പ്രണയമുറിയിലെ ദശവർഷങ്ങൾ! ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്, എന്തിന് കേസെടുത്തു ? വനിതാ കമ്മീഷന്‍ സജിതയുടെയും റഹ്മാന്‍റെയും മൊഴിയെടുത്തു

പാലക്കാട്: പാലക്കാട് നെന്മാറയില്‍ യുവതിയും യുവാവും പത്ത് വര്‍ഷം ഒറ്റമുറിക്കുള്ളിൽ‌ കഴിഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു.

കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്‍റെയും മൊഴിയെടുത്തത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത അഭ്യർഥിച്ചു.

ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു.

തന്‍റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്.

വനിതാ കമ്മീഷന്‍ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ? ഇക്കയാണ് തന്‍റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment