പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഡിഎംഎ അടക്കമുള്ള ലഹരികള്‍ നല്‍കി പീഡിപ്പിച്ചു ! 14 പേര്‍ക്കെതിരേ കേസെടുത്തു…

പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി നിരവധിപേര്‍ പീഡിപ്പിച്ചെന്ന് പരാതി.

കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കിയാണ് പീഡിപ്പിച്ചത് എന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കാലയളവിലായിരുന്നു പീഡനം.

ജൂണിലാണ് കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതി പരിഗണിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റില്‍ തലസ്ഥാനത്തുനിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി.

പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിഷയത്തില്‍ ആദ്യം ഇടപെട്ടത്.

പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഒറ്റപ്പാലം പോലീസിന് പരാതി കൈമാറുകയായിരുന്നു. പീഡനം നടന്ന ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഓരോ കേസുകളും കൈമാറിയിട്ടുണ്ട്.

പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലാണ്. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിചരണത്തിലാണ് പെണ്‍കുട്ടി.

പെണ്‍കുട്ടിക്ക് ആവശ്യമായ ആരോഗ്യപരിചരണവും മാനസിക പിന്തുണയും ഉറപ്പുവരുത്തിയതായി സിഡബ്ല്യുസി അറിയിച്ചു.

Related posts

Leave a Comment