മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ 26 ആഴ്ചയായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി…

മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറര മാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി.

26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്.

പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘമാവണം പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തേണ്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം.

കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

നിലവില്‍ 24 ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ പാടില്ലെന്നാണ് പ്രഗ്‌നന്‍സി ആക്ട് നിഷ്‌കര്‍ഷിക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടിയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പോക്‌സോ കേസില്‍ ഇരയായ 17കാരിയുടെ മാതാവ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായി ആറു മാസം പിന്നിട്ടപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.

Related posts

Leave a Comment