‘അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാം’:വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരായ കേസിലെ നടപടികള്‍ കോടതി റദ്ദാക്കി

കൊച്ചി: കുട്ടികളുടെ നന്മയും അച്ചടക്കവും ലക്ഷ്യമാക്കി അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍, കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മര്‍ദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കരുതാനോ അംഗീകരിക്കാനോ ആകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കണക്കിലെടുത്തു മാത്രമേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനാകൂ. മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരിലോ സ്ഥാപനത്തിന്‍റെ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന്‍ ഒരു വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിന്‍റെ ലംഘനമല്ലെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ പെരുമ്പാവൂരിനടുത്ത് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ ഇംഗ്ലീഷ് അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. ഒരു ദുരുദ്ദേശ്യവുമില്ലാതെ, അധ്യാപകന്‍ എന്ന നിലയില്‍ മാത്രം കുട്ടിയെ ശിക്ഷിച്ചതിന്‍റെ പേരില്‍ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്ന…

Read More

വാട്സ്ആപിൽ വന്ന എപികെ ഫയൽ തുറന്നു; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടം 47,000 രൂപ; എപികെ ഫയൽ തുറന്നാൽ സ്ക്രീൻ ഷെയർആകും, പിന്നെ എല്ലാ നിയന്ത്രണവും അവരുടെ കൈവശം…

കോഴിക്കോട്: ഗതാഗത നിയമലംഘനത്തിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ്പ് സന്ദേശം തുറന്നുനോക്കിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കു നഷ്ടമായത് 47,000 രൂപ. കുന്നമംഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് ഉദ്യോഗസ്ഥയുടെ ഫോണിലേക്കു ഗതാഗത നിയമലംഘനത്തിനു പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇതു തുറന്നുനോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല. 30ന് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങി പണമടയ്ക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് കാർഡിൽനിന്നു പണം നഷ്ടപ്പെട്ടത് അറിയുന്നത്. മൂന്ന് ഇടപാടുകളിലായാണു പണം നഷ്ടമായത്. സംസ്ഥാനത്തിനു പുറത്തെ വൈദ്യുതിബിൽ അടയ്ക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്. വാട്സാപ്പ് സന്ദേശത്തിൽ വന്നത് എപികെ ഫയൽ ആണെന്നാണ് വിദഗ്ധരുടെ നിഗമനം. എപികെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിംഗ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും. എസ്എംഎസുകൾക്ക് അനുമതി നൽകാനും ഒടിപി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പു സംഘത്തിനു കഴിയുമെന്ന് സൈബർ വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥയുടെ പരാതിയിൽ കൂടുതൽ…

Read More

ഉയിര് പോകാത്തത് ഭാഗ്യം… സുധാകരന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കൂടോത്രം; പത്തനംതിട്ടയിലെ മന്ത്രിവാദി കണ്ടെടുത്ത് തകിടും ചിലരൂപങ്ങളും; പ്രചരിക്കുന്ന വീഡിയോയിൽ നേതാക്കളുടെ ശബ്ദം

കണ്ണൂര്‍: കണ്ണൂരിലെ സുധാകരന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കൂടോത്രം. തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ചിലര്‍ കൂടോത്രം നടത്തിയതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കണ്ണൂരിലെ വീട്ടില്‍നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും പുറത്തെടുത്ത് പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉയിര് പോകാത്തത് ഭാഗ്യമെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നതായും ഓഡിയോയില്‍ വ്യക്തമാണ്. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ സുധാകരനെ ഉപദേശിക്കുന്നുമുണ്ട്. സുധാകരനെ അപായപ്പെടുത്താൻ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.

Read More

മാന്നാറിലെ കൊലപാതകം; മൃതദേഹം നശിപ്പിക്കാൻ കെമിക്കൽ പ്രയോഗിച്ചു; കേസിൽ ഒരു ദൃക്സാക്ഷി ഉള്ളതായി പോലീസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും

മാന്നാർ(ആലപ്പുഴ): 15 വർഷം മുൻപ് കാണാതായ മാന്നാർ ഇരമത്തൂരിൽ കണ്ണംപള്ളിയിൽ അനിൽകുമാറിന്‍റെ ഭാര്യ കലയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയ കേസിൽ ഒരു ദൃക്സാക്ഷി ഉള്ളതായി പോലീസ്. മാന്നാർ ഇരമത്തൂർ കണ്ണംപള്ളിൽ സുരേഷാ (50)ണ് സംഭവത്തിലെ ദൃക്സാക്ഷി. കലയുടെ മൃതദേഹം മാരുതി കാറിൽ അനിലിന്‍റെ വീടിനുസമീപം കിടക്കുന്നതായിട്ടാണ് ദൃക്സാക്ഷി കണ്ടത്. കൊലപാതകം നടത്തിയശേഷം അത് മറവുചെയ്യാനായി സഹായിക്കാൻ അനിൽകുമാർ സുരേഷിനെ രാത്രിയിൽ വിളിച്ചുവരുത്തി. എന്നാൽ തനിക്ക് ഇത് കഴിയില്ലെന്നു പറഞ്ഞ് തിരികെ പോകുകയും ചെയ്തുവത്രേ.എന്നാൽ ഇക്കാര്യം വെളിയിൽ അറിഞ്ഞാൽ കൊന്നുകളയുമെന്ന ഇവരുടെ ഭീഷണിയിൽ ഇത് പുറത്തുപറഞ്ഞുമില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരേഷിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പല തവണ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾക്ക് കേസുമായി നേരിട്ടുബന്ധമില്ലെന്ന് പോലീസ് മനസിലാക്കിയത്. ഇതേതുടർന്ന് ഇയാളെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി സാക്ഷിയായി നിലനിർത്തുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കുടുതൽ അന്വേഷണം നടത്തിവരികയാണ്. തെളിവുകള്‍ നശിപ്പിക്കുന്നതിന്‍റെ…

Read More

ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകു; മുഖ്യമന്ത്രി രാജാവല്ലെന്ന് വി.ഡി. സതീശൻ; താൻ ജനങ്ങളുടെ ദാസനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസാണ് മുഖ്യമന്ത്രി എസ്എഫ്ഐക്ക് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിങ്ങൾ ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകുവെന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രി രാജാവാണെന്ന് കരുതി. എന്നാൽ മുഖ്യമന്ത്രി രാജാവല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.നവകേരള സദസിലെ പ്രതിഷേധക്കാരെ ആക്രമിച്ചവർ രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം നിങ്ങൾ തിരുത്തില്ലെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസ് ഉൾപ്പെടെ എസ്എഫ്ഐ ആക്രമിച്ചു, അധ്യാപകരെയും വിദ്യാർഥികളെയും എല്ലാവരെയും ആക്രമിക്കുന്ന പ്രവണതയാണ് എസ്എഫ്ഐക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്എഫ്ഐ ഉള്ള എല്ലാ ക്യാന്പസുകളിലും അവർക്ക് ഇടിമുറിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ജനങ്ങളുടെ ദാസനാണെന്നും രാജാവല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ പരാമർശത്തിനുള്ള മറുപടിയായി സഭയിൽ പറഞ്ഞു.

Read More

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ന്യൂസിലാന്‍റിൽ കൊണ്ടുപോയി; വിദേശത്ത് എത്തിയപ്പോൾ ജോലി പേപ്പർ കമ്പനിയിൽ; വീട്ടമ്മയുടെ പരാതിയൽ തട്ടിപ്പുകാരൻ  ജോൺസൺ പോലീസ് പിടിയിൽ

വാഴൂർ: വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കൈയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.വാഴൂർ കൊടുങ്ങൂർ മാളികപ്പറമ്പിൽ ജോൺസൺ എം. ചാക്കോ (30) യെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽനിന്നു യുവാവിന്‍റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കൈയിൽനിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വീസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിന് സാധിച്ചില്ല. തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തിയശേഷം ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി…

Read More

കോടതിയുടെ വാക്കുകൾക്കും പുല്ലുവില; കാൽനട യാത്രികർക്കു തടസമായി നടപ്പാതകളിൽ പരസ്യബോർഡുകൾ; കണ്ടില്ലെന്ന് നടിച്ച് പൊതുമരാമത്ത് വകുപ്പ്

അമ്പലപ്പുഴ: കാൽനട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ. കണ്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അമ്പലപ്പുഴയിൽ നടപ്പാതകളിലും ഡിവൈഡറുകളിലുമാണ് സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വച്ചിരിക്കുന്നത്. അമ്പലപ്പുഴ-തിരുവല്ല റോഡിന് ഇരുവശത്തുമുള്ള നടപ്പാതകളിലും ജംഗ്ഷന് തെക്ക് ഭാഗത്തുള്ള ഡിവൈഡറിലുമാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം കാൽ നടയാത്രക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് കണ്ടിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാൽനട യാത്രക്കാരുടെ സഞ്ചാരത്തിന് തടസമാകുന്ന തരത്തിൽ നടപ്പാതയിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് അധികൃതരുടെ ഒത്താശയോടെ സ്ഥാപനമുടമകൾ ഇത് സ്ഥാപിച്ചിരിക്കുന്നത്.

Read More

മാന്നാർ കൊലക്കേസ്; പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ല; പോലീസ് കേസെടുത്തത് വെറുമൊരു ഊമ കത്തിന്‍റെ പേരിലെന്ന് പ്രതിഭാഗം വക്കീൽ

ആലപ്പുഴ: യുവതിയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയെന്ന കേസിൽ വെറുമൊരു ഊമ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വക്കീൽ അഡ്വ. സുരേഷ് മത്തായി. പോലീസിന്‍റെ ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റിക് ടാങ്കിൽ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ല. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കലയുടെ ഭര്‍ത്താവ് അനിലിനെ കേന്ദ്രത്തിന്‍റെ അനുവാദത്തോടെ നാട്ടിലേക്ക് കൊണ്ടുവരണം. കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന്‍റെ ഉത്തരവാദിത്വമാണെന്നും സുരേഷ് വ്യക്തമാക്കി. അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. കുട്ടിയെ ജൂൺ 24നായിരുന്നു രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗലക്ഷണം കണ്ട് തുടങ്ങിയത്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

Read More

പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്ക് ദാരുണാന്ത്യം; കാർ അമിതവേഗത്തിൽ വരുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പോലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം. ഇന്നലെ ഉച്ചയോടെ കണ്ണൂർ-മട്ടന്നൂർ റോഡിലെ ഏച്ചൂർ കമാൽ പീടികയ്ക്കു സമീപമായിരുന്നു അപകടം. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കളക്ടർ വാരം തക്കാളിപ്പീടിക ആലക്കാട് വീട്ടിൽ പ്രദീപന്‍റെ ഭാര്യ ബി. ബീന (55)യാണു മരിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ലതേഷ് അമിത വേഗത്തിൽ ഓടിച്ച കാർ, റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഏറെ ദൂരം മുന്നോട്ടു പോയാണു നിർത്തിയത്. കാറിടിച്ചു ദൂരേക്കു തെറിച്ചുവീണ ബീനയെ സമീപത്തുള്ളവർ ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലൂടെ നടന്നുപോകുന്ന ബീനയെ അമിതവേഗത്തിൽവന്ന കാർ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബീനയുടെ മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പയ്യാന്പലത്ത് സംസ്കരിക്കും. ബീന -പ്രദീപൻ ദന്പതികൾക്കു മക്കളില്ല.

Read More