കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽനിന്ന് 26 പവൻ സർണം മോഷ്ടിച്ച കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫ്, നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എംടിയുടെ വീട്ടിൽനിന്നു മോഷണം പോയത്. എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പോലീസാണു കേസെടുത്തത്. നോർത്ത് സോണ്‍ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമന്റെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം…
Read MoreCategory: Top News
ആരുവരും ഇനി ആരുവരും..! പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തിൽ കോൺഗ്രസിൽ ത്രിമൂർത്തി ചർച്ചകൾ; നേതാക്കളുടെ വാക് വാദങ്ങളിൽ അണികൾക്കിടയിൽ ചൂടുപിടിച്ച ചർച്ച
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായും ഡോ. പി.സരിന് വേണ്ടിയും പല നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംപി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സരിനായി പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. അതിനിടെ, സരിന് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണും. രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടേക്കും. സ്ഥാനാര്‍ത്ഥിത്വം പിന്തുടര്ച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം എന്നാണ് സരിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണം. നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.എന്നാൽ പാലക്കാട് രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നത്.
Read Moreതദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല: ശക്തമായ നടപടി സ്വീകരിക്കും; എം. ബി. രാജേഷ്
തിരുവന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ എൻജിനീയറിംഗ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതത് ഇത്തരം നടപടികളുടെ ഭാഗമായാണെന്നും ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ചു താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്ട്സാപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാകും. ഈ വാട്ട്സാപ്പ് നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞിരുന്നു. ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്…
Read Moreതിരുമ്പി വന്തിട്ടേന്ന് സൊല്ല്… കാടുകയറിയ നാട്ടുകൊന്പനെ കണ്ടെത്തി; സിനിമാഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റാണ് ‘പുതുപ്പള്ളി സാധു’ കാടുകയറിയത്
കോതമംഗലം: തുണ്ടത്ത് സിനിമാഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റു ഭയന്നോടി കാടുകയറിയ ‘പുതുപ്പള്ളി സാധു’വെന്ന നാട്ടുകൊന്പനെ ആശങ്കകൾക്കൊടുവിൽ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. കണ്ടെത്തുന്പോൾ ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും പിണ്ടവും ശ്രദ്ധിച്ചു നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ആനയെ കണ്ടെത്തിയത്. തൃശൂരിൽനിന്നെത്തിയ എട്ടംഗ എലഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേഞ്ച് ഓഫീസർ കെ. അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആനപ്പാപ്പാന്മാരും അടങ്ങുന്ന 50 അംഗ സംഘമാണ് ഇന്നലെ പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന കാട്ടാനക്കൂട്ടത്തിനു മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു. കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാലാണ് ആന ഉൾക്കാട്ടിലേക്കു നീങ്ങാതിരുന്നതെന്നാണ്…
Read Moreതെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്: കെ. ടി.ജലീൽ
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കെ. ടി. ജലീലിന്റെ പരാമർശങ്ങളെ ലീഗും മറ്റ് സമുദായ സംഘടനകളും വിവാദമാക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ജലീൽ രംഗത്ത്. കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവർ എന്തുകൊണ്ടാണ് ഇവ മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താൻ ഇതര മതസ്ഥർ കാണിക്കുന്ന കുൽസിത നീക്കങ്ങളായി അത്തരം ഇടപെടലുകൾ ദുർവ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്! തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ…
Read Moreഎഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും: ടി. പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് ഗവൺമെന്റ്. മത നിരപേക്ഷ നിലപാടാണ് മുന്നണിക്കുള്ളത്. തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ നാളിതുവരെ ഇടതുമുന്നണി എതിർത്തിട്ടാണുള്ളതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിന്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല. വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ജി. സുധാകരന്റെ പ്രസ്താവനയിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഡോക്ടറെ വെടിവച്ചു കൊന്നതിനു പിന്നിൽ: 1,200 രൂപയുടെ ബില്ലിന്റെ തർക്കം
ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നിൽ 1,200 രൂപയുടെ ബില്ലിനെച്ചൊല്ലിയുണ്ടായ തർക്കം. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ നടന്ന കൊലപാതകത്തിന് പിന്നാലെ പിടിയിലായ മൂന്നു കൗമാരക്കാരിൽ ഒരാളാണ് സംഭവങ്ങളുടെ സൂത്രധാരൻ. ഫരീദാബാദിലുണ്ടായ അപകടത്തെത്തുടർന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോ. ജാവേദ് അക്തർ 1,200 രൂപയുടെ ബില്ല് നൽകി. തുക അധികമാണെന്ന് പറഞ്ഞ് തർക്കമുണ്ടായി. പിന്നാലെ 400 രൂപ കൊടുത്തശേഷം ഇയാൾ ഇറങ്ങിപ്പോയി. ഈ സംഭവത്തിനുശേഷം പത്ത് ദിവസം കഴിഞ്ഞ് ബാൻഡേജ് നീക്കം ചെയ്യാനായി ഒരു ബന്ധുവിനൊപ്പം വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാർ അന്ന് ചികിത്സ നിഷേധിച്ചുവെന്നും ഡോക്ടർ അപമാനിച്ചുവെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. ഇതിന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നത്രെ. ഇതിനായി ഒരു പിസ്റ്റളും സംഘടിപ്പിച്ചു. യുവാവിന്റെ കൂട്ടുകാരിലൊരാൾ കൊലപാതകത്തിന് തലേദിവസം ആശുപത്രിയിൽ എത്തിയിരുന്നു.…
Read Moreവെര്‍ച്വല്‍ അറസ്റ്റില്‍ വീഴല്ലേ… തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു; പണം നഷ്ടപ്പെടാതിരിക്കാൻ വിവേകത്തോടെ പ്രതികരിക്കണമെന്ന് പോലീസ്
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് കേട്ടു ഭയന്ന് ലക്ഷങ്ങള്‍ നല്കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുകയാണ്. പോലീസ് പല തവണ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകാര്‍ പലരീതിയിലും തലപ്പൊക്കുകയാണ്. വിവേകത്തോടെ മാത്രം അതിനോട് പ്രതികരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. എന്താണ് വെര്‍ച്വല്‍ അറസ്റ്റ്?പോലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങി നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങള്‍ നിരവധിയുണ്ട്. നിങ്ങള്‍ അയച്ച കൊറിയറിലോ നിങ്ങള്‍ക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും വ്യാജ പാസ്പോര്‍ട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവര്‍ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അഥവാ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്നും തട്ടിപ്പു സംഘം അറിയിക്കാം. വെബ്സൈറ്റില്‍…
Read Moreകൂട്ടുകാരന്റെ 12 വയസുള്ള മകൾക്ക് നേരെ അതിക്രമം: യുവാവിന് ഒമ്പതുവര്‍ഷം തടവും പിഴയും; കോടതിവളപ്പിൽ ആത്മഹത്യാശ്രമം നടത്തിപ്രതി
ചേര്‍ത്തല: കൂട്ടുകാരന്റെ മകളായ 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കു ഒമ്പതുവര്‍ഷം തടവും 75000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കളത്തിപറമ്പില്‍ ഷിനു(ജോസഫ്-45)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. അച്ഛനുമമ്മയും മരണവീട്ടില്‍ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിക്കു നേരേ അതിക്രമം നടത്തിയതായാണ് കേസ്. ചേര്‍ത്തല എഎസ്പി യായിരുന്നു ജുവനക്കുടി മഹേഷ്, ഡിവൈഎസ്പി ടി.ബി. വിജയന്, കുത്തിയതോട് സബ് ഇന്‍സ്പക്ടര്‍ ജി.അജിത്കുമാര്‍, ഗ്രേഡ് എസ്ഐമാരായ സി.ടി. ബിനു, വി.ബി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബീനാ കാര്ത്തികേയന്, അഡ്വ.വി.എല്‍.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലേ കോടതിയിലെ ശൗചാലയത്തില്‍ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കൈയില്‍ കരുതിയിരുന്നു ഉറുമ്പുപൊടി…
Read Moreപ്രണയം പൂക്കുന്നതിനിടെ കാമുകിയുടെ സ്വർണം പണയം വച്ചു; തിരികെ ചോദിച്ചപ്പോൾ എടുത്തുകൊടുക്കാൻ കാമുകൻ ചെയ്ത സാഹസികത ഞെട്ടിക്കുന്നത്
ചാരുംമൂട്: വള്ളിക്കുന്നത്ത് എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാമുകിയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ആണ് പ്രതി എടിഎം കവർച്ച നടത്തിയത്.താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് പ്രതി മോഷണം നടത്തിയത്. വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി 150 സിസി ടിവി കാമറകൾ പോലീസ് പരിശോധിച്ചു. എടിഎം കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 5 കിലോ മീറ്റർ ചുറ്റളവിലുള്ള സിസി ടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. ഇതേത്തുടർന്നാണ് പ്രദേശവാസിയായ ആളാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാമി(20)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.മുഖവും ശരീരവും മറച്ചെത്തിയ മോഷ്ടാവിനെ അതിവിദഗ്ധമായാണ് പോലീസ് കുരുക്കിയത്. കവർച്ചാശ്രമം നടന്ന് മൂന്നാം നാൾതന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്…
Read More