ഷൂട്ടിംഗ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവന്തപുരം: നടൻ ജയസൂര്യയ്ക്കെതിരേ വീണ്ടും ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസ്. കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ കേസ് തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 354, 354 A, 509…

Read More

വയനാട് പുനരധിവാസം: നിർമിക്കുന്നത് 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകൾ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീട് നിർമിച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സർവകക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. വീടുകൾ ഒരേ രീതിയിലാകും നിർമിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തും. വിലങ്ങാട് ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടൽകൊണ്ടുകൂടിയാണ്. അത്തരത്തിൽ ദുരന്തമേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനമൊരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതു ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണു പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്കു തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും താത്പര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും നൽകും. വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെക്കൂടി…

Read More

അഭിനയിച്ച് കാണിക്കാനായി കൈകൾ കെട്ടിയിട്ടു; വാടകവീട്ടിൽ പിന്നെ നടന്നത് കൊടീയപീഡനം; ആറാട്ടണ്ണനും സുഹൃത്തുക്കൾക്കുമെതിരെ പരാതിയുമായി ട്രാൻസ്ജെഡർ

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത്  വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ട്രാന്‍സ് ജെന്‍ഡറുടെ പരാതിയിൽ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, യൂട്യൂബറായ ‘ആറാട്ടണ്ണന്‍,’ (സന്തോഷ് വര്‍ക്കി), അലന്‍ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചിറ്റൂര്‍ ഫെറിക്ക് സമീപമുള്ള വാടകവീട്ടില്‍വച്ച് ചേരാനെല്ലൂര്‍ സ്വദേശിയായ ട്രാന്‍സ് ജെന്‍ഡറെ പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ ഭാഗങ്ങള്‍ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട് വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റ് പ്രതികള്‍ക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഓഗസ്റ്റ് 13നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്.

Read More

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ്: ഹോട്ടലിൽ സിദ്ദിഖ് താമസിച്ചത് വ്യക്തമാക്കുന്ന രജിസ്റ്റർ തെളിവുകൾ കണ്ടെത്തി; ഇതേ ദിവസം തന്നെ നടി ഹോട്ടലിൽ എത്തിയതായി സന്ദർശക രജിസ്റ്ററിൽ രേഖ

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ യുവ നടി നൽകിയ പരാതിയിൽ തെളിവ് ശേഖരിച്ച് പോലീസ്. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടി പരാതി നൽകിയത്. ഇത് പ്രകാരം ഹോട്ടൽ താമസ രേഖരളടക്കം പോലീസ് ശേഖരിക്കുകയും ചെയ്തു. കന്‍റോൺമെന്‍റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ സിദ്ദിഖ് താമസിച്ചത് വ്യക്തമാക്കുന്ന രജിസ്റ്റർ തെളിവുകൾ പരിശോധനയിൽ കണ്ടെത്തി. ഒന്നാം നിലയിലാണ് സിദ്ദിഖ് താമസിച്ചിരുന്നത്. ഇതേ ദിവസം തന്നെ നടി ഹോട്ടലിൽ എത്തിയതായി സന്ദർശക രജിസ്റ്ററിലും രേഖയുണ്ട്. സിനിമയിൽ അവസരം വാദ്ഗാനം ചെയ്ത് 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലാൽസംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ അന്വേഷണ സംഘം കേസെടുത്തത്. 

Read More

സ്വവര്‍ഗാനുരാഗത്തില്‍നിന്ന് പിന്മാറി; ആലപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തി കട്ടപ്പനക്കാരിയുടെ അതിക്രമം; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയുമായി വീട്ടമ്മ

ആലപ്പുഴ: സ്വവര്‍ഗാനുരാഗത്തില്‍നിന്ന് പിന്മാറിയതിനു പ്രതികാരമായി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍ കട്ടപ്പന സ്വദേശിനിയായ 44-കാരിക്കെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും അടുത്തത്. ഇവര്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. സ്വന്തം നഗ്‌നചിത്രങ്ങളും കൈമാറിയിരുന്നു. മക്കളുള്ള പരാതിക്കാരി പിന്മാറാന്‍ ശ്രമിച്ചതോടെ കഴിഞ്ഞദിവസം കട്ടപ്പനക്കാരി ആലപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും പ്രശ്‌നമുണ്ടാക്കുകയുമായിരുന്നു.

Read More

നമ്പർ 20 മദ്രാസ് മെയിൽ…നല്ലകുഴിമന്തി കഴിക്കാനായി കൊല്ലത്ത് നിന്നിറങ്ങി; കോട്ടയത്തെത്തിയപ്പോൾ പോലീസ് പൊക്കി; മദ്രാസ് കാണണമെന്ന മോഹം ബാക്കിയാക്കി അവർ നാട്ടിലേക്ക്…

കോട്ടയം: കൊല്ലത്തുനിന്നു കാണാതായ 14 വയസുകാരായ മൂന്നു പേരെ കണ്ടെത്തി കോട്ടയം റെയില്‍വേ പോലീസ്. ചൊവ്വാഴ്ചയാണ് കൊല്ലം അഞ്ചലില്‍നിന്നു മൂന്നു വിദ്യാര്‍ഥികള്‍ കുഴിമന്തി കഴിക്കാനായി വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം കോട്ടയം റെയില്‍വേ പോലീസിനു കുട്ടികളുടെ ചിത്രം സഹിതം വിവരമറിയിച്ചു. തുടര്‍ന്ന് റെയില്‍വേ എസ്പി ബി. കൃഷ്ണകുമാറിന്‍റെ നിര്‍ദേശാനുസരണം റെയില്‍വേ പോലീസ് സംഘം പരിശോധനയും ശക്തമാക്കി. കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും കുട്ടികള്‍ക്കായി അന്വേഷണവും ആരംഭിച്ചു. കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ കോട്ടയം റെയില്‍വേ എസ്എച്ച്ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ ട്രെയിനിലെ ജനറല്‍ കോച്ചിൽ കുട്ടികളെ കണ്ടെത്തി. തുടർന്ന് റെയില്‍വേ പോലീസ് എസ്പിയെ വിവരം അറിയിച്ചു. ഇതിന്‍റെ…

Read More

തെറ്റായ ഡയറക്ഷൻ… രഞ്ജിത്ത് എന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോഴാണ് ദുരിതം നേരിട്ടത്; പരാതിയുമായി കോഴിക്കോട്ടുകാരൻ

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്. 2012 ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോളാണ് പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകി. നേരത്തെ രഞ്ജിത്തിനെതിരേ ലൈംഗികാരോപണവുമായി ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.

Read More

ലൈംഗികാരോപണ പരാതി: മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും കേസ്

കൊച്ചി: ലൈംഗിക അതിക്രമ പരാതികളിൽ കൂടുതൽ നടൻമാർക്കെതിരേ കേസെടുത്ത് പോലീസ്. മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിൽ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസാണ് കേസെടുത്തത്. ഐപിസി 356,376 പ്രകാരമാണ് കേസ്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം, ലൈംഗികാതിക്രമം കാട്ടിയെന്ന കൊച്ചിയിലെ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെയും പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടനെതിരേ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന്…

Read More

ലൈംഗിക ആരോപണം; നടൻ ജയസൂര്യയ്‌ക്കെതിരേ കേസെടുത്തു; ഏഴ് പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസ്

കൊച്ചി: നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരേ കേസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടനെതിരേ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഇന്നലെ പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.  

Read More

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരേ പോലീസ് കേസെടുത്തു. മരട് പോലീസാണ് നടിയുടെ പരാതിയിൽ കേസെടുത്തത്. അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂർ നടിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

Read More