കായംകുളം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനുള്ള പിന്തുണ ആവർത്തിച്ച് സിപിഎം എംഎല്‍എ അഡ്വ. യു. പ്രതിഭ വീണ്ടും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന്റെ നിലപാടിനെ തള്ളിയതിനു പിന്നാലെയാണ് പാർട്ടി അൻവറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ വ്യക്തമാക്കിയത്. ആജീവനാന്ത പിന്തുണയാണ് അൻവറിനു നല്‍കിയത്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്കു മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നല്കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. അൻവറിന്റെ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സർവീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എഡിജിപി എം.ആർ. അജിത്കുമാറിനെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്റെ ധൈര്യത്തിന് പിന്തുണ നല്‍കേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട്. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച…
Read MoreCategory: Top News
ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ യുവതിക്ക് നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തിന്റെ ഐഫോണും പണവും; മോഷ്ടിച്ച ഫോൺ കോട്ടയത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മുകേഷിനെ കുരുക്കി റെയിൽവേ പോലീസ്
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ഒന്നരലക്ഷം രൂപയുടെ ഐഫോണും 3500 രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്താണ് പ്രതി മോഷണം നടത്തിയത്. കണ്ണൂര്‍ സ്വദേശി മുകേഷിനെയാണ് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് സംഭവം. പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം റെയിൽവെ…
Read Moreതനിമലയാളി… മറുനാട്ടിലെ ഓണാഘോഷത്തിന്റെ ഭാഗമായിട്ട പൂക്കളം തട്ടിത്തെറിപ്പിച്ച് മലയാളി യുവതി; ഒറ്റയാൾ പ്രകടനം ബംഗളൂരുവിലെ ഫ്ളാറ്റിൽ; വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
ബംഗളൂരു: മറുനാട്ടിലെ മലയാളിയുടെ ഓണാഘോഷത്തിൽ അലമ്പുകാട്ടി മലയാളി യുവതി. ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു യുവതി. സംവഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലായി. മലയാളി യുവതിയായ സിമി നായർക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തു. ഫ്ലാറ്റിലെ ഒരു വീട്ടമ്മ കൊടുത്ത പരാതിയിലാണ് കേസ്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് ബംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലാണ് സംഭവം. ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളമാണ് നശിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Moreപെണ്‍സുഹൃത്തിനൊപ്പം ഷാപ്പിലെത്തി മദ്യപിച്ചു ബഹളം; തർക്കം ഷാപ്പിന് പുറത്തേക്കെത്തിയപ്പോൾ നാട്ടുകാരുമായി ഉന്തുംതള്ളും; പോലീസുകാരനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു നാട്ടുകാർ
കോട്ടയം: പെണ്‍സുഹൃത്തിനൊപ്പം ഷാപ്പിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത പോലീസുകാരനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. കോട്ടയം ക്രൈംബ്രാഞ്ചിലെ സിവില്‍ പോലീസ് ഓഫീസറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം ഇയാളുടെ പെണ്സുഹൃത്തുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷാപ്പിലെത്തിയ പോലീസുകാരനും പെണ്‍സുഹൃത്തും മദ്യപിച്ചു.തുടര്‍ന്ന് ഷാപ്പിനുള്ളില്വച്ച് വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മദ്യപിക്കാനെത്തിയവരുമായും വാക്കേറ്റമുണ്ടായി. ഇതത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കൈയോടെ പിടികൂടി. നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. zxസംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കേസിനു പുറമേ വകുപ്പുതല അച്ചടക്ക നടപടിയുമുണ്ടാകും.
Read Moreപതിമൂന്നുകാരിയെ ക്രൂരമായി മർദിച്ച് പിതാവ്; ദൃശ്യങ്ങൾ ഫോണിൽ പകർത്തി വിദേശത്തുള്ള ഭാര്യയ്ക്ക് അയച്ചു നൽകി; മർദനത്തിന് പിന്നിലെ യഥാർഥകാരണം കണ്ടെത്തി പോലീസ്
കൊല്ലം: ഫോൺ താഴെ വീണതിന്റെ പേരിൽ 13 വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശിയായ 36കാരൻ ആണ് പള്ളിത്തോട്ടം പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ വീട്ടിലിരിക്കെ മൂത്ത കുട്ടിയായ 13വയസുകാരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ ഇളയകുട്ടിയെകൊണ്ട് ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ച് വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു കൊടുത്തു. സംഭവ സമയത്ത് ഇയാളും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യാ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണ ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സമയം ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് സംഘത്തോട് കുട്ടിയും ഭാര്യമാതാവും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയിൽ…
Read Moreസുരക്ഷിത കരങ്ങളാൽ ശ്രുതിയെ ചേർത്ത് പിടിച്ചു യൂത്ത് കോൺഗ്രസ്; മാസം 15,000 രൂപ വീതം നൽകും; മുന്നോട്ടുള്ള ജീവിതത്തിന് ഒരു കൈത്താങ്ങ് മാത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തെ നഷ്ടപ്പെടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരണപ്പെടുകയും ചെയ്തതോടെ ഏകയായ ശ്രുതിയെ ചേർത്തു പിടിച്ചു യൂത്ത് കോൺഗ്രസ്. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിക്ക് ആറുമാസത്തേക്ക് ജോലിക്ക് പോകുവാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഓരോ മാസവും 15000 രൂപ അവളുടെ ചെലവുകൾക്കായി നല്‍കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ശ്രുതിയുടെ ഇനിയുള്ള ജീവിതത്തിൽ ഹൃദയതാളമാകേണ്ട, തണുപ്പും തണലും ആവേണ്ട പ്രിയപ്പെട്ടവൻ പെട്ടെന്ന് ഇല്ലാതായപ്പോൾ അവൾ അനുഭവിച്ച വേദന വലുതാണ്. ജിൻസന്റെയും ശ്രുതിയുടെയും വിവാഹത്തിന് യൂത്ത് കോൺഗ്രസ് സ്വർണാഭരണം സമ്മാനിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇനി അത് സാധ്യമല്ല. ഈ ദുരന്ത ഭൂമിയിൽ ശ്രുതിയോളം ആത്മബലത്തോടെ പോരാടിയ മറ്റൊരു മുഖം നമുക്ക് കാണുവാൻ കഴിയില്ല. അവളുടെ ആത്മവിശ്വാസത്തിനും മുന്നോട്ടുള്ള പോക്കിനും ഈ കൈത്താങ്ങ് ഒരു സഹായം ആവട്ടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read More“കടക്ക് പുറത്ത്’..! ഫേസ് ബുക്ക് കവർ ചിത്രത്തിൽ നിന്നും പിണറായിയെ പുറത്താക്കി പി.വി.അൻവർ എംഎൽ.എ; കൂടെ ചേർത്ത് നിർത്തി സ്വന്തം പ്രവർത്തകരെ
നിലന്പൂർ: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഫേസ്ബുക്കിലെ കവർചിത്രം അൻവർ മാറ്റിയത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയാണ് കവർ ചിത്രമാക്കിയത്. പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഞായറാഴ്ച ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. “കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല.’- അൻവർ കുറിച്ചു. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ വ്യക്തമാക്കി. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. https://www.facebook.com/pvanvar…
Read Moreപീഡനത്തിന് ഇരയായ മകളെ വെടിവച്ചുകൊന്ന് അമ്മയും സഹോദരങ്ങളും; കുടുംബത്തിനും തങ്ങൾക്കും ഉണ്ടാകുന്ന അപമാന ഭയത്തിലാണ് കുറ്റം ചെയ്തതെന്ന് കുറ്റ സമ്മതം
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടിയെ അമ്മയും സഹോദരന്മാരും വെടിവച്ചു കൊന്നു. ഉത്തരപ്രദേശിലെ സംഭാലിലാണ് നാടിനെ നടുക്കിയ അരങ്ങേറിയത്. 17കാരിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതിയാണ് ഇവർ കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 18ന് സഹോദരനൊപ്പം മോട്ടോർ സൈക്കിളിൽ പോകുമ്പോൾ പെൺകുട്ടി വെടിയേറ്റാണ് കൊല്ലപ്പെട്ടത്. റിങ്കു(20) എന്ന യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങി. സംഭവത്തിന് പിന്നാലെ റിങ്കുവും സുഹൃത്തും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണമുയർത്തി. ഇതേതുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്തുവന്നത്. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതിയാണ് കുട്ടിയെ കൊന്നതെന്ന് അമ്മയും ബന്ധുക്കളും പോലീസിനോടു പറഞ്ഞു. പെൺകുട്ടി, സഹോദരൻ നീരജിനും അമ്മ ബ്രിജ്വതിക്കുമൊപ്പം മോട്ടോർ സൈക്കിളിൽ വരവെ, മറ്റൊരു സഹോദരനായ വിനീതും മാതൃസഹോദരൻ മഹാവീറും ചേർന്നാണ് കൃത്യം നടത്തിയത്. നീരജ്, വിനീത്, ബ്രിജ്വതി എന്നിവരെ പോലീസ് അറസ്റ്റ്…
Read Moreകുലംകുത്തിയായ പി.വി.അൻവറിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണ്: പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് പുറത്തുചാടുന്നതാണ് നല്ലത്; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കുലംകുത്തിയായ പി.വി.അൻവറിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സിപിഎം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് അൻവറിനു കരണീയം എന്ന് അദ്ദേഹം പറഞ്ഞു. താൻ ഉയർത്തിയ പ്രശ്നങ്ങളിൽ സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്നുവെങ്കിൽ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം എന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കുലംകുത്തിയായ പി.വി. അൻവറിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണ്. പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സിപിഎം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് അൻവറിനു കരണീയം. കോൺഗ്രസോ മുസ്ലീം ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം. താൻ ഉയർത്തിയ…
Read Moreജില്ലാ ഭരണകൂടവുമായുള്ള ഭിന്നത: ഷിരൂർ ദൗത്യത്തിൽ വീണ്ടും നിരാശ; അർജുനായുള്ള തിരച്ചിൽ മതിയാക്കി ഈശ്വർ മാൽപെ
ബംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു. എത്ര കഷ്ടപ്പെട്ടാണെങ്കിലും അർജുനെ കണ്ടെത്തിയിരിക്കുമെന്ന് അർജുന്റെ വീട്ടുകാർക്ക് ഉറപ്പ് കൊടുത്തിട്ടാണ് വന്നത്. ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ വീട്ടുകാരോട് മാപ്പ് ചോദിക്കുന്നു എന്നും മാൽപെ പറഞ്ഞു. രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിംഗ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതിൽ മാൽപെ തന്റ നിരാശ പങ്കുവച്ചിരുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ലന്നും മാൽപെ കൂട്ടിച്ചേർത്തു.
Read More