മലയാള സിനിമ അടക്കി വാഴുന്നത് മാഫിയ സംഘം; സ്ത്രീകൾ നേരിടുന്നത് കടുത്ത ലൈംഗിക ചൂഷണവും വിവേചനവും; റിപ്പോർട്ടിൽ പല പ്രമുഖ നടൻമാരുടെ പേരുകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചൂക്ഷണം ചെയ്യുന്നവരിൽ നിർമാതാക്കളും പല പ്രധാന നടൻമാരുമുണ്ടെന്ന് പറയുന്നു. അവസരം കിട്ടാൻ നടികൾ പല വിട്ടു വീഴ്ചയ്ക്കും തയാറാകണം. അത്തരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവർ കോഡ് പേരുകൾ. കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ എന്നാണ് അവർ അറിയപ്പെടുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം. അതിനെതിരേ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല. ലൈംഗിക ചൂഷണത്തിനെതിരേ പരാതിപ്പെട്ടാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. ഫീൽഡിൽ…

Read More

ഓണപ്പരിപാടികൾ റദ്ദാകുന്നു; സ്റ്റേജ് കലാകാരന്മാർ ആശങ്കയിൽ; വയനാട് ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം സാധാരണക്കാരായ ഞങ്ങളെക്കൂടി ഓർക്കണമെന്ന് കലാകാരൻമാർ

തൊടുപുഴ: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വച്ചതോടെ ഓണക്കാലത്തു ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമോ എന്ന ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ. സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതിനു പിന്നാലെയാണ് വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കുന്നത്. ആഘോഷം ഒഴിവാക്കി അതിനായുള്ള തുക വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് പല സംഘടനകളും തയാറെടുക്കുന്നത്. നേരത്തേ ബുക്ക് ചെയ്തിരുന്ന ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ പലരും റദ്ദാക്കിത്തുടങ്ങി. ഇതോടെ ഓണപ്പരിപാടികൾ സ്വപ്നം കണ്ടിരുന്ന സ്റ്റേജ് കലാകാരന്മാർ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലയിലുള്ളവർ നിരാശയിലാണ്. മേയ് പകുതിയോടെ ഉത്സവകാലം അവസാനിച്ചാൽപിന്നെ കലാകാരൻമാരുടെ പ്രതീക്ഷ പുതിയ സീസണ്‍ തുടങ്ങുന്ന ഓണക്കാലത്താണ്. സീസണ്‍ പ്രോഗ്രാമിൽനിന്നു മിച്ചം പിടിച്ചതും പലരിൽ നിന്നു കടം വാങ്ങിയതുംകൊണ്ടാണ് ഇതിനിടയിലുള്ള മാസങ്ങളിൽ പല കലാകാരന്മാരും കുടുംബം പുലർത്തുന്നത്. എന്നാൽ ഓണക്കാലത്ത് ലഭിക്കാനിടയുണ്ടായിരുന്ന കലാപരിപാടികൾ നടക്കുമോ ഇല്ലയോ എന്ന്…

Read More

പുന്നമടയിൽ മുഴങ്ങുമോ ആർപ്പോ വിളികൾ…. പവലിയൻ പൊളിച്ചു തുടങ്ങി; നെഹ്റുട്രോഫി നടന്നില്ലെങ്കിൽ കടത്തിൽ മുങ്ങിത്താഴും; ആശങ്കയിൽ ബോട്ട് ക്ലബുകൾ

കുമരകം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളം നീണ്ടുപോകുന്ന സാഹചര്യത്തിൽ വള്ളംകളിക്കായി നിർമിച്ച പുന്നമടയിലെ താത്കാലിക പവലിയൻ പൊളിച്ചുതുടങ്ങി. ഫിനിഷിംഗ് പോയിന്‍റിലെ താത്കാലിക പവലിയന്‍റെ നിർമാണം ഏറെ പിന്നിട്ടപ്പോഴായിരുന്നു വള്ളംകളി മാറ്റിവച്ചെന്ന പ്രഖ്യാപനമുണ്ടായത്.പവലിയൻ നിർമിക്കാൻ കോഴിക്കോടുള്ള ഒരു ഏജൻസിക്കു 14 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയിരുന്നത്. അവസാനഘട്ട മിനുക്കുപണികൾ ഒഴികെയെല്ലാം പുന്നമടയിൽ സജ്ജമാക്കിയിരുന്നു. ഒരാഴ്ചയിലധികമായി അതെല്ലാം അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു.ഇനി വള്ളംകളി നടത്തിയാൽ ഇതേ ഏജൻസിക്കുതന്നെ കരാർ നൽകാനാണു സാധ്യതയെങ്കിലും നിലവിലുണ്ടായ നഷ്ടത്തിനു പരിഹാരം നൽകേണ്ടിവരും. ട്രാക്ക് തിരിച്ചറിയാൻ വെള്ളത്തിൽ ഉറപ്പിച്ച കുറ്റികളിൽ ഭൂരിഭാഗവും ബോട്ടുകൾ ഇടിച്ചു തകർന്നിട്ടുണ്ട്. നാലു ലക്ഷം രൂപയ്ക്കാണു ട്രാക്കിൽ കുറ്റികൾ ഉറപ്പിക്കാനും ദൂരദർശൻ കാമറകൾ സ്ഥാപിക്കാൻ തൂണുകളിൽ പ്ലാറ്റ്ഫോം നിർമിക്കാനും കരാർ നൽകിയിരുന്നത്. ഇതിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്ലാറ്റ്ഫോമിന്‍റെ മുകൾഭാഗം മാത്രമേ നിർമിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനാൽ ഇവർക്കും കരാർ പ്രകാരമുള്ള…

Read More

മോടി അത്ര പോരാ…അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി; മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രിമാരില്ല; വാടക വീടുകളിൽ ചേക്കേറി മന്ത്രിമാർ

തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ തൈക്കാട് ഹൗസ്, മുൻ ഗതാഗത മന്ത്രി ആന്‍റണി രാജു ഉപയോഗിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ്, കവടിയാർ ഹൗസ് തുടങ്ങിയ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കാണ് അനുമതി നൽകിയത്. ഇതിൽ രാജ്ഭവനു സമീപമുള്ള മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രിമാരിൽ പലരും തയാറാകുന്നില്ലല്ല. ഇതിനാൽ ഇത് പലപ്പോഴും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ട്. ഏതാനും മന്ത്രിമന്ദിരങ്ങൾ ഒഴിഞ്ഞു കിടക്കുന്പോഴും മന്ത്രിമാർ പലരും വൻതുക മുടക്കി വാടക വീടുകളിലാണ് താമസിക്കുന്നത്. ആറു മാസത്തിനകം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പ്രാഥമികമായ തുകയും വകയിരുത്തിയിട്ടുണ്ട്. മറ്റു മന്ത്രിമന്ദിരങ്ങൾ നന്തൻകോടുള്ള ക്ലിഫ് ഹൗസ് കോന്പൗണ്ടിലും കന്‍റോണ്‍മെന്‍റ് ഹൗസ് കോന്പൗണ്ടിലും രാജ്ഭവനു സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്.

Read More

പടിപടിയായി കേറിവാ..വാ…! പാര്‍ട്ടി ഫണ്ട് തിരിമറി കേസിൽ പി.കെ. ശശിയെ സ്ഥാനങ്ങളിൽനിന്നു നീക്കി; ഇനി വെറും പാർട്ടി പ്രവർത്തകൻമാത്രം

പാലക്കാട്: പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ കെടിഡിസി ചെയര്‍മാൻ പി.കെ. ശശിക്കെതിരേ സിപിഎം നടപടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണു നടപടി. ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പി.കെ. ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.

Read More

കോൽക്കത്ത ബലാത്സംഗ കൊല: മൃതദേഹം ധൃതിയിൽ സംസ്കരിച്ചെന്ന് വനിതാ ഡോക്‌ടറുടെ പിതാവ്

കോൽക്കത്ത: കോൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 31കാരിയായ ട്രെയിനി ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ. മകളുടെ മൃതദേഹം ധൃതിപിടിച്ച് സംസ്കരിച്ചതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കക്രെമറ്റോറിയത്തിൽ മൂന്നു മൃതദേഹങ്ങൾ ദഹിപ്പിക്കാൻ എത്തിച്ചിരുന്നു. എന്നാൽ, അവസാനമെത്തിച്ച മകളുടെ മൃതദേഹം ആദ്യംതന്നെ ദഹിപ്പിക്കുകയായിരുന്നു. വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി മമത ബാനർജിയുടെ രീതിയിൽ താൻ അതൃപ്തനാണ്. അതിനാലാണ് സർക്കാർ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം നിരസിച്ചത്. നിലവിൽ സിബിഐ നടത്തിവരുന്ന അന്വേഷണത്തിലും തനിക്കു വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മകളുടെ കൊലയാളികളെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവന്നാൽ മാത്രമേ സർക്കാർ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം സ്വീകരിക്കുകയുള്ളൂവെന്ന് വനിതാഡോക്‌ടറുടെ അമ്മയും പറഞ്ഞു.

Read More

വയനാട് ദുരന്തബാധിത മേഖലയിലെ വായ്പ: ബാങ്കേഴ്സ് സമിതി അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. രാവിലെ 10.30നു ചേരുന്ന എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും. വയനാട് ദുരന്ത മേഖലയിൽ അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10,000 രൂപയിൽ നിന്ന് ഒരു ബാങ്ക് വായ്പ തിരിച്ചു പിടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് അവലോകന സമിതി യോഗം വിളിച്ചു ചേർക്കുന്നത്. ഇതു സംബന്ധിച്ച് പരാതി പരിശോധിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ദുരിതാശ്വാസ നിധിയിൽനിന്നു വിതരണം ചെയ്ത തുക പിടിച്ച ബാങ്കിന്‍റെ നടപടി റദ്ദാക്കി പണം തിരിച്ചു കൊടുക്കാൻ ആവശ്യമായ നടപടിയും സ്വീകരിക്കും. ഇക്കാര്യവും…

Read More

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മൂന്നു ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്നു ജില്ലകളിൽ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 20ന് എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 20നും ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഓഗസ്റ്റ് 21നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More

ഒന്നാമതായി വീണ്ടും കേരള ടൂറിസം; ബേപ്പൂര്‍ ടൂറിസം പദ്ധതിക്ക് ഐസിആര്‍ടി അവാര്‍ഡ്

തിരുവനന്തപുരം: ഐസിആർടി ഇന്ത്യ ചാപ്റ്ററിന്‍റെ 2024 ലെ ‘ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ’ പ്രഖ്യാപിച്ചപ്പോൾ കേരള ടൂറിസം ഒന്നാം സ്ഥാനത്ത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. ആഗസ്റ്റ് 30 മുതൽ 31 വരെ ഡൽഹിയിൽ നടക്കുന്ന കോൺഫറൻസിൽ വച്ച് അവാർഡ് കൈമാറും. സന്തോഷ വാർത്ത പങ്കുവച്ച് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്.  കേരള ടൂറിസത്തിന് ഐസിആർടി ഗോൾഡ് അവാർഡ് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എംപ്ലോയിംഗ് ആന്‍റ് അപ് സ്കില്ലിംഗ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read More

പലിശ സംഘത്തിന്‍റെ ക്രൂരമർദനം; ചികിത്സയിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

പാലക്കാട്: പലിശ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ് (39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായർ രാവിലെയാണ് മരണം സംഭവിച്ചത്. ഈമാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. കടംനല്‍കിയ പണം തിരിച്ചുകിട്ടാന്‍ വൈകുന്നതിനെ ചൊല്ലിയായിരുന്നു ആക്രമണം. അന്നേ ദിവസം വൈകുന്നേരം അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തി നടന്ന സംഭവം അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ ഉടൻതന്നെ സഹോദരി മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മരണ കാരണമാവുന്ന നിരവധി പരിക്കുകള്‍ മനോജിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞു. മനോജിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല.…

Read More