ശ്വേതയും കുക്കുവും നേര്‍ക്കുനേര്‍: അമ്മയില്‍ തൊഴില്‍ പീഡനമോ? അധികാര കേന്ദ്രങ്ങളില്‍ നീറിപ്പുകയുന്നത് എന്ത്?

കൊച്ചി: താരസംഘടനായ അമ്മയില്‍ അധികാര കേന്ദ്രങ്ങളിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. തൊഴില്‍ പീഡനം സംബന്ധിച്ച പരാതിയില്‍ പ്രസിഡന്‍റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും വരുദ്ധ അഭിപ്രായം സ്വീകരിച്ചത് അധികാര കേന്ദ്രങ്ങളിലെ തര്‍ക്കം രൂക്ഷമാക്കി. ആരോപണ വിധേയനെ ജനറല്‍ സെക്രട്ടറി സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ പ്രസിഡന്‍റ് ശ്വേത മേനോന്‍ കര്‍ശന നടപടി വേണമെന്ന നിര്‍ബന്ധത്തില്‍ ഉറച്ചു നിന്നു. ഇതോടെ ആരോപണ വിധേയനായ ട്രഷറല്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കി പ്രശ്‌നം താത്കാലികമായി പരിഹരിച്ചു.

അമ്മയുടെ കറുകപ്പിള്ളിയിലുള്ള ഓഫീസിലെ ജീവനക്കാരിയായ ആലുവ സ്വദേശിനിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയാണ് ഉണ്ണിക്കെതിരേ ഉയര്‍ന്നത്. എന്നാല്‍, പരാതി പറഞ്ഞ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണുണ്ടായത്.

പരാതി നല്‍കിയാല്‍ ഓഫീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പരാതിക്കത്ത് നല്‍കിയാല്‍ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ യുവതിയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുവകവയ്ക്കാതെ പോലീസില്‍ ഉള്‍പ്പടെ പരാതിപ്പെട്ടതാണ് യുവതിക്ക് ജോലി നഷ്ടമാകാന്‍ കാരണമായത്.

വിഷയം ഇന്നലെ അമ്മ എക്‌സിക്യൂട്ടീവില്‍ വന്നപ്പോള്‍ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു കുക്കു. ഉണ്ണി ശിവപാല്‍ തന്നോട് പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് യുവതി പറഞ്ഞത് വിലപേശലാണെന്നും ഇക്കാര്യത്തില്‍ ഉണ്ണി ശിവപാലിനെ പിണക്കരുതെന്നും കുക്കു നിലപാടെടുത്തു. അതിനോട് ശ്വേത വഴങ്ങിയില്ല. പരാതി നല്‍കിയതിന്‍റെ പേരില്‍ യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കുക മാത്രമല്ല ആരോപണ വിധേയനെ മാറ്റി നിര്‍ത്താനും ശക്തമായ വിയോജിപ്പുകള്‍ക്കിടയിലും ശ്വേത തീരുമാനമെടുത്തു.

ഇതിനിടെ മുന്‍ ജീവനക്കാരന്‍ അപ്പു എന്ന ആളും കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരേ പരാതിയുമായി പോലീസി സമീപിച്ചു. തൊഴില്‍ പീഡനം സംബന്ധിച്ചാണ് ഇരുവര്‍ക്കും എതിരേ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. യാതൊരു കാരണവുമില്ലാതെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതായും ശമ്പളം തടഞ്ഞുവച്ചതായുമാണ് പരാതി. അമ്മയുടെ അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ജോയിന്‍റ് സെക്രട്ടറി അന്‍സിബ ഹസന്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് രാജിവച്ചു.

Related posts

Leave a Comment