വീസ കാലാവധി തീര്‍ന്ന വിദേശികളെ നുഴഞ്ഞുകയറ്റക്കാരായി കാണരുത്: ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇതു രണ്ടുതരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി

  കൊച്ചി: യാത്രാരേഖകളുമായി ഇന്ത്യയിലെത്തിയതിനുശേഷം വീസ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങേണ്ടിവരുന്ന വിദേശികളെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഗാണ്ട, കെനിയ സ്വദേശികള്‍ക്കെതിരേ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്‍റെ അന്തിമ റിപ്പോര്‍ട്ടും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷന്‍ നടപടികളും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് റദ്ദാക്കി. യാത്രാരേഖകളില്ലാതെ അനധികൃതമായി എത്തുന്നവരെയും മതിയായ രേഖകളോടെ വന്നിട്ടു മടങ്ങാനാകാത്തവരെയും ഒരേനിലയില്‍ കണക്കാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇതു രണ്ടുതരം കുറ്റകൃത്യമാണ്. ഹര്‍ജിക്കാരായ വിദേശികളെ നുഴഞ്ഞുകയറ്റക്കാര്‍ക്കു സമാനമായി കണ്ട് കുറ്റം ചുമത്തിയത് വിചാരണക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചെന്നും മറ്റൊരാളുടെ പാസ്‌പോര്‍ട്ട് കാണിക്കുന്ന സ്ഥിതിയുണ്ടായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ സംഭവമില്ലാത്തതിനാല്‍ കുറ്റം നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.

Read More

എന്‍റെ സത്യാന്വേഷണ കണ്ടെത്തൽ; ആർഎസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച റിപ്പോർട്ട് മുക്കിയത് പി.ശശി; വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്ന് അൻവർ

മലപ്പുറം: വീണ്ടും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്ത്. എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു മുമ്പാകെ എത്താതെ പൂഴ്ത്തിവച്ചെന്നും അജിത്കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണ് ഇതിനു പിന്നിലെന്നും അന്‍വര്‍ തുറന്നടിച്ചു. “തക്ക സമയത്ത് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്നതു മൂന്നു നാലു ദിവസമായി സംസ്ഥാനത്തു ചര്‍ച്ചയാണ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് എന്‍റെ അന്വേഷണത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞത്. സ്പെഷല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി വിവരം അറിയുന്നത്. വിശ്വസിച്ചവര്‍ ചതിച്ചാല്‍പിന്നെ എന്താണു ചെയ്യാന്‍ കഴിയുക? അജിത്കുമാറിന്‍റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിനു കൃത്യമായി അതു ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്കു കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്നുതന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്’’-…

Read More

പോളിസിയിൽ ചേർന്ന ശേഷംരോഗമുണ്ടെന്ന കാരണത്താൽ ക്ലെയിം നിഷേധിക്കാനാവില്ല; കാന്‍സര്‍ രോഗിക്ക് മെഡിക്ലെയിം നിഷേധിച്ച ഇൻഷ്വറന്‍സ് കമ്പനി നഷ്‌ടപരിഹാരം നല്‍കണം

കൊച്ചി: ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തേ രോഗിയായിരുന്നുവെന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപഭോക്തൃ കോടതി. കാന്‍സര്‍ രോഗിക്കു മെഡിക്ലെയിം നിഷേധിച്ച സംഭവത്തില്‍ ഇൻഷ്വറന്‍സ് കമ്പനി നഷ്‌ടപരിഹാരം നല്‍കാൻ വിധിച്ച് കോടതി. നേരത്തേ രോഗമുണ്ടെന്ന കാരണം കാണിച്ച് ഇൻഷ്വറന്‍സ് കമ്പനി രോഗിക്ക് ക്ലെയിം നിഷേധിക്കുകയായിരുന്നു. പോളിസിയെടുക്കുംമുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഷ്വറന്‍സ് ഓംബുഡ്‌സ്മാന്‍റെ നിലപാടും തള്ളിയാണ് കോടതി ഉത്തരവ്. രണ്ടു ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്‌ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും ഉള്‍പ്പെടെ 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരനു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പോളിസിയില്‍ ചേര്‍ന്നശേഷം ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തേ രോഗിയായിരുന്നുവെന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍…

Read More

ഏകാന്തതയിൽ ആശ്വാസമായവനും ഒടുവിൽ യാത്രയായി;  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസണും വിടവാങ്ങി; വീണ്ടും തനിച്ചായി ശ്രുതി

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൻ മരണത്തിന് കീഴടങ്ങി. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം വെന്‍റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെൻസണും പ്രതിശ്രുത വധു ശ്രുതിക്കും പരിക്കേറ്റിരുന്നു. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്‍റെ കണ്ണീരുണങ്ങുംമുമ്പേയാണ് ശ്രുതിയെ തേടി റോഡപകടത്തിന്‍റെ രൂപത്തിൽ വീണ്ടും ദുരന്തമെത്തിയത്. ‌ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാൻ വെട്ടിപൊളിച്ചാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെൻസണെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. ദുരന്തത്തിന്…

Read More

‘ആത്മവിശ്വാസം നഷ്ടമായി’; അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണവുമായി മുകേഷിനെതിരായ പരാതിക്കാരി; തന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത നഷ്ടമാകുന്നു

കൊച്ചി: നടന്‍ മുകേഷിന് ജാമ്യം നല്‍കിയ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്‍റെ ആത്മവിശ്വാസം നഷ്ടമായെന്ന് മുകേഷിനെതിരേ പീഡന പരാതി നല്‍കിയ നടി. ജാമ്യം നല്‍കിയ ഉത്തരവിനെതിരേ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്‍റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ പറയുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇന്നലെ എഐജി ജി. പൂങ്കുഴലി നേരിട്ടെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എഐജിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അന്വേഷണ സംഘം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി…

Read More

ചരിത്രത്തെ വളച്ചൊടിക്കുന്ന മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ട; കൃത്യമായ മറുപടി പറയണം; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ഇന്നലെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഏഴ് ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉയർത്തി. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയെയും റാം മാധവിനെയും പത്ത് ദിവസത്തെ ഇടവേളയില്‍ എഡിജിപി കണ്ടത് എന്തിന്? ആര്‍എസ്എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്? ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്? പ്രതിപക്ഷത്തിനൊപ്പം എല്‍ഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരേ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്? കോവളത്ത് റാം മാധവ് -എഡിജിപി…

Read More

ഓണം ഓണായി, ഉഷാറായി പൂവിപണി; മുല്ലപ്പൂവിനും അരളിക്കും തൊട്ടാൽ പൊള്ളുന്ന വില; മലയാളിക്ക് പൂക്കളമിടാൻ തമിഴ്നാട്ടിൽ നിന്നെത്തുന്നത് ടൺകണക്കിന് പൂക്കൾ

കോട്ടയം: ഓണം ഓണായതോടെ ഉഷാറായി പൂവിപണി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പൂവുകളും വില്‍പ്പനയ്ക്കുണ്ട്. ഓണപ്പൂക്കളങ്ങളില്‍ സാധാരണയുള്ള തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ കിട്ടാനില്ലാതായതോടെയാണ് ജമന്തിയും ചെണ്ടുമല്ലിയും അരളിയും മറ്റു പലതരം വര്‍ണപ്പൂക്കളും അത്തപ്പൂക്കളത്തിലെ വര്‍ണങ്ങളായത്. വീടുകളിലും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാന്‍ പൂവിന്‍റെ ആവശ്യകത കൂടിയതോടെ വിലയും ഉയര്‍ന്നു. ഇന്നും നാളെയുമായി സ്‌കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷം നടക്കുകയാണ്. ഇനി തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പൂക്കള്‍ക്ക് നല്ല ഡിമാൻഡാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസക്കാലമുണ്ടായിരുന്ന മഴ കേരളത്തിനുപുറമേ തമിഴ്‌നാട്ടലെ ഗ്രാമങ്ങളെയും ബാധിച്ചത് പൂക്കളുടെ ഉത്പാദനം കുറയുന്നതിനും ഇടയാക്കിയിരുന്നു. ഇതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. ജില്ലയിലേക്ക് കൂടുതല്‍ പൂവെത്തുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. കടയനല്ലൂര്‍, പുളിയന്‍കുടി, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ പാടങ്ങളില്‍ കര്‍ഷകര്‍ വിളവെടുത്ത പൂവ് മൊത്തവ്യാപാരികള്‍ പതിവായി വാങ്ങി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിക്ക്…

Read More

പ്രായം ഇരുപത്തിയെട്ടിൽ, കാപ്പാ നിയമപ്രാകരം നാടുകടത്തപ്പെടുന്നത് അഞ്ചാം തവണ; തക്കാളി ആഷിഖ് കായംകുളത്തെ കൊടുംക്രിമിനൽ

കായംകുളം: കാപ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻവീട്ടിൽ (ജിജീസ് വില്ലയിൽ) തക്കാളി ആഷിഖ് എന്നു വിളിക്കുന്ന ആഷിഖിനെയാണ് (28) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2017 ലും 2018 ലും 2022 ലും കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കൂടാതെ 2021ൽ ജില്ലയിൽ നിന്നു കാപ്പാ നിയമപ്രകാരം നാടു കടത്തിെയെങ്കിലും നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഇയാൾക്കെതിരേ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കരുതൽ തടങ്കൽ ഉത്തരവിന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് ഇപ്പോൾ ഇയാളെ വീണ്ടും കാപ്പാ പ്രകാരം കരുതൽ തടങ്കലിലാക്കിയത്.  

Read More

ആ ഉന്നതൻ ഞാനല്ല, പ്രചരിക്കുന്ന വാർത്ത ശുദ്ധഅസംബദ്ധം; എഡിജിപിക്കൊപ്പം റാം മാധവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ

തിരുവനന്തപുരം: ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് നാരായണൻ. എഡിജിപി എം.ആർ.അജിത്കുമാറിനൊപ്പം ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജിഗീഷ് പറഞ്ഞു. റാം മാധവിനെ അജിത്കുമാർ കോവളത്തുവച്ച് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നുവെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത മൂന്ന് പേരിൽ ഒരാൾ ജീഗിഷ് ആയിരുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചത്. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നും ജിഗീഷ് പ്രതികരിച്ചു. ‘പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നിവീണ് ഏഴ് മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പോലീസിന് തെളിയിക്കാമല്ലോ’’– ജിഗീഷ് പറഞ്ഞു.

Read More

നമ്പർവൺ പോലീസ് സേന… സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരള പോലീസിന് കേന്ദ്ര പുരസ്‌കാരം

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. കേരളാ പോലീസിന്‍റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ…

Read More