മൂന്നാറിനെ ശുചിത്വ നഗരമാക്കാന്‍ സഞ്ചാരികളില്‍നിന്ന് ഫീസ് ഈടാക്കും

മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്നവരിൽനിന്ന് നിശ്ചിത തുക ഈടാക്കാന്‍ ഒരുങ്ങി മൂന്നാര്‍ പഞ്ചായത്ത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത് കമ്മിറ്റി വിഷയം പരിഗണിച്ചെങ്കിലും വിശദമായ പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.

കാലങ്ങളായി മൂന്നാര്‍ നേരിട്ടുവരുന്ന ഗതാഗതക്കുരുക്ക്, മാലിന്യസംസ്‌കരണം, പാര്‍ക്കിംഗ് എന്നീ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാര മാര്‍ഗമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമായിരിക്കും ഇതിനുള്ള നടപടിയുമായി മുന്നോട്ടുപോകുക. ഇതിന്‍റെ ഭാഗമായി പ്രവേശന കവാടത്തില്‍ ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിക്കും. മൂന്നാറിലെത്തുന്നവര്‍ പല സ്ഥലങ്ങളിലും വന്‍തോതില്‍ മാലിന്യം തള്ളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവ ശേഖരിച്ച് സംസ്‌കരി ക്കുന്നതിനുള്ള ചെലവ് കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങളുടെ വന്‍ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് ടണ്‍കണക്കിന് മലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. ഇവയെല്ലാം ശേഖരിക്കാനും സംസ്‌കരിക്കാനും വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നു മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിജയകുമാര്‍ പറഞ്ഞു.

മൂന്നാറിലേക്ക് സന്ദര്‍ശകരെത്തുന്ന മൂന്നു പ്രധാന പാതകളിലെ പ്രവേശന കവാടങ്ങളിലാണ് ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുക. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ പഴയ മൂന്നാര്‍, മൂന്നാര്‍-തേനി അന്തര്‍സംസ്ഥാന പാതയായ ദേവികുളം റോഡിലെ പോലീസ് സ്റ്റേഷനുസമീപം, പെരിയവരകവല എന്നിവിടങ്ങളിലാകും ചെക്ക്‌പോസ്റ്റുകള്‍.

വിനോദസഞ്ചാരികള്‍ തുക അടയ്ക്കുമ്പോള്‍ ഒരു ബാഗ് നല്‍കും. മാലിന്യം വലിച്ചെറിയാതെ ബാഗില്‍ തിരികെ കൈമാറാം. സജീവമായ ചര്‍ച്ച നടന്നെങ്കിലും പദ്ധതിക്ക് അന്തിമരൂപം നല്‍കാനാവാത്തതിനാല്‍ വിശദമായ പഠനം നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം.

വിനോദസഞ്ചാര വാഹനങ്ങളുടെ ശരാശരി എണ്ണം ട്രാക്ക് ചെയ്യുന്നതിനായി സര്‍വേ ഇതിനകം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവേശന ഫീസടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചത്. ഇതിനു പുറമേ മൂന്നാര്‍ ടൗണില്‍ മള്‍ട്ടി ലെവല്‍ പാർക്കിംഗ് സംവിധാനം സ്ഥാപിക്കാനും മാട്ടുപ്പെട്ടി, രാജമലയിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ഇലക്‌ട്രിക് വാഹന ഷട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന് കെഎസ്ആര്‍ടിസിയുമായി സഹകരി ക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

Related posts

Leave a Comment