ഒടുവിൽ മൗനം വെടിഞ്ഞു: മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങളിൽ പ്രതികരണം എന്താകും?

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12-ന് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കും. താരസംഘടന അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവച്ചശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം സംഘടനയിൽ നിന്നും ഒരു ഭാരവാഹിപോലും പ്രതികരണം അറിയിച്ചിരുന്നില്ല. അതിനെതിരേ കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നത്. സംഘടനയുടെ പ്രസിഡന്‍റായിരുന്ന മോഹൻലാൽ അന്ന് ചെന്നൈയിൽ ആയിരുന്നതിനാൽ ഒടുവിൽ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി സിദ്ധിഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. അതിനു പിന്നാലെ സിദ്ദിഖിനെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർന്നു വന്നത്. അതോടെ ‌അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവച്ചു. പിന്നാലെ അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയും ഭരണ സമിതി പിരിച്ചു…

Read More

ഒളിച്ചുവയ്ക്കാൻ പാടില്ലായിരുന്നു… കാരവാനിന് അകത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്നു, ഡ്രഗ്‌സ് വരെ ഉപയോഗിക്കുന്നു; കാരവാൻ സംസ്കാരത്തെക്കുറിച്ചും രാധികയുടെ തുറന്നു പറച്ചിലിലും പ്രതികരിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ കാരവാനില്‍ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ല, അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയാണ് ചെയ്തതെന്നും  ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അവര്‍ ചെന്നൈയില്‍ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സിനിമാ മേഖലയിലും വളരെ സ്വാധീനം ഉള്ള ആളാണ്. തനിക്കല്ല, വേറെ ഏതോ സ്ത്രീകള്‍ക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ട് എങ്കില്‍ അവരും ഇതുപോലെ കാര്യങ്ങള്‍ പൂഴ്ത്തിവച്ചു എന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്. ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. രാധിക പോലീസില്‍ പരാതി നല്‍കണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താന്‍ പറ്റില്ല. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താന്‍…

Read More

കാരവാനിൽ ഒളികാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളുപ്പെടുത്തി നടി രാധിക ശരത്കുമാർ. നടിമാരുടെ നഗ്നദൃശ്യങ്ങൾ കാരവാനിൽ രഹസ്യമായി കാമറ വച്ച് പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. കാരവാനിൽ ഒളികാമറ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളായി പുരുഷന്മാർ സൂക്ഷിക്കുന്നു. ഓരോ നടിമാരുടെ പേരിലും പ്രത്യേകം ഫോൾഡറുകളുണ്ടെന്നും നടി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. ‘നോ’ എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക്…

Read More

ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവം: മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു, തലകുനിച്ച് മാപ്പ് തേടുന്നു; നരേന്ദ്ര മോദി

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു. സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ. കഴിഞ്ഞ വർഷം ഡിസംബറിലാണ് നരേന്ദ്ര മോദി ഛത്രപതി ശിവാജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. പ്രതിമ തർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ പരിപാടിക്ക് പ്രധാനമന്ത്രി എത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.

Read More

സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണമുണ്ട്, എല്ലാ മേഖലയിലേക്കാളും അൽപം കൂടുതൽ; കേൾക്കുന്നത് ആരെക്കുറിച്ചും പ്രതീക്ഷിക്കാത്ത കാര്യങ്ങളെന്ന് സംവിധായകന്‍ ലാല്‍

കൊച്ചി: താരസംഘടന അമ്മയിൽ കൂട്ടരാജി ഉണ്ടായതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. സിദ്ദിഖിനെതിരായ ലൈംഗികാരോപണം ഞെട്ടലുണ്ടാക്കി. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അക്കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ആ കൂട്ടത്തില്‍ നിരപരാധികളായ ആരും പെട്ടുപോകരുതേ എന്ന പ്രാര്‍ഥന മാത്രമാണ് ഉള്ളതെന്ന് ലാൽ പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന കാര്യം സത്യമാണ്. അത് എല്ലാ സ്ഥലത്തും ഉണ്ട്. ഈ വിഷയത്ത കൈ ഒഴിയുകയല്ല. ഒരു സ്ഥലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടാവാന്‍ പാടില്ല. സിനിമയിലും ഉണ്ടാവാന്‍ പാടില്ല മറ്റൊരിടത്തും അത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാവരുതെന്നും ലാൽ കൂട്ടിച്ചേർത്തു. സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണമുണ്ട്. എല്ലാ മേഖലയിലേക്കാളും അൽപം കൂടുതലാണ് സിനിമയിലെന്നും അദ്ദേഹം ആരോപിച്ചു.  അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമാ ലോകം അടിമുടി ഉലഞ്ഞിരിക്കുകയാണ്. ലൈംഗിക ആരോപണം ഉണ്ടായതിനെത്തുടർന്ന് താരസംഘടന അമ്മയിൽ നിന്നും സെക്രട്ടറി സിദ്ദിഖ്…

Read More

‘പ്രമുഖർ’ പലരും കാണാമറയത്ത്… സിനിമയിൽ ആരെ അഭിനയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്  ആ ലോബി; ഫീൽഡിൽ സജീവമായി നിൽക്കുന്നവർ ഒന്നും മിണ്ടാത്തത് അവസരം നഷ്ടപ്പെടുന്ന ഭയം മൂലമോ

കോഴിക്കോട്: അലിഖിത അവകാശം പോലെ സിനിമയിൽ തുടർന്നു വരുന്ന ലൈംഗിക ചൂഷണമടക്കമുള്ള നെറികേടുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മലയാള സിനിമാ വ്യവസായത്തിലെ ഒട്ടേറെ ‘പ്രമുഖർ’ ഇപ്പോഴും കാണാമറയത്ത്. പല മുൻനിര വനിതാ പ്രവർത്തകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ടെന്നാണ് സിനിമാ മേഖലയിലെ പിന്നാന്പുറ സംസാരം. അവരുടെ കഥകൾക്കു മുന്നിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തലുകൾ നിസാരമാണെന്നാണ് സൂചന. ഫീൽഡിൽ സജീവമായി നിൽക്കുന്നവരും ഭാവിയിൽ നല്ല റോളുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുന്നവരും തുറന്നുപറച്ചിലുകൾ നടത്താത്തത് എന്നന്നേക്കുമായി തങ്ങൾ തഴയപ്പെടുമോയെന്ന ഭീതി മൂലമാണ്. ചൂഷണത്തിനെതിരേ നടപടി സ്വീകരിക്കാനേ സർക്കാരിനു കഴിയു. ആർക്കൊക്കെ സിനിമയിൽ അവസരം കൊടുക്കണമെന്നു തീരുമാനിക്കാനുള്ള പൂർണമായ അവകാശവും അധികാരവും സംവിധായകരും നിർമാതാക്കളും പ്രമുഖ നടൻമാരും അടങ്ങിയ ലോബിക്കാണുള്ളത്. ഈ സാഹചര്യത്തിൽ നോക്കിയുംകണ്ടുമൊക്കെയുള്ള നിലപാടു സ്വീകരിക്കാനാണ് ചൂഷണത്തിനിരയായ പല താരങ്ങളുടെ തീരുമാനം. ഒരു മുൻനിര താരം പോലും ഇതുവരെ…

Read More

ഇമ്മിണി നല്ലൊരാൾ..! നാട്ടിലെത്തിയാൽ അറസ്റ്റ് ഉണ്ടാകും, ജയിലിൽ കിടക്കേണ്ടി വരും; ന്യൂയോർക്കിൽ നിന്നും മടങ്ങിവരാതെ ജയസൂര്യ; അടുത്തവൃത്തങ്ങൾ പറ‍യുന്നതിങ്ങനെ

കൊച്ചി: രണ്ട് പീഡനക്കേസുകളില്‍ പ്രതിയായ നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്നു സൂചന. നിലവില്‍ ജയസൂര്യ ന്യൂയോര്‍ക്കിലാണ് ഉള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം തുടരുന്നതായാണ് വിവരം. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരുമെന്നാണ് ഇയാളുമായി അടുപ്പമുള്ളവരില്‍നിന്ന് അറിയുന്നത്. നടനുമായി അടുത്ത ബന്ധമുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള ഭയമാണ് ജയസൂര്യയെ വിദേശത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഇവരില്‍നിന്ന് അറിയാന്‍ കഴിയുന്നത്. അതേസമയം, ലൈംഗികാതിക്രമം കാട്ടിയെന്ന എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരേ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ആദ്യം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം കാണിച്ച തിരുവനന്തപുരം സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കരമന പോലീസാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്.…

Read More

തൊടുപുഴയിൽ നിന്ന് 90 ലക്ഷവുമായി പ്രോസിക്യൂട്ടർ മുങ്ങിയിട്ട് 11 വർഷം; മരിച്ചതായി കണക്കാക്കി കടബാധ്യത ഒഴിവാക്കണമെന്ന് ബന്ധുക്കൾ; കുറ്റ്യാടിയിൽ പൊക്കിയെടുത്ത് പോലീസ്

തൊടുപുഴ: ലക്ഷങ്ങളുടെ സാന്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട പ്രോസിക്യൂട്ടറെ 11 വർഷങ്ങൾക്കു ശേഷം കണ്ടെത്തി. തൊടുപുഴ മുട്ടം മൈലാടിയിൽ എം.എം. ജയിംസിനെയാണ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്നു കാണിച്ചു 2021ൽ മകൾ മുട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയിംസിനെ കണ്ടെത്തിയതെന്ന് സിഐ ഇ.കെ. സോൾജിമോൻ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് കണ്ടെത്തിയ ജയിംസിനെ പീരുമേട് ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. 2018ൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയതായി പോലീസ് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾ എവിടെയുണ്ടെന്ന വിവരം ലഭിച്ചതെന്ന് തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു. കാണാതായ പരാതിയിൽ പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.ജയിംസിനെതിരേ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ സിജെഎം കോടതിയുടെ വാറണ്ട് നിലവിലുണ്ട്. വാറണ്ടിന്‍റെ അടിസ്ഥാനത്തിൽ ഇയാളോട് സെപ്റ്റംബർ ആദ്യവാരം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.…

Read More

എന്ത് വിധിയിത്..! പെൺകുട്ടിയെ ശല്യം ചെയ്ത് കൗമാരക്കർ; വഴക്ക് പറഞ്ഞ് ഓടിച്ചുവിട്ട യുവാവിനെ വഴിയിൽ വെട്ടിക്കൊന്നു; പ്ലസ്ടു വിദ്യാർഥിയടക്കം രണ്ട് പേർ അറസ്റ്റിൽ

ഭുവനേശ്വർ: പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട യുവാവ് കൗമാരക്കാരെ വഴക്കു പറഞ്ഞു ഓടിച്ചു വിട്ടു. ഇതിൽ കലിപൂണ്ട വിദ്യാർഥികൾ ഓട്ടോ ഡ്രൈവറായ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ഒഡീഷയിലെ ഭുവനേശ്വറിലെ ഖണ്ഡഗിരി പോലീസ് സ്റ്റേഷൻ പരിധിയിലെ രഘുനാഥ് നഗറിലാണ് സംഭവം. മുഖ്യപ്രതി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭുവനേശ്വറിലെ പ്രാദേശിക കോളജിലെ 12-ാം ക്ലാസ് വിദ്യാർഥിയാണ് പ്രതി. രഘുനാഥ് നഗർ ഏരിയയിലെ സുക വിഹാറിലെ ജഗ എന്ന ജഗത് മല്ലിക്(30) ആണ് കൊല്ലപ്പെട്ടത്. കട്ടക്കിൽ ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇ‍യാളുടെ വാഹനം പ്രതികൾ വീടിന് അടുത്ത് വച്ച് തടഞ്ഞു. തുടർന്ന് പ്രതികളും മല്ലിക്കും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ മല്ലിക്കിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന ഇയാൾ ചോരവാർന്ന് ആണ് മരിച്ചത്. മല്ലിക്കിനെ ഭുവനേശ്വറിലെ എയിംസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസ്…

Read More

കൊലകൊല്ലിയായി വീണ്ടും അരളിയില; ഔഷധമാണെന്ന് തെറ്റിധരിച്ച് അരളി ഇലയുടെ ജ്യൂസ് കുടിച്ച വയോധികന് ദാരുണാന്ത്യം; നടുക്കത്തിൽ പ്രദേശവാസികൾ

കോട്ടയം: അരളി ഇലയുടെ ജ്യൂസ് കുടിച്ച വയോധികന് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഔഷധമാണെന്ന് കരുതിയാണ് വിദ്യാധരൻ അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കൾ പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More