധന കേസ് ചുമത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹോദരൻ സന്തോഷ് കുമാർ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് വിഷം കഴിച്ചാണ് രാജേഷ് കുമാർ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഹമീർപൂർ സർക്കിൾ ഓഫീസർ രാജേഷ് കമാൽ…
Read Moreപ്രണയിച്ച് കുടുംബത്തിന് നാണക്കേടുണ്ടാക്കി; പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പെൺകുട്ടിയുടെ രക്ഷിതാക്കളും അമ്മാവനും അറസ്റ്റിൽ
ലക്നോ: പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാടിനെ നടുക്കിയ സംഭവം ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന് കുശവാഹ(22), സാഹു(19) എന്നിവരെ പെൺകുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Read More