കാമുകനൊപ്പം ആദ്യം ഒളിച്ചോടി ജയിലിലായപ്പോള്‍ ഒരു ലക്ഷം രൂപ കെട്ടിവെച്ച് ഇറക്കിയത് ഭര്‍ത്താവ് ! ഇപ്പോഴിതാ ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി വീണ്ടും ഒളിച്ചോടി;റംസിയുടെ സഹോദരിയുടെ രണ്ടാം ഒളിച്ചോട്ടം ചര്‍ച്ചയാകുമ്പോള്‍…

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹിമിന്റെ മകള്‍ റംസി(24) മലയാളികളുടെ ആകെ വേദനയായിരുന്നു.

റംസിയുടെ മരണത്തിന് ഏതാനും നാള്‍ക്കു ശേഷം സഹോദരി അന്‍സി കാമുകനൊപ്പം ഒളിച്ചോടിയത് വാര്‍ത്തയായി. ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ച് അന്‍സി കാമുകനൊപ്പം ഒളിച്ചോടിയെന്ന വിവരമാണ് പുറത്ത് വരുന്നത്.

നെടുമഞ്ഞാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്. കഴിഞ്ഞ ജനുവരിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഇതേയാള്‍ക്കൊപ്പം പോയ അന്‍സിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ ജാമ്യത്തുക കെട്ടിവച്ചാണ് അന്‍സിയെ ഇറക്കിയത്. കാമുകനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് അന്‍സി ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് അന്‍സി സഞ്ചുവുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി.

ഇതിനിടയില്‍ കാമുകനോടൊപ്പം ഒളിച്ചോടുകയും ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ പഠിപ്പിക്കാമെന്ന് സഞ്ചു വാഗ്ദാനം ചെയ്‌തെന്നും അതിനാലാണ് അയാള്‍ക്കൊപ്പം പോയതെന്നുമായിരുന്നു പിടിയിലായപ്പോള്‍ അന്‍സിയുടെ മൊഴി.

എന്നാല്‍ പിന്നീട് ഭര്‍ത്താവ് ജാമ്യത്തിലിറക്കിയപ്പോള്‍ ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം അന്‍സി വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാമുകനൊപ്പം ഒളിച്ചോടിയാണ് അന്‍സി നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുന്നത്.

Related posts

Leave a Comment