സ്ക്രിപ്റ്റിലില്ലാത്തത്… ഷൂട്ടിംഗിനിടെ പിണപ്പോയി പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ആനയെ പുറത്തെത്തിച്ചു

കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ നിന്നും കാടുകയറിയ നാട്ടാനയുള്ള സ്ഥലം തിരിച്ചറിഞ്ഞു. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. ആനയെ പുറത്തെത്തിച്ചു. വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്. ആനയുടെ ഉടമസ്ഥരും നാട്ടുകാരും ആനപ്രേമികളും സംഘത്തിലുണ്ടായിരുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകൾ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. ഷൂട്ടിംഗിനെത്തിയ നാട്ടാന മണികണ്ഠന്‍റെ കുത്തേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. പിന്നീട് കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.

Read More

മജിസ്‌ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ്;  ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; യുവതിക്കെതിരേ മുമ്പും തട്ടിപ്പുകേസുകൾ

കൊച്ചി: മജിസ്‌ട്രേറ്റ് ചമഞ്ഞ് ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി ജിഷ കെ. ജോയി മുമ്പും തട്ടിപ്പു കേസുകലില്‍ പ്രതിയായിട്ടുള്ളതായി പോലീസ്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഭവത്തില്‍ ജിഷയ്‌ക്കെതിരേ പത്തനംതിട്ടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ മുക്കുപണ്ടം പണയ വെച്ച് തട്ടിപ്പ് നടത്തിയതിന് കോന്നി പോലീസും കേസെടുത്തിട്ടുണ്ട്. ഹൈക്കോട്ട് അസിസ്റ്റന്‍റ് ജോലി വാഗ്ദാനം ചെയ്ത എറണാകുളം സ്വദേശിയില്‍നിന്ന് 8.6 ലക്ഷം തട്ടിയ കേസിലാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഹൈക്കോടതിയില്‍ വക്കീലാണെന്നും മജിസ്‌ട്രേറ്റ് പരീക്ഷയെഴുതി നിയമനം ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് ജിഷ പണം തട്ടിയത്. 2022ല്‍ രണ്ടേകാല്‍ ലക്ഷം രൂപയും 23ല്‍ ആറര ലക്ഷം രൂപയും പരാതിക്കാരില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു. പണം നല്‍കിയിട്ടും ജോലി ലഭിക്കാതായോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ജിഷയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

നിങ്ങളെ വലിയ രോഗികളാക്കും… നിരോധനം കാറ്റില്‍പ്പറത്തി ചൈനീസ് വെളുത്തുള്ളിയുടെ കച്ചവടം വ്യാപിക്കുന്നു; കരളിനേയും ആമാശയത്തേയും ബാധിക്കും

ചെങ്ങന്നൂര്‍: പ്രാദേശിക വെളുത്തുള്ളിയുടെ വില വര്‍ധനവിന്‍റെ മറവില്‍ ചൈനീസ് വെളുത്തുള്ളി വിപണിയില്‍ വ്യാപകമാകുന്നു. 2014 മുതല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളി വില്‍ക്കുന്നതിന് നിരോധനമുണ്ടെങ്കിലും നിരോധനം കാറ്റില്‍പ്പറത്തി വില്പന ഇപ്പോഴും സജീവമാണ്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ചൈനീസ് വെളുത്തുള്ളികള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പറയുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന വെളുത്തുള്ളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചും ചൈനീസ് വെളുത്തുള്ളിയുടെ വില്പന നടത്താറുണ്ട്. ഉപയോക്താക്കള്‍ക്ക് ചൈനീസ് വെളുത്തുള്ളിയും പ്രാദേശിക വെളുത്തുള്ളിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക വളരെ പ്രയാസമാണ്. എന്നാല്‍, ഇവ തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ടന്ന് വെളുത്തുള്ളി വ്യാപാരികള്‍ പറയുന്നു. ചൈനീസ് വെളുത്തുള്ളി പ്രാദേശിക വെളുത്തുള്ളിയേക്കാള്‍ വലുതായിരിക്കും. മാത്രവുമല്ല ചൈനീസ് വെളുത്തുള്ളിക്ക് കട്ടി കൂടുതലുമാണ്. പ്രാദേശിക വെളുത്തുള്ളിയുടെ ഒരു അല്ലി തുറക്കുമ്പോള്‍ നല്ല മണം അനുഭവപ്പെടുന്നതാണ്. എന്നാല്‍, ചൈനീസ് വെളുത്തുള്ളിക്ക് അത്ര കടുപ്പമില്ലാത്ത മണമാണ് ഉള്ളത്. ചൈനീസ് വെളുത്തുള്ളിയുടെ തൊലി എളുപ്പത്തില്‍ കളയാന്‍ സാധിക്കും. പ്രാദേശിക വെളുത്തുള്ളിയുടെ…

Read More

വൈകാരികത മുതലെടുത്തു; അർജുന്‍റെ സഹോദരി അഞ്ജു പരാതി നൽകി; മനാഫിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പോലീസ്

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അര്‍ജുന്‍റെ കുടുംബത്തിനുനേരേ നടക്കുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ലോറി ഉടമ‍ മനാഫിനെ പ്രതിചേര്‍ത്തു. സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് അര്‍ജുന്‍റെ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങളും കമന്‍റുകളും പോലീസ് പരിശോധിക്കും. സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കുനേരേ ആക്രമണം നടക്കുന്നതായി കാണിച്ച് സഹോദരി അഞ്ജു കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അന്വേഷണം മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ എ. ഉമേഷിനു കൈമാറിയിരുന്നു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, കലാപം സൃഷ്ടിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്. സജീവാണ് കേസ് അന്വേഷിക്കുന്നത്. ലോറി…

Read More

രണ്ടെണ്ണെം അടിച്ചു, കൺട്രോളും പോയി… മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ നിയന്ത്രണം വിട്ടിടിച്ചത് രണ്ടുകാറിൽ; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

അടൂർ: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട കുളനടയിൽ വച്ച് രജിത ഓടിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. നടി ഓടിച്ചിരുന്ന കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വൈദ്യ പരിശോധനയിൽ നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. നടിയെ പിന്നീട് കോസെടുത്ത് ജാമ്യത്തിൽ വിട്ടു.

Read More

കൊച്ചിയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ; കഴുത്തറുക്കാൻ ഉപയോഗിച്ച കത്തികണ്ടെത്തി

കൊച്ചി: വീടിനുള്ളിൽ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശിനി ധനികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ‌യുവതി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ഭർത്താവാണ് ഇവരെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സംഭവസ്ഥലത്തുനിന്ന് കഴുത്ത് അറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.

Read More

കാട്ടുവള്ളിയിൽ ചുറ്റപ്പെട്ട് കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രി; കുട്ടികളുടെ ഐസിയു വാർഡിന് സമീപത്തെ ശുചിമുറിയിൽ പാമ്പ്; വാർഡുകളിൽ കഴിയുന്നത് ഭീതിയോടെയെന്ന് രോഗികൾ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും പാമ്പ് കയറി. 503-ാം നമ്പര്‍ സ്പെഷൽ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ വിഷമില്ലാത്ത കാട്ടുപാമ്പിനെ കണ്ടത്. വാർഡിലെ രോഗി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു.‌ സെപ്റ്റംബർ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവിന് പുറത്ത് നിന്നും കാട്ടുപാമ്പിനെ കാണുകയും രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. രണ്ടുമാസം മുൻപ് കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് കാട്ടുപാമ്പിനെ പിടികൂടിയിരുന്നു. ആശുപത്രിക്കുചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറിയെന്നാണ് കരുതുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും മെഡിക്കല്‍ കോളജിനകത്ത് പൊളിച്ച് കളഞ്ഞ വസ്തുക്കളും നിർമാണ വസ്തുക്കളും പൈപ്പുകളും മാസങ്ങളായി കെട്ടിടത്തിനകത്ത് പലയിടങ്ങളായി കൂട്ടിയിട്ട നിലയിലാണ്. ഇതിനകത്ത് കയറിക്കൂടുന്ന പാമ്പുകളടക്കമുള്ള ഇഴജന്തുക്കളാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്.

Read More

പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹം; മുഖ്യമന്ത്രിക്കു വേണ്ടി പ്രചാരവേല ചെയ്യുന്നത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി ഒരു ഉടഞ്ഞ വിഗ്രഹം. അതിനെ നന്നാക്കാന്‍ പ്രചാരവേലകള്‍ കൊണ്ട് സാധ്യമല്ലെന്ന് രമേശ് ചെന്നിത്തല. പിആര്‍ ഏജന്‍സി പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായിയെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സംഘപരിവാര്‍ ശക്തികളുടെ നാവായി മുഖ്യമന്ത്രി മാറുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ പത്രസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയാണ്. പിണറായി പറയാത്ത കാര്യമല്ല പിആര്‍ ഏജന്‍സി പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ബിജെപിയുമായി രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടാണ് സിപിഎം ഉണ്ടാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബിജെപിയുടെ വോട്ട് പോയത് സിപിഎമ്മിനാണ്. ഇടത് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ബിജെപിയുടെ സംഭാവനയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഇതിന്‍റെ പ്രതിഫലനമാണ് പിആര്‍ ഏജന്‍സികള്‍ മുഖേനയുള്ള പത്രസമ്മേളനം അടക്കമുള്ള കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ അടക്കം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്…

Read More

വൺ, ടു, ത്രീ..! അൻവർ പിന്നിൽ നിന്ന് കുത്തി; കാണിച്ചത് പിറപ്പ് പണി; അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്ന് എം.എം.മണി

ഇടുക്കി: പി.വി. അൻവർ കാണിച്ചത് പിറപ്പ് പണിയെന്ന് സിപിഎം എംഎൽഎ എം.എം. മണി. ഇടതു മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തിയെന്നും മണി പറഞ്ഞു. പാർട്ടിക്ക് പിആർ ഇല്ല. താഴെ മുതൽ മുകളിൽ വരെ സിസ്റ്റമായി പ്രവർത്തിക്കുന്ന പാ‍ർട്ടിയാണ് സിപിഎമ്മെന്നും എം.എം. മണി പറഞ്ഞു. മാന്യതയുണ്ടെങ്കിൽ അൻവർ രാജി വയ്ക്കണം. അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. തന്നെ പുറത്താക്കിയാലും തന്നെ കേൾക്കാൻ ആൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അൻവറിനെ തള്ളി കെ.ടി. ജലീൽ എംഎൽഎയും രംഗത്തെത്തി. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.

Read More

ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗർഭിണിയെ കടന്നുപിടിച്ചു യുവാവ്; യുവതി ബഹളംവച്ചതോടെ പ്രതി ഓടി രക്ഷപ്പട്ടു; പോക്സോ കേസിൽ പ്രതിയായ മനോജിനെ കുടുക്കി പോലീസ്

മൂന്നാർ: മൂന്നാറിൽ ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതിയാണ് അറസ്റ്റിലായത്. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർധ രാത്രിയായിരുന്നു സംഭവം. ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്. യുവതി ബഹളംവച്ചതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Read More