തിരുവനന്തപുരം: സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുൻ സ്പിക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വപ്ന പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണ്.
താൻ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയിട്ടില്ല. സ്ഥലവും കിട്ടിയിട്ടില്ല. ഷാർജ ഭരണാധികാരിയെ ഒറ്റക്ക് കണ്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഷാർജ ഷെയ്ക്കിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന് ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടതായി സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.
സുഹൃത്തിന് വേണ്ടിയായിരുന്നു ഈ ഇടപെടലെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ കൈക്കൂലി പണം കോണ്‍സല്‍ ജനറലിന് നല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീരാമകൃഷ്ണൻ.