ക്രിസ്മസ് വിരുന്നിന്‍റെ തീൻമേശയിൽ നിന്ന് പന്നിയും താറാവും ഔട്ട്; പന്നിപ്പനിയും പക്ഷിപ്പനിയേയും തുടർന്ന് ഇറച്ചിക്ക് കടുത്ത ക്ഷാമം; ഉള്ളതിനാവട്ടെ തൊട്ടാൽ പൊള്ളുന്ന വിലയും

കോട്ടയം: ക്രിസ്മസിന് പലയിടങ്ങളിലും പന്നിയിറച്ചിയ്ക്കും താറാവിനും ക്ഷാമം നേരിടും. ആഫ്രിക്കന്‍ പന്നിപ്പനി ജില്ലയിലെ നാലു പഞ്ചായത്തുകളിലെ വിവിധ ഫാമുകളില്‍ സ്ഥിരീകരിച്ചതോടെ പന്നിയിറച്ചിയുടെ വില്‍പന കുറഞ്ഞു. ക്രിസ്മസ് വിപണി മുന്നില്‍ കണ്ട് വളര്‍ത്തിയ പന്നികളെ കശാപ്പു ചെയ്യാനോ വില്‍ക്കാനോ സാധിക്കാത്ത സാഹചര്യമാണ്. പന്നിയിറച്ചി വില കുത്തനെ ഉയര്‍ന്ന് 400 വരെ ഉയര്‍ന്നശേഷം ചിലയിടങ്ങളില്‍ 380 രൂപയിലെത്തിയിരുന്നു. രോഗഭീതിമൂലം പന്നിയിറച്ചിയുടെ വിലയും വില്‍പനയും കുറയാനാണ് സാധ്യത. പക്ഷിപ്പനിയെത്തുടര്‍ന്ന് ജില്ലയില്‍ താറാവു വളര്‍ത്തല്‍ പരിമിതമാണ്. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കയതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ താറാവിന് കടുത്ത ക്ഷാമുണ്ട്. മണര്‍കാട് സര്‍ക്കാര്‍ ഫാമിലും കോഴിയെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.വളര്‍ത്താനും വില്‍ക്കാനും നിയന്ത്രണം വന്ന സാഹചര്യത്തില്‍ താറാവിറച്ചി കിട്ടാനില്ല. ക്രിസ്മസ് അടുത്തതോടെ ബ്രോയിലര്‍ ചിക്കന്‍ വില ഉയര്‍ന്നു തുടങ്ങി. രണ്ടാഴ്ച മുന്‍പ് നൂറു രൂപയായിരുന്ന നിരക്ക് 115 രൂപയിലേക്ക് ഉയര്‍ന്നു. അടുത്തയാഴ്ച വില 140 വരെ…

Read More

ഉണരൂ രതീഷ് ഉണരൂ… മദ‍്യപിച്ച് ലഹരിയിലായ പോലീസുകാരൻ ഓടിച്ച കാർ ഓട്ടോയിലിടിച്ചു  ഡ്രൈവർക്ക് ഗുരുതര പരിക്ക്; പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർക്കും പോലീസുകാരന്‍റെ വക തെറിയഭിഷേകം

നെടുമങ്ങാട് : മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.വിളപ്പിൽശാല സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ ജില്ലാ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിച്ചത്. ഞായറാഴ്ച രാത്രി 11.30 ന് ഉഴമലയ്ക്കൽ-പുളിമൂടാണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞു. അപകടമുണ്ടായതിന് ശേഷം രതീഷും ആട്ടോ ഡ്രൈവറുമായി വാക്കേറ്റമായി.സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളോടും രതീഷ് മദ്യലഹരിയിൽ ബഹളം വച്ചതായി നാട്ടുകാർ പറയുന്നു. തുടർന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ആര്യനാട് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് മാറ്റി. സംഭവ സ്ഥലത്തുവച്ചും പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷവും ഇയാൾ ബഹളം വയ്ക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ആറുവർഷം നീണ്ട യൂത്ത് കോൺഗ്രസിന്‍റെ കാത്തിരിപ്പ്; പെരിയ ഇരട്ടക്കൊലക്കേസിൽ 28ന് വിധി പറയും; സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികൾ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികളാണുളളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും രാഷ്‌ട്രീയ വൈര്യാഗത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2019 ഫെബ്രുവരി 17നാണ് കാസര്‍ഗോഡ് പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണു പത്തു പേരെക്കൂടി പ്രതിചേര്‍ത്തത്. സിബിഐ അന്വേഷണത്തിനെതിരേ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയങ്കിലും തിരിച്ചടിയായിരുന്നു ഫലം. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്.…

Read More

ഇവനെ ഞങ്ങളിങ്ങെടുക്കുക…എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർഥിയെ സിപിഎം സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്

തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥിയെ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ റെഡ് വോളന്‍റിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. ഏണിക്കര സ്വദേശി ഹരികുമാറിന്‍റെ മകനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പോലീസിൽ പരാതി നൽകി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പിന്നീട് സിപിഎം നേതാക്കൾ കുട്ടിയെ കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. നാളെ വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷമേ കേസെടുക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

Read More

കാണാതായ മലയാളി സൈനികൻ‌ കണ്ണൂരിലെത്തിയില്ല: കേരള പോലീസ് പുനെയിലേക്ക്

കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് സംഘം പുനെയിലേക്ക്. പുനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പുനെയിലേക്ക് പോകുന്നത്. എലത്തൂര്‍ എസ്‌ ഐക്കാണ് നാലംഗ ടീമിന്‍റെ ചുമതല. മഹാരാഷ്‌ട്ര പോലീസുമായി ഇവര്‍ ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്‍റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പുനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്. വിഷ്ണു അക്കൗണ്ടില്‍ നിന്നും 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തി. സൈനികരുടെ നേതൃത്വത്തില്‍ പുനെയിലും അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്‍റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പരാതി നല്‍കിയത്. അവധിയായതിനാല്‍ നാട്ടിലേക്കു…

Read More

കാണാൻ മനോഹരമെങ്കിലും അരുവിക്കുത്തിൽ ഒളിഞ്ഞിരിക്കുന്നത് അപകടക്കെണികൾ; അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കണമെന്നാവശ്യമായി നാട്ടുകാർ

തൊടുപുഴ: രണ്ട് എൻജനിയറിംഗ് വിദ്യാർഥികളുടെ ജീവൻ കവർന്ന അരുവിക്കുത്ത് വെള്ളച്ചാട്ടം കാണാൻ മനോഹരമെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്നത് അപകടക്കെണികൾ. അധികം ആളുകൾ എത്താത്ത ഇടം കൂടിയായതിനാൽ ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ തന്നെ പുറംലോകത്തറിയാൻ വൈകും. അരുവിക്കുത്തിനെ കുറിച്ച് കേട്ടറിഞ്ഞ് ഇപ്പോൾ ഒട്ടേറെ പേർ ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്. മലങ്കര ജലാശയം സന്ദർശിക്കാനെത്തുന്നവരിൽ പലരും അരുവിക്കുത്തും സന്ദർശിച്ചാണ് മടങ്ങുന്നത്. എന്നാൽ ഇവിടെയെത്തുന്നവർക്കായി യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അപകടകരമായ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് വിലക്കിയുള്ള മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചിട്ടില്ല. സാമൂഹ്യ വിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും പ്രധാന ഇടത്താവളം കൂടിയാണ് ഇവിടം.തൊടുപുഴ പട്ടണത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ മ്രാല ജംഗ്ഷനിൽനിന്ന് ഇവിടെയെത്താം. മലങ്കര എസ്റ്റേറ്റ് റോഡിലൂടെ 200 മീറ്ററോളം സഞ്ചരിച്ച ശേഷം 500 മീറ്റർ കനാൽ റോഡിലൂടെ യാത്ര ചെയ്താൽ അരുവിക്കുത്തിലെത്താം. മലങ്കര ഡാമിലേക്ക് ഒഴുകുന്ന…

Read More

പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ട്: കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ സംഘപരിവാർ ശ്രമിക്കുന്നു; സന്ദീപ് ജി. വാര്യർ

പാലക്കാട്: നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് ജി. വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ കുമാറും സുശാസനനും എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത് വല്ലാത്ത ക്രൈസ്തവ സ്‌നേഹം അഭിനയിച്ചുകൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി കടന്നു പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്കൂളിൽ കുട്ടികള്‍ വളരെ നിഷ്‌കളങ്കതയോടെ നടത്തിയ കാരളിനെ പോലും അക്രമിക്കാനുള്ള സംഘപരിവാറിന്‍റെ ശ്രമം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇരകളോടൊപ്പം ഓടുകയും അതോടൊപ്പം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളതെന്നും…

Read More

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന് വെളിപ്പെടുത്താത്ത റിപ്പോർട്ടിലെ മറ്റ് കാര്യങ്ങളിങ്ങനെ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപി എം.ആർ.അജിത്കുമാറിന്‍റെ റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂരനാളിൽ ബോധപൂർവം പ്രശ്നമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പാണ് പുറത്തുവന്നത്. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം ദേവസ്വം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തൽ റിപ്പോർട്ടിലില്ല. അതേസമയം, ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്‍റ്, ആർഎസ്എസിന്‍റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More

നീയാണ് പെണ്ണ്..! ജയിലിൽ മുത്തച്ഛനെ കാണാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ജയിൽ ഉദ്യോഗസ്ഥൻ; നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി

ചെന്നൈ: ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസിസ്റ്റന്‍റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്‍റെ ചെറുമകളാണ്‌ പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. തടവിലുള്ള ബന്ധുവിനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്താണ് ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം കുടുംബാംഗങ്ങളും എത്തിയാണ് ജയിലറെ മർദിച്ചത്. പിന്നീട് യുവതി നൽകിയ പരാതിയിൽ ജയിലർക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Read More

കേരളത്തിലെ സമാധാന അന്തരീക്ഷം തകർത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാൻ എ. വിജയരാഘവൻ ശ്രമിക്കുന്നു: ഡിജിപിക്ക് പരാതി നൽകി

മലപ്പുറം: കേരളത്തിലെ സമാധാന അന്തരീക്ഷം തകർത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാൻ എ.വിജയരാഘവൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യൂത്ത്‌ലീഗ് ഡിജിപിക്ക് പരാതി നൽകി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റ് യു. അബ്ദുല്‍ റസാഖാണ് പരാതി നല്‍കിയത്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു വിജയരാഘവന്‍റെ വയനാട്ടിലെ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുകയാണ്. കേരളത്തിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് വര്‍ഗീയ കലാപത്തിനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. ഇത് തടയേണ്ടത് അനിവാര്യമാണെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു. വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് വര്‍ഗീയ വാദികളുടെ പിന്തുണയിലാണെന്ന് വിജയരാഘവന്‍ പറഞ്ഞത് വൻ വിവാദമായിരിക്കുകയാണ്.

Read More