തിരുവില്വാമല: ചേലക്കര നിയോജകമണ്ഡലത്തിലെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ചേലക്കരയിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥിയെക്കുറിച്ചും ചർച്ച നടത്തും.കെ.രാധാകൃഷ്ണൻ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ഒഴിവു വന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ബിജെപി ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് നിയമസഭ സീറ്റിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ചും ചർച്ചകളുണ്ടാകുമെന്ന് സൂചനകളുണ്ട്.കെ. സുരേന്ദ്രൻ ഇന്ന് വൈകീട്ട് മൂന്നിന് ചേലക്കരയിൽ നിയോജക മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും . ചേലക്കര നിയോജക മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി നിയോജകമണ്ഡലത്തിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം ബിജെപിയുടെ പ്രാദേശിക നേതാക്കൾക്കുള്ളിലുണ്ട്. ഇവർ ഇക്കാര്യം സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയിച്ചേക്കും. ചേലക്കര നിയോജകമണ്ഡലത്തിലുൾപ്പെടുന്നതും ബിജെപിക്ക് ഏറ സ്വാധീനമുള്ളതുമായ തിരുവില്വാമല പഞ്ചായത്തിൽ നിന്നുള്ള കെ.ബാലകൃഷ്ണനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം…
Read MoreCategory: Top News
മില്‍മ കാന്റീനിലെ സാമ്പാറില്‍ ചത്ത തവള; ഉച്ചയ്ക്ക് ഊണിനോടൊപ്പം വിളമ്പിയ സാമ്പാറിലാണ് തവളയെ കണ്ടത്; കാന്റീനെതിരെ മുൻപും പരാതികൾ…
അന്പലപ്പുഴ: പുന്നപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന ആക്ഷേപമാണ് ജീവനക്കാര്‍ക്കിടയിലുള്ളത്. ഇതുസംബന്ധമായി അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പലതവണ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെനാണ് ജീവനക്കാര്‍ പറയുന്നത്. ഇവിടെനിന്നു കഴിഞ്ഞദിവസം വിതരണം ചെയ്ത സാമ്പാറില്‍ ചത്ത തവളയെ കണ്ടതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉച്ചയ്ക്ക് ഊണിനോടൊപ്പം വിളമ്പിയ സാമ്പാറിലാണ് ചത്ത തവളയെ കണ്ടത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. കന്റീനിലെ സാധനങ്ങളുടെ വില അനുസരിച്ചുള്ള നിലവാരം ഇല്ലെന്നുള്ള ആക്ഷേപവും ശക്തമാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നത്. ശക്തമായ മഴയില്‍ അടുക്കള വെള്ളത്തില്‍ മുങ്ങുമെന്നും ജീവനക്കാര്‍ പറയുന്നു. സാമ്പാറില്‍ തവളയെ കണ്ടവിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കാന്റീന്റെ ചുമതലയുള്ള മാനേജര്‍ ശ്യാമ പറഞ്ഞു. കാന്റീന് നടത്തിപ്പുകാരനില്നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഒഴിച്ചുകറി വിളമ്പുന്ന പാത്രത്തിനുള്ളില്‍ എങ്ങനെയൊ കയറിക്കുടിയതാണ് തവള. ഇത് ശ്രദ്ധയില്‍പ്പെടാതെ…
Read Moreകലയെ കൊല്ലാൻ അനിൽ ആദ്യം ക്വട്ടേഷൻ നൽകിയത് നാട്ടിലുള്ള ഒരു സംഘത്തിന്; അറിയാവുന്ന പെൺകുട്ടിയായതിനാൽ സംഘം കൈയ്യൊഴിഞ്ഞു; കലയുടെ മാതൃസഹോദരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സഹോദരന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന. മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പരിചയക്കാരിയായ കുട്ടിയായതു കൊണ്ട് ഏല്പിച്ച സംഘം ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായില്ലെന്നും ഇക്കാര്യം അവര്‍ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന വെളിപ്പെടുത്തി. അനിലില്‍നിന്ന് കലയ്ക്ക് കടുത്ത പീഡനങ്ങൾ ഏല്ക്കേണ്ടിവന്നിരുന്നതായും ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മകനെ കാണാന്‍ വരുമായിരുന്നെന്നും ശോഭന പറഞ്ഞു. ശോഭന മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്: പ്രണയിച്ച് അനിലിന്റെ കൂടെ പോകുമ്പോള്‍ അവള്‍ക്ക് 20 വയസുമാത്രമാണ് ഉണ്ടായിരുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷമാവണം പ്രണയിച്ചത്. ഞങ്ങള്‍ അനിലുമായുള്ള വിവാഹം നടത്തിത്തരില്ലെന്നു പറഞ്ഞതോടെയാണ് അനില്‍ വന്ന് അവളെ കൂട്ടിക്കൊണ്ടു പോയത്. വിവാഹം നടന്നത് അനിലിന്റെ ബന്ധുക്കളുടെയൊക്കെ സാന്നിധ്യത്തിലാണ്. അവര്‍ക്കു മകനുണ്ടായ ശേഷമാണ് അനില്‍ വിദേശത്തേക്കു പോകുന്നത്. പിന്നീട് ഒരു വര്‍ഷം…
Read Moreസൂക്ഷിച്ചാൽ ദുഖിക്കേണ്ട…. കാലവര്‍ഷമാണ് മിന്നല്‍പ്രളയത്തിന് സാധ്യത: വെള്ളച്ചാട്ടങ്ങളിലെയും പുഴകളിലെയും കുളി അപകടം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
കോട്ടയം: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അരുവികളിലും വെള്ളച്ചാട്ടങ്ങളിലും തോടുകളിലും പുഴകളിലും മിന്നല്‍ പ്രളയത്തിന് സാധ്യതയേറെയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൂനയിലെ ലോനാവാല വെള്ളച്ചാട്ടത്തില്‍ അഞ്ചു വിനോദസഞ്ചാരികള്‍ ദാരുണമായി ഒഴുക്കില്‍പ്പെട്ടു മരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ മാര്‍മല, അരുവിക്കുഴി, അരുവിക്കച്ചാല്‍, മേലരുവി, പാമ്പനാർ തുടങ്ങി നിരവധി അരുവികളുണ്ട്. പീരുമേട് വളഞ്ഞാങ്ങാനത്തും വെള്ളച്ചാട്ടമുണ്ട്. മലമുകളില്‍ ഉരുള്‍പൊട്ടുകയോ ശക്തമായ മഴ പെയ്യുകയോ ചെയ്താല്‍ വെള്ളച്ചാട്ടത്തില്‍ നില്ക്കുന്നവര് അറിയണമെന്നില്ല. മിന്നല്‍ പ്രളയത്തില്‍ പലപ്പോഴായി തീക്കോയി മാര്‍മല അരുവിയില്‍ ഏഴു പേര് മുങ്ങി മരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളോടു ചേര്‍ന്ന് റോഡിലൂടെയുള്ള നടപ്പും വാഹനയാത്രയും സുരക്ഷിതമായിരിക്കണം.നോക്കിനില്‍ക്കെ കല്ലും മണ്ണും തടിയും ഉള്‍പ്പെടെ ചെളിവെള്ളം പാഞ്ഞുവരുമ്പോള്‍ രക്ഷപ്പെടുക ദുഷ്കരമാണ്. കഠിന തണുപ്പുള്ള ഉരുള്‍വെള്ളത്തില്‍ ശരീരം മരവിച്ചു പോകാനുമിടയുണ്ട്. പുഴകളിലും തോടുകളിലും തീരങ്ങളില്‍നിന്നു മാത്രം കുളിക്കുകയും വസ്ത്രം കഴുകയും ചെയ്യുക, നീന്തലും മീന്‍പിടിത്തവും ഒഴിവാക്കുക, തൂക്കുപാലങ്ങളിലും തടിപ്പാലങ്ങളിലും…
Read Moreബസിൽ കയറുന്ന വിദ്യാർഥിനികളെ പ്രണയവലയിൽ വീഴിക്കും; ഇര കുരുങ്ങിയാൽ തന്ത്രപൂർവം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; കാമഭ്രാന്തൻ ഷിഹാബിനെ വലയിലാക്കി രക്ഷിതാക്കൾ
പാലക്കാട്: ബസിൽ കയറുന്ന സ്കൂൾ വിദ്യാർഥിനികളെ പ്രണയിച്ച് വശത്താക്കി പീഡിപ്പിക്കുന്ന കണ്ടക്ടർ ഒടുവിൽ കുടുങ്ങി. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബ്(25) ആണ് പിടിയിലായത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിൽ തൃത്താല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി പോക്സോ കേസികളില്‍ പ്രതിയാണ്. ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. ഒരേ സമയം രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreമദ്യത്തിൽ മയക്കുമരുന്ന് കലക്കി അബോധാവസ്ഥയിലാക്കി; ഒമർ ലുലു ലൈംഗീകമായി പീഡിപ്പിച്ചത് തന്റെ സമ്മതമില്ലാതെ; പ്രതി നിരന്തരം ഭീഷണിപ്പെടുത്തുക യാണെന്ന് യുവനടി
കൊച്ചി: ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചു. ലൈംഗിക പീഡന കേസില്‍ ഒമര്‍ ലുലു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷയിലാണ് ആരോപണം. വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം. സിനിമ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് മദ്യം നല്കി തന്റെ സമ്മതമില്ലാതെ ലൈംഗീകമായി പീഡിപ്പിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ എംഡിഎംഎ ചേര്‍ത്താണ് മദ്യം നല്‍കിയത്. പ്രതി നേരിട്ടും ഡ്രൈവറെയും സുഹൃത്തിനെയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. വലിയ സ്വാധീന ശക്തിയുള്ളയാളായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണം നടത്തണം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും കക്ഷി ചേരാന്‍ നല്കിയ ഹർജിയില്‍ പറയുന്നു. എന്നാല്‍ ഉഭയസമ്മത പ്രകാരമായിരുന്നു…
Read Moreഅമ്മ വരും പേടിക്കേണ്ട കാര്യമില്ലന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്; അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് ആത്മവിശ്വാസമുണ്ട്; കലയുടെ മകൻ
മാന്നാർ: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം വന്നതിന് ശേഷം പ്രതികരണവുമായി മകൻ. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അമ്മ തന്റെ അടുത്തേക്ക് തിരികെ എത്തുമെന്നും മകൻ പറഞ്ഞു. അമ്മ വരും പേടിക്കേണ്ട കാര്യമില്ലന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് കേവലം സൂചനയല്ല. തനിക്ക് ഉറപ്പാണ്. അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മകൻ കൂട്ടിച്ചേർത്തു. അതേസമയം, കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ. യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ് പോലീസിനു ലഭിച്ച ഊമക്കത്തിന്റെ…
Read Moreകെഎസ്ഇബിയുടെ വരുമാനമുയർത്തി വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷനുകൾ; കഴിഞ്ഞവർഷത്തെ വരുമാനം രണ്ടുകോടി കവിഞ്ഞു
കോഴിക്കോട്: സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ വരുമാനമുയർത്തി വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷനുകൾ. ദിനംപ്രതി നിരത്തുകളിൽ വൈദ്യുതവാഹനങ്ങൾ വർധിക്കുന്നതിനനുസരിച്ച് കെഎസ്ഇബിയുടെ വരുമാനവും വർധിച്ചുവരികയാണ്. 2021-22 സാന്പത്തിക വർഷം 6,46,448.42 രൂപ മാത്രമായിരുന്നു ചാർജിംഗ് സ്റ്റേഷനുകളിൽനിന്നു കെഎസ്ഇബിക്ക് ലഭിച്ച വരുമാനം. 2022-23ൽ അത് 33,62,030.35 രൂപയായി വർധിച്ചു. 2023-24ൽ 2.68 കോടിയായി കുതിച്ചുയർന്നു. വീടുകളിൽ വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ കെഎസ്ഇബിക്കു ലഭിക്കുന്നത് ഗാർഹിക കണക്ഷനുള്ള നിരക്കായ യൂണിറ്റിന് 2.50 രൂപമാത്രം. അതേസമയം, കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന പൊതു ചാർജിംഗ് സെന്ററുകളിൽ അതിവേഗ ചാർജിംഗിന് ഒരു യൂണിറ്റിന് ഈടാക്കുന്നത് 13 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്. സാധാരണ (സ്ളോ) ചാർജിംഗിനു യൂണിറ്റിന് ഒമ്പതു രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നു. എംഎൽഎ, എംപിമാരുടെ ആസ്തി വികസന ഫണ്ടുകളോ ഇതര സാമ്പത്തിക സഹായമോ ലഭ്യമാക്കി കൂടുതൽ ചാർജിംഗ് സെന്ററുകൾ സ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി നടത്തിവരുകയാണ്.…
Read Moreതാരിഫ് നിരക്ക് വർധന നാളെ മുതൽ; ഉപയോക്താക്കൾക്ക് ഓഫറുമായി ജിയോ, എയർടെൽ
ന്യൂഡൽഹി: പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച ടെലികോം കമ്പനികളുടെ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽവരും. അതേസമയം ജൂലൈ മൂന്നിന് മുമ്പ് ആവശ്യമുള്ള സമയത്തേക്ക് റീചാർജ് ചെയ്താൽ സമയപരിധി തീരുന്നതുവരെ നിലവിലെ നിരക്കിൽ സേവനം ലഭിക്കുന്ന ഓഫർ ജിയോയും എയർടെല്ലും അവതരിപ്പിച്ചിട്ടുണ്ട്. ലോംഗ് ടേം റീചാർജുകൾ ചെയ്യുന്നവർക്കാണ് ഈ ഓഫർ ഏറ്റവും പ്രയോജനകരമാകുന്നത്. ജിയോ അല്ലെങ്കിൽ എയർടെൽ വരിക്കാരാണെങ്കിൽ റീചാർജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വോഡഫോൺ-ഐഡിയ (വി) വരിക്കാർക്ക് അവരുടെ റീചാർജുകൾ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ല. വിവിധ പ്ലാനുകളിൽ 12 മുതൽ 25 ശതമാനം വരെയാണ് ജിയോ നിരക്ക് ഉയർത്തിയത്. 11 മുതൽ 21 ശതമാനം വരെ വരും എയർടെല്ലിന്റെ വർധന.
Read Moreയുപിയിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികൾ ഉൾപ്പെടെ 120 പേർ മരിച്ചു
ഹാത്രസ്: ഉത്തർപ്രദേശിലെ ഹാത്രസിൽ മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 120 പേർ മരിച്ചു. പുൽറായി ഗ്രാമത്തിൽ സത്സംഗ് (പ്രാർഥനായോഗം) ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ചടങ്ങിനു വൻ ജനക്കൂട്ടമെത്തിയതാണ് അപകടത്തിലേക്കു നയിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. മൂന്നു കുട്ടികളും മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിന്റെ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്. ചടങ്ങിന്റെ സംഘാടകർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നു യുപി സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്കി. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഹാത്രസ്, ഇട്ടാ ജില്ലകളിലുള്ളവരാണു മരിച്ചത്. ട്രക്കുകളിലും ടെംമ്പോകളിലും കാറിലുമാണു മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാരോ ഓക്സിജൻ സൗകര്യമോ ഇല്ലെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ നിരവധിപ്പേരെ ഗവ. ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യം…
Read More