കൊച്ചി: യുവതിക്ക് വന്ന കൊറിയറില്‍ മയക്കുമരുന്നുകളും കംപ്യൂട്ടറും വ്യാജ പാസ്പോര്‍ട്ടും ഉള്ളതിനാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു പറഞ്ഞ് 5.16 കോടി രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം കലൂര്‍ സ്വദേശിനിയായ യുവതിക്കാണ് കോടികള്‍ നഷ്ടമായത്. ജൂണ്‍ 25 ന് രാവിലെ പത്തിനാണ് യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് ഡിഎച്ച്എല്‍ കൊറിയറില്‍ നിന്നാണെന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ വന്നത്. പരാതിക്കാരിയുടെ പേരില്‍ അയച്ച കൊറിയറില്‍ മയക്കുമരുന്നുകളും കംപ്യൂട്ടറും വ്യാജ പാസ്പോര്‍ട്ടും ഉള്ളതിനാല്‍ സാമ്പത്തിക കുറ്റകൃത്യം ആയതിനാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിക്കുന്നു. തുടര്‍ന്ന് മുംബൈ പോലീസിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം പരാതിക്കാരിക്ക് എതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും അതിനാല്‍ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും അവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കണമെന്ന് അറിയിക്കുകയുമായിരുന്നു. ഇതില്‍ വിശ്വസിച്ച് പരാതിക്കാരി ജൂണ്‍ 26 മുതല്‍ 29 വരെയുള്ള കാലയളവില്‍…
Read MoreCategory: Top News
ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ മുറയിൽ പൂട്ടിയിട്ട് പീടിപ്പിച്ചു; പയ്യന്നൂരിലെ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ; പ്രതിയുടേത് വ്യാജചികിത്സ കേന്ദ്രമെന്ന് പോലീസ്
പയ്യന്നൂര്‍: ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം ഉടമ ശരത് നമ്പ്യാരെയാണ് (42) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. നാരായണന് കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍. ആവശ്യമായ യോഗ്യതകളില്ലാതെ പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റാണ് ശരത് നന്പ്യാരെന്നും പരാതിയുണ്ട്. ഇന്നലെ ഉച്ചയോടെ പ്രതി നടത്തിവരുന്ന സ്ഥാപനത്തിലാണ് സംഭവം. ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂര്‍ സ്വദേശിനിയായ ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സയ്ക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെനിന്നു പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പോലീസ്…
Read Moreതെറ്റായ വാർത്ത പ്രചരിച്ചു; ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നടത്താൻ ജനം നെട്ടോട്ടത്തില്‍; ധൃതിവയ്ക്കേണ്ട, ആവശ്യത്തിന് സമയമുണ്ടെന്ന് ഏജന്‍സി അധികൃതര്‍
കോട്ടയം: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കണക്ഷന് മസ്റ്ററിംഗ് (ഇകെവൈസി അപ്ഡേഷന്) ഉപയോക്താക്കള്‍ക്കു ദുരിതമായി. കണക്ഷന് എടുത്തവര്‍ നേരിട്ട് ഏജന്‍സിയിലെത്തി അടിയന്തരമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് വാര്‍ത്ത പ്രചരിച്ചതോടെ ജനം നേട്ടോട്ടത്തിലാണ്. ഏജന്‍സികള്‍ക്കു മുന്നില്‍ ഉപയോക്താക്കളുടെ തിരക്കും. മരണപ്പെട്ടവരുടെ പേരിലാണു കണക്ഷനെങ്കില്‍ അവകാശിയുടെ പേരിലേക്ക് മാറ്റി മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അപ്ഡേഷന് പൂര്‍ത്തിയാകുമ്പോള്‍ കണക്ഷന് എടുത്ത വേളയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷന് എടുത്തവര്‍ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കില്‍ മറ്റൊരാളുടെ പേരില്‍ കണക്ഷന് മാറ്റി വേണം മസ്റ്ററിംഗ് നടത്താന്‍. ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റൊരാള്‍ക്കും മസ്റ്ററിംഗ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്കു കണക്ഷന് മാറ്റണം. ഇവര്‍ ഗ്യാസ് കണക്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത…
Read Moreപിണറായി വിജയനെ തകർത്താലേ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ കഴിയൂ; വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ
കായംകുളം: ജീവിതാനുഭവങ്ങളിൽ നിന്നു വളർന്ന് വന്ന നേതാവാണ് പിണറായി വിജയൻ. പിണറായി വിജയനെ തകർത്താലേ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ കഴിയൂ എന്നതിലൂടെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. പോരായ്മകൾ തിരുത്തി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ജാതി, മത, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും മന്ത്രി സജി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റവും വളർന്ന് വന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും വിസ്മരിക്കപ്പെടുകയാണ്. നാടിന്റെ സാമൂഹിക മാറ്റത്തിനും ജന്മിത്വത്തിനും എതിരായി നടന്ന പോരാട്ടങ്ങളിൽ ശ്രീനാരായണ ഗുരുവും അയ്യൻകാളിയും അടക്കമുള്ള നവോത്ഥാന നായകന്മാർ നടത്തിയ പോരാട്ടങ്ങളും കമ്യൂണിസ്റ്റുകാർ നടത്തിയ സമരങ്ങളും മനുഷ്യനെ മനുഷ്യനായി ജീവിക്കുവാൻ വേണ്ടിയായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും ആക്രമിക്കാനാണ് മാധ്യമങ്ങളും വലത് പക്ഷവും ശ്രമിക്കുന്നത്. ഏതൊക്കെ അന്വേഷണ ഏജൻസികൾ കേരളത്തിൽ എത്തി അന്വേഷിച്ചിട്ടും അപഹാസ്യരായി മടങ്ങേണ്ട…
Read Moreഎകെജി സെന്റർ ആക്രമണക്കേസിലെ രണ്ടാം പ്രതി രണ്ടാം വർഷം പിടിയിൽ; ഡൽഹിയിൽ അറസ്റ്റിലായത് കെ. സുധാകരന്റെ അടുത്ത അനുയായി സുഹൈൽ
ന്യൂഡൽഹി: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. 2022 ജുലൈ ഒന്നിനായിരുന്നു എകെജി സെന്റർ ആക്രമിക്കപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിലെ മുഖ്യആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
Read Moreനടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേയുള്ള പോക്സോ കേസിൽ നടപടി വൈകുന്നു; പോലീസിനുമേല്‍ സമ്മര്‍ദമെന്ന് ആരോപണം; പ്രഥമിക പരിശോധനയിൽ കുട്ടിക്ക് പീഡനമേറ്റതായി കണ്ടെത്തൽ
കോഴിക്കോട്: നാലര വയസുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകിയിട്ടും തുടര്‍ നടപടി ആയില്ല. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് പീഡനമേറ്റിട്ടുണ്ടെന്നാണ് വ്യക്തമായത്. അതേസമയം കേസില്‍ പോലീസിന് മേല്‍ ശക്തമായ സമ്മര്‍ദ്ധമുണ്ടെന്നാണ് അറിയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ഇടപെടലുകളും കേസിലുണ്ടെന്നാണ് ആരോപണം. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടാകാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. മാങ്കാവിലെ ഇയാളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അതേസമയം കേസിൽ കസബ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പോലീസ്…
Read Moreഗോവിന്ദന്റെ ധാർഷ്ട്യവും അഹങ്കാരവും ഇന്ന് ആരും വകവയ്ക്കില്ല; മുഖ്യമന്ത്രി തിരുത്താൻ തയാറാകണം; മുഖ്യമന്ത്രിയെയും മാഷിനേയും നിർത്തിപ്പൊരിച്ച് കോട്ടയം ജില്ലാക്കമ്മറ്റി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നിര്‍ത്തിപ്പൊരിച്ചു.പിണറായിയുടെ ധാര്‍ഷ്ട്യവും ധിക്കാരവും കോട്ടയം എംപിയായിരുന്ന തോമസ് ചാഴികാടനെ വിമര്‍ശിച്ചതുമാണ് ജില്ലാ കമ്മറ്റിയംഗങ്ങള്‍ ചോദ്യം ചെയ്തത്. സംസ്ഥാന സെക്രട്ടറിയുടെ കസേരയിലിരുന്ന് സിപിഎമ്മിനു ചേരാത്ത രീതിയില്‍ പഠിപ്പിക്കാന്‍ വരുന്ന ഹെഡ്മാസറ്ററെ പോലെയാണ് ഗോവിന്ദനെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ടി. പി. രാമകൃഷ്ണന്റെയും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയേറ്റംഗവും മന്ത്രിയുമായ വി.എന്‍. വാസവന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയാറാകുന്നില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി പോലും രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും ദൂര്‍ത്തും ധാഷ്ഠ്യവും അഴിമതിയുമാണ് എല്ലായിടത്തുമെന്നുമാണ് ജനസംസാരമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. നവകേരള സദസിന്റെ ഭാഗമായി പാലായില്‍ എത്തിയ മുഖ്യമന്ത്രി സംഘാടക…
Read Moreമേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നു; ആര്യാ രാജേന്ദ്രനെതിരേ സിപിഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരേ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായി നടന്ന തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്ന് കമ്മിറ്റി ആരോപിച്ചു. ഡ്രൈവർ യദുവുമായി നടന്ന പ്രശ്നത്തിന്റെ മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നു എന്നും യോഗത്തിൽ വിമർശനം ഉയർന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും സ്പീക്കര്‍ക്കെതിരേയും ശക്തമായ വിമര്‍ശനം ഉണ്ടായി. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലേക്ക് പ്രവേശനം നിഷിധമാണ്. മൂന്നുമണിക്ക് ശേഷം മുഖ്യമന്ത്രിയെ കാണാൻ ജനങ്ങള്‍ക്ക് അനുവാദവും ഇപ്പോള്‍ ഇല്ല. എന്തിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ മുഖ്യമന്ത്രി ഇരുമ്പുമറ തീര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലന്നും അംഗങ്ങള്‍ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളെ വരെ സ്വാധീനമുണ്ടെന്ന…
Read Moreസ്വൈര്യജീവിതം വേണം… കാട്ടുമൃഗ ആക്രമണത്തിൽ നിന്ന രക്ഷനേടാൻ വേണ്ടിവന്നാൽ നിയമലംഘനം നടത്തും; സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു
ചിറ്റാർ: വന്യജീവി ആക്രമണം രൂക്ഷമായ മലയോര മേഖലയിൽ ജനകീയ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. കൃഷി നശിപ്പിക്കുകയും ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യവുമായതോടെ പ്രതിരോധമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം ചിറ്റാറിൽ ചേർന്ന മലയോര കർഷകരുടെ ജനകീയ കൺവൻഷൻ വിലയിരുത്തി. മലയോര മേഖലയിൽ കാട്ടുമൃഗശല്യം അതി രൂക്ഷമാകുകയും ജനങ്ങൾ കുടിയൊഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നയവുമായി സിപിഎം രംഗത്തിറങ്ങുന്നത്.മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി വന്നാൽ നിയമലംഘനം നടത്തുമെന്ന് ചിറ്റാറിൽ പെരുനാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ആനയും പുലിയും കടുവയും കാട്ടുപന്നികളും ജനജീവിതം ദുരിതമാക്കുകയാണ്. കാടു വിട്ട് നാട്ടിലിറങ്ങിയ കാട്ടുപന്നി പെരുകിയിട്ടും ഇവയെ നശിപ്പിക്കാനാകുന്നില്ല. പന്നിയെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം നിരവധി നിവേദനങ്ങൾ കേന്ദ്രത്തിനു നൽകിയതാണ്. എന്നാൽ കേരളത്തിന്റെ ആവശ്യം…
Read Moreപുഴയിൽ ഇറങ്ങിയതിന് പിന്നാലെ അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചിൽ: ഒഴുക്കിൽപ്പെട്ട് ഏഴംഗ കുടുംബം; മൂന്ന് മരണം, രണ്ട് കുട്ടികൾക്കായി തിരച്ചിൽ
മുബൈ: പുഴയിൽ വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടത്തിന് സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു കുടുംബം. അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് കുടുംബത്തിന് ഈ അപകടം സംഭവിച്ചത്. ഈ കുടുംബത്തിലെ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഷഹിസ്ത അൻസാരി(36), ആമിന അൻസാരി(13), ഉമേര അൻസാരി(9) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. അദ്നാൻ അൻസാരി(4), മറിയ സെയ്ദ്(9) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പുഴുയുടെ നടുക്ക് ഇവർ എല്ലാവരും ഒരുമിച്ച് കെട്ടിപ്പിടിച്ച് നിന്ന് നിലവിളിക്കുന്നതും ഒഴുക്ക് ശക്തമാകുന്നതോടെ ഒഴുകിപോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. This video is from Lonavala, Maharashtra The entire family was swept away in the waterfall. Such accidents happen every year during monsoon but still people go out…
Read More