ന്യൂഡല്‍ഹി: പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍വറിന്റെ നീക്കം പാര്‍ട്ടി നേരത്തേ സംശയിച്ചതുപോലെ തന്നെ. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് അന്‍വര്‍ നടത്തുന്നതെന്ന് പിണറായി പ്രതികരിച്ചു. പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇടതുമുന്നണിക്കെതിരെയാണ് അന്‍വര്‍ സംസാരിക്കുന്നത്. എല്‍ഡിഎഫ് ശത്രുക്കളുടെ പ്രചാരണമാണ് എംഎല്‍എ ഏറ്റെടുക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നേരത്തേ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ അതുപോലെ നടക്കും. സര്‍ക്കാരിനെതിരേ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്ക് എതിരായ അന്‍വറിന്റെ ആരോപണങ്ങളും അിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ടെങ്കിലും അതിനൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങി.
Read MoreCategory: Top News
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ… മിന്നൽമുരളിയായി എഎസ്ഐ പി. ഉമേശൻ; പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ മുംബൈ സ്വദേശിക്കു തിരിച്ചുകിട്ടിയത് ജീവനും ജീവിതവും
തലശേരി: ഒരു കൈയിൽ ചായ നിറച്ച കപ്പുമായി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽ വഴുതി വീണ യാത്രക്കാരനെ മിന്നൽവേഗത്തിൽ രക്ഷിച്ച് റെയിൽവേ പോലീസ്. ഇന്നലെ രാവിലെ തലശേരി റെയിൽവേ സ്റ്റേഷനിലാണ് ഒരു സെക്കൻഡുകൊണ്ട് വിലപ്പെട്ട ജീവൻ രക്ഷിച്ച് എഎസ്ഐ പി. ഉമേശൻ താരമായി മാറിയത്. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആ നിമിഷം നവമാധ്യമങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. കൊച്ചുവേളി -മുംബൈ എക്സ്പ്രസ് തലശേരിയിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിൽനിന്നു ചായ വാങ്ങുന്നതിനായി ഇറങ്ങിയ യാത്രക്കാരൻ തിരികെ ചായയുമായി കയറാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. യാത്രക്കാരൻ കയറുന്നതിനിടെ ട്രെയിനിന്റെ വേഗം കൂടി. ഒരു നിമിഷം കൊണ്ട് യാത്രക്കാരൻ ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചു. സ്റ്റെപ്പിനടുത്തുള്ള കമ്പിയിൽ പിടിക്കാനുള്ള ശ്രമവും പാഴായി. ഇതോടെ പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണു. സെക്കൻഡുകൾക്കുള്ളിൽ മിന്നൽവേഗത്തിൽ എഎസ്ഐ ഉമേശൻ ട്രാക്കിലേക്കു വീഴുന്ന യാത്രക്കാരനിലേക്കു പാഞ്ഞടുത്തു, യാത്രക്കാരനെ വാരിയെടുത്ത്നെഞ്ചോട് ചേർത്തു…
Read Moreഅൻവർ ഉന്നയിച്ചത് ഗൗരവകരമായ കാര്യങ്ങൾ; ചന്ദ്രശേഖരനും ഇതൊക്കെയാണ് പറഞ്ഞിരുന്നത്; അൻവർ ആർഎംപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് കെ.കെ. രമ
വടകര: പി.വി. അൻവർ എംഎല്‍എ ഇതുവരെ ഉന്നയിച്ചിരിക്കുന്നത് വളരെ ഗൗരവകരമായ കാര്യങ്ങളെന്ന് കെ.കെ. രമ എംഎല്‍എ. ഇതേ കാര്യങ്ങള്‍ തന്നെയാണ് വർഷങ്ങളായി താനും ആർഎംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രമ വ്യക്തമാക്കി. കാര്യമില്ലാതെ ഒരു ഭരണപക്ഷ എംഎല്‍എ സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കില്ല. ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ പറഞ്ഞു. ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. അതേസമയം പി.വി. അൻവർ ആർഎംപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും രമ വ്യക്തമാക്കി.
Read Moreറിയാസിനെ രണ്ടാമനാക്കാനുള്ള മോഹം നടക്കില്ല; പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ മുഖ്യമന്ത്രിക്ക് ഭയം; താൻ നില്‍ക്കുന്നത് ജനകീയ കോടതിക്ക് മുന്നിലെന്ന് പി.വി.അൻവർ
തിരുവനന്തപുരം: തനിക്ക് എതിരേ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും പി.വി.അൻവർ. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. പാര്‍ട്ടിക്കുള്ളില്‍ മുഹമ്മദ് റിയാസിനെ രണ്ടാമനാക്കണമെന്ന് മുഖ്യമന്ത്രിക്കും റിയാസിനും ആഗ്രഹമുണ്ടെങ്കിലും ആ മോഹം നടക്കാന്‍ പോകുന്നില്ല. പാര്‍ട്ടി സെക്രട്ടറി നിസഹായനാണെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണെന്നും അൻവർ പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചു. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. എഡിജിപി അജിത്കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. ജനങ്ങള്‍ തന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അൻവർ പറഞ്ഞു.
Read Moreമുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി; പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല; മുഖ്യമന്ത്രി പറഞ്ഞത് എഡിജിപി എഴുതി നൽകിയത്; ആഞ്ഞടിച്ച് പി.വി.അൻവർ
മലപ്പുറം: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ. എഡിജിപിക്കെതിരായ അന്വേഷണവും മലപ്പുറം എസ്പി ഓഫീസിയുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കേസും തൃപ്തികരമല്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവത്കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ലോ താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല.…
Read Moreസിനിമയല്ലിത് ജീവിതം… സിദ്ദിഖ് ഒളിവില്‍ തുടരുന്നു; അന്വേഷണസംഘത്തിന് പിഴവെന്നു വിമർശനം; സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെന്ന് പോലീസ്
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും സിദ്ദിഖിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്കി. സിദ്ദിഖുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം അന്വേഷണസംഘം പരിശോധന തുടര്‍ന്നു വരികയാണ്. ഇന്നലെ അഞ്ചംഗ സംഘം കൊച്ചിയിലടക്കം വിവിധയിടങ്ങളില്‍ രാത്രിയിലും പരിശോധന നടത്തിയിരുന്നു. ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയാല്‍ മാത്രം കീഴടങ്ങിയാല്‍ മതിയെന്ന നിലപാടിലാണ് സിദ്ദിഖ് എന്നാണ് വിവരം. ഒളിവിലുള്ള നടനായി തെരച്ചില്‍ വ്യാപകമാണെന്ന് പോലീസ് അറിയിക്കുമ്പോഴും കാര്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനിടെ സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ അന്വേഷണസംഘത്തിന് പിഴവ് പറ്റിയെന്ന വിമര്‍ശനവും ശക്തമാവുകയാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള…
Read Moreകാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനെ ആർഎസ്എസ് എതിർക്കുന്നു; കുരങ്ങിനെ ആരാധിക്കുന്നവർ; വിവാദ പരാമർശവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു
കോന്നി: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനെ എതിർക്കുന്നവരാണ് ആർഎസ്എസുകാരെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം. 52 വർഷമായ വന നിയമങ്ങൾ മാറ്റി എഴുതണമെന്ന് ഉദയഭാനു പറഞ്ഞു. വിദേശരാജ്യങ്ങളിൽ സർവേ നടത്തി വനത്തിനുള്ളിൽ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തണം ബാക്കിയുള്ളവയെ കൊന്നു നശിപ്പിക്കും. ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയിൽ. പട്ടികളെ കൊല്ലാൻപോലും പറ്റില്ല. വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വന നിയമം പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ബി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. മാരൂർപാലം ജംഗ്ഷനിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
Read Moreഅംഗപരിമിതന്റെ അതിക്രമത്തിൽ 14 കാരിക്ക് പിടിച്ചു നിൽക്കാനായില്ല; നേരിട്ടത് കൊടിയപീഡനം; ബന്ധുവായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും; വിധിവന്നത് രണ്ട് വർഷത്തിന്ശേഷം
പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും പിഴയും. അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യിൽ വീട്ടിൽ റജി ജേക്കബിനാണ് ശിക്ഷ ലഭിച്ചത്. കഠിന തടവും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവുമാണ് ശിക്ഷ. പത്തനംതിട്ട പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അംഗപരിമിതിമൂലം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിവില്ലാത്ത പ്രതി ബന്ധുവായ മൈനറായ പെൺകുട്ടിയോട് ശാരീരികമായി സഹായം തേടി വന്നിരുന്ന വേളയിലാണ് ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നത്. പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് ഹാജരായത്. കേസിന്റെ അന്വേഷണ ചുമതല കോയിപ്പുറം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വി. സജീഷ്…
Read Moreതിരികെ വരില്ലെന്ന് അറിമായിരുന്നെങ്കിലും അവിടെ ഉപേക്ഷിച്ചു പോരാൻ പറ്റില്ലായിരുന്നു; ശബ്ദമിടറി കൂടെനിന്നവർക്കെല്ലാം നന്ദി പറഞ്ഞ് അർജുന്റെ സഹോദരി അജ്ഞു
കോഴിക്കോട്: അര്ജുന് തിരികെ വരില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അര്ജുന് എന്താ സംഭവിച്ചത് എന്ന ഒറ്റ ഉത്തരം കിട്ടാനാണ് തങ്ങള്‍ ശ്രമിച്ചത്. അതിന് ശ്രമം നടത്തിയ എല്ലാവരോടും നന്ദി പറഞ്ഞ് സഹോദരി അഞ്ജു. പ്രതികൂല കാലവസ്ഥയടക്കമുള്ള കാരണങ്ങളാല്‍ ഉത്തരത്തിലേക്ക് എത്താന്‍ കുറച്ച് വൈകി. എന്നാല്‍ അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നു.പല അവസ്ഥകളിലൂടെയാണ് കടന്നുപോയത്. ആദ്യം മുതല്‍ ഇതുവരെ കൂടെ നിന്നവര്‍ക്ക് നന്ദി. ഡ്രഡ്ജിംഗ് സംവിധാനം എത്തിച്ച് അര്‍ജുനെ തിരികെ തന്ന കര്‍ണ്ണാടക സര്‍ക്കാരിന് നന്ദി. ലോറിയുടമ മനാഫ് കൂടെ നിന്നു. മനാഫിനൊപ്പം മുബീനും ഉണ്ട്. അര്‍ജുനെ മറക്കാന്‍ കഴിയില്ല. കുട്ടന് കൂടെയില്ല. അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞു. അതിനിടെ വന്ന വ്യാജവാര്‍ത്തകള്‍ തങ്ങളുടെ കുടുംബത്തെ ഒരുപാട് വിഷമിപ്പിച്ചു. ബര്‍ത്ത്ഡേ പാര്‍ട്ടി നടത്തിയെന്ന നിലയില്‍ യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. രണ്ടാംഘട്ട തിരച്ചില്‍ നിര്‍ത്തിയപ്പോള്‍ വലിയ പ്രതിസന്ധിയിലായെന്നും അഞ്ജു പറഞ്ഞു.…
Read Moreഅമ്മ-ഡബ്ല്യുസിസി പോരിന്റെ ഇരയാണ് ഞാൻ; പോലീസ് തന്നെ പ്രതിയാക്കിയത് ശരിയായ രീതിയിൽ അന്വേഷിക്കാതെ; ജാമ്യ അപേക്ഷയുമായി നടൻ സിദ്ധിഖ് ഹൈക്കോടതിയിൽ
ന്യൂഡല്‍ഹി: “അമ്മ’യും ഡബ്ല്യുസിസി തമ്മിലുള്ള പോരാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്റെ ആരോപണം. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.
Read More