കോട്ടയം: നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാട്ടിലും നഗരത്തിലും ഇന്ന് ഉത്രാടപ്പാച്ചില്‍.എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിലാണ് മലയാളികള്‍. സദ്യവട്ടങ്ങള്‍ക്കുള്ള വക മാത്രം പോരാ പൊന്നും പൂവും ഉടയാടയുമാക്കെ വാങ്ങണം. കടകമ്പോളങ്ങളില്‍ ആണ്ടുവട്ടത്തെ ഏറ്റവും പകല്ത്തിരക്ക് ഇന്നാണ്. വാഹനത്തിരക്കില്‍ നഗരങ്ങള്‍ മൈലുകളോളം വീര്‍പ്പുമുട്ടും. വീട്ടുകാരെയെല്ലാം ഒന്നിച്ചുകാണാനും പറയാനും കേള്‍ക്കാനും പറ്റുന്നത് ഓണത്തിനു മാത്രമാണല്ലോ. ഇന്നലത്തെ വിലയൊന്നുമല്ല, പഴം, പച്ചക്കറി എല്ലാറ്റിനും ഇന്നു തോന്നുംപടിയാണ് വില. വില നോക്കാതെ വാങ്ങാന്‍ രണ്ടു കൈയും നീട്ടിയാലേ തിരുവോണം കേമമാകൂ. ഏത്തക്കായ്ക്കും വാഴപ്പഴത്തിനും ചേമ്പിനും ഇഞ്ചിക്കും ചേനയ്ക്കും മാങ്ങയ്ക്കും ഇക്കൊല്ലം തീവിലയാണ്. അച്ചാറും തോരനും സാമ്പാറും അവിയലും പച്ചടി കിച്ചയും പപ്പടകവും ഉപ്പേരിയും പായസുമില്ലാതെ എന്ത് ഓണസദ്യ. പാല് മാത്രമല്ല പുളിശേരിക്കുള്ള മോരും ഇന്നേ കരുതിവയ്ക്കണം. ഉടയാടകൾക്കൊപ്പം ഓഫറുകളുടെ മായാപ്രപഞ്ചത്തില്‍ ഇലക്ട്രോണിക് സാമഗ്രികളും പാത്രങ്ങളും മറ്റും വാങ്ങാനും ഇന്നു…
Read MoreCategory: Top News
മോഷണവും കൊലപാതകവും പ്ലാൻ ചെയ്തു; സുഭദ്രയെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി സ്വർണം മോഷ്ടിച്ചു; ബോധംവീണപ്പോൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: സുഭദ്ര വധക്കേസിൽ കുറ്റവാളിയുടെ പട്ടികയിൽ ഒരാൾക്കൂടി. ഒന്നും രണ്ടും പ്രതികളായ ദമ്പതികളുടെ സുഹൃത്ത് റെയ്നോൾഡിനെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുട എണ്ണം മൂന്നായി. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റെയ്നോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് നാലു മുതൽ സുഭദ്രക്ക് ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പോലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് പ്രതികൾ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിൽ സുഭദ്രയെ മറവ് ചെയ്യുകയായിരുന്നുവെന്ന്…
Read Moreനിങ്ങൾക്ക് രക്ഷിക്കാമായിരുന്നില്ലേ… ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചു; ചികിത്സയിലിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ ബന്ധുക്കൾ
കോഴിക്കോട്: ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചതിന് പിന്നാലെ ചികിത്സയിലിരുന്ന അമ്മയും മരണതതിന് കീഴടങ്ങി. കോഴിക്കോട് എകരൂല്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മ ഇന്നലെ വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി സ്വകാര്യ മെഡിക്കല്‍ കോളജായ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവവേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോള്‍ വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന് നടത്തണമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ ആയപ്പോള്‍ അശ്വതിയെ ഓപ്പറേഷന് തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതു കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ…
Read Moreഎന്ത് നല്ലതീരുമാനം… നിബന്ധനകള്‍ പാലിച്ചാല്‍ രക്തബന്ധമില്ലാത്തവര്‍ക്കും അവയവം ദാനം ചെയ്യുന്നതില്‍ തടസമില്ല: ഹൈക്കോടതി
കൊച്ചി: രക്തബന്ധമില്ലാത്തവര്‍ക്കും നിബന്ധനകള്‍ പാലിച്ചാല്‍ അവയവം ദാനം ചെയ്യുന്നതില്‍ തടസമില്ലെന്നു ഹൈക്കോടതി. അവയവദാനത്തിനു സന്നദ്ധത അറിയിച്ചു നല്കിയ അപേക്ഷ ബന്ധപ്പെട്ട ഓഥറൈസേഷന് കമ്മിറ്റി തിരസ്കരിച്ചതു ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. ജില്ലാതല ഓഥറൈസേഷന് സമിതിക്കു രേഖകള്‍സഹിതം നല്‍കിയിട്ടും അവയവമാറ്റത്തിന് അനുമതി നിഷേധിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം. അവയവം സ്വീകരിക്കേണ്ടവരുടെ അവസ്ഥ വളരെ ഗുരുതരമായിട്ടും അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. മുത്തച്ഛൻ, മുത്തശി, മാതാപിതാക്കള്‍, മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ മാത്രമേ അവയവദാനം പാടുള്ളൂവെന്നു നിയമത്തില്‍ വ്യവസ്ഥയുള്ളതിനാലാണു അപേക്ഷ നിരസിച്ചതെന്നായിരുന്നു സമിതിയുടെ വിശദീകരണം. എന്നാല്‍ ഓഥറൈസേഷന് സമിതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയോടെ രോഗിയുമായി വൈകാരികമായ അടുപ്പമടക്കം ചില പ്രത്യേക ബന്ധങ്ങളുള്ളവര്‍ക്കും നിയമപ്രകാരം അവയവം ദാനം ചെയ്യാമെന്ന കോടതി ഉത്തരവുകളുണ്ടെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകന് ടി.പി. സാജിതിന്റെ വാദം കോടതി അംഗീകരിച്ചു. സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ…
Read Moreഎഡിജിപിയുടെ മൊഴി മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കാൻ ഡിജിപി; വീണ്ടും എഡിജിപിയുടെ മൊഴിയെടുക്കും; മുഖ്യമന്ത്രി ഡൽഹിയിൽനിന്നു തിരിച്ചെത്തുന്പോൾ കൂടിക്കാഴ്ച
തിരുവനന്തപുരം: എഡിജിപി. എം.ആർ അജിത്ത് കുമാറിന്റെ മൊഴി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ധരിപ്പിക്കും. ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയ ശേഷം ക്ലിഫ് ഹൗസിലെത്തിയായിരിക്കും കൂടിക്കാഴ്ച നടത്തുക. പി.വി അൻവർ എംഎല്‍എ നേരിട്ട് നൽകിയ പരാതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. ഇന്നലെ എഡിജിപിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയപ്പോൾ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ മൊഴിയെന്നാണ് സൂചന. സ്വർണക്കടത്ത് സംഘങ്ങളും ചില തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരും ഗുഢാലോചനക്ക് പിന്നിലുണ്ടെന്നും സംശയമുണ്ടെന്ന് എഡിജിപി. മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങളും തെളിവുകളും നൽകാൻ അവസരം നൽകണമെന്ന് എഡിജിപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.…
Read Moreസദാചാര പോലീസിംഗിന് ഇരയായോ; പ്രായപൂർത്തിയാവാത്ത ആദിവാസി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കയറിൽ തൂങ്ങിമരിച്ചനിലയിൽ; ഇരുവരും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു
മലപ്പുറം: പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ പതിനേഴുവയസുകാരനെയും 15 വയസുള്ള പെണ്‍കുട്ടിയെയുമാണ് മരിച്ചനിലയിൽ കണ്ടത്. ഇരുവരും ഒരു കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചതെന്നു സംശയിക്കുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരമുണ്ട്. രണ്ടുപേരും കുറച്ചു നാളുകളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി ശേഖരിക്കും. ആത്മഹത്യയ്ക്കു പിന്നിൽ ബാഹ്യശക്തികളുടെ പ്രേരണയുണ്ടോയെന്നും ഒരുമിച്ചു താമസിച്ചിരുന്നതിന്റെ പേരിൽ സദാചാര പോലീസിംഗിന് ഇരയായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreകടൽ കടന്ന് രക്ഷപെടാമെന്ന മോഹത്തിന് തുരംങ്കംവച്ചു; ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് നാലു ലക്ഷം രൂപ; തിരുവല്ലക്കാരനെ കബളിപ്പിച്ച് പണം തട്ടിയത് തമിഴ്നാട്ടുകാരൻ
പത്തനംതിട്ട: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു നാലു ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ.ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്ന സ്ഥാപനം മുഖേന ഹോങ്കോംഗിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട് തിരുവള്ളൂർ കക്കല്ലൂർ സ്വദേശി വി.എസ്. ആദം(39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ചാരുംമൂട്ടിൽ വീട്ടിൽ സതീഷാണ് കബളിപ്പിക്കപ്പെട്ടത്. ഇയാൾക്കു പങ്കാളിത്തമുള്ള ചെന്നൈയിലെ ഈ സ്ഥാപനം മുഖേന ഹോങ്കോംഗിലെ പായ്ക്കിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്. കഴിഞ്ഞമാസം 24-നാണ് സതീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസ് ഇയാൾക്ക് കോയിപ്രം, കീഴ് വായ്പൂര്, ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ കേസുകളുണ്ടെന്ന് കണ്ടെത്തി. കീഴ് വായ്പൂര് പോലീസ് രജിസ്റ്റർ…
Read More‘ഗോവിന്ദൻകുട്ടി കുട്ടി മിണ്ടണില്ല’; കണ്ടിട്ടു വരാമെന്ന മാസ് ഡയലോഗുമായി സ്റ്റേഷനകത്തേക്ക്; തിരിച്ച വന്നത് മൗനിയായി; സംവിധായകൻ രഞ്ജിത്തിനെ ചോദ്യംചെയ്തത് മൂന്ന് മണിക്കൂർ
സകൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്തു. ഇന്നലെ കൊച്ചി മറൈന്‍ഡ്രൈവിലെ തീരദേശ ഐജി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ രഞ്ജിത്തിനെ വിട്ടയച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ രഞ്ജിത്ത് നിഷേധിച്ചു. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണു രഞ്ജിത്ത്. രാവിലെ 11.10 ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിനു ഹാജരായത്. അന്വേഷണസംഘം വിളിച്ചിട്ടാണു വന്നതെന്നും അവരെ കണ്ടിട്ടു വരാമെന്നും പ്രതികരിച്ച രഞ്ജിത്ത് ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരും ചോദ്യം ചെയ്യല്‍ നടപടികളിലുണ്ടായിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയാണു രഞ്ജിത്തിനെതിരേ പീഡനപരാതി നല്‍കിയത്. 2009ല്‍ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയശേഷം മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ദുരനുഭവം…
Read Moreസുഭഭ്രനേരിട്ടത് കൊടുംക്രൂരത’ വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിൽ; കഴുത്തിലെയും കാലിലെയും എല്ലുകൾ ഒടിച്ച നിലയിൽ; ഇടത് കൈ പിന്നിലേക്ക് കെട്ടിയനിലയിൽ
ആലപ്പുഴ: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്ര (73)യെ കൊലപ്പെടുത്തിയ സംഭവത്തിൽ കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള എന്നിവരാണ് കർണാടകയിലെ മണിപ്പാലിൽ അറസ്റ്റിലായത്. കൊലപാതകവിവരം പുറത്തറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഒരു മാസം മുന്‍പ് കാണാതായ സുഭദ്രയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണു കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. ദന്പതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സുഭദ്രയെ കാണാനില്ലെന്നു മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവര പ്രകാരം വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, വലതുകാൽ, കൈ എന്നിവ ഒടിഞ്ഞിരുന്നു. ഇടതുകൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടിയിരുന്നു. തലയിലേറ്റ പരിക്കാകാം മരണകാരണമെന്നാണു സൂചന. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍…
Read Moreപിള്ളേര് പണിതുടങ്ങി… പിളർപ്പിലേക്ക് അമ്മയും; വെറും നോക്കുകുത്തി സംഘടന; 17 നടന്മാരും 3 നടിമാരും ട്രേഡ് യൂണിയന് രൂപീകരണത്തിന്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭിന്നത രൂക്ഷമായ താരസംഘടന ‘അമ്മ’യില്‍ പൊട്ടിത്തെറി. ട്രേഡ് യൂണിയന് രൂപീകരണത്തിന് ഒരുവിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 17 നടന്മാരും മൂന്ന് നടിമാരും ഫെഫ്കയെ സമീപിച്ചു. അഭിനേതാക്കളുടെ യൂണിയനായി ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനാണു നീക്കം. യൂണിയന് രൂപീകരണ ആവശ്യവുമായി താരങ്ങള്‍ സമീപിച്ചുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് സ്ഥിരീകരിച്ചു. ‘അമ്മ’യുടെ സ്വത്വം നിലനിര്‍ത്തി പുതിയ സംഘടനയെക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്.ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചാല്‍ മാത്രം തുടര്‍നടപടികള്‍ ആലോചിക്കാമെന്ന് ഫെഫ്ക അറിയിച്ചതായും ഉണ്ണികൃഷ്ണന് വ്യക്തമാക്കി. അതേസമയം, പുതിയൊരു സംഘടനയെ നിലവിലെ സാഹചര്യത്തില്‍ ഫെഫ്കയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ടെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. നിലവില്‍ 21 യൂണിയനുകളാണ് ഫെഫ്കയ്ക്കു കീഴിലുള്ളത്. പുതിയൊരു യൂണിയനെ അഫിലിയേറ്റ് ചെയ്യണമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണം. അഭിനേതാക്കള്‍ ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം ഔദ്യോഗികമായി ഫെഫ്കയെ സമീപിച്ചാലേ ജനറല്‍…
Read More