കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോരാടാൻ കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്. സൈബർ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 12,658 മൊബൈൽ ഫോണ്‍ സിം കാർഡുകളും 14,293 ഡിവൈസുകളും സൈബർ പോലീസ് ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി ഉപയോഗിച്ചു വന്ന 29,020 അക്കൗണ്ടുകൾ നിർജീവമാക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽപ്പെട്ടതും സൈബർ പട്രോളിംഗിലൂടെ തട്ടിപ്പിനുപയോഗിച്ചുവെന്നു കണ്ടെത്തിയതുമായ 18,200 വെബ്സൈറ്റുകളും 537 അനധികൃത ഓണ്‍ലൈൻ ലോണ്‍ ആപുകളും 9,067 സോഷ്യൽ മീഡിയ അക്കൗണ്ടുകളും സൈബർ പോലീസ് നിർജീവമാക്കിയിട്ടുണ്ട്. ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ മാത്രം 355 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ക്രിപ്റ്റോ കറൻസി വഴി തട്ടിപ്പു തുക കൈമാറ്റം ചൈയ്യുന്നത് അന്വേഷിക്കാൻ കൊച്ചി സൈബർ ഡോം ആസ്ഥാനമായി…
Read MoreCategory: Top News
കാറിനുള്ളലിരുന്ന് സുഹൃത്തുക്കൾ മദ്യപിച്ചു; പുലർച്ചെ നാട്ടുകാരും കൂട്ടുകാരും കണ്ടത് മരിച്ചു കിടക്കുന്ന അരുണിനെ; അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയ സത്യം ഇങ്ങനെ…
കറ്റാനം: സുഹൃത്തിന്റെ കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികമായ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലന്ന് പോലീസ് വ്യക്തമാക്കി. ഹൃദയാഘാതത്തെതുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) ആണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ കഴിഞ്ഞദിവസം രാവിലെ സുഹൃത്തിന്റെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്. അരുണും മൂന്നു സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനുശേഷം അരുൺ സുഹൃത്തായ മഹേഷിന്റെ കാറിന്റെ പിൻസീറ്റിൽ കിടന്നു. ഉണരുമ്പോൾ സ്വന്തം ബൈക്കും എടുത്ത് അരുൺ പോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ബൈക്കിന്റെ താക്കോലും മൊബൈൽ ഫോണും കാറിന്റെ മുൻ സീറ്റിൽ വച്ചശേഷം അവർ വീട്ടിലേക്കു മടങ്ങി. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ…
Read Moreഎന്തൊരു വിധിയിത്..! ബംബറടിച്ചെന്ന് വ്യാജവാര്‍ത്ത; മറുപടിപറഞ്ഞ് സഹികെട്ട് ഫോൺ ഓഫ് ചെയ്തു; പിന്നെ വീട്ടിലേക്ക് ആളുകൾ നേരിട്ടെത്തിത്തുടങ്ങി; ഒടുവിൽ മെമ്പർ ചെയ്തത് കണ്ടോ
മാന്നാര്‍: പഞ്ചായത്ത് മെംബറെ സോഷ്യല്‍ മീഡിയാ കോടീശ്വരനാക്കി. മാന്നാര്‍ പഞ്ചായത്തംഗം അനീഷ് മണ്ണൂരേത്തിനെയാണ് സോഷ്യല്‍ മീഡിയാ കോടീശ്വരനാക്കിയത്. ഓണം ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ചുവെന്ന രീതിയിലാണ് ലോട്ടറി ടിക്കറ്റ് നമ്പര്‍ ഉള്‍പ്പെടെ പ്രചാരണം നടന്നത്. പഞ്ചായത്ത് ഓഫീസില്‍ വച്ച് ആരോ തമാശയ്ക്കായി പറഞ്ഞതാണ് പെട്ടെന്ന് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിച്ചത്. മറുപടി പറഞ്ഞ് സഹികെട്ടു പഞ്ചായത്തംഗം മൊബൈല്‍ ഫോണ്‍ ഓഫാക്കി. മനഃപൂര്‍വം മൊബൈല്‍ ഓഫാക്കിയതാണന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും മറ്റുള്ളവരും വീട്ടിലേക്കും എത്തി. പിന്നീടു നേരിട്ടെത്തിയവര്ക്കു മെംബറും വീട്ടുകാരും മറ്റും മറുപടി പറഞ്ഞ് മടുത്തു. എല്ലാ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ സംഭവം ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലെത്തുകയും ചെയ്തു. ഒടുവില്‍ മെമ്പര്‍ക്ക് ലോട്ടറി അടിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധവുമാണന്നും വൈകിയാണെങ്കിലും സത്യാവസ്ഥയറിഞ്ഞവര് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചു വരികയാണ്.
Read Moreവന്നതും പോയതും എന്തിന്? ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഇന്നു ചോദ്യംചെയ്യും; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 14 പേരുടെ വിവരങ്ങള്‍കൂടി പോലീസിന്
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരെ പോലീസ് ഇന്നു ചോദ്യം ചെയ്യും. ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇന്നു രാവിലെ പത്തിന് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണു നിര്‍ദേശം. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യുക. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. ഫൈസല്‍, ജോഷി, എറണാകുളം സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണു ചോദ്യംചെയ്തത്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങള്‍കൂടി പോലീസിന് ലഭിച്ചു. ഇവര്‍ക്ക് ഇന്നു നോട്ടീസ് നല്‍കും. അതേസമയം, ബിനു ജോസഫിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തേ അറസ്റ്റിലായിരുന്നു. ബിനുവാണ് ലഹരിപ്പാര്‍ട്ടിക്ക് ആവശ്യമായ കൊക്കെയ്ന്‍ എത്തിച്ചതെന്നാണു പോലീസിന്റെ…
Read Moreഹെർണിയ ശസ്ത്രക്രിയക്ക് പകരം കാലിലെ ഞരമ്പ് മുറിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവ്. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ സ്വദേശി ആദിനാഥിന് ആണ് ദുരനുഭവമുണ്ടായത്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. അബദ്ധത്തിൽ ഞരമ്പ് മാറി മുറിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകി.
Read Moreബാറിന് മുന്നിലെ റോഡിൽ അനുസരണയോടെ നിന്ന് ആന; പാപ്പാനെ കാണാതെ ആന ബഹളം വച്ചുതുടങ്ങി; രണ്ടെണ്ണം അടിച്ചു പൂസായിവന്ന പാപ്പാന്മാരെ അകത്താക്കി പോലീസ്; പിന്നീട് സംഭവിച്ചത്…
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കൽ ചടങ്ങിനോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് എത്തിയ ആനയെ റോഡിൽ നിർത്തി ബാറിൽ കയറി അടിച്ച് പൂസായ പാപ്പാൻമാരെ പോലീസ് പിടികൂടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരുകേട്ട ആനയുടെ പാപ്പന്മാരെയാണ് പോലീസ് പിടികൂടിയത്. ആനയ്ക്ക് കൂച്ചുവിലങ്ങ് ഇട്ട ശേഷം ഇവർ ബാറിൽ കയറി മദ്യപിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും പാപ്പാന്മാരെ കാണാത്തതിനെത്തുടർന്ന് ആന ബഹളം വയ്ക്കാൻ തുടങ്ങി. ഇതേത്തുടർന്ന് തടിച്ചുകൂടിയ ആൾക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പാപ്പന്മാർ അടിച്ചു പൂസായി ഇറങ്ങി വരുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദേവസ്വം അധികൃതർ എത്തി ആനയെ കൊണ്ടപോകുവാൻ പാപ്പാൻമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. ദേവസ്വം ബോർഡിന്റെ ആന ആയതിനാൽ സംഭവം ഒതുക്കിത്തീർക്കാൻ ദേവസ്വം അധികൃതർ രഹസ്യ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.നിരുത്തരവാദപരമായി പ്രവർത്തിച്ച പാപ്പാന്മാർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്…
Read Moreഇന്ത്യൻ പാതകളിലൂടെ 200 കിലോമീറ്റർ വേഗത്തിൽ കുതിച്ചു പായാൻ വരുന്നൂ ഹൈഡ്രജൻ ട്രെയിനുകൾ; പരീക്ഷണ ഓട്ടം ഡിസംബറിൽ; ട്രെയിന്‍ ചെലവ് 80 കോടിയോളം രൂപ
കൊല്ലം: ജർമൻ സാങ്കേതിക വിദ്യയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ഹൈഡ്രജൻ ട്രെയിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ട്രയൽ റൺ ഡിസംബറിൽ നടക്കുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതിന് മുമ്പ് ജർമനിയിലെ സാങ്കേതിക വിദദ്ധരുടെ സാന്നിധ്യത്തിൽ സുരക്ഷാ ഓഡിറ്റും നടത്തും. ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് എന്ന സംരഭത്തിന് കീഴിൽ ആദ്യ ഘട്ടത്തിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. ഓരോ ട്രെയിനിനും കുറഞ്ഞത് 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 200 കിലോ മീറ്ററാണ് ട്രെയിന്റെ പരമാവധി വേഗത. നിർമാണ സംയോജനം, ഏകോപനം എന്നിവയുടെ ചുമതല ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ്. ഇത് കൂടാതെ ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിതമായ അഞ്ച് മെയിന്റനൻസ് വാഹനങ്ങളും ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച് വരികയാണ്. ഈ വാഹനങ്ങളുടെ ഓരോ യൂണിറ്റിനും 10 കോടി രൂപയാണ്…
Read Moreമുംതാസ് അലിയുടെ മരണം: ഹണിട്രാപ്പിൽ പങ്കാളിയായ മലയാളി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പ്രതികൾ 50 ലക്ഷത്തോളം തട്ടിയെടുത്തതായി കുടുംബത്തിന്റെ പരാതി
മംഗളൂരു: വ്യവസായിയും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി യുവതിയും ഭർത്താവും ഉൾപ്പെടെ മൂന്നുപേരെ മംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ റഹ്മത്ത് എന്ന ആയിഷ, ഭർത്താവ് ഷുഹൈബ്, സിറാജ് എന്നിവരാണ് കേരള അതിർത്തിക്കു സമീപം കല്ലടുക്കയിൽ നിന്ന് പിടിയിലായത്. സംഭവത്തിലെ പ്രധാന സൂത്രധാരനായ അബ്ദുൽ സത്താറിനായി അന്വേഷണം തുടരുകയാണ്. പല ആവശ്യങ്ങളും പറഞ്ഞ് മുംതാസ് അലിയെ ചെന്നുകണ്ട റഹ്മത്തുമൊത്തുള്ള ഫോട്ടോകളും ചില പോൺ വീഡിയോകളും ഉപയോഗിച്ച് അലിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ സത്താറിന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കിയതെന്ന് അലിയുടെ കുടുംബാംഗങ്ങൾ പോലീസിന് പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തനിക്കെതിരായി അപവാദപ്രചാരണം നടത്തുമെന്ന ഭീഷണി ഭയന്ന് നേരത്തേ മുംതാസ് അലി ഈ സംഘത്തിന് 50 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് വീണ്ടും പണമാവശ്യപ്പെട്ട് ബ്ലാക്ക്…
Read Moreപിതാവിനെ കുത്തിക്കൊന്ന അശോകൻ ലഹരിക്കടിമ; ഓൺലൈൻ ചാറ്റിലൂടെ വിവാഹം ചെയ്തത് ബള്‍ഗേറിയന്‍ സ്വദേശിനിയെ; നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍
കോട്ടയം: വാക്കുതര്‍ക്കത്തിനിടെ മകന് പിതാവിനെ കുത്തിക്കൊന്നു. കുമാരനല്ലൂര്‍ ഇടയാടി താഴത്ത് വരിക്കതില്‍ രാജു(70)വാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് അശോകനെ (42) ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അശോകന് ലഹരിക്ക് അടിമയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുമാരനല്ലൂര്‍ മേല്‍പ്പാലത്തിനു സമീപം ഇടയാടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 11.45 നായിരുന്നു കൊലപാതകം. അച്ഛന് മരിച്ചു കിടക്കുകയാണെന്നാണ് സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘത്തോട് പ്രതി പറഞ്ഞത്. പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ആക്രമിയെ കീഴടക്കിയത്. രാജുവും അശോകനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം. വീട്ടില്‍നിന്നു ബഹളം കേട്ടതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രാജു കൊല്ലപ്പെട്ട വിവരം ഗാന്ധിനഗര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പ്രതിയായ അശോകനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍ കോട്ടയം: കുമാരനല്ലൂരില്‍ മകന് പിതാവിനെ കൊലപ്പെടുത്തിയതില്‍…
Read Moreപ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം തട്ടി; റിട്ടയേർഡ് അധ്യാപകന്റെ പരാതിയിൽ നിർമാതാവ് അറസ്റ്റിൽ; ചേർത്തലയിൽ ഒളിവിൽ കഴിയവേയാണ് ജിജോ പിടിയിലായത്
തിരുവല്ല: സിനിമയിൽ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിർമാതാവ് അറസ്റ്റിൽ. അഭിനയ മോഹവുമായി എത്തിയ റിട്ടയേഡ് അധ്യാപകന്റെ പരാതിയിൽ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറയിൽ ജിജോ ഗോപിയാണ് അറസ്റ്റിലായത്. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും മാസം മുമ്പ് റിലീസ് ചെയ്ത തിറയാട്ടം എന്ന സിനിമയിലെ പ്രധാന നടനും നിർമാതാവുമായിരുന്നു ജിജോ ഗോപി. റിട്ട. അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ഉപ്പുതറ സ്വദേശി ടോജോയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിലും ചേർത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയിൽ ചെറിയ ഒരു വേഷം ചെയ്യാനാണ് ടോജോ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്. ലൊക്കേഷനിൽ എത്തിയ ടോജോയോട് നായക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ജിജോ വാഗ്ദാനം നൽകി. ഇതുപ്രകാരം ഷൂട്ടിംഗ് പുരോഗമിക്കവേ സാമ്പത്തിക ഞെരുക്കത്തിലാണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു പലപ്പോഴായി 10…
Read More