തിരുവനന്തപുരം: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും മലബാറിൽ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി തുടരുകയാണ്. ഈ മാസം 24ന് ക്ലാസുകൾ തുടരാനിരിക്കെ 86,025 വിദ്യാർഥികൾക്ക് മലബാർ ജില്ലകളിൽ സീറ്റ് ലഭിച്ചിട്ടില്ല. 2,46,032 അപേക്ഷകരാണ് മലബാർ ജില്ലകളിൽ മാത്രം ഉള്ളത്. എന്നാൽ ആകെ സീറ്റുകളുടെ എണ്ണം 1,60,037 ആണ്. പുറത്ത് നിൽക്കുന്ന പതിനായിരങ്ങൾക്ക് ആകെ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം 1,332 ഉം. അൺ എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിച്ചാൽ പോലും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് സർക്കാരിന്റെ തന്നെ കൈവശമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
Read MoreCategory: Top News
ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിയുടെ മരണം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു
തിരൂർ: ഓട്ടമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് ആസ്യ(51) കുഴഞ്ഞുവീണത്. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റിൽ കുടുങ്ങിയാണ് മുഹമ്മദ് സിനാൻ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിലേക്ക് നമസ്കാരത്തിന് പോകുമ്പോഴാണ് കുട്ടി ഗേറ്റിൽ കുടുങ്ങിയത്. ഈ വഴി നടന്നുപോയ നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ എംഇടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
Read Moreമുക്കിയതെങ്ങോട്ട് പോയി..! കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ഇൻഷ്വറൻസ് പ്രീമിയമായി ഈടാക്കിയത് 53.38 കോടി, അടച്ചത് 5.38 കോടി; ആശങ്കയിൽ ജീവനക്കാർ
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരിൽനിന്ന് ഇൻഷ്വറൻസ് പ്രീമിയം തുകയായി റിക്കവറി ചെയ്തത് 53 .38 കോടി രൂപ. ഇൻഷുറൻസ് കമ്പനിയിൽ അടച്ചത് 53843096 രൂപ മാത്രവും. 2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്കാണ് ഇത്. അവസാനമായി കെഎസ്ആർടിസി ഇൻഷുറൻസ് കമ്പനിയ്ക്ക് തുക കൈമാറിയത് 2024 മേയ് 10 നാണ്. വിവരാവകാശനിയമ പ്രകാരം കണ്ടക്ടറായ വയനാട് സുൽത്താൻബത്തേരി മൈതാനിക്കുന്ന് സ്വദേശിയായ പി.എസ് അജിത് ലാലിന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷയിൽ ആവശ്യപ്പെട്ട കാലഘട്ടത്തിൽ ഓരോ മാസവും ജീവനക്കാരിൽ നിന്നും റിക്കവറി ചെയ്ത പ്രീമിയം തുകയുടെ കണക്കും നല്‍കിയിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം (ജിഐഎസ്) സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് (എസ്എൽ ഐ) എന്നീ രണ്ട് ഇൻഷ്വറൻസ് സ്കീമുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 500, 1000 രൂപ വീതം പ്രീമിയം തുകയുള്ള രണ്ട് സ്ലാബുകളുണ്ട്. ഈ രണ്ട്…
Read Moreപോലീസിലെ ശിക്ഷണ നടപടി കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തും; സപ്പോര്‍ട്ടിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: പോലീസുകാരുടെ ജോലിയിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികള്‍ കൂടുതല്‍ ജില്ലകളിലേക്ക്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സപ്പോര്‍ട്ടിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതാത് സിറ്റി, ജില്ലാ പരിധികളിൽ സപ്പോര്‍ട്ടിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ആഭ്യന്തരവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊച്ചി സിറ്റി പോലീസും ആലപ്പുഴ ജില്ലാ പോലീസും കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. പോലീസുകാർക്കിടയിൽ ജോലിഭാരം കൂടുന്നുവെന്നും ഇതിനാലുണ്ടാകുന്ന മാനസിക സമ്മർദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമർശനമുയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയിൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാർഗനിർദേശം നൽകുകയാണ് കമ്മിറ്റികളുടെ പ്രധാന ചുമതല. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക…
Read More“മകളെ ഉപദേശിക്കണം’… ബോംബ് നിർമാണ വെളിപ്പെടുത്തൽ നടത്തിയ യുവതിക്കു ഭീഷണി; വീട്ടിലെത്തിയത് പഞ്ചായത്ത് മെമ്പറും സിപിഎം പ്രവർത്തരുമെന്ന് യുവതി
തലശേരി: ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യുവതിക്ക് ഭീഷണിയെന്ന് പരാതി. പഞ്ചായത്ത് മെംബറും സിപിഎം പ്രവർത്തകരും ഇന്നലെ വീട്ടിലെത്തി “മകളെ പറഞ്ഞു മനസിലാക്കണമെന്നും ഉപദേശിക്കണമെന്നും അമ്മയോട് പറഞ്ഞതായി യുവതി രാഷ്ട്രദീപികയോട് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചതിനു പിന്നാലെയാണ് അയൽവാസിയായ സീന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ പ്രതികരണത്തിനെതിരേ ഇന്നലെ തന്നെ സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ ഇന്നലെ വീട്ടിലെത്തി ഭീഷണിമുഴക്കിയതായി പരാതി വന്നിരിക്കുന്നത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്. സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ വേലായുധന് എന്നയാൾ കൊല്ലപ്പട്ടു. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ…
Read Moreമുഖ്യമന്ത്രി കുടുംബത്തടവറയിൽ, ധനവകുപ്പ് അമ്പേ പരാജയം; എൽഡിഎഫ് വിടണമെന്ന് അംഗങ്ങള്‍; സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം
തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രി കുടുംബത്തടവറയിലാണെന്നായിരുന്നു ഒരംഗത്തിന്റെ ആക്ഷേപം. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് കടുത്തഭാഷയിൽ വിമർശനം ഉയർന്നത്. ക്രമസമാധാന ചുമതല നിർവഹിക്കേണ്ട പോലീസ് പല സന്ദർഭങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുന്നത് ടിവി ചാനലുകളിലൂടെ കണ്ട ജനങ്ങൾ സർക്കാരിനെതിരേ തിരിഞ്ഞു. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ധനകാര്യവകുപ്പ് അന്പേ പരാജയമാണ്. വിവിധ ഘട്ടങ്ങളിൽ നൽകേണ്ട സഹായം അനുവദിക്കാതെ ഭക്ഷ്യവകുപ്പിനെ നിർജീവമാക്കി. ധനവകുപ്പിൽനിന്ന് ആവശ്യമുള്ള പണംവാങ്ങിയെടുക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ല. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നത് കാര്യമായ ഗുണം ചെയ്തില്ല. ഇവർക്ക് അമിത പ്രാധാന്യം നൽകുകയാണ്. എൽഡിഎഫിൽനിന്നതുകൊണ്ട് പാർട്ടിക്ക് യാതൊരു ഗുണവുമില്ല. അതിനാൽ മുന്നണിമാറ്റം വേണമെന്ന അഭിപ്രായവും ചിലർ ഉന്നയിച്ചു. രാജ്യസഭാ സീറ്റിൽ…
Read Moreഇൻഫ്ലുവൻസറുടെ മരണം: പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടു; വാട്സ്ആപ്പ് ചാറ്റിലൂടെ ഭീഷണിപ്പെടുത്തൽ; സൈബർ ആക്രമണമല്ല മരണകാരണമെന്ന് കുടുംബം
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ഫോണിൽ നിർണായക തെളിവുകൾ. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തു. പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. വീണ്ടെടുത്ത സന്ദേശങ്ങളിൽ നിന്ന് ബിനോയി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ അറസ്റ്റുചെയ്തത്. ബിനോയിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. സൈബർ ആക്രമണമല്ല മരണകാരണമെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.
Read Moreകെഎസ്ആർടിസി 220 ബസുകൾ വാങ്ങുന്നു: ടെൻഡർ നടപടി തുടങ്ങി; കട ബാധ്യത കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തീരുമാനം
ചാത്തന്നൂർ: കെഎസ്ആർടിസി 220 പുതിയ ബസുകൾ വാങ്ങുന്നു. ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ഫുൾ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾ ആണ് വാങ്ങുന്നത്. നാല് സിലിണ്ടർ ഡീസൽ ബസുകൾ ബിഎസ് VI ശ്രേണിയിൽപ്പെട്ടതായിരിക്കും. മൂന്നു വർഷമോ അല്ലെങ്കിൽ നാലു ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ വാങ്ങുന്നത്. സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തുന്നത്. 1000 പുതിയ ബസുകൾ വാങ്ങാനുള്ള കെ എസ് ആർടിസിയുടെ ശ്രമത്തിന്റെ കൂടി ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ 220 ബസുകൾ വാങ്ങുന്നത്. 2016നു ശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്. നിലവിൽ കെഎസ്ആർടിസിക്കുള്ളതെല്ലാം പഴഞ്ചൻ ബസുകളാണ്. പലതും…
Read Moreസ്കൂളുകളിൽ 220 പ്രവൃത്തിദിനങ്ങൾ; പ്രായോഗിക പരിഹാരം തേടി ഹൈക്കോടതി
കൊച്ചി: സ്കൂള്‍ പ്രവൃത്തിദിനങ്ങൾ 220 ആക്കിയത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണോ എന്നും ഈ വിഷയത്തില്‍ പ്രായോഗികമായി പരിഹാരം കാണാന്‍ കഴിയില്ലേയെന്നും ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സര്‍ക്കാരിന്റെ മറുപടിക്കായി ഹര്‍ജി മാറ്റി. സ്വകാര്യ സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് അധ്യയനദിവസം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബന്ധപ്പെട്ടവരെ കേട്ടശേഷം വേണം തീരുമാനമെടുക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അധ്യാപകരുടെയടക്കം അഭിപ്രായം തേടാതെയാണു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് അസോസിയേഷന്റെ ആക്ഷേപം. പ്രൈമറി മേഖലയിലടക്കം അധ്യയനദിവസം 220 ആക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളുടെപോലും പിന്‍ബലമില്ലാതെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തുക മാത്രമാണു ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തീരുമാനം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് അധ്യാപക സംഘടനയുടെ ആവശ്യം. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹർജിക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍…
Read Moreതിരികെ അടുക്കളയിലേക്ക്; തമിഴ്നാട്ടില്‍ നിന്ന് മത്തി എത്തും, വിലയും കുറയുമെന്ന് പ്രതീക്ഷ
കൊച്ചി: വില കുതിച്ചുയർന്നതോടെ മലയാളിയുടെ അടുക്കളയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട മത്തി മടങ്ങിയെത്തുന്നു. കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടില്‍നിന്നുള്ള മത്തിയുടെ വരവ് വിലക്കുറവിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം ഇക്കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. ഇപ്പോള്‍ അവിടെ മത്തി സുലഭമാണ്. കേരളത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് തമിഴ്നാട്ടില്‍നിന്ന് മത്തി എത്തിക്കാനാണു സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുടെ ശ്രമം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ മത്തിക്ക് 400 രൂപ വരെയെത്തിയിരുന്നു. കടലില്‍ ചൂട് കൂടിയതിനാല്‍ ഇത്തവണ മത്സ്യലഭ്യത കുറവായിരുന്നു. ഇതിനൊപ്പം ട്രോളിംഗ് നിരോധനംകൂടി വന്നതോടെ ഹാര്‍ബറുകളിലേക്കുള്ള മത്തിയുടെ വരവ് നിലച്ചു. ഏപ്രിലില്‍ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോള്‍ അവിടെനിന്നുള്ള വരവും നാമമാത്രമായി. ഇതൊക്കെയാണ് മത്തി വില ഉയരങ്ങളിലേക്കു പോകാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 27 ഡിഗ്രി സെല്‍ഷസ് ചൂടിൽ മാത്രമേ മത്തിക്ക് ജീവിക്കാന്‍…
Read More