ചിങ്ങവനം; ഭാര്യയുടെ അകാലവിയോഗത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ ചെറിയാന്റെയും ലില്ലിക്കുട്ടിയുടെയും മകൻ അനിൽ ചെറിയാൻ (45) ആണ് മരിച്ചത്. യുകെയിൽ റെഡ്ഡിച്ചിലുള്ള താമസസ്ഥലത്തിനു പിന്നിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. താൻ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കിക്കൊള്ളണമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു യുകെയിൽ നഴ്സായിരുന്ന ഭാര്യ സോണിയ ഞായറാഴ്ചയാണ് താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. തുടർന്ന് മാനസികമായി തകർന്ന അനിൽ വീടിനു പിന്നിലെ കുറ്റിക്കാട്ടിൽ ജീവനൊടുക്കിയതായാണ് നാട്ടിൽ ലഭിച്ച വിവരം. ഇന്നലെ പുലർച്ചെ വീട്ടിൽ അനിലിനെ കാണാതായതോടെ സുഹൃത്തുക്കളും പോലീസും ചേർന്നു നടത്തിയ തെരച്ചിലിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. കോട്ടയം പാക്കിൽ സ്വദേശിനിയാണ് സോണിയ. സോണിയയുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതിനിടെയാണ് അനിലിന്റെയും അന്ത്യം. മക്കൾ: ലിയ, ലൂയിസ്. സംസ്കാരം പിന്നീട്.
Read MoreCategory: Top News
ഹേമ കമ്മിറ്റിയെ നിയോഗിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്; ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കമ്മിറ്റി ആദ്യമായിട്ടാണ്; ഡിവൈഎഫ്ഐ
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവതരമാണെന്ന് ഡിവൈഎഫ്ഐ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ് സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കുവാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കമ്മിറ്റി ആദ്യമായിട്ടാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവതരമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ് സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കുവാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കമ്മിറ്റി ആദ്യമായിട്ടാണ്. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും,…
Read Moreസ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ പുറത്ത് കശ്മലന്മാര്; തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകുമെന്ന് കെ. മുരളീധരന്
കോഴിക്കോട്: നാലര വർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്തെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിന്കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സോളാർ കമ്മീഷൻ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പുറത്തുവിട്ടവരാണിവർ. ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെ എങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്വമില്ലാതാകുന്നതെന്ന് മുരളീധരൻ ചോദിച്ചു. സ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെ മനസിലായി. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകും. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. ഇരകളുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റ് ചെയ്ത കശ്മലന്മാന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണെന്നും മുരളീധരന് ചോദിച്ചു.
Read More“റിപ്പോർട്ട് റിലീസ് ” സിനിമയുടെ ഗതി മാറ്റും; നടി ആക്രമിക്കപ്പെട്ടതു മുതൽ ജസ്റ്റീസ് ഹേമ കമ്മിറ്റി വരെ; മലയാള സിനിമാരംഗത്തെ പൊയ്മുഖങ്ങളെ തുറന്നുകാട്ടുന്ന ചരിത്രരേഖ
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്, വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും പഠനത്തിന്റെയും കോടതി വ്യവഹാരങ്ങളുടെയും അന്തരഫലമായി റിലീസ് ചെയ്യപ്പെട്ട തിരക്കഥയല്ല. ഇതു മലയാള സിനിമാരംഗത്തെ പൊയ്മുഖങ്ങളെ തുറന്നുകാട്ടുന്ന ചരിത്രരേഖയാണ്.2017 ഫെബ്രുവരി 17 നു കൊച്ചിയിലുണ്ടായ പ്രമാദമായ നടി ആക്രമണ കേസോടെയാണ്, സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും അവർ നേരിടുന്ന പ്രശ്നങ്ങളും സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഗൗരവമായ ചർച്ചകളായത്. സിനിമാ ചിത്രീകരണസ്ഥലങ്ങളിലെ ലിംഗ വിവേചനം, നിക്ഷിപ്ത താത്പര്യങ്ങൾക്കുള്ള സിനിമാ ലോബികൾ, സിനിമകളില്‍ പുതിയ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യമുണ്ടെന്ന ആരോപണങ്ങൾ, സിനിമാരംഗത്തു പൊതുവേയുള്ള പുരുഷാധിപത്യം എന്നിവയെല്ലാം ചൂടേറിയ ചർച്ചകളായി. മലയാള സിനിമാരംഗത്തെ ഒരു വിഭാഗം വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) കൂട്ടായ്മ രൂപീകരിച്ചതും അത്തരം ചർച്ചകളിലേക്കു കൂടുതൽ പൊതുശ്രദ്ധയും അധികാരികളുടെ ഇടപെടലുകളും സാധ്യമാക്കി. ഇത്തരം വിഷയങ്ങളിൽ അഭിനേതാക്കളുടെ പ്രമുഖ സംഘടനയായ അമ്മയും ഡബ്ല്യുസിസിയും…
Read Moreതാലോലിച്ച് വളർത്തിയ കൊച്ചുമകന്റെ കൈകൊണ്ട് വല്യമ്മയ്ക്ക് ദാരുണാന്ത്യം; ലഹരിവാങ്ങാനായി ആവശ്യപ്പെട്ട പണം നൽകാതിരുന്ന വയോധികയെ തള്ളിയിട്ടുകൊലപ്പെടുത്തി; നടുക്കുന്ന സംഭവം പുളിങ്കുന്നിൽ
മങ്കൊമ്പ്: ചോദിച്ച പണം നൽകാതിരുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ചെറുമകൻ തള്ളിവീഴ്ത്തിയ വയോധിക മരിച്ചു. കേസിലെ പ്രതി പോലീസ് പിടിയിൽ.പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാർഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയിൽ ജനാർദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. ഇവരുടെ മകൻ ഷിബുവിന്റെ മകനായ ജിത്തു(24) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തെപ്പറ്റി പോലീസും നാട്ടുകാരും പറയുന്നതിങ്ങനെ: നേരത്തെ പുളിങ്കുന്ന് സ്റ്റേഷനിൽ രണ്ടു കഞ്ചാവ് കേസുകളിൽ പ്രതിയായ ജിത്തു സംഭവദിവസം വൈകുന്നേരം സരോജിനിയോട് പണം ആവശ്യപ്പെട്ടു. ഇവർ പണം നൽകാതിരുന്നതോടെ ജിത്തു വീട്ടിൽ വഴക്കാരംഭിച്ചു. ശല്യം സഹിക്കാതെ സരോജിനി വീടിനു മുൻവശത്തെ വഴിയിലേക്കിറങ്ങി. ഇവിടെയെത്തിയ പ്രതി വഴക്കിനിടെ വയോധികയെ പിടിച്ചുതള്ളി. പിന്നിലേക്കു വീണ സരോജിനി വിഴിയരികിൽ കൂട്ടിയിട്ടിരുന്ന ക്വാറി മാലിന്യത്തിലേക്കാണ് തലയിടിച്ചുവീണത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പുളിങ്കുന്നു പോലീസും നാട്ടുകാരും ചേർന്നു ഗുരുതര പരിക്കേറ്റ ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന്…
Read Moreജെസ്ന തിരോധാനം: സിബിഐ അന്വേഷണം നടന്നുവരുന്നതിനിടെ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി; ആരോപണത്തെക്കുറിച്ച് ലോക്കൽ പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: ജെസ്നാ മരിയ ജെയിംസ് തിരോധാനക്കേസില്‍ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമെന്ന് സൂചന. ജെസ്ന മരിയയെ കാണാതായി ആറു വര്‍ഷം പിന്നിടുകയും തുടര്‍ച്ചയായ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തപ്പൊഴൊന്നും നടത്താത്ത വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്തിയത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്ന് പോലീസ് സംശയിക്കുന്നു. ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സിബിഐ രണ്ടു മാസമായി തുടര്‍അന്വേഷണം നടത്തിവരികയാണ്.ജെയിംസ് കോടതിയില്‍ നല്കിയ സൂചനകളിലും സാധ്യതകളിലും തെളിവുകളിലും ലോഡ്ജുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല. ഒരു പ്രാര്‍ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ജെയിംസ് ഉന്നയിച്ചത്. ജെസ്നയെ കാണാതായ ദിവസം ഉച്ചയോടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ജെസ്നയുടെ മുഖച്ഛായയുള്ള തലയില്‍ ഷാളിട്ട ഒരു യുവതി കൈയില്‍ വസ്ത്രാലയത്തില്നിന്നുള്ള കവര്‍ പിടിച്ചു നടന്നുവരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണത്തില്‍ ഈ യുവതി മുണ്ടക്കയത്തിന്…
Read Moreഡബ്ല്യുസിസിയുടെ തുടക്കത്തിൽ കൂടെ നിന്നു, പിന്നെ കാലുവാരി; ഈ നടിക്ക് ഇപ്പോൾ കൈനിറയെ പടം; സിനിമയിൽ ലൈംഗികചൂഷണം നടക്കുന്നതായി കേട്ടിട്ടുപോലുമില്ലെന്ന് നടി; റിപ്പോർട്ടിൽ കടുത്ത വിമർശനം
തിരുവനന്തപുരം: ഡബ്ല്യുസിസി രൂപീകരിച്ച ശേഷം ഒപ്പമുണ്ടായിരുന്ന ഒരാൾ സ്വാർഥതാത്പര്യത്തോടെ പ്രവർത്തിച്ചെന്ന് റിപ്പോർട്ടിൽ വിമർശനം. ഇവർക്ക് ഇപ്പോഴും അവസരം ലഭിക്കുന്നുണ്ട്. മലയാള സിനിമയിൽ ലൈംഗികചൂഷണം നടക്കുന്നതായി തനിക്ക് അറിവില്ലെന്നാണ് ഈ വ്യക്തി കമ്മിറ്റി മുന്‍പാകെ മൊഴി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. ഡബ്ല്യുസിസി രൂപീകരിച്ച ശേഷം അതിലുള്ളവർക്ക് അവസരമില്ലാതെയായി എന്ന് അവർ കമ്മിറ്റി മുന്‍പാകെ അറിയിച്ചു. പ്രമുഖരായ നടന്മാർ തന്നെയാണ് മറ്റ് ആരൊക്കെ അഭിനയിക്കണമെന്നും ആരു തിരക്കഥ എഴുതണമെന്നും തീരുമാനിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർമാർ പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും മൊഴി ഉണ്ട്. മലയാള സിനിമ ഒരു മാഫിയ സംഘത്തിന്റെ പിടിയിലാണെന്നു പറഞ്ഞ നടൻ ഇപ്പോൾ സിനിമയ്ക്കു പുറത്താണ്. സീരിയലിലാണ് ഒരു കാലത്തു സിനിമയിൽ സജീവമായിരുന്ന ഈ നടൻ ഇപ്പോൾ പ്രവർത്തിക്കുന്നത്
Read Moreപുതുമുഖങ്ങൾ വരുമ്പോൾ ആദ്യംകേൾക്കുന്ന വാക്കുകൾ ‘അഡ്ജസ്റ്റ്മെന്റ് , കോംപ്രമൈസ്’; ഒരിക്കൽ കുരുക്കിൽ വീണാൽ പിന്നീടു പുറത്തുകടക്കാൻ സാധിക്കില്ല; അവസരങ്ങൾക്കായി കിടക്കപങ്കിടാൻ തയാറായി വരുന്നവരും…
തിരുവനന്തപുരം: സിനിമാരംഗത്തേക്കു കടന്നു വരുന്പോൾ മുതൽ സ്ത്രീകൾ ചൂഷണത്തിനു വിധേയയാകുന്നതിനുള്ള സാധ്യത. ഒഡീഷൻ സമയത്തുതന്നെ ഇതിനുള്ള സൂചനകൾ നൽകും. പ്രൊഡക്ഷൻ കണ്ട്രോളർതന്നെ പുതുമുഖങ്ങൾക്ക് ഇതുസംബന്ധിച്ച സൂചനകൾ നൽകും. ‘അഡ്ജസ്റ്റ്മെന്റ് ’, ’കോംപ്രമൈസ് ’ എന്നീ വാക്കുകളാണത്രെ ഇതിനായി ഉപയോഗിക്കുന്നത്. സിനിമ മേഖലയിൽ പ്രശസ്തരായി നിൽക്കുന്ന പലരും ഇങ്ങനെയാണു സിനിമയിൽ ഉയരങ്ങളിലെത്തിയതെന്ന് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തും. ഒരിക്കൽ ഈ കുരുക്കിൽ വീണാൽ പിന്നീടു പുറത്തു കടക്കാൻ സാധിക്കില്ല. മലയാള സിനിമയിലെ വളരെ അറിയപ്പെടുന്നവരിൽനിന്നുപോലും ലൈംഗികാതിക്രമമുണ്ടായി എന്നു പലരും മൊഴി നൽകുകയും ഓഡിയോ, വീഡിയോ ക്ലിപ്പുകൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പീഡനവിവരം വീട്ടുകാരോടോ അടുപ്പക്കാരോടോ പോലും പറയാൻ പലപ്പോഴും നടിമാർ ഉൾപ്പെടെയുള്ളവർക്കു ഭയമാണ്. പരാതി പറഞ്ഞാൽ അവരെ സിനിമയിൽനിന്ന് ഒറ്റപ്പെടുത്തുകയോ പുറത്താക്കുകയോ ചെയ്യും. മാത്രമല്ല, പരാതിക്കാർക്കും കുടുംബക്കാർക്കും വരെയും ജീവനു ഭീഷണി ഉണ്ടാകുകയും ചെയ്യും.…
Read Moreആർക്കെതിരെയാണ് വിവേചനം ഉണ്ടായത്, ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പഠിക്കണം; ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സിദ്ദിഖ്
കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു സംഘടനകളുമായി ചേർന്ന് ആലോചിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ”അമ്മ”യുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകും. ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ്…
Read Moreആലിംഗന രംഗത്തിന് 17 റീട്ടേക്കുകൾ: ഇരുളമർന്ന് കഴിഞ്ഞാൽ വാതിലിൽ മുട്ടുന്ന പ്രമുഖ നടൻമാർ; ഭക്ഷണം കിട്ടാൻപോലും ലൈംഗീക ചൂഷണത്തിന് ഇരയാകേണ്ടിവരുന്നവർ….
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായപ്പോൾ ലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്നത് കടുത്ത ചൂഷണവും വിവേചനവും. ആലിംഗന സീനുകൾ 17 റീട്ടേക്കുകൾ പോലും എടുക്കാറുണ്ട്. ഭാവി പോലും നശിപ്പിക്കുമെന്ന ഭയത്താൽ നടൻമാരുടെയും സംവിധായകരുടേയും പേരുകൾ പോലുമ വെളിപ്പെടുത്താൻ മടിക്കുന്നു. ഇരുൾ വീണുകഴിഞ്ഞാൽ നടിമാരുടെ വാതിലിൽ നിരന്തരം മുട്ടുകയും ലൈംഗികതയ്ക്ക് നിർബന്ധിക്കുകയും ചെയ്യുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഉപദ്രവിക്കാനെത്തുന്നവരിൽ പല പ്രമുഖ നടൻമാരും.
Read More