ഇന്ത്യാ-ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പെട്ടെന്നു തന്നെ പെട്ടി മടക്കുമോ ? ഇന്ത്യയുടെ പക്കല്‍ 15 ദിവസത്തെ യുദ്ധത്തിനുള്ള വെടിക്കോപ്പുകള്‍ മാത്രമെന്ന് സിഎജി

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ യുദ്ധത്തിനുള്ള സാധ്യതകള്‍ സജീവമാക്കിക്കൊണ്ട് അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുമ്പോള്‍ ഇന്ത്യന്‍ ജനതയെ ഭയത്തിലാഴ്ത്തി സിഎജിയുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ വിവിധ സേനാ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണുള്ളതെന്ന സിഎജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ സിഎജി നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. യുദ്ധം ഉണ്ടായാല്‍ 15 – 20 ദിവസങ്ങള്‍ വരെ മാത്രമേ ഇന്ത്യന്‍ സേനയ്ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിലപാടും സര്‍ക്കാര്‍ എടുത്തില്ലെന്നു നിലവിലെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) ആണു നിര്‍മിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരില്‍നിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തില്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനു സേനയില്‍നിന്ന് ലഭിച്ച കത്തുകള്‍ 2009 മുതല്‍ കെട്ടിക്കിടക്കുകയാണ്. 2019നുള്ളില്‍ ആവശ്യമായ വെടിക്കോപ്പുകള്‍…

Read More