കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രമുഖ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ കണ്ടെത്താനായി തെരച്ചില്‍ വ്യാപകം. ഹർജി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖ് എവിടെയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലടക്കം തെരച്ചില്‍ തുടരുകയാണ്. സിദ്ദിഖിന്റെ എറണാകുളത്തെ വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഹോട്ടലുകളില്‍ അടക്കം ഇന്ന് അര്‍ധരാത്രിവരെ നീണ്ട പരിശോധന നടന്നിരുന്നു. പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധനസിദ്ദിഖിനെ കണ്ടെത്തുന്നതിനായി പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയാണ്. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ മേഖലയിലെ സിദ്ദിഖിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ…
Read MoreCategory: Top News
മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി: ലോറിക്കുള്ളില്‍ മൃതദേഹമെന്ന് സംശയം
അങ്കോറ: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് പറഞ്ഞു. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ക്യാബിന് പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും. ‘അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം’ എന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്നും ജിതിൻ കൂട്ടിച്ചേർത്തു.
Read Moreഒടുവിൽ കൈവിട്ടു… എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട സംഭവം’; അന്വേഷിക്കാൻ ഉത്തരവിട്ട് സർക്കാർ; അന്വേഷണം ഡിജിപിക്ക്
തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡിജിപിയോടാണ് അന്വേഷിക്കാൻ നിർദേശം നൽകിയത്. തൃശൂരിൽ വച്ചും കോവളത്തു വച്ചും ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹോസബലെ, റാം മാധവ് എന്നിവരുമായാണ് എഡിജിപി കൂടികാഴ്ച നടത്തിയത്. 2023 മെയ്, ജൂൺ മാസങ്ങളിലായിരുന്നു കൂടികാഴ്ച.എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നവരുടെ മൊഴിയാണ് എടുക്കുക. നേരത്തെ അന്വേഷണം ഉണ്ടാകുമെന്ന് ഇടതു മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഉത്തരവിറക്കിയിരുന്നില്ല.
Read Moreകുമരകം കാറപകടത്തില്‍ ദുരൂഹതയേറെ; അപകടമുണ്ടായ സ്ഥലത്ത് ഹോംസ്റ്റേകളോ ഹോട്ടലുകളോ ഇല്ല; ജയിംസ് ജോർജിന്റെ കൂടെ യുവതി ഉല്ലാസ യാത്രയ്ക്കെത്തിയതാകാം
കുമരകം: കുമരകം കൈപ്പുഴമുട്ട് പാലത്തിനുസമീപം തിങ്കളാഴ്ച രാത്രി 8.40നു കാര്‍ പുഴയിലേക്ക് മറിഞ്ഞു രണ്ടു പേര് മരിച്ചതില്‍ ദുരൂഹത തുടരുന്നു. മഹാരാഷ്ട്ര കല്യാണില്‍ താമസക്കാരനായ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോര്‍ജ് (48), ശൈലി രാജേന്ദ്ര സര് ജെ (27) എന്നിവരാണു മരിച്ചത്. കൊച്ചിയില്‍നിന്ന് വാടകയ്ക്കെടുത്ത കാറിലെത്തിയ ഇവര്‍ കോട്ടയം- ചേര്‍ത്തല റോഡില്‍നിന്ന് മാറി കൈപ്പുഴമുട്ടിലേക്ക് തിരിയാനുള്ള സാഹചര്യം വ്യക്തമല്ല. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഇവര്‍ മുറി ബുക്ക് ചെയ്തതായി അറിവില്ല. അപകടമുണ്ടായ സ്ഥലത്ത് ഇത്തരത്തില്‍ സൗകര്യങ്ങളുമില്ല. കായലോര വഞ്ചിവീടുകളില്‍ തങ്ങാനാവും രാത്രി ഇവര്‍ എത്തിയതെന്ന് സംശയിക്കുന്നു. ബോട്ടുജെട്ടിയിലേക്കുള്ള വഴിയുടെ വീതിക്കുറവും വെളിച്ചക്കുറവുമാകാം അപകടത്തിന് ഇടയാക്കിയത്. മരിച്ച ജയിംസ് ജോര്‍ജ് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിന്റെ ഭാഗമായി കൊച്ചിയിലുള്ള ഹെഡ് ഓഫീസില്‍ എത്തിയതാണെന്ന് പറയുന്നു. യുവതി ഇയാള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതാകാം. മരിച്ച ശൈലിയുടെ ബാഗില്‍ ഇവരുടേതു കൂടാതെ…
Read Moreപൂരം കലക്കി..! മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റ്; കലക്കിയതിന്റെ ലാഭം പിണറായിക്ക് ലഭിച്ചു; ഇപ്പോൾ നടക്കുന്നത് പൂരത്തേക്കാൾ വലിയവെടിക്കെട്ടെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിന്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും കെ.മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല. പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു. ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreആ സന്തോഷ നിമിഷത്തിനായി കാത്ത് മലയാള നാട്… സൗദി ജയിലില്‍ കഴിയുന്ന മലയാളി റഹീമിന്റെ മോചനം ഒക്ടോബര്‍ പത്തിനകം; ഔട്ട്പാസിനുള്ള നടപടികൾ പുരോഗമിക്കുന്നു
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഒകേ്ടോബര്‍ പത്തിനകം ഉണ്ടാകുമെന്നു സൂചന. ജയിലില്‍നിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താന്‍ കഴിയും. ഔട്ട്പാസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്റെ മോചനത്തിനുവേണ്ടി സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു. റഹീമിനെ ജയിലില്‍നിന്നു വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാല്‍, ജയിലില്‍നിന്നു പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതു പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. രണ്ടാഴ്ചകൂടി സമയമെടുക്കുമെന്നാണു വിവരം. ഇന്ത്യന്‍ എംബസി മുഖേനയാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഔട്ട് പാസ് ലഭിച്ചാല്‍ ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കു കയറ്റിവിടും. ഗവര്‍ണറേറ്റ്, പബ്ളിക് പ്രോസിക്യൂഷന്, കോടതി എന്നിവിടങ്ങളിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി ജൂലൈ രണ്ടിനാണു റദ്ദാക്കിയത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെ…
Read Moreഅധ്യാപകൻ എറിഞ്ഞ വടികൊണ്ട് വിദ്യാർഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കേസിൽ നിന്ന് രക്ഷപ്പെടാൻ അധ്യാപകൻ 10 ലക്ഷം രൂപവാഗ്ദാനം ചെയ്തു; പരാതിയുമായി മുന്നോട്ട്തന്നെയെന്ന് അമ്മ
ലക്നോ: അധ്യാപകൻ എറിഞ്ഞ വടി കൊണ്ട് വിദ്യാർഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദിത്യ കുശ്വാഹ എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ഉത്തർപ്രദേശിലെ കൗശാംബിയിൽ ഞെട്ടിക്കുന്ന സംഭവം. അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ആദിത്യയുടെ ഇടതു കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാൻ സാധിച്ചില്ല. ആദിത്യയുടെ അമ്മ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ച് പരാതി നൽകി. പുറത്ത് കളിക്കുന്ന ചില വിദ്യാർഥികളെ വിളിക്കാൻ അധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു. ആദിത്യ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല. കുട്ടി ഇക്കാര്യം അധ്യാപകനോടു പറഞ്ഞു. എന്നാൽ ദേഷ്യം വന്ന അധ്യാപകൻ ആദിത്യയ്ക്ക് നേരെ വടി എറിഞ്ഞു. വടി കണ്ണിൽ കൊണ്ടതിനെ തുടർന്ന് ആദിത്യയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് അധ്യാപകൻ തന്നെയാണ് ആദിത്യയെ ആശുപത്രിയിൽ കൊണ്ടുപോയത്. സഹപാഠികളാണ് ഈ വിവരം ആദിത്യയുടെ അമ്മയെ അറിയിച്ചത്. തന്റെ മകൻ നെവാരിയിലെ…
Read Moreഒരുവിധത്തിലും കരകയറാൻ പറ്റുന്നില്ലല്ലേ..! 24 കോടി തന്നില്ലെങ്കിൽ 25 മുതൽ ഇന്ധനവിതരണം നിലയ്ക്കും; കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ
ചാത്തന്നൂർ: കെഎസ്ആർടിസി രണ്ടു ദിവസത്തിനകം കുടിശിക തുക അടച്ചുതീർത്തില്ലെങ്കിൽ ഇന്ധന വിതരണം നിലയ്ക്കും. സർവീസ് നടത്തിപ്പ് ബുദ്ധിമുട്ടാകും. 25 നകം കുടിശിക തീർത്തില്ലെങ്കിൽ ഡീസൽ വിതരണം ചെയ്യില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ റേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 കോടി രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. കഴിഞ്ഞ മാസംവരെ ഐഒസിക്ക് കുടിശിക വരുത്താതെ മുന്നോട്ടു പോവുകയായിരുന്നു. കെഎസ്ആർടിസിയുടെ സർവീസ് ബസുകൾക്കും പന്പുകൾക്കും ഇന്ധനം ലഭിക്കുന്നതിനായി മാസം105 മുതൽ 110 കോടി രൂപയുടെ വരെയാണ് ഇന്ധന വിതരണ കമ്പനിയായ ഐഒസി യ്ക്ക് നല്‍കേണ്ടത്. ഐഒസിക്ക് കൊടുക്കേണ്ട തുക കൂടി ഉപയോഗിച്ചാണ് ഓണ മാസത്തിൽ ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം വിതരണം ചെയ്തത്.സർക്കാരിൽ നിന്ന് കെ എസ്ആർടിസിക്ക് ധനസഹായം അനുവദിക്കുന്ന മുറയ്ക്ക് ഐഒസിക്ക് പണം നല്‍കാം എന്നായിരുന്നു ധാരണ. സംസ്ഥാന സർക്കാർ 50 കോടി അനുവദിക്കുകയും അതിൽ 30 കോടി കൈമാറുകയും ചെയ്തിരുന്നു.…
Read Moreസിദ്ദിഖ് ഒളിവില്‍? ഫോൺ സ്വിച്ച് ഓഫ്; ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ്; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിദ്ദിഖെന്ന് സൂചന
കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് നടന് സിദ്ദിഖ് ഒളിവില്‍? കാക്കനാട് പടമുകളിലെയും ആലുവ എടത്തലയിലെയും വീട്ടില്‍ ഇല്ലെന്നാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ കൊച്ചിയിലെ വീട്ടില്‍ സിദ്ദിഖ് ഉണ്ടായിരുന്നുവെന്നാണ് വിവരം. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വേഗത്തില്‍ നീങ്ങിയേക്കും. അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടന്‍ സിദ്ദിഖിന്റെ അറസ്റ്റ് നടപടികള്‍ ഉണ്ടാകും. കഴിഞ്ഞ ഒന്നര മാസമായി എസ്ഐടി ഈ കേസ് അന്വേഷണത്തിലായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനും സിദ്ദിഖ് നീക്കം തുടങ്ങിയതായാണ് വിവരം.
Read Moreജയസൂര്യക്കെതിരേ ചുമത്തിയ വകുപ്പുകൾ സംഭവം നടന്ന കാലയളവിൽ ജാമ്യം കിട്ടാവുന്നത്; മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമത്തിനു മുതിര്‍ന്നെന്നു ചൂണ്ടിക്കാട്ടി നടിമാര്‍ നല്കിയ പരാതികളില്‍ നടന് ജയസൂര്യ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജയസൂര്യക്കെതിരേ ചുമത്തിയ വകുപ്പുകള്‍ സംഭവം നടന്നതായി പറയുന്ന കാലയളവില്‍ ജാമ്യം കിട്ടാവുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നടപടി. ജയസൂര്യ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജയസൂര്യക്കെതിരേ കൂത്താട്ടുകുളം പോലീസ് അന്വേഷിക്കുന്ന കേസ് 2012-13 കാലയളവില്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിലെ മറ്റൊരു കേസ് 2008 ജനുവരി ഏഴിനു നടന്നതായാണ് അതിജീവിതയുടെ ആരോപണം. ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടനെതിരേ ചുമത്തിയിരിക്കുന്ന 354 വകുപ്പും ഉപവകുപ്പുകളും അന്നു ജാമ്യം കിട്ടാവുന്നതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
Read More