ജീവന്‍റെ കൈ നീട്ടി സ്നേഹത്തോടെ അവർ വിളിച്ചു… ബോസ്കോ പൂച്ചേ….

അന്പലപ്പുഴ: തെരുവുനായയുടെ കടിയേറ്റ പൂച്ചയ്ക്ക് അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെ നൽകി. അന്പലപ്പുഴ ആമയിട മണിമന്ദിരത്തിൽ അനിൽ കുമാറിന്‍റെ ബോസ്കോ എന്ന പൂച്ചയുടെ ജീവനാണ് വീട്ടുകാരുടെ ഇടപെടൽ മൂലം തിരികെ ലഭിച്ചത്.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് വീട്ടിൽ വെച്ച് പൂച്ചയെ തെരുവുനായ കടിച്ചത്. കടിയേറ്റ പൂച്ചയുടെ ചെറുകുടലും വൻ കുടലും
പുറത്തു വന്ന് ഗുരുതരാവസ്ഥയിലായി.

ഉടൻ അന്പലപ്പുഴയിലെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്കുള്ള സംവിധാനം ഇല്ലെന്ന് ഡോക്ടർ അറിയിച്ചതോടെ പൂച്ചയെ ആലപ്പുഴ മുല്ലയ്ക്കലുള്ള മൃഗാശുപത്രിയിലെത്തിച്ചു.

ഇവിടെ പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയ ശേഷം 45 മിനിറ്റു നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. മൂന്നു ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഇതിനു ശേഷം തിരികെ വീട്ടിലെത്തിച്ച പൂച്ച സുഖം പ്രാപിച്ചു വരുന്നതായി അനിൽ കുമാർ പറഞ്ഞു. പത്ര വിതരണക്കാരൻ കൂടിയായ അനിൽ കുമാർ 10 ആടുകൾ, 12 പ്രാവുകൾ, 2 നായ്ക്കൾ, പശു എന്നിവയെയും വളർത്തുന്നുണ്ട്.

Related posts

Leave a Comment