ഷക്കീലയുടെ മരണത്തില്‍ ദുരൂഹത! ‘ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടു; വിരോധം തീര്‍ക്കാന്‍ ‘ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍

നാവാസ് മേത്തർ

Crime

തലശേരി: ഭർതൃമതിയും രണ്ടു പിഞ്ചുകുട്ടികളുടെ മാതാവുമായ യുവതി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പാനൂർ ചെണ്ടയാട് പുത്തലത്ത് വീട്ടിൽ ഷക്കീല (25) യെ ഭർതൃഗൃഹമായ എലാങ്കോട് തിരുവാൽ പള്ളിക്കു സമീപം പുളിയുള്ളപറന്പത്ത് വീട്ടിലാണ് 2016 ഡിസംബർ 24ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

ഷക്കീലയുടെ മാതാവ് ഖദീജ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസന്വേഷണം തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് യൂസഫ് (30), ബന്ധുവായ സഫിയ (44) എന്നിവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു. യൂസഫും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരിൽ കണ്ട ഷക്കീലയെ ഈ വിരോധം വച്ച് ഭർതൃബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.

സംഭവദിവസം യുവതി ഗോവണിയിൽനിന്ന് വീണു മരിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കൾക്കു ലഭിച്ച വിവരം. ഡിസംബർ 24ന് അർധരാത്രി യുവതി മരിച്ചിട്ടും പിറ്റേദിവസം രാത്രി 8.30 ഓടെയാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് ഷക്കീലയുടെ അമ്മാവൻ നാച്ചയിൽ അഷ്റഫ് രാഷ്‌ട്ര‌ദീപികയോട് പറഞ്ഞു. രാത്രി 12ന് മരണം സംഭവിച്ചിട്ടും രാവിലെ ഏഴോടെയാണ് ഷക്കീലയെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിക്കുന്നത്. ഗോവണിയിൽനിന്നു വീണതാണെന്നാണ് ആശുപത്രി അധികൃതർക്കു നൽകിയ വിവരം. എന്നാൽ ഡോക്ടർ നടത്തിയ പരിശോധനയിൽ മരണത്തിൽ ദുരൂഹത തോന്നുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നുവെന്ന് അഷ്റഫ് പറയുന്നു.

രണ്ടര വയസും എട്ടുമാസവും പ്രായമുള്ള രണ്ടു കുട്ടികളാണ് ഷക്കീലയ്ക്കുള്ളത്. വീടിന്‍റെ മുകളിലെ ജനാലയിലാണ് ഷക്കീല തൂങ്ങിമരിച്ചതെന്നും നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതി അറുത്ത് മുറിച്ച് കട്ടിലിൽ കിടത്തുകയും വീടിനുള്ളിലെ രക്തക്കറകൾ തുടച്ചുനീക്കിയതായും ഭർതൃബന്ധുക്കൾ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ മരണം നടന്ന വീട്ടിലെ കട്ടിലിൽ രക്തക്കറ കണ്ടതും ഷക്കീലയുടെ കണ്ണിനും ചെവിക്കും തോളിനും ഏറ്റ പരിക്കുകളും ദുരൂഹതയുളവാക്കിയിട്ടുണ്ട്.

306 ാംവകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇപ്പോൾ പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതിക‌ളിൽ സഫിയയ്ക്ക് ജാമ്യം അനുവദിച്ച് ജയിൽ മോചിതയായി. എന്നാൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് യൂസഫിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ നിബന്ധനകൾ പൂർത്തിയാക്കാത്തതിൽ ജയിൽ മോചിതനായിട്ടില്ല. സംഭവത്തിൽ മറ്റൊരു പ്രതിയായ ഭർതൃമാതാവ് ഖദീജ (56) നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. 12ന് കോടതി വിധി പറയും.

Related posts