തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിനു ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഓഫീസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ കംപ്യൂട്ടർ സംവിധാനം, മികച്ച സർവർ റൂം ഫെസിലറ്റി തുടങ്ങി 12 മാർഗ നിർദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്. ഇനി സെക്ഷൻ എട്ട്, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട…
Read MoreCategory: Top News
ശനിയാഴ്ചയിലെ പ്രവൃത്തി ദിനം: അധ്യാപക സംഘടന കോടതിയിലേക്ക്; ഒന്നുമുതല്‍ എട്ടുവരെ 200 പ്രവൃത്തിദിനമെന്നത് പിന്നീട് ആലോചിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തില്‍ രണ്ടാം ശനിയാഴ്ചകള് ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കോടതിയിലേക്ക്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാര്‍ നിലപാടില്‍ കാര്യമായ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നു തന്നെ ഓണ്‍ലൈനായി ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അധ്യാപകസംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവര്‍ത്തി ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍ പുതിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ആറാം പ്രവൃത്തി ദിനവും സ്കൂള്‍ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍പിയില്‍ 800 മണിക്കൂറും യുപിയില്‍ 1000 മണിക്കൂറും ഹൈസ്കൂളിലും ഹയര്‍ സെക്കൻഡറിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം. ഇതുപ്രകാരം എല്‍പിയില്‍ 160 ദിവസവും യുപിയില്‍ 200 ദിവസവും അധ്യയനം മതി. എന്നാല്‍ ഇക്കാര്യം കഴിഞ്ഞ…
Read Moreവയനാടിന്റെ ഹൃദയത്തിലേക്ക് പ്രിയങ്ക വരുന്നു… രാഹുലിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ്
കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുന്ന മുറയ്ക്ക് സഹോദരി പ്രിയങ്കാഗാന്ധി മത്സരത്തിനെത്താന്‍ സാധ്യത ഏറുന്നു. ഇന്നലെ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ വിരുന്നില്‍ സംസാരിക്കവെ രാഹുല്‍ നല്കുന്ന സൂചന പ്രിയങ്കയിലേക്കാണ്. പ്രിയങ്കയ്ക്ക് എല്ലാവിധ പിന്തുണയും കെപിസിസി വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രിയങ്ക വന്നാല്‍ രാഹുലിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വയനാട്ടിലും യുപിയിലെ റായ്ബറേലിയിലുമാണ് രാഹുല്‍ഗാന്ധി വിജയിച്ചത്. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ രാഹുലിന്റെ റായ്ബറേലിയിലെ എംപിസ്ഥാനം ഗുണം ചെയ്യുമെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് രാഹുല്‍ റായ്ബറേയിലില് വേണമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ ഏതു മണ്ഡലം ഒഴിയണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസും രാഹുലും തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്ന് കഴിഞ്ഞ ദിവസം വയനാട് മണ്ഡലത്തില്‍ സന്ദശര്നം നടത്തിയ രാഹുല്‍ പ്രതികരിച്ചിരുന്നു. വയനാട് തന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച പ്രദേശമാണെന്നും…
Read Moreചേർത്തു നിർത്തിയ മാതാവിനു നന്ദി; ലൂർദ് മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി
തൃശൂർ : തൃശൂർ : തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മാതാവിനെ കാണാൻ എത്തിയത്. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്നും വേറെ അർത്ഥങ്ങളിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളിയിലെത്തിയ അദ്ദേഹത്തെ കത്തീഡ്രൽ വികാരിയും ഇടവകാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. ഇടവക വികാരി, ട്രസ്റ്റ് അംഗങ്ങൾ, ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ്കുമാർ എന്നിവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. ഇടവക വികാരിയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സമ്മതത്തോടെയാണ് അദ്ദേഹം മാതാവിന് കൊന്ത സമർപ്പിച്ചത്. സമർപ്പണത്തിന് ശേഷം അടിപ്പള്ളിയിലെത്തി പ്രാർത്ഥിക്കുകയും ചെയ്തു. ലൂർദ് പള്ളി ഇടവകയിൽ ഉൾപ്പെട്ട വ്യക്തിയാണ് മാതാവിനായി സ്വർണകൊന്ത പണിതത്. സുരേഷ് ഗോപി മുൻകൂറായി പണമടച്ച് പണിയിപ്പിക്കുകയായിരുന്നു. അൾത്താരയ്ക്ക് മുന്നിലെത്തിയപ്പോഴാണ് കൊന്ത സമർപ്പിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞത്. തൃശൂരിൽ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ്…
Read Moreപാവപ്പെട്ട രോഗികൾക്കെന്ന പേര് മാത്രം; ജൻ ഔഷധി സ്റ്റോറുകളിൽ വിലകൂടിയ മരുന്നുകൾ അടിച്ചേൽപ്പിക്കുന്നു; ചൂഷണത്തിന് ഇരയാകുന്നവരിൽ അധികവും ഗ്രാമവാസികൾ
കോഴിക്കോട്: പാവപ്പെട്ട രോഗികൾക്കു വിലക്കുറവിൽ മരുന്നുകൾ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ സ്ഥാപിച്ച ജൻ ഔഷധി സ്റ്റോറുകളിൽ ചിലതിൽ മറ്റു കന്പനികളുടെ വില കൂടിയ മരുന്നുകൾ വിൽക്കുന്നു. ജൻ ഔഷധി ഇറക്കുന്ന മരുന്നുകൾക്കു പകരം അതിനേക്കാൾ വില കൂടിയതും കമ്മീഷൻ കൂടുതൽ ലഭിക്കുന്നതുമായ ജനറിക് മരുന്നുകളാണ് ഇവർ വിൽക്കുന്നത്. എന്നാൽ ചില ജൻഔഷധി ഔട്ട്ലെറ്റുകൾ ഇതു വാങ്ങാതെ പുറത്തുനിന്നുള്ള കന്പനികളുടെ മരുന്ന് സ്റ്റോക്ക് ചെയ്ത് പത്തു രൂപ മുതൽ 20 രൂപ വരെ കൂടുതൽ ഈടാക്കിയാണു വിൽക്കുന്നത്.ഉദാഹരണത്തിന് പ്രമേഹ രോഗികൾ കഴിക്കുന്ന വിൽഡാഗ്ലിപ്റ്റിൽ 50 മില്ലിഗ്രാം ഗുളികയ്ക്ക് 15 എണ്ണത്തിന്റെ ഒരു പാക്കറ്റിന് 35 രൂപയാണ് ജൻഔഷധി ഉത്പന്നത്തിന്റെ വില. കോഴിക്കോട്ടെ ഒരു ജൻഔഷധി സ്റ്റോറിൽ നിന്നു ഈ മരുന്ന് അന്വേഷിച്ചപ്പോൾ ലീഫോർഡ് എന്ന കന്പനിയുടെ മരുന്നിന് അവർ ഈടാക്കിയത് 46 രൂപയാണ്. അതുപോലെ ഹൃദ്രോഗികൾ…
Read Moreകാറില്‍ സ്വിമ്മിംഗ് പൂള് തയാറാക്കിയത് അറിവില്ലായ്മ കൊണ്ട്; കടുത്ത നടപടിയിലേക്ക് കടക്കരുതെന്ന് സഞ്ജു; ആലപ്പുഴ മെഡിക്കൽ കോളജിൽ സാമൂഹികസേവനം തുടരുന്നു
ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സഞ്ജു ടെക്കി. മോട്ടോര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു സഞ്ജു ടെക്കിയുടെ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി അഭ്യർഥിക്കുന്നു. പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. അതേസമയം, കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ്സേവനം.
Read Moreചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ കുവൈറ്റിലേക്ക് മന്ത്രി പോയിട്ടു കാര്യമില്ല; വീണാ ജോർജിനു കേന്ദ്രം അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ
തൃശൂർ: കുവൈറ്റിലേക്ക് ഒറ്റ ദിവസത്തേക്കു മന്ത്രി പോയിട്ട് എന്തു കാര്യം. ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി പോയിട്ടു കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റിലേക്കുള്ള യാത്ര കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാത്തതിനാൽ റദ്ദാക്കിയതിൽ പ്രതികരണവുമായി ഗവർണർ. കേന്ദ്രമന്ത്രി കുവൈറ്റിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിനു കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശമറിയില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. ഒരുമാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയ ലോക കേരളസഭയ്ക്കു മൂന്നുദിവസം മുന്‍പാണ് ക്ഷണിച്ചത്. ഇതിനു മുൻപു നടന്ന ലോക കേരളസഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. ഗവർണറുടെ സ്ഥാനത്തിനു വില കല്പിക്കുന്നില്ല. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിനു പോകണം- അദ്ദേഹം ചോദിച്ചു.
Read Moreഅതിജീവിതയുടെ വിവരങ്ങള്‍ ആത്മകഥയിൽ വെളിപ്പെടുത്തി; മുൻ ഡിജിപി സിബി മാത്യൂസിനെതിരേ കേസ്; പരാതിക്കാരൻ ഡിവൈഎസ്പി കെ.കെ.ജോഷി
കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ മണ്ണന്തല പോലീസ് കേസെടുത്തു. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ സൂര്യനെല്ലി കേസ് എന്ന തലക്കെട്ടുള്ള അധ്യായത്തില്‍ അതിജീവിതയെ തിരിച്ചറിയുന്ന വിവരങ്ങള്‍ നല്‍കിയെന്നാണ് ആക്ഷേപം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. സംഭവത്തില്‍ സിബി മാത്യൂസിനൊപ്പം ജോലി ചെയ്ത ഡിവൈഎസ്പി കെ.കെ.ജോഷിയാണ് ആദ്യം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പോലീസ് കേസെടുക്കാന്‍ തയാറാകാതെ വന്നതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മണ്ണന്തല എസ്എച്ച്ഒ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സിബി മാത്യൂസിനെതിരേ കേസെടുക്കേണ്ട കാര്യമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിന് പിന്നാലെ പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read Moreകെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി; തന്റെ സന്ദര്‍ശനത്തെ കെ. മുരളീധരന് തടയാന്‍ കഴിയില്ല; താൻ ഇന്ന് പദവിയുള്ളയാളാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജാ വേണുഗോപാലും മറ്റ് ബിജെപി നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിബന്ധവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായി താന്‍ കാണുന്നത് കരുണാകരനെയാണ്. അദ്ദേഹം തനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍ താന്‍ മാനസപുത്രനാണ്. ആ ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത്. അതില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. കേരളത്തില്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നിട്ടുള്ളത് കരുണാകരനാണ്. പിന്നീട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാലാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2019ല്‍ താന്‍ മുരളീമന്ദിരത്തില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിഭിന്ന രാഷ്ട്രീയചേരിയില്‍ ആയതിനാല്‍ പത്മജ തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷെ ഇന്ന് താന്‍…
Read Moreപെറ്റമ്മ പോസ്റ്റ്മോർട്ടം ടേബിളിൽ; പാലിനായി കരഞ്ഞ് തളർന്ന് 37 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്; മുലയൂട്ടി നഴ്സിംഗ് ഓഫീസർ
കാസര്‍ഗോഡ്: മുലപ്പാൽ കുടിച്ച് കൊതി തീരും മുന്നേ ജന്മം തന്ന അമ്മ വിടവാങ്ങി. ചുണ്ടിൽ അപ്പോഴും അമ്മിഞ്ഞപ്പാലിന്റെ മധുരവുമായി ആ കുഞ്ഞ് മുഖം അമ്മയെ കാത്ത് കിടക്കുന്ന കാഴ്ച അത്ര പെട്ടെന്നൊന്നും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ മനസിൽ നിന്ന് മായില്ല. പെരിയയില്‍ താമസിക്കുന്ന ആസാം സ്വദേശി രാജേഷ് ബര്‍മന്റെ ഭാര്യ ഏകാദശി മാലിയെ ഛര്‍ദിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവര്‍ക്കൊപ്പം 37 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞും ഉണ്ടായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏകാദശി മരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ടോബിളിൽ കിടത്തിയപ്പോൾ കുഞ്ഞി വയർ വിശന്ന് കരയാൻ തുടങ്ങി. ഇനി ഒരിക്കലും തന്റെ അമ്മ തന്നെ മുലയൂട്ടാൻ വരില്ലെന്നറിയാതെ കുഞ്ഞി വായ പാലിനായി തുറന്നു. ഈ കാഴ്ച കണ്ടു നിന്നവരെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. അപ്പോഴാണ്…
Read More