മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണം: വി. ഡി. സതീശൻ

കൊച്ചി: മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽപി സ്കൂളിലെ കുട്ടികളെ ഈ ജോലി ഏൽപ്പിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നല്ലതായി ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലു മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ നാലുപേരും ഒരുമിച്ച് ഇതുവരെ വയനാട് സന്ദർശിച്ചിട്ടില്ല. വയനാട് പുനരധിവാസത്തിൽ സർക്കാർ വൻ പരാജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Read More

നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്‍റെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമ്മുവിന്‍റെ തലയ്ക്കും ഇടുപ്പിനും തുടയിലുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുകൾ സംഭവിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നവംബര്‍ 15 ന് വൈകുന്നേരമാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്നു വീണ് മരിക്കുന്നത്. അമ്മുവിന്‍റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.  

Read More

അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല: ആരോപണങ്ങളിൽ കഴമ്പില്ല; എ‍‍ഡിജിപി എം.ആർ.അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം: എ‍‍ഡിജിപി എം.ആർ.അജിത് കുമാറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകി. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ ഒരു കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പി.വി.അൻവറിന് തെളിവ് ഹാജരാക്കാനായില്ല. കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ല. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന…

Read More

സഹകരണ ബാങ്കിനു മുന്നിലെ നിക്ഷേപകന്‍റെ ആത്മഹത്യ; അടിവാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കിത്തരാം; സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച കട്ടപ്പന മുളങ്ങാശേരില്‍ സാബു (56) വിനെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍. സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്തായി. ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റായ സജി നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് മെബറാണ്. പണം ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് വിളിച്ച സാബുവിനെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. ബാങ്കില്‍ പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരനായ ബിനോയി പിടിച്ചു തള്ളിയെന്ന് സാബു ഫോണില്‍ പറയുന്നുണ്ട്. എന്നാല്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി അറിയാഞ്ഞിട്ടാണെന്നും പണി മനസിലാക്കി തരാമെന്നുമാണു സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുടെ ഭീഷണി. ഭാര്യ ആശുപത്രിയിലാണെന്നും പണം ലഭിക്കാതെ നിവൃത്തിയില്ലെന്നും സഹായിക്കണമെന്നും സാബു ഫോണില്‍ അഭ്യര്‍ഥിക്കുമ്പോഴാണ് ഭീഷണി സ്വരത്തില്‍ മറുപടി നല്‍കിയത്. പണം തവണയായി പകുതിയോളം നല്‍കിയിട്ടും ജീവനക്കാരനെ ആക്രമിച്ചതെന്തിനെന്നു സജി ചോദിക്കുന്നു. എന്നാല്‍…

Read More

അതിജീവനം ഈ അമ്മയുടെ താരാട്ട്; “എന്‍റെ വാവാച്ചിക്ക് നീതി കിട്ടി’; ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി; വിധിയിൽ സംതൃപ്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്

തൊടുപുഴ: “എന്‍റെ വാവാച്ചിക്ക് നീതി കിട്ടി’. ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി പറഞ്ഞു. നൊന്ത് പ്രസവിച്ചില്ലെങ്കിലും ഷെഫീഖ് രാഗിണിയുടെ സ്വന്തം മകനാണ്. കേസിൽ വിധികേട്ട് രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീടത് സംതൃപ്തിയുടെ പുഞ്ചിരിയായി. കോലാഹലമേട് സ്വദേശിനി എ.എച്ച്. രാഗിണി ഏലപ്പാറ ഉപ്പുകുളം അങ്കണവാടിയിൽ ഹെൽപ്പറായിരുന്നു. 2013 ഓഗസ്റ്റ് 13നാണ് സാമൂഹ്യനീതി വകുപ്പ് ഓഫീസർ പുഷ്പാകരനും കെഡിഎസ് ഓഫീസർ ശോഭനകുമാരിയും ഷെഫീക്കിനെ പരിചരിക്കാൻ സഹായം അഭ്യർഥിച്ചത്. വെല്ലൂർ സിഎംസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഷെഫീക്കിന്‍റെ അവസ്ഥ ആരുടെയും കരളലിയിക്കുന്നതായിരുന്നു. തലചരിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞിന് അവശേഷിച്ചത് ജീവന്‍റെ തുടിപ്പ് മാത്രം. ശരീരമാസകലം മുറിവുണങ്ങിയ പാടുകൾ. ശരീരത്തിന് പിങ്ക് നിറം. ഓഗസ്റ്റ് 22നാണ് വാർഡിലേക്ക് മാറ്റുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഷെഫീഖിന്‍റെ ഇടതു ചൂണ്ടുവിരൽ അനങ്ങിയത് പ്രതീക്ഷയായി.അന്നു മുതൽ രാഗിണിയുടെ കൈകളിലാണ് ഷെഫീക്ക് തല ചായ്ക്കുന്നത്. ഒരുവർഷത്തോളം ആശുപത്രിയിലെ വാർഡിൽ…

Read More

മറ്റ് മക്കളുടെ സുരക്ഷിതത്വത്തിനായി ഇളവ് വേണം; ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി അനീഷയും ഷെരീഫും നിന്നു; നാടൊന്നാകെ കാത്തിരുന്ന വിധിയെത്തി; തലതാഴ്ത്തി അവർ ജയിലിലേക്ക്

തൊടുപുഴ: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ വിധി വന്ന ഇന്നലെ വൈകുന്നേരം 3.23 വരെ തൊടുപുഴ ഒന്നാം അഡീഷണൽ ആൻഡ് ഡിസ്ട്രിക്‌ട് സെഷൻസ് കോടതി ഹാൾ കടുത്ത ആകാംക്ഷയിലായിരുന്നു. രാവിലെ മുതൽ കോടതി വളപ്പിലും പ്രധാന സംസാരം ഇതുതന്നെയായിരുന്നു. കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീർത്തും നിർവികാരരായി പ്രതികൾ കോടതി ഹാളിന്‍റെ വാതിൽക്കൽ നിന്നു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. 12-ഓടെ ജഡ്ജി ആഷ് കെ. ബാൽ ഇരുവരും കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. അപ്പോഴും ഇരുവരും ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി നിന്നു. കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഷെരീഫ് ജഡ്ജിക്കടുത്തെത്തി. തങ്ങൾക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വവും പഠനവും പരിഗണിക്കണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പറഞ്ഞു. പിന്നീട് അനീഷയും കണ്ണുകൾ നിറഞ്ഞ് അപേക്ഷിച്ചു.…

Read More

എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടം; മികച്ച സേനയാണെങ്കിലും പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെട്ടുത്തി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികളാണ്. എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പോലീസെന്ന് താൻ എപ്പോഴും പറയും. എന്നാൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സെമിനാറിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. താൻ ഭയപ്പെടില്ലെന്ന് എസ്എഫ്ഐക്ക് അറിയാം. താൻ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്ഐ പ്രതിഷേധം നടത്തിയില്ല. കേരളത്തിന്‍റെ സൽപ്പേര് കളങ്കപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും…

Read More

ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ച കേസ്: ഡിഎന്‍എ ഫലം പുറത്ത്; ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവ് സഹപാഠി തന്നെയെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഡിഎന്‍എ ഫലം പുറത്ത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവ് സഹപാഠി തന്നെയെന്നാണ് ഡിഎന്‍എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതിനിടെ അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

Read More

പിന്നിൽ ദുർമന്ത്രവാദം? കോതമംഗലം നെല്ലിക്കുഴിയില്‍ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ട സംഭവം; രണ്ടാനമ്മ അറസ്റ്റിൽ; പ്രദേശവാസിയായ ദുർമന്ത്രവാദി നിരീക്ഷണത്തിൽ

കോതമംഗലം: നെല്ലിക്കുഴിയില്‍ ഉത്തർപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ടതിന് പിന്നിൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടെന്ന് പോലീസ് സംശയം.കേസിൽ കുട്ടിയുടെ രണ്ടാനമ്മയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി സ്വദേശിയായ ദുർമന്ത്രവാദി പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ പിതാവിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസിന്‍റെ ഇതുവരെയുള്ള ചേദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്. നെല്ലിക്കുഴി കുറ്റിലഞ്ഞിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ്ഖാന്‍റെ (33) ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാന്‍ (6) ആണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്. അജാസും രണ്ടാം ഭാര്യ അനീഷയും (23) ഒരു മുറിയിലും രണ്ടാം ഭാര്യയുടെ മകള്‍ രണ്ട് വയസുള്ള കുഞ്ഞും മുസ്‌കാനും മറ്റൊരു മുറിയിലുമാണ് രാത്രി ഉറങ്ങാന്‍ കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. കുഞ്ഞ് വിളിച്ചിട്ട് അനക്കമില്ലെന്ന് പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ…

Read More

ലഹരിക്കായി മരുന്നുകടത്ത്; ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന 100 രൂപയുടെ മരുന്ന് വിറ്റിരുന്നത് 600 രൂപയ്ക്ക്; വിൽപന പൂർണമായും ഓൺലൈൻവഴി

പാലാ: ലഹരിക്കായി ഉപയോഗിക്കുന്ന 100 കുപ്പി മരുന്ന് കടത്തികൊണ്ടുവരുന്നതിനിടയില്‍ പാലാ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പാലാ കടപ്പാട്ടൂര്‍ സ്വദേശി കാര്‍ത്തിക് മനുവിനെ (22) എക്സെസ് സംഘം പിടികൂടി. എക്സൈസ് അധികൃതര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലായിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തില്‍നിന്നു പുറത്ത് കൊണ്ടുപോകും വഴിയാണ് 100 കുപ്പി മരുന്ന് പിടികൂടിയത്. പാലായിലും പരിസരത്തും വില്പനയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് സംശയം ഉയര്‍ന്നിരുന്നു.മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും. പുറത്ത് 600 രൂപയ്ക്കാണ് വിറ്റിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നാണിത്. പ്രതിയെ ഡ്രഗ് കൺട്രോൾ‍ ഡിപ്പാര്‍ട്ട്മെന്‍റിനു കൈമാറി. ജില്ലാ ഡ്രഗ് കണ്‍ട്രേള്‍ ഇന്‍സ്‌പെക്ടര്‍ താരാ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ രാജേഷ് ജോസഫ്, ഷിബു…

Read More