32,000 എന്ന കണക്കില്‍ ഉറച്ചു നില്‍ക്കുന്നു ! സിനിമ കാണുമ്പോള്‍ എല്ലാം വ്യക്തമാകുമെന്ന് ‘കേരള സ്റ്റോറി’ സംവിധായകന്‍

കേരളത്തില്‍ ഇതിനോടകം വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍.

കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ലെന്നും ഒരു മതത്തിനും എതിരല്ലെന്നും സെന്‍ പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.
സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശമില്ലെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു.

32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയ്ക്കായി ഏഴു വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് രണ്ടു മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സിനിമയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. സിനിമയില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഉള്‍പ്പെടെയുള്ളവ നീക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

Related posts

Leave a Comment