പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പി. വി. അന്‍വറിനെതിരേ കേസ്

മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് പരാതി. നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇടതുമുന്നണി വിട്ട അന്‍വര്‍ ഇന്ന് വൈകിട്ട് വിശദീകരണ യോഗം നടത്താനിരിക്കെയാണ് നടപടി. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന് ആരോപിച്ചാണ് അൻവറിനെതിരേ കേസ്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. അതേസമയം, അൻവർ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്‍റെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിന് പിന്നാലെ രണ്ട് പൊലീസുകാര്‍ അന്‍വറിന്‍റെ വസതിയിലെത്തി.

Read More

15 കാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ഉപ്പുതറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയെ ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് ദുംഗാ ജില്ലയിലെ ദൻവായി എൻസിദ വില്ലയിൽ അനിൽ മുർമു (22)വിനെയാണ് എസ്ഐ സലീം രാജ് അറസ്റ്റു ചെയ്തത്. വളകോട്ടിലെ സ്വകാര്യ മെറ്റൽ ക്രെഷറിലെ ജോലിക്കാരനാണ് അനിൽ മുർമു. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ ക്രഷർ യൂണിറ്റിൽ ജോലിക്കാരായിരുന്നു. സമീപത്താണ് ഇരുവരും താമസിച്ചിരുന്നത്. അതിനിടെ അനിലും പെൺകുട്ടിയും പ്രണയത്തിലായി. വ്യാഴാഴ്ച പെൺകുട്ടിയെ കാണാതായി. പരാതിയെത്തുടർന്ന് ഉപ്പുതറപോലീസ് നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ സമീപത്തെ ഏലത്തോട്ടത്തിൽനിന്ന് ഇരുവരെയും കണ്ടു കിട്ടി. തുടർന്ന് പോക്സോ വകുപ്പുകൾ ചേർത്ത് അനിൽ മുർമുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതിയെ കോടതി റിമാൻഡു ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ സി.സി. അഭിലാഷ്, കെ.വി. അജേഷ്, എ. ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Read More

ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ; നടുക്കുന്ന സംഭവം അങ്കമാലി പുളിയനത്ത്

അങ്കമാലി: ഭർത്താവ് തൂങ്ങി മരിച്ചു കിടക്കുന്നതു കണ്ട് പാചകഗ്യാസിനു തീ കൊളുത്തിയ യുവതി മരിച്ചു. മക്കൾ പൊള്ളലേറ്റ് ഗുരുതര നിലയിൽ. പുളിയനം മില്ലുംപടി വെളിയത്ത് വീട്ടിൽ ശശിയുടെ മകൻ സനൽ (40), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. മക്കളായ അശ്വന്ത് (12), ആസ്തിക് (6) എന്നിവർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12 ഓടെ കുട്ടികളുടെ കരച്ചിൽ കേട്ട് അയൽ വീട്ടുകാർ എത്തിയപ്പോൾ വീടിന് തീപിടിച്ച നിലയിലായിരുന്നു. അകത്തു കയറിയവർ കുട്ടികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുമിയെ പൊള്ളലേറ്റ് മരിച്ച നിലയിലും സനലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തുടർന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തുറവുർ സ്വദേശിയായ സനൽ തുറവൂർ ചരിത്ര ലൈബ്രറിക്കു സമീപം ഡിജിറ്റൽ സേവാ കേന്ദ്രം നടത്തി വരികയാണ്. ഇരുവരും ചേർന്നാണ് സേവാകേന്ദ്രം നടത്തിയിരുന്നത്. പ്രണയവിവാഹത്തെ തുടർന്ന് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ്…

Read More

അമ്പടി ജിൻഞ്ചിനാക്കടി… കാന്താരി വില കുതിക്കുന്നു; കാന്താരിമുളക് ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ വിലകുത്തനെ കയറി; ഒരു കിലോയുടെ വിലകേട്ടാൽ ഞെട്ടും

അടിമാലി: കാന്താരി മുളകിന്‍റെ എരിവുപോലെതന്നെ അതിന്‍റെ വിലയും. കാന്താരിമുളകിന്‍റെ ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു. മെച്ചപ്പെട്ട വില ലഭിക്കുമെങ്കിലും വിപണിയിലേക്ക് വിരളമായി മാത്രമേ കാന്താരിമുളക് എത്തുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഡിമാന്‍ഡ് കൂടിയതെന്ന് പറയപ്പെടുന്നു. വിദേശമലയാളികളാണ് വലിയ അളവില്‍ ഉണക്കിക്കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോള്‍. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കിവച്ചാല്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ. പച്ചനിറമുള്ള കാന്താരിക്ക് വെള്ളക്കാന്താരിയെക്കാള്‍ വില കൂടുതലുണ്ട്.വരുമാനമാര്‍ഗമെന്നനിലയില്‍ കൂടുതൽ വീട്ടമ്മമാര്‍ കാന്താരികൃഷിയിലേക്ക് കടന്നിട്ടുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും ആവശ്യമില്ല. ഇതെല്ലാം കാന്താരികൃഷിക്ക് അനുകൂല ഘടകങ്ങളാണ്.

Read More

അൻവർ മുഖ്യമന്ത്രിക്കെതിരെ തിരിയാൻ കാരണം കൊള്ളമുതൽ പങ്കുവച്ചതിലെ തർക്കം; യുഡിഎഫ് രാഷ്‌ട്രീയാഭയം നൽകില്ലെന്ന് കണ്‍വീനർ എം.എം.ഹസൻ

തിരുവനന്തപുരം: പി.വി. അൻവറിന് യുഡിഎഫ് രാഷ്‌ട്രീയാഭയം നൽകില്ലെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. ഇപ്പോഴും കോണ്‍ഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ട് സിപിഎമ്മിനെ നന്നാക്കാനാണ് അൻവർ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു പറഞ്ഞ അൻവറിനു രാഹുലിന്‍റെ പേരിനൊപ്പം ഗാന്ധി എന്നത് ചേർത്തതിലായിരുന്നു വിഷമം. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ് അൻവർ ചെയ്തത്. സർക്കാരിന്‍റെ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയോ കൊള്ളമുതൽ പങ്കിടുകയോ ചെയ്തതിനുശേഷമുണ്ടായ തർക്കത്തിനൊടുവിൽ ആണ് അൻവർ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ തിരിഞ്ഞതെന്നും ഹസൻ പറഞ്ഞു.  

Read More

കുട്ടികൾ കളിച്ചും പാട്ടുപാടിയും നടക്കട്ടെ… കുട്ടികളുമായുള്ള സമരം വേണ്ട; കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ സത്യഗ്രഹമോ ധര്‍ണയോ ഒന്നും വേണ്ട. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണു വേണ്ടതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. മൂന്നു വയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ 59 ദിവസം പൊരിവെയിലത്തു സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചികിത്സാപ്പിഴവു മൂലം തങ്ങളുടെ മറ്റൊരു കുട്ടി മരിച്ചതില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണു ഹര്‍ജിക്കാര്‍ മൂന്നു വയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ 59 ദിവസം സമരം നടത്തിയത്. കീഴ്വഴക്കമാകരുതെന്ന മുന്നറിയിപ്പോടെയാണ് ഹര്‍ജിക്കാര്‍ക്കെതിരേയെടുത്ത കേസ് കോടതി റദ്ദാക്കിയത്. സമരം ശ്രദ്ധിക്കപ്പെടാനായാണു രക്ഷിതാക്കള്‍ സമരത്തിന് കുട്ടികളെ കൊണ്ടുവരുന്നതെന്ന് കോടതി പറഞ്ഞു. കുട്ടികള്‍ സമൂഹത്തിന്‍റെ സ്വത്താണെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More

മറക്കില്ലൊരു നാളും അർജുനാ… അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; അതിവൈകാരികമായി നിമിഷങ്ങൾ; നോവുന്ന ഹൃദയവുമായി കണ്ണാടിക്കല്‍ ഗ്രാമം

കോഴിക്കോട്: ജനസാഗരങ്ങളുടെ കണ്ണീർപുഴയിലൂടെ ചേതനയറ്റ് തങ്ങളുടെ പ്രിയപ്പെട്ട അർജുൻ കണ്ണാടിക്കലിലെ വീടായ അമരവതിയിലെത്തി. രാവിലെ 9.10ടെയാണ് അർജുന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള  ആംബുലൻ വീട്ടിലെത്തിച്ചത്. അർജുനെ അവസാനമായി ഒന്നുകാണാൻ റോഡിന് ഇരുവശവും ജനസാഗരമായിരുന്നു. മന്ത്രിമാരും എംഎല്‍എമാരും പൗരപ്രമുഖരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. വീട്ടില്‍ അല്‍പസമയം മാത്രം പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് പകല്‍ 11ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹനവ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടത്. ആറോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ. ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങുന്നത്. ലോറി ഓണേര്‍സ് അസോസിയേഷന്‍റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു വിലാപയാത്ര. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും…

Read More

കമ്യൂണിസം പഠിച്ചിട്ടില്ല, ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്: അങ്കം കുറിച്ചു; തീപ്പന്തമായി മാറുമെന്ന് അൻവർ

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി പി.വി.അൻവർ എംഎൽഎ. ജനങ്ങളുടെ ആവശ്യങ്ങൾക്കായി താൻ തീപ്പന്തമാകും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ട്. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ.കെ. ഷൈലജയുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ലെന്നും അൻവർ പറഞ്ഞു. താന്‍ കൊടുത്ത…

Read More

രാത്രിയിൽ മകൾക്ക് ഉറങ്ങാൻ കഴിയുന്നില്ല; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറോട് കുട്ടിപറഞ്ഞത് കേട്ട് ഞെട്ടി വീട്ടുകാർ; പൊടിയനെ പോക്സോ കേസിൽ അകത്താക്കി പോലീസ്

മാന്നാർ:15 വയസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്നു വിളിക്കുന്ന പൊടിയനെ(54) യാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിലേക്കുപോയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ജൂണിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് കൗൺസലിംഗ് നൽകിയതിനെതുടർന്നാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ് ഐ, ഗിരീഷ്, ഗ്രേഡ് എസ്ഐ സുദീപ്, സിപിഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്‍റെ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

Read More

ബാറിൽ മദ്യപിക്കാനെത്തിയവരുടെ കൈയിൽ പണമില്ല; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് നിർത്ത് പണം ആവശ്യപ്പെട്ടു; പണം നൽകാതിരുന്ന രാജേഷിന്‍റെ വാരിയെല്ല് തല്ലിയൊടിച്ച് യുവാക്കൾ

ചേര്‍ത്തല: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് ജിക്കു ഭവനത്തിൽ ജിക്കു (ആദിത്ത്-28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാവനാട് കോളനിയിൽ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നടുവിലെവീട് ജോമോൻ (27) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ എട്ടിന് രാത്രി 9.30 ഓടെ കണിച്ചുകുളങ്ങര കരപ്പുറം ബാറിനു സമീപമാണ് ഇവർ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പറമ്പ്കാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്‍റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കരപ്പുറം ബാറിനു സമീപം മൂന്നു പ്രതികളും ചേർന്ന് രാജേഷിന്‍റെ ബൈക്ക് തടഞ്ഞുനിർത്തുകയും മദ്യപിക്കുന്നതിനു പണം ആവശ്യപ്പെടുകയും ചെയ്തു.…

Read More