യുവതിയെ വളയ്ക്കുമ്പോഴും കണ്ണ് 13കാരിയായ മകളിലായിരുന്നു ! ഹോസ്റ്റലില്‍ പഠിച്ച എട്ടാം ക്ലാസുകാരിയെ ആരോരുമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് ക്രൂരമായി പീഡിപ്പിച്ചു; മറയൂരിലെ പീഡകന്‍ ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…

മറയൂര്‍: ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയുമായി അടുപ്പത്തിലാവുമ്പോഴും ഉത്തരകുമാറിന്റെ ലക്ഷ്യം ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളായിരുന്നു.ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന മൂത്ത കുട്ടിയെ പലകാരണങ്ങള്‍ പറഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നത് പതിവായി. മാതാവ് വീട്ടിലില്ലാതിരുന്ന അവസരത്തില്‍ പലതവണ 13 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന ദൃശ്യം നേരില്‍ കണ്ട എഴു വയസുകാരി സഹോദരിയെ ഇയാള്‍ മര്‍ദ്ദിച്ചവശയാക്കി. പിന്നാലെ വധഭീഷണിയും. ഇന്നലെ പിടിയിലായ മറയൂര്‍ സ്വദേശി ഉത്തരകുമാറി (32)ന്റെ ക്രൂരകൃത്യത്തെക്കുറിച്ച് മറയൂര്‍ പൊലീസ് വെളിപ്പെടുത്തുന്നതിങ്ങനെയാണ്.

ബലാത്സംഗം,ബാലപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.മാനസികവും ശാരീരികവുമായി തളര്‍ന്ന കുട്ടികളെ കൗണ്‍സിലിംഗും വൈദ്യസഹായവും നല്‍കി സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓണം അവധിക്ക് ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നും പഠിച്ചിരുന്ന മൂത്ത പെണ്‍കുട്ടിയെയും മറ്റൊരുഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന ഇളയ പെണ്‍കുട്ടിയെയും ഇയാള്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതാവ് വീട്ടിലില്ലാത്ത സമയത്ത് മൂത്തകുട്ടിയെ ഇയാള്‍ വലിച്ചിഴച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ ഇളയകൂട്ടി പീഡനം നേരിട്ടു കണ്ടെങ്കിലും ഇയാള്‍ പീഡനം തുടരുകയായിരുന്നു. കരഞ്ഞ് ബഹളമുണ്ടാക്കിയ ഈ കുരുന്നിലെ ഈ നരാധമന്‍ മര്‍ദ്ദിച്ചവശയാക്കി. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 18 നും 30 നും ഇടയില്‍ 3 ദിവസം ഉത്തരകുമാര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോള്‍ പെരുമാറ്റത്തില്‍ മാറ്റം കണ്ട് വിവരം തിരക്കിയ അദ്ധ്യാപികയോടാണ് മൂത്ത പെണ്‍കുട്ടി തനിക്കുനേരിട്ട ദുരനുഭവം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം ചെല്‍ഡ് ലൈനെ അറിയിച്ചു. ചെല്‍ഡ്‌ലൈന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി വനിതസെല്‍ എസ്‌ഐ ടി പി സീന പെണ്‍കുട്ടിയെ കണ്ട് മൊഴിയെടുത്തു. കുരുന്നു ശരീരത്തില്‍ ഉത്തര കുമാര്‍ നടത്തിയത് മൃഗീയ ആക്രമണമായിരുന്നെന്ന് പെണ്‍കുട്ടിയുടെ വിവരണത്തില്‍ നിന്നും പൊലീസിന് വ്യക്തമായി.

വാവിട്ടുകരഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയാണ് ഇയാള്‍ ഇംഗിതം സാധിച്ചതെന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കുട്ടുകളുടെ മാതാവുമായി ഇയാള്‍ അടുപ്പത്തിലായത്. അടുത്തിടെ മാതാവിനെയും കുട്ടികളെയും ഇയാള്‍ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൃദ്ധയായ മാതാവ് മാത്രമാണ് ഇയാളോടൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്. ഇവരും കുട്ടികളുടെ മാതാവും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു 13 കാരിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ വൈകൃതങ്ങളുടെ കഥകള്‍ കേട്ട് മറയൂര്‍ നിവാസികള്‍ നടുങ്ങിയിരിക്കുകയാണ്.

Related posts