കൊച്ചി: ആഡംബര ജീവിതം നയിക്കാനായി കൊച്ചിയില്‍ ശരീരം വില്‍ക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതരജില്ലകളില്‍നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് സ്വന്തം ശരീരം വില്ക്കാൻ തയാറാകുന്നത്. ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇവരില്‍ ഏറെയും. അബദ്ധത്തിൽ ഇതിൽ അകപ്പെട്ടുപോയ ചില വിദ്യാര്‍ഥിനികളാണ് ഇക്കാര്യം രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്സ് ട്രേഡ് നടക്കുന്നത്. മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണെന്നും പറയുന്നു. പെണ്‍കുട്ടികളുടെ വില്പനയ്ക്കായി പ്രത്യേക ഡേറ്റിംഗ് ആപ്പുകളുണ്ട്. സ്പാകളിലെ ഏജന്റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്സ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്സാപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്. കുട്ടിയെ ഇഷ്ടമായാല്‍ മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളിലായി ഡീല്‍ ഉറപ്പിക്കും.…
Read MoreCategory: Top News
ആരാണ് മാറ്റം ആഗ്രഹിക്കാത്തത്; കേരളത്തിൽ ബസ് യാത്ര ഇനി പ്രീമിയം ലെവലിൽ; വൈഫെയും എസിയുമായി യാത്ര സുഖകരമാക്കാൻ 40 വണ്ടികൾ വാങ്ങാൻ തീരുമാനം; കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ ബസ് യാത്ര ഇനി പ്രീമിയം ലെവലിലെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. വൈഫെയും എസിയുമായി യാത്ര സുഖകരമാക്കാൻ 40 വണ്ടികൾ വാങ്ങാൻ തീരുമാനമായി. 10 വണ്ടികൾ ഓണത്തിനു മുന്‍പു നിരത്തിലിറങ്ങും. കൂടുതൽ മൈലേജുള്ള ചെറിയ ബസുകൾ ഗ്രാമപ്രദേശത്തു സർവീസ് നടത്തും. ഇതിനായി 300 ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിലവിൽ ഗ്രാമീണറോഡുകളിൽ ഓടുന്ന പഴയ ബസുകൾക്ക് ഇന്ധനക്ഷമത കുറവായതിനാലാണു പുതിയ ബസുകൾ നിരത്തിലിറക്കുക
Read Moreഇതര ജാതിക്കാരനുമായി പ്രണയവിവാഹം; യുവതിയെ കൊന്ന് മൃതദേഹം കത്തിച്ച് അച്ഛനും സഹോദരനും
ജയ്പൂർ: ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് 20കാരിയെ പിതാവും സഹോദരനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രാജസസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. മറ്റൊരു ജാതിയിൽപ്പെട്ട രവീന്ദ്ര ഭീലിനെയാണ് ഷിംല കുഷ്വ എന്ന യുവതി വിവാഹം കഴിച്ചത്. ഇതിൽ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ജലവാർ സോർതി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ദമ്പതികൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനാണ് ബാരൻ ബില്ലയിലെത്തിയത്. ഈ സമയത്ത് അവിടെ എത്തി അച്ഛനും സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. യുവതിയുടെ ഭർത്താവ് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഒരു ശ്മശാനത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരനും ഉൾപ്പടെ 12 പേർക്കെതിരേ…
Read Moreസ്കൂളുകൾക്ക് ഫിറ്റ്നസ്: സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചു; ഈ അധ്യയനവർഷത്തക്ക് മാത്രമായി താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കു ഫിറ്റ്നസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകണം. അനധികൃത ക്ലാസ് റൂം നിർമാണം കാരണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്ത സ്കൂളുകളിൽ 2019 വരെ നിർമിച്ച കെട്ടിടങ്ങൾ പിഴ അടച്ച് റഗുലറൈസ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജീവനു ഭീഷണിയല്ലാത്ത, മറ്റു കാരണങ്ങളാൽ ഫിറ്റിനസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകൾക്ക്,അടുത്ത അധ്യയനവർഷത്തിനു മുന്‍പായി ആവശ്യമായ രേഖകൾ സമർപ്പിച്ച് റഗുലറൈസ് ചെയ്യേണ്ടതാണ് എന്ന നിബന്ധനയോടെ, ഈ അധ്യയനവർഷത്തക്കു മാത്രമായി താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു. നിബന്ധനകൾ അടുത്ത അധ്യയനവർഷത്തിനു മുന്‍പായി പാലിക്കുന്നതാണെന്നുള്ള സത്യവാങ്മൂലം അതതു സ്കൂൾ അധികൃതർ ഹാജരാക്കേണ്ടതാണെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി; പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പതിനാലുവയസുകാരൻ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചതോടെ വടക്കൻ കേരളത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കാട്ടിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് പതിനാലുകാരന് രോഗബാധയുണ്ടായതെന്നാണ് സംശയം. കുട്ടിക്ക് രോഗലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ചികിൽസ തുടങ്ങിയിരുന്നു. ഒന്നരമാസത്തിനിടെയാണ് കണ്ണൂരും മലപ്പുറത്തും കോഴിക്കോടും മൂന്ന് കുട്ടികൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. വ്യത്യസ്ത സ്ഥലങ്ങളിലെ പൊതുകുളങ്ങളിൽ കുളിച്ചതിനെ തുടർന്നാണ് മൂന്ന് കുട്ടികൾക്കും രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.
Read Moreപത്തരമാറ്റിന്റെ തട്ടിപ്പ്… സ്വർണം നൽകാമെന്നു വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിച്ചു; റഹിയാനത്തും കൂട്ടാളികളും പോലീസ് പിടിയിൽ
പഴയങ്ങാടി: ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങി ജ്വല്ലറി ഉടമയെ കബളിപ്പിച്ച നാലു പേരെ കണ്ണപുരം പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ റഹിയാനത്ത് (33), ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ് (39), വെളിയമ്പ്ര പി.ആർ. നഗറിലെ റസാക്ക് (39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരെയാണ് കണ്ണപുരം എസ്ഐ റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തത്. ചെറുകുന്ന് അർബൻ ബാങ്കിൽ പ്രതികൾ പണയം വെച്ച സ്വർണാഭരണങ്ങൾ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമ കല്യാശേരി ദാറുമൽ മുസ്ലിം എൽപി സ്കൂളിന് സമീപത്തെ ടി.വി. ല ക്ഷ്മണനെയാണ് 10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സ്വർണാഭരണങ്ങൾ നൽകാതെ പ്രതികൾ വഞ്ചിച്ചത്. പുതിയങ്ങാടിയിലെ മുഹമ്മദ് റാഫിയാണ് ഫോണിൽ വിളിച്ച് സ്വർണം തരാമെന്ന് പരാതിക്കാരനെ അറിയിച്ചത്. തുടർന്ന് പഴയങ്ങാടിയിൽ വച്ച് പരാതിക്കാരനിൽ…
Read Moreകലയുടെ കൊലപാതകം; ഊമക്കത്തിലും ദുരൂഹത; പ്രതികള്‍ ഉള്‍പ്പെട്ട സമുദായ സംഘടനയില്‍ ഉണ്ടായ ഭിന്നിപ്പിന്റെ തുടര്‍ച്ചയെന്ന് ആരോപണം; നാട്ടിൽ പരക്കുന്ന കഥയിങ്ങനെ…
മാന്നാർ: കലയുടെ കൊലപാതകം സംബന്ധിച്ച സൂചന ലഭിച്ച ഊമക്കത്തിനു പിന്നിലും ദുരൂഹത. അമ്പലപ്പുഴയിലെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ടാണ് ഊമക്കത്ത് ഉണ്ടായതെന്നാണ് തുടക്കത്തില്‍ പ്രചരിച്ചത്. എന്നാല്‍ ഒരു സമുദായ സംഘടനയിലെ ഭിന്നിപ്പിനെ തുടര്‍ന്നാണ് ഊമക്കത്ത് ഉണ്ടായതെന്നാണ് സൂചന. അമ്പലപ്പുഴ പോലീസിനു ലഭിച്ച ഊമക്കത്തുകള്‍ പ്രതികള്‍ ഉള്‍പ്പെട്ട സമുദായ സംഘടനയില്‍ മുന്‍പ് നടന്ന ഭിന്നിപ്പിന്റെ തുടര്ച്ചയെന്നു പരക്കെ ആരോപണം ഉയര്‍ന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് സമുദായത്തില്‍ പെട്ടവരും പറയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത പലരും സമുദായ സംഘടനാ ഭരണത്തില്‍ നിലവില്‍ ഭാരവാഹികളാണ്. മുന്‍പ് സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പലരേയും പുറത്താക്കിയിരുന്നു. ഇതിനെതിരേ പുറത്തായവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സമുദായ നേതൃത്വം ഇടപെടുകയും അന്വേഷണം നടത്തി തിരികെഎടുക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഭരണസമിതി പരിച്ചു വിടുകയും ചെയ്തു. ഇപ്പോഴും ഈ വിഭാഗീയത നിലനില്‍ക്കുന്നതായാണ് പറയുന്നത്. 15 വര്‍ഷത്തിന്…
Read Moreസ്ഥാനമാനങ്ങളില്ലാത്ത പ്രദേശിക നേതാവിനെ സ്റ്റേജിലിരുത്താൻ ശ്രമം; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കൈയാങ്കളി
മാനന്തവാടി: ഒരു സ്ഥാനവുമില്ലാത്തയാളെ വേദിയിലിരുത്തേണ്ട.വാക്തർക്കം ഒടുവിൽ കൈയാങ്കളിയിലേക്ക്. മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിലാണ് പ്രവർത്തകർ തമ്മിൽ നേതാവിന്റെ പേരിൽ പോരടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യോഗത്തിലാണ് കൈയാങ്കളിയുണ്ടായത്. ഔദ്യോഗിക പദവികൾ ഒന്നും വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ചേരിതിരിഞ്ഞ് ഉന്തുംതള്ളുമായി. സംഭവത്തിൽ ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
Read Moreചരിത്രം പഠിക്കണം, പഠിച്ചില്ലെങ്കിൽ പഠിപ്പിക്കണം; പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ എസ്എഫ് ഐ ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം
ആലപ്പുഴ: എസ്എഫ്ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ തലമുറ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതല്ല എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം ആരോപിച്ചു. പ്രാകൃതമായ സംസ്കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിനു ബാധ്യതയായിമാറും- ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. വലിയവില കൊടുക്കേണ്ടിവരും: എഐഎസ്എഫ് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് സിപിഐ വിദ്യാർഥിസംഘടനയായ എഐഎസ്എഫ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിനു പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞു ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്നു വ്യക്തമാക്കണമെന്ന് എഐഎസ്എഫ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിത്തന്നെ പോയില്ലെങ്കിൽ…
Read Moreനടനായി വന്ന് ഉദ്ഘാടനം ചെയ്യും, പ്രതിഫലം വേണം, എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കണ്ട; സുരേഷ് ഗോപി
ഏങ്ങണ്ടിയൂർ: ഉദ്ഘാടനത്തിനു വിളിക്കുന്നവർ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്നു കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങണ്ടിയൂരിൽ എൻഡിഎ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ വാക്കുകൾ സിനിമാ നടൻ എന്ന നിലയ്ക്ക് വിളിച്ചാൽ മതി, ഉദ്ഘാടനകൾക്ക് പ്രതിഫലം വേണം, ഒരു കാര്യം ഞാൻ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്കു പോകുമ്പോൾ, എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അത് എന്റെ ട്രസ്റ്റിലേക്കു പോകും, സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കും ’
Read More