ചങ്ങനാശേരി: അന്തർസംസ്ഥാന ബസിൽ ബണ്ണിനുള്ളില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാക്കളെക്കുറിച്ചു ചങ്ങനാശേരി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം തോപ്പില്താഴെയില് ടി.എസ്. അഖില്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നെത്തിയ സംഘം അതിവിദ്ഗധമായി ബണ്ണിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവാക്കൾ ലഹരിയുമായി എത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. എന്‍എസ്എസ് കോളജിനു സമീപം ബസിറങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്തിനു മുന്നോടിയായി ജില്ലയിലേക്കു വന്‍ തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കും എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രതയിലാണ്.
Read MoreCategory: Top News
എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി; ഭീഷണി ഏത് തരത്തിലാണെന്ന് വെളിപ്പെടുത്താതെ അധികൃതർ
വലിയതുറ(തിരുവനന്തപുരം): മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. മുംബൈയില്‍നിന്നു പുലർച്ചെ 5.45ന് ടേക്ഓഫ് ചെയ്ത വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.’ ബോംബ് ഭീഷണി എയര്‍ ട്രാഫിക് കണ്ട്രോളില് അറിയിച്ചത് പൈലറ്റാണ്. വിവരം ലഭിച്ചയുടന്‍ തന്നെ വിമാനത്താവളം അധികൃതര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുന്നതിനുളള തയാറെടുപ്പ് നിമിഷങ്ങള്ക്കുളളില്തന്നെ സജ്ജമാക്കുകയായിരുന്നു.വിമാനത്താവളത്തില്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗിന് സൗകര്യമൊരുക്കിയ ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു വിമാനം അടിയന്തരമായി ഇറക്കാന്‍ പൈലറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 7.55 ഓടുകൂടി വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. വിമാനം രാവിലെ 8.10നാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നേരത്തെതന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 136 യാത്രാക്കാരാണുണ്ടായിരുന്നത്. വിമാനം ഐസലേഷന്‍ വേയില്‍ എത്തിച്ച് യാത്രക്കാരെ ഇറക്കിയശേഷം ടാക്സി വേയിലേക്ക് മാറ്റി സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു.…
Read Moreതൃശൂരിന്റെ എംപിക്ക് മന്ത്രിസ്ഥാനം പോയാൽ “ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’’…സിനിമയില്‍ അഭിനയിക്കാനായില്ലെങ്കില്‍ ചത്തുപോകുമെന്ന് സുരേഷ് ഗോപി
കൊച്ചി: സിനിമയില്‍ അഭിനയിക്കാനായില്ലെങ്കില്‍ ചത്തുപോകുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. “ചെയ്തുതീര്ക്കാന് സിനിമകള്‍ കുറേയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത്ഷാ പേപ്പര്‍ മാറ്റിവച്ചതാണ്. പക്ഷേ അനുവദിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. സെപ്റ്റംബര്‍ ആറിന് ഞാന്‍ ഒറ്റക്കൊമ്പന് സിനിമ തുടങ്ങുകയാണ്. എന്തുതന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങു പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’’-സുരേഷ് ഗോപി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പരോക്ഷമായി പ്രതികരിക്കവെ, സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreപോലീസിന്റെ ഇമ്മാതിരി കഴിവൊന്നും ഇങ്ങോട്ട് കൊണ്ടുവരേണ്ട… സിഗരറ്റ് വലിച്ചയാളുടെ ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധം; തെളിവായി സ്വീകരിക്കാനാകില്ലെന്ന് കോടതി
കൊച്ചി: ഗന്ധമറിയാനുള്ള മനുഷ്യന്റെ ശേഷി ഒരു കേസിലെ തെളിവായി സ്വീകരിക്കാനാകില്ലെന്നു ഹൈക്കോടതി. ലഹരിമരുന്ന് കേസില്‍ പിടിയിലായ ആളുടെ ശ്വാസത്തിന്റെ ഗന്ധത്തില്‍നിന്ന് കുറ്റം സ്ഥിരീകരിച്ച പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ പരാമർശം. 2023 ജനുവരി മൂന്നിന് ഹര്‍ജിക്കാരനായ മലമ്പുഴ സ്വദേശി ഇബ്നു ഷിജില്‍ ഡാം പരിസരത്തെ പാറപ്പുറത്തിരുന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് പോലീസ് എത്തിയത്. ഉടന്‍ സിഗരറ്റ് ഡാമിലേക്ക് എറിഞ്ഞെങ്കിലും പോലീസുകാര്‍ ഇയാളുടെ ശ്വാസത്തില്‍ കഞ്ചാവിന്റെ മണമുണ്ടെന്നു വിലയിരുത്തി. ലഹരി ഉപയോഗിച്ച രീതിയിലാണു പ്രതിയുടെ സംസാരമെന്നും രേഖപ്പെടുത്തി. പാലക്കാട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരിക്കെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഈ ലഹരിക്കേസില്‍ ഫോറന്‍സിക്, മെഡിക്കല്‍ പരിശോധ നകള്‍ ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
Read Moreസൗജന്യ ഓണക്കിറ്റിൽ കശുവണ്ടി ഉൾപ്പെടെ 13 ഇനം സാധനങ്ങൾ; വിതരണം റേഷൻകടകൾ മുഖേന
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും കശുവണ്ടിപ്പരിപ്പ് അടക്കം 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാന്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നൽകും. വയനാട് ദുരന്തമേഖലയിലെ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിനെ തുടർന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read Moreഭീഷണിക്കുമുൻപിൽ പിടിച്ചുനിൽക്കാനായില്ല; പെരുന്പാവൂരിൽ യുവതിയുടെ ജീവനെടുത്തത് ലോണ്‍ ആപ്പ്; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി; ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക്
കൊച്ചി: പെരുമ്പാവൂര്‍ കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെന്ന് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ മരിച്ച ആതിരയുടെ ഫോണില്‍നിന്നും പോലീസിന് ലഭിച്ചു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കിട്ടിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ പോലീസ് വിശദ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുത്തു. വൈകാതെ ശാസ്ത്രീയ പരിശോധനയ്ക്കയയ്ക്കും. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനായാണ് യുവതി ലോണ്‍ ആപ്പ് മുഖേന പണം എടുത്തതെന്നാണ് വിവരം. ഇത് പോലീസ് പരിശോധിച്ചു വരികയാണ്. ലോണ്‍ എടുത്ത തുക തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിക്കു ഫോണ്‍ കോള്‍ വന്നിരുന്നു. പണം അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയുള്ള വിളികളായിരുന്നു ഇതെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മൊബൈല്‍ ഫോണിലേക്ക് പങ്കുവച്ചിരുന്നു. യുവതി ജീവനൊടുക്കിയ ശേഷം ഇവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്കും ഇത്തരത്തിലുള്ള ചിത്രം അയച്ചിട്ടുള്ളതായാണ് വിവരം. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മുഖേന പണം എടുത്തതുമൂലമുള്ള…
Read Moreഇരുപത്തിയെട്ടുകാരനെ പ്രണയിച്ച മുപ്പത്തിയഞ്ചുകാരിക്ക് പ്രണയവും സ്വർണവും നഷ്ടം; പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രണയിച്ചു വഞ്ചിച്ച കാമുകനെതിരെ പരാതിയുമായി യുവതി
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും വാങ്ങി തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കൂടാളി സ്വദേശിയായ 35 കാരിയുടെ പരാതിയിൽ ചാലാട് സ്വദേശിയായ മുഹമ്മദ് ഷാൻ അറാഫത്തിനെതിരെയാണ്(28) പോലീസ് കേസെടുത്തത്. 2018 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയുമായി പരിചയത്തിലാകുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ചാലാടുള്ള വീട്ടിലെത്തിച്ചും മറ്റ് പല സ്ഥലങ്ങളിൽ കൊണ്ട് പോയും പീഡിപ്പിക്കുകയായിരുന്നു. കൂടാതെ യുവതിയുടെ കൈയിലുണ്ടായിരുന്ന സ്വർണവും പണവും യുവാവ് വാങ്ങിയതായും പരാതിയിലുണ്ട്.വിദേശത്തുള്ള യുവാവ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. സ്വർണവും പണവും തിരികെ ചോദിച്ചെങ്കിലും അത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപുതിയ മെമു വന്നേ തീരൂ… പതിനയ്യായിരത്തോളം പതിവ് യാത്രക്കാര്‍; ശ്വാസമടക്കിയും ഒറ്റക്കാലില്നിന്നും യാത്ര ചെയ്യുന്ന സാഹചര്യം; പരിഹാരം പാലരുവിയില്‍ തീരില്ലെന്ന് യാത്രക്കാർ
കോട്ടയം: പതിനയ്യായിരത്തോളം പതിവ് യാത്രക്കാര്‍ രണ്ടു ട്രെയിനുകളിലായി അഞ്ചു ജില്ലകളില്‍പോയി വരട്ടെ എന്ന റെയില്‍വേ നിലപാടിന് മാറ്റം വരുത്താന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കുന്നില്ല. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് പാലരുവി, വേണാട് ട്രെയിനുകള്‍. വാഗണ്‍ ട്രാജഡി ആവര്‍ത്തിക്കാവുന്ന വിധം യാത്രക്കാര്‍ ശ്വാസമടക്കിയും ഒറ്റക്കാലില്നിന്നും ചവിട്ടുപടിയില്‍ നിന്നും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ കൊല്ലം-എറണാകുളം റൂട്ടില്‍ പാലരുവിക്കും വേണാടിനും ഇടയില്‍ ഒരു മെമു കൂടി ഓടിച്ചാല്‍ യാത്രാത്തിരക്കിന് ആശ്വാസമാകും. ഇതിന് പരിഹാരമായി പാലരുവിക്ക് നാലു കോച്ചുകള്‍ അധികം ചേര്‍ത്ത നടപടികൊണ്ടു ദുരിതം മാറില്ല. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് സാധാരണ കോച്ചുകളുമാണ് അധികമായി ചേര്‍ത്തത്. ഇതോടെ ജനറല്‍ കോച്ചുകള്‍ എട്ടില്‍നിന്നു പതിനൊന്നും സ്ലീപ്പര്‍ കോച്ചുകള്‍ അഞ്ചുമായി. ആകെ 18 കോച്ചുകള്‍. പുനലൂര്‍-ചെങ്കോട്ട മേഖലയില്‍ 18 കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനുമതി നല്കിയ സാഹചര്യത്തില്‍…
Read Moreകേറിവാ… ഉളുപ്പൂണിക്കാര്ക്ക് സന്തോഷത്തിന്റെ ദിനങ്ങൾ; രണ്ട് സർവീസുകളുമായി കെഎസ്ആര്ടിസിയെത്തി; വെള്ളച്ചാട്ടവും പുല്മേടുമൊക്കെയുള്ള മനോഹരമായ വിനോദസഞ്ചാരകേന്ദ്രം
കോട്ടയം: വാഗമണ്ണിനു സമീപം ഉളുപ്പൂണിയിലേക്കും കെഎസ്ആര്‍ടിസി ബസ് എത്തി. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്നാണ് വനത്തോടു ചേര്‍ന്നു കിടക്കുന്ന ഉളുപ്പൂണിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെയും വൈകുന്നേരവുമാണ് സര്‍വീസ്. പുള്ളിക്കാനം-കോട്ടയം പത്രവണ്ടിയുടെ വൈകുന്നേരത്തെ സര്‍വീസാണ് ഉളുപ്പൂണിയിലേക്ക് നീട്ടിയത്. 15 വര്‍ഷം മുമ്പ് ഇങ്ങോട്ടേക്ക് പ്രൈവറ്റ് ബസ് സര്‍വീസുണ്ടായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ബസ് സർവീസ് ആരംഭിച്ചത്. ഈരാറ്റുപേട്ടയില്‍നിന്നു വാഗമണ്‍, ചോറ്റുപാറ, കൂട്ടിയാര്ഡാം വഴിയാണ് വാഗമണ്ണില്‍നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള ഉളുപ്പൂണിയിലേക്ക് ബസ് എത്തുന്നത്. രാവിലെ 6.45ന് വൈകുന്നേരം 4.15നുമാണ് ഈരാറ്റുപേട്ടയില്‍നിന്നു സര്‍വീസ്. രാവിലെ 8.20നും വൈകുന്നേരം 6.10നും ഉളുപ്പൂണിയില്നിന്നു ബസ് കോട്ടയത്തിനു സര്‍വീസ് നടത്തും. ആറ്റുനോറ്റു കിട്ടിയ ബസ് സര്‍വീസ് നിലയ്ക്കാതിരിക്കാനും ബസിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനും യാത്ര ചെയ്തില്ലെങ്കിലും ബസ് രാവിലെ ഉളുപ്പൂണിയിലെത്തുമ്പോള് നാട്ടുകാര്‍ ക്യൂ നിന്ന് ഈരാറ്റുപേട്ടയ്ക്കും വാഗമണ്ണിനും ടിക്കറ്റ് എടുക്കും. ഉദ്ഘാടന ദിവസം യാത്ര ചെയ്യാതെ…
Read Moreചിരി ചിരിയോ ചിരി, “പിന്നെ നോക്കുന്പോഴാണല്ലോ കാര്യങ്ങൾ കണ്ടത് ”..! ദുരിതാശ്വാസ നിധിയിലേക്ക് സാന്റിയാഗോ മാർട്ടിന്റെ കന്പനി ഒരു കോടി നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയവരുടെ കൂട്ടത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനുമുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫീസിൽ എത്തി കണ്ടിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവർ കൈമാറി. പിന്നീട് പരിശോധിച്ചപ്പോൾ ഫ്യൂച്ചർ ഗെയിമിംഗ് എന്ന് ചെക്കിൽ കണ്ടത്. അപ്പോൾ വ്യക്തമായില്ലേ, സാന്റിയാഗോ മാർട്ടിന്റെ അടുത്ത ബന്ധുക്കളാണ് ചെക്ക് ഇവിടെ നൽകിയത് എന്നാണ് അതോടെ മനസിലാക്കാനായത്. ആരുടേതാണ് എന്ന വ്യക്തമാക്കാതെ വരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ട് എന്നു മാത്രം പറയട്ടെ- മുഖ്യമന്ത്രി വെളിപ്പെടുത്തി. ചെക്ക് സ്വീകരിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്””റോട്ടറി ക്ലബ്ബിന്റെ ആളുകളാണ് വന്നത്. അവർ പോയല്ലോ. ചെക്ക് നമ്മുടെ കൈയിലല്ലേ. പിന്നെ നോക്കുന്പോഴാണല്ലോ കാര്യങ്ങൾ കണ്ടത് ” എന്ന് ചിരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.
Read More