പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ ശ്രീകുമാറിന് രക്ഷകനായി വളർത്തുനായ. കാഴ്ചക്കുറവുള്ള ശ്രീകുമാർ വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ സമീപം കിടന്നിരുന്ന മൂർഖൻ പാമ്പിൽ നിന്ന് രക്ഷിച്ച് കൂറുകാട്ടിയത് 10 വർഷമായി വളർത്തുന്ന കിട്ടു എന്ന നായ. നായയുടെ കടിയേറ്റ് പാമ്പ് ചത്തു. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ കൂടിയാണ് പൊൻകുന്നം – മണിമല റോഡരികിലെ വാടകവീട്ടിൽ കഴിയുന്ന 63 വയസുള്ള ശ്രീകുമാർ. ജന്മനാ കാഴ്ചപരിമിതിയുണ്ട്. എങ്കിലും പതിവായി പോകുന്ന വഴികളിലൂടെ തടസമില്ലാതെ സഞ്ചരിക്കാനാവുമെന്നതിനാലാണ് പമ്പ് പ്രവർത്തിപ്പിക്കൽ ജോലി ചെയ്യുന്നത്. പമ്പ് നിർത്തിയതിന് ശേഷം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30ഓടെ വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം. അടുക്കളയുടെ മുറ്റത്ത് പാമ്പിനെ കണ്ട് ഈ സമയം കൂടിനുള്ളിലായിരുന്ന കിട്ടു നിർത്താതെ കുരച്ചുകൊണ്ടിരുന്നു. കാര്യം മനസിലാകാതെ തുടലിട്ട് പുറത്തിറക്കിയ നായ ശ്രീകുമാറിൽ നിന്ന് കുതറി പാമ്പിന് നേരെ ചെല്ലുകയായിരുന്നു. തുടർന്ന് പാമ്പിനെ കടിച്ചുകൊന്നു. വീടിന്റെ…
Read MoreCategory: Top News
വിവാഹ നിശ്ചയവീട്ടിൽ പാചകം ചെയ്ത വീട്ടമ്മയെ കാണാനില്ല; മദ്യപിച്ചെത്തിയ ഭർത്താവ് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊന്നു; മംഗളകർമ്മം നടക്കേണ്ട വീട് മരണവീടായി; അയൽവാസി ചന്ദ്രൻ പോലീസ് പിടിയിൽ
ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയം ദിവസം അയൽ വാസിയുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് കൊപ്പാറ കിഴക്കതിൽ ചന്ദ്രൻ (67)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ശ്യാമിലാൽ നിവാസിയിൽ മോഹനൻ (67)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. പ്രതി ചന്ദ്രന്റെ ഭാര്യ ലളിതയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയാറാക്കിയിരുന്നത്. അന്നു വൈകുന്നേരം മദ്യപിച്ചെത്തിയ ചന്ദ്രൻ മോഹനന്റെ വീട്ടിലെത്തി ഭാര്യ മൂന്നുദിവസമായിട്ടും വീട്ടിൽ വന്നില്ലെന്നും പറഞ്ഞു മോഹനനും വീട്ടുകാരുമായി തർക്കത്തിലായി. ഇതിനിടയിൽ പോലീസിനെ വിളിക്കുമെന്ന് മോഹനൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി, കസേര എടുത്ത് മോഹനന്റെ തലയ്ക്കടിക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ ചെന്ന ഭാര്യ ശീലയെയും കസേരയ്ക്ക് അടിച്ചു. തുടർന്ന് കുഴഞ്ഞുവീണ മോഹനനെ ഉടൻതന്നെ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എസ്എച്ച്ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീകുമാർ, ഷൈജ…
Read Moreമകൾ വീഡിയോക്കോളിൽ വന്നപ്പോഴും അതീവ സന്തോഷവതിയായിരുന്നു; എയർഹോസ്റ്റസായി ജോലി ലഭിച്ചിട്ട് രണ്ടാഴ്ച; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ചെറുതോണി: എയർ ഹോസ്റ്റസായി ജോലി ലഭിച്ചു രണ്ടാഴ്ച തികയും മുമ്പ് യുവതിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാൻസിറ്റിയിലെ വാഴക്കുന്നേൽ ബിജു-സീമ ദന്പതികളുടെ മകൾ ശ്രീലക്ഷ്മി (24)യാണ് ഹരിയാനയിലെ ഗുഡ്ഗാവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതായാണു ഗുഡ്ഗാവ് പോലീസ് തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് വിളിച്ചറിയിച്ചത്. ആറു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. മേയ് മാസം പകുതിയോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി കഴിഞ്ഞ രണ്ടിനാണു ഹരിയാനയിലേക്ക് തിരികെ പോയത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോകോളിൽ സംസാരിച്ച ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംസ്കാരം നാളെ വീട്ടുവളപ്പിൽ. സഹോദരി: ശ്രീദേവിക
Read Moreഎഐ ആപ് വഴി 150 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ തയാറാക്കി പ്രചരിപ്പിച്ചു: മൂന്ന് യുവാക്കൾ അറസ്റ്റിൽ; പ്രചരിപ്പിച്ചത് സ്വന്തം നാട്ടിലുള്ള സ്ത്രീകളുടെ നഗ്നചിത്രങ്ങൾ
ചിറ്റാരിക്കാൽ: പരിചയക്കാരും ബന്ധുക്കളുമടക്കം സ്വന്തം നാട്ടിലുള്ള നൂറ്റമ്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. യുവതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നു ശേഖരിച്ച ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ഒന്നര വർഷത്തിലേറെയായി ഇവർ ഈ രീതിയിൽ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്റെ ഫോണെടുത്തു നോക്കിയപ്പോൾ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഈ വിദ്യാർഥി ഏതാനും ചിത്രങ്ങൾ തന്റെ ഫോണിലേക്കു പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽനിന്നു ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. പോലീസ് ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത് സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ്…
Read Moreഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സര്വകാലനേട്ടത്തില്; 2023-24 സാമ്പത്തികവര്‍ഷത്തിലെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിൽ
കൊച്ചി: കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2023-24 സാമ്പത്തികവര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 2023-24 കാലയളവില്‍ 60,523.89 കോടി രൂപ (7.38 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 17,81,602 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചത്. അളവിലും മൂല്യത്തിലും ശീതീകരിച്ച ചെമ്മീന്‍ പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും പ്രധാന വിപണികളാകുകയും ചെയ്തു. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതി അളവിലുണ്ടായ വര്‍ധന 2.67 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 63,969.14 കോടി രൂപ (8.09 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള 17,35,286 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണു കയറ്റുമതി ചെയ്തത്. വിദേശവിപണികളില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും 17,81,602 മെട്രിക് ടണ്‍ അളവും 7.38 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യവുമുള്ള സമുദ്രോത്പന്നങ്ങള്‍ 2023-24 സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞതായി മറൈന്‍ പ്രോഡക്ടസ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) ചെയര്മാന്…
Read Moreവാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒടിപി വെരിഫിക്കേഷന് തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുള്ള ഒടിപി വെരിഫിക്കേഷനിലൂടെ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇടപെടല്‍ സംശയം തോന്നാത്ത രീതിയില്‍ വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷന് ആറക്ക ഒടിപി ആവശ്യമാണ്. ഫോണിലേക്കു വരുന്ന എസ്എംഎസ് അല്ലെങ്കില്‍ കോള്‍ വഴിയാണ് ഒടിപി വെരിഫൈ ചെയ്യേണ്ടത്. ഉപഭോക്താവിന് സംശയമൊന്നും തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാര്‍ വിളിക്കും. അതേസമയം തന്നെ തട്ടിപ്പുകാര്‍ മറ്റൊരു ഡിവൈസില്‍ ഉപയോക്താവിന്റെ നമ്പറിന്റെ വാട്സ്ആപ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ് ആക്ടിവേഷന് ഓപ്ഷന് ആയിരിക്കും അവര്‍ തെരഞ്ഞെടുക്കുക. ഉപഭോക്താവിന്റെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ അപ്പോള്‍ വരുന്ന കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടും. അതനുസരിച്ച് ഉപയോക്താവ് കോള്‍ മെര്‍ജ് ചെയ്യുന്നു. അത് വാട്ട്സ്ആപ്പില്നിന്നുള്ള വെരിഫിക്കേഷന് കോളാണ്. കൂടാതെ ഒടിപി യും ഉണ്ട്.…
Read Moreഭായിമാര്‍ വാഴും കേരളം; ബംഗാളിയെന്ന് കേട്ടാൽ മലയാളിക്ക് ഭയം; ജോലിക്കെത്തുന്നവർക്കൊപ്പം സുരക്ഷിത താവളം തേടി ക്രിമിനലുകളും; രേഖകളില്ലാതെ പോലീസ്
കോട്ടയം: പോലീസ് സ്റ്റേഷനുകളില്‍ രേഖകള്‍ നല്‍കാതെയും ഹെല്‍ത്ത് കാര്‍ഡില്ലാതെയും അതിഥി തൊഴിലാളികള്‍ വലിയ തോതില്‍ ജില്ലയിലേക്കൊഴുകുന്നു. വടക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ഭായിമാര്‍ കൂട്ടത്തോടെ ട്രെയിന്‍ കയറിയെത്തുകയാണ്. വോട്ടെടുപ്പിന് ബംഗാളിലേക്കും മറ്റും പോയവര്‍ക്കൊപ്പം അയല്‍വാസികളും ബന്ധുക്കളുമായ ചെറുപ്പക്കാരാണു ജില്ലയിലെത്തി ജോലികള്‍ തേടുന്നത്. പച്ചക്കറി, പഴം വ്യാപാരികള്‍ ഇവരെ കമ്മീഷന് വ്യവസ്ഥയില്‍ ചില്ലറ വില്പനകള്ക്കും നിയമിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഏജന്‍സികളില്ലാതെ നേരിട്ടവരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളെപ്പറ്റി പോലീസിനും വ്യക്തമായി ധാരണയില്ല. ഏതാനും മാസങ്ങള്‍ ഇവിടെ തങ്ങുകയും പിന്നീട് നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നവര്‍ പലരാണ്. പല സ്റ്റേഷന് പരിധികളില്‍ ജോലി ചെയ്യുകയും പലയിടങ്ങളിലെ ക്യാമ്പുകളില്‍ താമസിക്കുന്നയും ചെയ്യുന്നവരെക്കുറിച്ച് പോലീസിന്റെ പക്കൽ കൃത്യമായ കണക്കില്ല. തട്ടുകടകളിലും കടകമ്പോളങ്ങളിലുമൊക്കെ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്തു വരുമാനമുണ്ടാക്കിയശേഷം ഒക്ടോബറില്‍ വിളവെടുപ്പിനു നാട്ടിലേക്കു മടങ്ങാന്‍ താത്പര്യപ്പെട്ടാണ് പലരും എത്തുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പശ്ചിമ ബംഗാളിലെത്തി വ്യാജതിരിച്ചറിയല്‍…
Read More‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, ഇനി അങ്ങനെ വിളിക്കരുത്; ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണൻ പടിയിറങ്ങി
തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രത്തിലിടം നേടാവുന്ന ഉത്തരവിറക്കിയശേഷം. പട്ടികവർഗ വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ നിലവിൽ കോളനികൾ, ഊര്, സങ്കേതം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈ പേര് മാറ്റുന്നതിനാണ് ഇപ്പോൾ തീരുമാനം. കോളനി എന്ന അഭിസംബോധന അവിടെ താമസിക്കുന്ന ജനങ്ങളിൽ അവമതിപ്പും അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റുന്നതിനായി ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. കോളനി എന്നുള്ള പദം ഒഴിവാക്കുന്നത് താൻ നേരത്തെ ആഗ്രഹിച്ചതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ ഒരു ചിഹ്നമായിരുന്നു ആ വാക്ക്. ആ വാക്ക് ഒഴിവാക്കി ഉത്തരവിറക്കി. പകരം മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം, വൈകുന്നേരം മൂന്ന് മണിയോടെ ക്ലിഫ്…
Read Moreമന്ത്രിമാരുടെ ഓഫീസുകളിലെ വാഹന ഉപയോഗം തോന്നുംപടി; പരിശോധന വേണമെന്ന ആവശ്യം ശക്തം; ഓഫീസ് അസിസ്റ്റന്റുമാർവരെ യാത്രയ്ക്കായി വകുപ്പിന്റെ വാഹനങ്ങൾ ഉപയോഗിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസു കൾ കേന്ദ്രീകരിച്ച് സർക്കാർ വാഹനം ഉപയോഗം തോന്നുംപടി. ഓഫീസ് അസിസ്റ്റന്റുമാർവരെ വകുപ്പിലെ വാഹനങ്ങൾ വൻ തോതിൽ ദുരുപയോഗം ചെയ്യുന്നതായും സ്വന്തം വീട്ടിൽ വരുന്നതിനും പോകുന്നതിനും ഇത്തരത്തിൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നതായുമാണ് പരാതി. ഇത്തരത്തിൽ സർക്കാർ ഖജനാവിന് വൻതോതിലുള്ള നഷ്ടമാ ണ് സംഭവിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ സർക്കാർ വാഹനം ഉപയോഗിക്കാൻ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് മാത്രമാണ് സർക്കാർ അനുമതി നല്‍കിയിട്ടുള്ളത്. അതും നിശ്ചിത കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കൃത്യമായി ലോഗ് ബുക്കിൽ രേഖപ്പെടു ത്തുകയും വേണം. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ തോന്നുംപടിയുള്ള വാഹന ഉപയോഗം ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അന്വേഷണവും പരിശോധനയും വേണമെന്ന ആവശ്യവും ശക്തമായി. സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തി രിയുമ്പോൾ ആവശ്യമില്ലാതെ തോന്നും പടിയുള്ള മന്ത്രിമാ രുടെ ഓഫീസിലെ ജീവനക്കാരുടെ വാഹന ഉപയോഗത്തിനെതിരേ ചില…
Read Moreകേരളത്തിൽ കന്നി അങ്കം കുറിയ്ക്കാൻ പ്രിയങ്ക എത്തുന്നു; തെരഞ്ഞെടുപ്പിനെ നേരിടുന്നത് രാഹുലിന്റെ പിൻഗാമിയായ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പൂരത്തിനു പിന്നാലെ മറ്റൊരു രാഷ്ട്രീയോത്സവത്തിനു വഴിയൊരുക്കി വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിയുടെ മാസ് എന്‍ട്രി. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ ഉന്നതതല നേതൃയോഗം തീരുമാനിച്ചു. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് അംഗത്വം രാജിവച്ച് റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും ഉപതെരഞ്ഞെടുപ്പിൽ സഹോദരി പ്രിയങ്ക മത്സരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. വയനാട് രാഹുൽ ഒഴിയുന്നതിന്റെ വിഷമത്തിലായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെ ആവേശഭരിതരാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ എറ്റവും സുരക്ഷിതമണ്ഡലമായ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പോരിനിറങ്ങുന്നതോടെ അത് കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനും ശക്തി പകരും. അതോടൊപ്പം വയനാട്ടില്‍…
Read More