തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപി മിന്നൽ സന്ദര്‍ശനം. ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപി. തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്.
തുടർന്ന് ഊട്ടുപുരയും അദ്ദേഹം സന്ദര്‍ശിച്ചു. 2026ലെ തൃശൂര്‍ പൂരത്തിന്റെ കര്ട്ടൻ റെയ്സറായിരിക്കും കലോത്സവമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
കലോത്സ വേദികളുടെ പേരുകളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ്ഗോപി നിലപാട് വ്യക്തമാക്കി. താമരയിൽ എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത.
കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മുതൽ 18വരെയാണ് 64-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവം.
