രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്നലെ പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്‌സില്‍ 31 റണ്‍സ് തികച്ചതോടെയാണ് 1000 റണ്‍സ് രോഹിത് പിന്നിട്ടത്.

2023ല്‍ 1000 ഏകദിന റണ്‍സ് തികയ്ക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് രോഹിത്. രോഹിത്തിന്‍റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (1334), ശ്രീലങ്കയുടെ പതും നിസാങ്ക (1062) എന്നിവര്‍ മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. ഇതിനിടെ ഏകദിനത്തില്‍ 10,500 റണ്‍സും രോഹിത് തികച്ചു.

രോഹിത് 18000

ഇംഗ്ലണ്ടിനെതിരായ 87 റണ്‍സ് ഇന്നിംഗ്‌സിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തി. 101 പന്തില്‍നിന്നായിരുന്നു രോഹിത്തിന്‍റെ 87 റണ്‍സ് പ്രകടനം.

457 മത്സരങ്ങളില്‍നിന്നാണ് രോഹിത് 18,000 റണ്‍സ് തികച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്‌ലി (26,121), രാഹുല്‍ ദ്രാവിഡ് (24,208), സൗരവ് ഗാംഗുലി (18,575) എന്നിവരാണ് 18,000+ റണ്‍സ് ക്ലബ്ബില്‍ ഉള്ള മറ്റ് ഇന്ത്യക്കാര്‍.

 

Related posts

Leave a Comment