കണ്ണൂർ: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേർ കസ്റ്റഡിയിൽ. തളിപ്പറന്പ് ഏരിയയുടെ കീഴിൽ വരുന്ന അടുത്തിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു ബ്രാഞ്ചിന്റെ സെക്രട്ടറിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അസ്വാഭാവിക സാഹചര്യത്തിൽ നേതാവിനെയും മറ്റൊരാളെയും കണ്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ ഇവർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഘടിച്ചെത്തിയ ജനം ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരെയും നാട്ടുകാർ പോലീസിന് കൈമാറുകയായിരുന്നു. രണ്ടു പേരെയും നാട്ടുകാർ കൈകാര്യം ചെയ്തതായും പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Read MoreCategory: Top News
അന്‍വറിന്റെ പാര്‍ട്ടി വരുമോ? ഞാൻ തീരുമാനിച്ചൽ 25 പഞ്ചായത്തുകളിൽ ഇടതു ഭരണം നഷ്ടപ്പെടും; മുഖ്യമന്ത്രിയുടെ സംസാരം വെളിവില്ലാതെ; ആകാംക്ഷയിൽ രാഷ്ട്രീയകേരളം
കോഴിക്കോട്: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി.വി. അന്‍വര്‍ എംഎല്‍എ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. ഇന്നലെ നിലമ്പൂര്‍ ചന്തക്കുന്നില്‍ നടത്തിയ രാഷ്ടീയ വിശദീകരണ യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തത് അൻവറിനു വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ ഇന്നലെ പറഞ്ഞില്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ ഒരു പാര്‍ട്ടിയായി മാറിയാല്‍ അതിനൊപ്പം താനുണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നും അൻവർ സൂചിപ്പിച്ചു. സിപിഎമ്മുമായി അകന്നുനില്ക്കുന്ന മുന്‍ മന്തി കെ.ടി. ജലീല്‍ അന്‍വറിനൊപ്പം ഉണ്ടാകുമെന്നാണു നിലവിലെ സൂചനകൾ. ഒക്ടോബർ രണ്ടിന് ജലീൽ നയം വ്യക്തമാക്കുമെന്നും അറിയുന്നു. പുതിയ പാർട്ടിയുടെ കാര്യത്തിൽ ജലീലിന്റെ നിലപാട് നിർണായകമാകും. അതിനിടെ അഴിമതിക്കെതിരായ പോരാട്ടത്തിനു പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് ജലീൽ അറിയിച്ചിട്ടുണ്ട്. ഇടതുസഹയാത്രികനായ…
Read Moreസഖാവേ… സമവായങ്ങൾ മാറിമറയുമ്പോൾ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ്; പൂവത്തൂര്‍ സമ്മേളനത്തിൽ സിപിഎം നേതൃത്വം കട്ടക്കലിപ്പിൽ; സമ്മേളനം റദ്ദാക്കാന്‍ സാധ്യത
പുല്ലാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത പൂവത്തൂര്‍ എ ബ്രാഞ്ചിന്റെ സമ്മേളനം റദ്ദു ചെയ്യാനുള്ള സാധ്യത ഏറി.മുന്‍ ലോക്കല്‍ സെക്രട്ടറിയും, കോയിപ്രം ഗ്രാമപഞ്ചായത്തംഗവുമായ ആര്. രാധാകൃഷ്ണപിള്ളയാണ് വോട്ടിംഗിലൂടെ സെക്രട്ടറിയായത്. എതിര് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി വിപിന്‍ ചന്ദ്രനെ രണ്ട് വോട്ടുകള്‍ക്കാണ് രാധാകൃഷ്ണപിള്ള പരാജയപ്പെടുത്തിയത്. ആകെയുള്ള 10 പ്രതിനിധികളില്‍ ആറുപേര്‍ രാധാകൃഷ്ണപിള്ളയ്ക്കും നാലു പേര് വിപിന്‍ ചന്ദ്രനുമാണ് വോട്ടു ചെയ്തത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണപിള്ള സിപിഎം നേതൃത്വവുമായി അകന്നുനില്‍ക്കുകയായിരുന്നു. കഴിഞ്ഞിടെയാണ് വീണ്ടും സജീവമായത്. നിലവിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലെ ഔദ്യോഗിക വിഭാഗവുമായി അടുപ്പം രാധാകൃഷ്ണപിള്ളയ്ക്കാണെന്നും പറയുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പുണ്ടായത് ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. സമ്മേളനങ്ങളില്‍ സമവായത്തോടെവേണം സെക്രട്ടറിയും ഉപരി കമ്മിറ്റികളുടെ സമ്മേളനത്തിനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കേണ്ടതെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സമിതി കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയത്. സമ്മേളനങ്ങളില്‍ വോട്ടിംഗിന് പ്രോത്സാഹിപ്പിച്ചാല്‍…
Read Moreഅമ്മയാണേ സത്യം… പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതും; ബാല ചന്ദ്രമേനോന്റെ പരാതിയില്‍ യുട്യൂബര്‍മാര്‍ക്കെതിരേ കേസ്
കൊച്ചി: അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഐടി ആക്ട് പ്രകാരം കൊച്ചി സൈബര്‍ പോലീസാണു കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നു കാണിച്ച് ബാലചന്ദ്രമേനോന് ഡിജിപിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ചിലര്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ച നടി ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നോയെന്നും യുട്യൂബ് ചാനലുകളുടെ ഉള്ളടക്കവും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സൈബർ പോലീസ് അറിയിച്ചു. നേരത്തെ നടന് മുകേഷ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്കിയ ആലുവ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ എന്നപേരിലാണ് യുട്യൂബ് ചാനലുകള്‍ ബാലചന്ദ്രമേനോനെതിരായ വീഡിയോ സംപ്രേഷണം ചെയ്തത്. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നാണ് ബാലചന്ദ്ര മേനോന് പരാതിയില്‍ പറയുന്നത്.
Read Moreപിണറായിയെ തകർക്കാനാവില്ല; മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുന്നു; തലചൊറിയുന്നത് തീക്കൊള്ളിക്കൊണ്ടാണെന്ന് ഓർമിപ്പിച്ച് എ.കെ. ബാലൻ
ന്യൂഡൽഹി: നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് അൻവർ ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. ഇതുകൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനാവില്ലെന്നും പി.വി. അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ നിസ്കാരത്തിന്റെ പേരിൽ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുന്നു. അന്‍വറിന്റെ പരാതിയില്‍ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എ.കെ.ബാലൻ പറഞ്ഞു.
Read Moreഅടിക്കും ഞങ്ങ, പൊളിക്കും ഞങ്ങ, തെറ്റ് വച്ചുപൊറുപ്പിക്കില്ല… അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കാൻ നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്
നിലമ്പൂര്‍: കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പിവിആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. നേരത്തെ, തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ പാര്‍ട്ടിയുമായി അകന്നതോടെ പഞ്ചായത്ത് നടപടിയിലേക്ക് കടക്കുകയായിരുന്നു. അതിനിടെ, അന്‍വര്‍ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുക. മുതലക്കുളം മൈതാനത്ത് വൈകുന്നേരം ആറരയ്ക്കാണ് പരിപാടി. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം , ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അന്‍വറിനെ പോലീസ് ചോദ്യം…
Read More‘കാലം സാക്ഷി ചരിത്രം സാക്ഷി’, കൂത്തുപറമ്പ് സമരനായകൻ പുഷ്പന് വിട നൽകി ജൻമനാട്
തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ഇനി ജനഹൃദയങ്ങളിൽ. പുഷ്പന് വിട നൽകി ജന്മനാട്. പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു. മൂന്ന് പതിറ്റാണ്ടുകൾ ശരീരം തളർന്ന് ശയ്യയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്തരിച്ചത്. ഓഗസ്റ്റ് രണ്ടിന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പുഷ്പനെ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്ക് തളർന്നുപോയ പുഷ്പൻ അന്നുമുതൽ കിടപ്പിലാണ്. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്. ശശി, രാജന്, അജിത, ജാനു, പ്രകാശന് എന്നിവർ സഹോദരങ്ങളാണ്.
Read Moreസുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പോലീസ് ഭീഷണിപ്പെടുത്തി: സിദ്ദിഖ് എവിടെയാണുള്ളതെന്ന് അറിയില്ല; ഷഹീൻ സിദ്ദിഖ്
കൊച്ചി: സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരേ സിദ്ദിഖിന്റെ മകന് ഷഹീന് സിദ്ദിഖ്. പോലീസ് തന്നെ സുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷഹീൻ പറഞ്ഞു. പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പറഞ്ഞാണ് പോലീസിന്റെ ഭീഷണി. അതേസമയം, ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം പുലർച്ചെ ഇവരുടെ വീടുകളിലെത്തി സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരേ യുവാക്കളുടെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
Read Moreസിദ്ദിഖിന്റ മകന്റെ കൂട്ടുകാർ പോലീസ് കസ്റ്റഡിയിൽ: യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലന്ന് ബന്ധുക്കൾ
കൊച്ചി: നടൻ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. പോലീസ് സംഘം പുലർച്ചെ ഇവരുടെ വീടുകളിലെത്തി സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരേ യുവാക്കളുടെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും ഓഫാണ്. കഴിഞ്ഞ തിങ്കൾ മുതൽ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായാണ് താരം ഒളിവിൽ കഴിയുന്നത്. ആദ്യഘട്ടങ്ങളിൽ തെരച്ചിൽ ഊർജിതമാക്കിയ അന്വേഷണ സംഘം ഇപ്പോൾ നടപടികളുടെ വേഗത കുറച്ചു. ഇതിന് പിന്നാലെയാണ് മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തത്.
Read Moreപി. വി. അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ സംഘർഷം: മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം; ആക്രമണം നടത്തിയവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് സംഘാടകര്‍
പാലക്കാട്: അലനലൂരിലെ പരിപാടിയിൽ പി. വി. അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം. എംഎൽഎയുടെ പ്രതികരണം എടുക്കുന്നതിനിടെയാണ് ആക്രമണം. ചോദ്യങ്ങള്‍ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ വന്ന് പറയുമെന്ന് പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. അലനല്ലൂര്‍ സ്വദേശികളായ മജീദ്, മാണിക്കൻ എന്നിവരാണ് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അതേസമയം, അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.
Read More