എകെജി സെന്റര്‍ പടക്കമേറ് കേസ് ! യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്…

എകെജി സെന്ററില്‍ പടക്കമെറിഞ്ഞ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍, ടി.നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് നോട്ടീസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടീസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കൈമാറി.

മൂവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എകെജി സെന്ററില്‍ പടക്കം എറിയാന്‍ ഉപയോഗിച്ച
സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്.

ആക്രമണം നടത്താന്‍ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നാണ് പോലീസ് പറയുന്നത്.

ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍, സ്‌കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്.

ജിതിന്‍ തന്റെ കാറില്‍ കഴക്കൂട്ടത്തേക്കും പോയി. സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തുകയായിരുന്നു.

ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്.

25 മീറ്റര്‍ അകലെ ഏഴു പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞത്.

Related posts

Leave a Comment