ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നുള്ള ലൈംഗിക അതിക്രമ പരാതികൾ ഓരോന്നായി പുറത്ത് വരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയത്. അത് നമ്മള് മറക്കരുതെന്നാണ് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചത്. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാ മേഖലയിലെ താരങ്ങളെ വിരൽ ചൂണ്ടുന്ന രീതിയിൽ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ താരത്തിന്റെ കുറിപ്പ്.
Read MoreCategory: Top News
യുവതിയെ അറിയില്ല, ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ; ടെസ് ജോസഫിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്
കൊല്ലം: തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലന്ന് നടനും എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്തായാലും അത് ഭരണപക്ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടാർഗറ്റ് ചെയ്ത് തന്നെ ആക്രമിക്കുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. താരത്തിനെതിരേ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയതോടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. ‘സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ കണ്ടിട്ടില്ല. 2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് ഓർമയില്ലെന്ന്. പല പ്രാവശ്യം ഞാൻ ഫോൺ വിളിച്ചു, എടുത്തില്ല എന്നാണു പറയുന്നത്. ഫോൺ എടുക്കാതെ ഞാൻ ആണോ അല്ലയോ എന്ന് എങ്ങനെ അറിയും, മുൻപു നടന്ന കാര്യം ഇപ്പോൾ കൊണ്ടുവരുന്നതു ബാലിശമാണ്’ എന്ന് താരം വ്യക്തമാക്കി.
Read Moreസഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്ന് റിയാസ് ഖാൻ ആശ്യപ്പെട്ടു; കൂടുതൽ വെളിപ്പെടുത്തലുമായി യുവ നടി
കൊച്ചി: നടൻ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി യുവ നടി രേവതി സമ്പത്ത്. ഫോണിലൂടെ റിയാസ് ഖാൻ തന്നോട് അശ്ലീലമായി സംസാരിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി രേവതി സമ്പത്ത് വ്യക്തമാക്കി. അതേസമയം, സിദ്ധിഖിനെതിരെ തെളിവുകള്‍ ഉണ്ടെന്നും രേവതി സമ്പത്ത് പറഞ്ഞു. കേസുമായി മുന്നോട്ടുപോയാൽ കരിയറിൽ തലവേദനയാകും. ഇപ്പോഴേ മനസ്സമാധാനം കിട്ടുന്നില്ല. നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പുണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു. 2016ല്‍ പ്രായപൂര്‍ത്തിയാകും മുമ്പ് സിദ്ധിഖ് തന്നെ പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിന് പിന്നാലെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന് സിദ്ദിഖ് രാജിവയ്ക്കുകയും ചെയ്തു.
Read Moreആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല: സിദ്ദിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു; ജഗദീഷ്
തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചതിനു പിന്നാലെ പ്രതികരണവുമായി അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല. സിദ്ദിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു എന്ന് ജഗദീഷ് അറിയിച്ചു. നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
Read Moreനടി ശ്രീലേഖയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടൻ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ലെന്നും ശ്രീലേഖ പറഞ്ഞു. ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ്…
Read Moreയുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജിവച്ചു. യുവ നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്റെ രാജി. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി, അതുകൊണ്ട് രാജിവച്ചെന്നാണ് സിദ്ദിഖ് പറയുന്നത്. നടി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് പ്രതികരണം. ഇപ്പോഴുള്ളത് ഊട്ടിയില്‍, അതല്ലെങ്കില്‍ നേരിട്ട് വന്ന് പ്രതികരിക്കുമായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരത്തെ ഹോട്ടലിൽ സിനിമാ ചർച്ചകൾക്കായി വിളിച്ച ശേഷം പീഡിപ്പിച്ചെന്നാണ് സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണം. ശനിയാഴ്ചയാണ് രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വ്യക്തമാക്കി. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്റ്റ്…
Read Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; താരസംഘടനയായ അമ്മയില്‍ ഭിന്നതകടുക്കുന്നു; ജഗദീഷ് കൊളുത്തിവിട്ട തീ ആളിപ്പടരുന്നു; വെളിപ്പെടുത്തലും പ്രതികരണങ്ങളുമായി നിരവധി സഹതാരങ്ങൾ
കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ “അമ്മ’യില്‍ ഭിന്നത കടുക്കുന്നു. നടന് ജഗദീഷ് കൊളുത്തിയ തീയാണ് ഇപ്പോള്‍ മറ്റ് താരങ്ങളിലേക്ക് ആളിപ്പടരുന്നത്. ജഗദീഷ് എടുത്ത നിലപാട് ആശ്വാസകരവും അഭിമാനപരവുമായിരുന്നുവെന്നും അത്തരം നിലപാടുകള്‍ അപൂര്‍വമാണെന്നുമാണ് പല സഹതാരങ്ങളും അഭിപ്രായപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ലെന്നും സംഘടനയെ പ്രതിസ്ഥാനത്ത് നിറുത്തിയിട്ടുമില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഇന്നലെ പത്രസമ്മേളത്തില്‍ പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുന്നിട്ടുണ്ടെങ്കില്‍ പോലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംഘടന സംരക്ഷിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഏറെ വൈകിയാണ് പേരിനായി മാത്രം ഇന്നലെ അമ്മ ഭാരവാഹികള്‍ പത്രസമ്മേളനം നടത്തിയതും. അതേസമയം സിദ്ദിഖിന് തള്ളി കൂടുതല്‍ അഭിനേതാക്കള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍…
Read Moreപവർ ഗ്രൂപ്പ് ഉണ്ടാകാം, തനിക്കും വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്: നോ പറയേണ്ടിടത്ത് നോ പറയണം; പോരാടാൻ കൂരെ ആരും ഉണ്ടാകില്ല; അനുഭവം പറഞ്ഞ് ശ്വേതാ മേനോനും
കൊച്ചി: സിനിമയിൽ അനധികൃത വിലക്ക് തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. കരാർ ഒപ്പിട്ട ഒമ്പത് സിനിമകളിൽനിന്ന് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത് ഇതിന്റെ ഭാഗമാകുമെന്നും അവർ പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് ശ്വേത. സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷമായി പറയുന്നു. ഇതിനെതിരേ നമ്മൾതന്നെ പോരാടണം. ഇക്കാര്യത്തിൽ മറ്റാരും ഒപ്പമുണ്ടാകില്ലെന്നും ശ്വേത വ്യക്തമാക്കി. പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും പറയും. നോ പറയേണ്ടിടത്ത് നോ പറയണം. അല്ലാത്തുകൊണ്ടുള്ള പ്രശ്നമാണ് ഇതൊക്കെയെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreവേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം; സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും; തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; തുറന്നടിച്ച് അന്‍സിബ ഹസന്
വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നുമാണ് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന് പ്രതികരിച്ചത്. ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്ക്കുമന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാന്‍ പോയില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
Read Moreശരീരത്തിൽ സ്പർശനം, അസ്ലീല ചുവയോടെ സംസാരം; ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയോട് പൂജാരിയുടെ അതിക്രമം; പ്രതി അനിലിനെ അകത്താക്കി പോലീസ്
കണ്ണൂർ: ക്ഷേത്രത്തിൽ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയിൽ. പള്ളിക്കുന്ന് സ്വദേശി അനിലിനെയാണ് എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി മാസത്തിൽ ക്ഷേത്രത്തിലെത്തിയ 15 കാരിയുടെ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. എന്നാൽ, കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. ഇത് പല തവണകളായി ആവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി വിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈനിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് പൂജാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എടക്കാട് പോലീസ് പറഞ്ഞു.
Read More