കൊച്ചി: ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. സിനിമാ ചർച്ചയ്ക്കായി തന്നോട് ആലുവയിലെ ഒരു വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിടേക്ക് വിളിപ്പിച്ചത്. അതിൻപ്രകാരം താൻ ആലുവയിലെ വീട്ടിലെത്തിയപ്പോൾ അടുത്ത റൂമിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അൽപസമയത്തിനു ശേഷം ബാബുരാജ് മുറിയിൽ അതിക്രമിച്ച് കയറുകയും കതക് അടച്ചുവെന്നും ബലമായി കട്ടിലിൽ കിടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി വെളിപ്പെടുത്തി. നിരവധി പെൺക്കുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു. അതേസമയം, ലൈംഗിക ആരോപണത്തെ തുടർന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവച്ച ഒഴിവിലേക്ക് ജോയിന്റ് സെക്രട്ടറി ബാബുരാജിനെ പരിഗണിക്കുമെന്നാണ്…
Read MoreCategory: Top News
അടുത്ത് ഫ്ലാറ്റുണ്ട്, അങ്ങോട്ട് പോരാൻ വിളിച്ച് ജയസൂര്യ, വഴങ്ങിയാൽ അമ്മയിൽ അംഗത്വം നൽകാമെന്ന് ഇടവേളബാബു, വഴങ്ങിത്തരണമെന്ന് മുകേഷ്; മിനു മുനീറിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്…
കൊച്ചി: മലയാളത്തിലെ നാല് പ്രമുഖ നടൻമാർ ഉൾപ്പെടെ ഏഴുപേരിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി മിനു മുനീര്‍. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്. ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത് അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തുവെന്നാണ് ആരോപണം. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു പറയുന്നു. മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നും ടാ തടിയാ എന്ന…
Read Moreഒടുവിൽ തോമസ്കുട്ടിയും കൈവിട്ടു: ക്രിമിനലുകളെ പൂട്ടണം, സിനിമയിൽ ശുദ്ധികലശം അനിവാര്യം; ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖലയല്ല സിനിമ; അശോകൻ
കൊച്ചി: സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖലയല്ല സിനിമയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ നടത്തിയവർക്ക് നിയമപരമായി ശിക്ഷ നൽകണം. സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക ഇതാണ് തന്റെ രീതിയെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ. എത്ര വലിയ ഉന്നതിയിലുള്ളവരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത നടപടിതന്നെ സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ. ജൂനിയർ ആർട്ടിസ്റ്റുമാർ മുതൽ മുൻനിര താരങ്ങൾവരെ ലൈംഗികപീഡനങ്ങളടക്കം മാധ്യമങ്ങൾക്കുമുന്നിലും സമൂഹമാധ്യമങ്ങളിലുമായി പങ്കുവയ്ക്കുന്നത് സർക്കാരിന്റെ ഈ വിശ്വാസ്യതയെ മുൻനിർത്തിയാണ്. …
Read Moreഗ്യാസ് കണക്ഷൻ നൽകാനെത്തിയ യുവാവ് പത്തൊന്‍പതുകാരിയെ കടന്നു പിടിച്ചു; പ്രതിരോധിച്ച് അലറിവിളിച്ച് പെൺകുട്ടി; ഓടിരക്ഷപ്പെട്ട യുവാവിനെ കുടുക്കി പോലീസ്
ഉപ്പുതറ: പത്തൊ ന്പതുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. ചപ്പാത്ത് പൊരികണ്ണി കാമ്പിശേരിൽ വിനോദി (43)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ഗ്യാസ്കുറ്റിയിൽ കണക്ഷൻ നൽകാൻ പെൺകുട്ടിയുടെ അമ്മ പറഞ്ഞതിനെത്തുടർന്ന് വീട്ടിലെത്തിയ വിനോദ് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ഭയന്ന് പോയ പെൺകുട്ടി ജോലിക്കു പോയി തിരിച്ചു വന്ന അമ്മയോട് നടന്ന സംഭവം അമ്മയോട് പറയുകയായിരുന്നു. നടന്ന സംഭവം കാട്ടി ഇരുവരും പോലീസ് പരാതി നൽകുകയായിരുന്നു.
Read Moreഇരിക്കുംമുമ്പ്… അമ്മയുടെ പദവികളിലേക്ക് പടിപടിയായി കയറിയ സിദ്ദിഖിന് അമ്പത്തിയഞ്ചാം നാൾ പടിയിറക്കം; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്
കൊച്ചി: സിനിമ സംഘടനാമേഖലയില് കരുത്താര്‍ജിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത പതനമായിരുന്നു ഇന്നലെ രാജിയിലൂടെ സംഭവിച്ചത്. 24 വര്‍ഷക്കാലം താരസംഘടന അമ്മയുടെ ഭരണസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച സിദ്ദിഖ് കഴിഞ്ഞ ജൂണ്‍ 30 നാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വവും പുതിയ ആശയങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായേറ്റ പ്രഹരമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവരവും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളേറെയും സംഘടനയെ ചോദ്യമുനയില്‍ നിര്‍ത്തിയതോടെ പുതിയ ഭരണനേതൃത്വം പരുങ്ങലിലായി. എന്തു പറയണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ചുദിവസം ഒഴിഞ്ഞു നടന്നു. സംഘടനയ്ക്കുള്ളില്നിന്നു തന്നെ അപസ്വരങ്ങള്‍ ശക്തമായതോടെ പ്രതികരിക്കാതിരിക്കാനാകാത്ത അവസ്ഥയിലായി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അഭാവത്തില്‍ പിന്നെ ആ ചുമതല ഏറ്റെടുത്തത് ജനറല്‍ സെക്രട്ടറി സിദ്ദിഖാണ്. ആരെ കൊള്ളണം, ആരെ തള്ളണമെന്ന വിഷമാവസ്ഥയിലാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണങ്ങളേറെയും. സിദ്ദിഖ് സ്വീകരിച്ച ഒഴുക്കന്‍ നിലപാടിനെ ജഗദീഷും ഉര്‍വശിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. അതിന്റെ പൊരുള്‍…
Read Moreഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം: നാലാം മാസം യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ആലപ്പുഴ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലെജനത്ത് വാർഡിൽ താമസിക്കുന്ന 22 വയസുകാരി ആസിയയാണ് മരിച്ചത്. മരണകാരണം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച രാത്രിയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് കായംകുളം സ്വദേശിയായ പെൺകുട്ടി ആഴപ്പുഴ സ്വദേശി മുനീറുമായി വിവാഹിതയാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഡെന്റൽ ടെക്നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി. അവധി ദിവസങ്ങളിൽ മാത്രമാണ് യുവതി ഭർതൃവീട്ടിൽ വന്നുപോയിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും മൊഴി…
Read Moreഗർഭസ്ഥ ശിശുവിനെ തൊഴിച്ചു കൊന്നു, അമ്മയ്ക്ക് നേരെയും ക്രൂര മർദനം; യുവാവ് അറസ്റ്റിൽ
തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞ് മരിച്ചത്. മറ്റൊരു യുവതിയുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം തുടരുവാൻ ഗർഭിണിയായ യുവതിയും കുഞ്ഞും തടസമായതിനാൽ ഇവരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
Read Moreലോകത്തെവിടെയും ആര്‍ക്കെതിരേയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാകണം; ചെഗുവേരയുടെ ചിത്രവും വാക്കുകളും പങ്കുവച്ച് ഭാവന
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ ലോകത്ത് സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. പല അപ്രതീക്ഷിത സംഭവങ്ങളും നിമിഷങ്ങൾക്കുള്ളിൽ അരങ്ങേറി. ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും രാജിവയ്ക്കുകയും കൂടുതൽ നടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്ത് വരികയും ചെയ്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി ഭാവന രംഗത്ത്. ചെഗുവേരയെ ഉദ്ധരിച്ചാണ് താരത്തിന്റെ പോസ്റ്റ്. ‘എല്ലാത്തിനുമുപരിയായി, ലോകത്ത് എവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം,’ എന്ന ചെഗുവേരയുടെ വാക്കുകളാണ് അവർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നേരത്തെ, ‘തിരിഞ്ഞുനോട്ടം’ എന്ന അടിക്കുറിപ്പോടെ താരം സ്വന്തം ചിത്രം പങ്കുവെച്ചതും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Read Moreസ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കുന്നില്ല; പെണ്മക്കളുടെ വേദനയും രോക്ഷവും മനസിലാക്കുന്നു; പ്രധാനമന്ത്രി
മുംബൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോല്‍ക്കത്തയില്‍ ക്രൂര പീഡനത്തിനിരയായി യുവ ഡോക്ടര്‍ കൊലചെയ്യപ്പെട്ട സംഭവത്തിൽ നീതി നേടിക്കൊടുക്കാനായി രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരിഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും ശാക്തീകരിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുന്‍ഗണനയാണ്. ഈ വിഷയം തുടര്‍ച്ചയായി ഞാന്‍ ഉയര്‍ത്തുന്നുണ്ട്. എന്റെ സഹോദരിമാരുടേയും പെണ്മക്കളുടേയും വേദനയും രോക്ഷവും, അത് ഏത് സംസ്ഥാനത്തെയായാലും, എനിക്ക് മനസിലാക്കാൻ സാധിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ഒരിക്കല്‍കൂടി ഞാന്‍ പറയുന്നു എന്ന് അദ്ദേഹം പറഞ്ഞു.
Read More‘ആദ്യമായി പോരാട്ടം തുടങ്ങിവയ്ക്കാൻ ധൈര്യം കാണിച്ച സ്ത്രീയെ മറക്കരുത്’: ആരോപണങ്ങളും രാജിവയ്ക്കലുകളും തുടരുമ്പോൾ ആ വാക്കുകൾക്ക് പ്രസക്തിയേറുന്നു
മലയാള സിനിമയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കൊടുംങ്കാറ്റ് ആഞ്ഞടിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങൾക്ക് സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തെത്തിയിരുന്നു. ഇതിന്റെ ഫലമായി താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖിനും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനും രാജിവയ്ക്കണ്ട അവസ്ഥ വരെ വന്നു. ഈ സംഭവങ്ങൾക്കിടയിൽ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വരിക്ക് പ്രസക്തിയേറുകയാണ്. ‘ആദ്യമായി പോരാട്ടം തുടങ്ങിവയ്ക്കാൻ ധൈര്യം കാണിച്ച സ്ത്രീയെ മറക്കരുത്’എന്നാണ് ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ നടി പാർവതി തിരുവോത്ത് ഇതേ വരികൾ ഒരു ചിത്രത്തിനൊപ്പം ചേർത്ത് നൽകുകയും ചെയ്തു. കൊച്ചിയിൽ വച്ച് ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രമായിരുന്നു അത്. പോസ്റ്റിന് മഞ്ജു വാര്യർ ടൊവിനോ…
Read More