ഗ്ലോറിയ ചിട്ടി തട്ടിപ്പ് ! ഒന്നാം പ്രതിയ്ക്കായി അന്വേഷണം

കൊച്ചി: ചിട്ടി കമ്പനി നടത്തി പണം തട്ടിയ കേസില്‍ ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതിയായ സിസിലി ഒളിവില്‍ കഴിയുന്ന സ്ഥലത്തേക്കുറിച്ച് എറണാകുളം സൗത്ത് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതി പ്രായാധിക്യമുള്ള ആളായതിനാല്‍ ഇവര്‍ സ്റ്റേഷനില്‍ ഹാജരാകുന്നതിനുള്ള നോട്ടീസ് പോലീസ് ഇന്നു നല്‍കും. എന്നിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്കാണ് നീങ്ങാനാണ് പോലീസ് ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളും തേവര കോന്തുരുത്തി കാട്ടിപ്പറമ്പില്‍ ബോണി(47), ടോണി (48) എന്നിവരെ കഴിഞ്ഞ ദിവസം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയതോടെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്‌സ് എന്ന കമ്പനി വഴി ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഭക്തിയുടെയും കൗണ്‍സിലിംഗിന്‍റെയും പേരില്‍ ആളുകളെ അടുപ്പിച്ച് ഇവരെ ചിട്ടിയില്‍ ചേര്‍ക്കുകയായിരുന്നു പ്രതികളുടെ രീതി. അടവുകള്‍ പൂര്‍ത്തിയായ…

Read More